ഹിഡിംബ ക്ഷേത്രം -മനാലി,ഹിമാലയം
•••••••••••••••••••••••••••••••••••••••••••
ഹിമാചൽ പ്രദേശിൽ മണാലിയിലെ കുളു ജില്ലയിലാണ് ഹിഡിംബ ക്ഷേത്രം.. ഹിമാലയൻ താഴ്വരകളിലെ നിബിഡ വനത്തിനു നടുക്കാണ് ഹിഡിംബ തപസ്സു ചെയ്ത ഗുഹ. ദുഗിരി എന്നും ഈ പ്രദേശം അറിയപ്പെടുന്നു. ദേവി ഹിഡിംബയുടെ കാല്പാദം പതിഞ്ഞ ശിലയാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നത്.
കഥ
.......
അരക്കില്ലത്തിൽ നിന്നും രക്ഷപെട്ട പാണ്ഡവർ വനാന്തരങ്ങളിൽ അലഞ്ഞു നടന്നു. അവിടെ കാട്ടിനുള്ളിൽ താമസിച്ചിരുന്ന അതിശക്തനായ രാക്ഷസൻ ഹിഡിംബന്റെ സഹോദരി ഹിഡിംബ പാണ്ഡവരിൽ രണ്ടാമനായ ഭീമനെ പ്രണയിച്ചു. വിവാഹ അഭ്യർത്ഥന നടത്തി. അപ്പോഴേക്കും ഹിഡിംബൻ പാണ്ഡവരെ കൊല്ലാൻ അടുക്കുകയും ഘോര യുദ്ധത്തിന് ശേഷം ഭീമൻ ഹിഡിംബനെ വധിക്കുകയും ചെയ്തു.
മാതാവായ കുന്തിയുടെ നിർദ്ദേശം അനുസരിച്ചു ഭീമൻ ഹിഡിംബയെ വിവാഹം കഴിച്ചു. അവർക്ക് ജനിച്ച പുത്രനാണ് ധീരനായ ഘടോത്കചൻ. പാണ്ഡവർ നാട്ടിലേക്കു പോയപ്പോൾ ഹിഡിംബ അവർക്കൊപ്പം പോയില്ല.. കാട്ടിൽ ഒരു ഗുഹയിൽ തപസ്സു ചെയ്തു.
അങ്ങനെ ഹിഡിംബ തപസ്സിൽ നിന്നും ശക്തി നേടി ദേവി തുല്യയായി തീർന്നു. ദേവി തപസ്സു ചെയ്തിരുന്ന ശിലയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.
ആദ്യകാലത്തു ദേവിയുടെ ശിഷ്യർ കാട്ടിൽ പണിത ക്ഷേത്രം.. പുനർ നിർമ്മിച്ചതു AD 1553-ൽ രാജ ബഹാദൂർ സിംഗ് ആണ്
മരത്തടിയിൽ ആണ് ഈമനോഹരക്ഷേത്രം പണിതിരിക്കുന്നത്
Thursday, 3 August 2017
മണ്ണാറശാല നാഗരാജക്ഷേത്രം
മണ്ണാറശാല നാഗരാജക്ഷേത്രം
നാഗരാജാവിന്റെ അവതാരദിനമായി കേരളീയര്‍ ആചരിക്കുന്നത് കന്നിമാസത്തിലെ ആയില്യമാണ്. എന്നാല്‍ മണ്ണാറശ്ശാലയില്‍ തുലാമാസത്തിലും കന്നിമാസ ആയില്യത്തിനു തുല്യമായി കൊണ്ടാടപ്പെടുന്നു. "മണ്ണാറശ്ശാല ആയില്യം" ഇന്ന് ലോക പ്രസിദ്ധമാണ്. ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് നിന്നും ഏകദേശം 3 കി.മീ വടക്ക് പടിഞ്ഞാറായിട്ടാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . കിഴക്കോട്ടു ദര്‍ശനമുള്ള ഇവിടുത്തെ പ്രധാന പ്രതിഷ്ഠ വാസുകിയും സര്‍പ്പയക്ഷിയുമാണ്.
ദ്വാപര യുഗത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ സഹായത്തോടെ അര്‍ജ്ജുനന്‍ ഖാണ്ടവ ദഹനം ഭാരത വര്‍ഷത്തിലെ വിസൃതമായ വനപ്രദേശങ്ങള്‍ അഗ്നിക്കകപ്പെട്ടു. ഭൂമിയ്ക്ക് ചൂടേറി സര്‍പ്പങ്ങള്‍ ചത്തൊടുങ്ങാന്‍ തുടങ്ങി. തതവസരത്തില്‍ ഈ പ്രദേശത്തു താമസിച്ചിരുന്ന ഒരമ്മ ആറ്റില്‍ നിന്നും വെള്ളം കോരിയെടുത്ത് ഭൂമിയില്‍ ഒഴിച്ച് തണുപ്പിച്ചു. അങ്ങനെ വെള്ളം വീണ് മണ്ണാറിയ ആ സ്ഥലത്തിന് മണ്ണാറശ്ശാല എന്നു പെരുവന്നുവെന്നും വിശ്വാസം. ആ അമ്മയുടെ കുടുംബത്തിലെ അമ്മമാരാണ് ഇപ്പോഴും മണ്ണാറശ്ശാല അമ്മ.
പരശുരാമനാണ് കേരളത്തിലെ നാഗാരാധനയ്ക്ക് ആരംഭം കുറിച്ചത് . കേരളം സൃഷ്ടിച്ചപ്പോള്‍ പാമ്പുകളുടെ ആധിക്യവും ജലത്തിലെ ലവണാംശ കൂടുതലും കാരണം ഭൂമി വാസ യോഗ്യമല്ലാതായി .ഇതിനാല്‍ പരശുരാമന്‍ ശ്രീ പരമേശ്വരനെ തപസ്സു ചെയ്തു ഉപദേശം സ്വീകരിച്ചു .അനന്തരം വീണ്ടും തപസ്സനുഷ്ടിച്ച് നാഗരാജനായ അനന്തനെയും സര്‍പ്പ ശ്രേഷ്ടനായ വാസുകിയെയും പ്രത്യക്ഷപെടുത്തി. സര്‍പ്പങ്ങള്‍ക്ക് പ്രത്യേക വാസസ്ഥലം നല്‍കുകയും പൂജകള്‍ ചെയ്യുകയും ചെയ്‌താല്‍ സര്‍പ്പ ശല്യം ഉണ്ടകുകയില്ലന്നും ,ജലത്തിലെ ലാവണാംശ നിവാരണത്തിനു അവരെ നിയോഗിക്കയും ചെയ്തു. പരശുരാമന്‍ വിഷ്ണുസ്വരൂപമായ അനന്തനേയും ശിവമയമായ വാസുകിയേയും മണ്ണാറശ്ശാലയില്‍ പ്രതിഷ്ടിച്ചു എന്നും ഒരു ഐതീഹ്യം ഉണ്ട്.
ഈ ക്ഷേത്രത്തില്‍ ആയില്യവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രധാന വിശേഷമാണ് ആയില്യം എഴുന്നെള്ളത്ത്. ആയില്യം നാളില്‍ മണ്ണാറശ്ശാല അമ്മ ക്ഷേത്രത്തില്‍ നിന്ന് നാഗരാജാവിനെ ഇല്ലത്തേയ്ക്ക് എഴുന്നള്ളിക്കുന്ന ഭക്തിനിര്‍ഭരമായ ചടങ്ങാണ് ആയില്യം എഴുന്നെള്ളത്ത്. അമ്മയുടെ ഇല്ലത്തെ നിലവറയില്‍ കുടികൊള്ളുന്ന അനന്ത സാന്നിധ്യത്തിന്റെയും ക്ഷേത്രത്തിലെ വാസുകീ ചൈതന്യത്തിന്റെയും ഒരു കൂടിച്ചേരലായി ഈ ചടങ്ങ് സങ്കല്‍പ്പിക്കപ്പെടുന്നു. എഴുന്നെള്ളത്തിനായി ക്ഷേത്രകുളത്തില്‍ നിന്നും കുളിച്ചു വന്നു അമ്മ ശ്രീകോവിലിനുള്ളില്‍ പ്രവേശിച്ചു കൊവിലിനുള്ളില്‍ നിനും കൂത്ത് വിളക്കിലെയ്ക്ക് ദീപം പകരും. ഈ സമയം ശംഖു, വായ്ക്കുരവ, തിമിലപ്പാണി എന്നിവ മുഴങ്ങി കേള്‍ക്കും. തുടര്‍ന്ന് അമ്മ നാഗരാജവിന്റെ തിരുമുഖവും നാഗഫണവുമായി ശ്രീകോവിലിനു പുറത്തേയ്ക്ക് എഴുന്നെള്ളും. കുടുംബത്തിലെ ഇളയമ്മ സര്‍പ്പയക്ഷിയുടെയും കാരണവന്‍മാര്‍ നാഗചാമുണ്ടിയുടേയും , നാഗയക്ഷിയുടേയും വിഗ്രഹവുമായി അമ്മയെ അനുഗമിക്കും. സര്‍വ്വവിധ രാജചിഹ്നങ്ങളോടും കൂടിയുള്ള എഴുന്നെള്ളത്ത് ക്ഷേത്രത്തിന് വലംവെച്ച് ഇല്ലത്തെ നിലവറയ്ക്കു സമീപമുള്ള തെക്കേതളത്തില്‍ എത്തുന്നതോടെ അവസാനിക്കും. ശേഷം ഇല്ലത്ത് പൂജ, നൂറുംപാല്‍ സര്‍പ്പബലി, ഗുരുതി പൂജ എന്നിവ നടക്കും. ഈ പൂജകള്‍ കഴിയുമ്പോള്‍ അമ്മ ഭഗവത് ചൈതന്യമുള്‍കൊണ്ട് കൂത്തുവിളക്കിന്റെ അകമ്പടിയോടു കൂടി തിരികെ ക്ഷേത്രത്തില്‍ മടങ്ങിയെത്തും. ഈ എഴുന്നെള്ളത്തു ദര്‍ശിച്ച് ആയില്യം തൊഴുതു മടങ്ങിയാല്‍ നാഗദേവതാ പ്രീതിയിലൂടെ സന്താനഭാഗ്യം, രോഗശമനം, ധനാഭിവൃദ്ധി, ദാമ്പത്യസുഖം തുടങ്ങീ സര്‍വ്വൈശ്വര്യങ്ങളും കൈവരുമെന് വിശ്വാസം.
സമാനതകളില്ലാത്ത പുണ്യഭൂമിയായ മണ്ണാറശാല നാഗചൈതന്യത്തിന്റെ പ്രഭവ കേന്ദ്രം കൂടിയാണ്. ഐതിഹ്യവും ചരിത്രവും ഇഴചേര്‍ന്നു കിടക്കുന്നതാണ് മണ്ണാറശാല നാഗരാജ ക്ഷേത്രം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്താണ് മണ്ണാറശാല. തിരുവനന്തപുരം എറണാകുളം ദേശീയപാതയില്‍ ഹരിപ്പാട്ടു നിന്നും രണ്ടു കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണു ക്ഷേത്രം. മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം ലോകോത്തര നാഗാരാധന കേന്ദ്രം കൂടിയാണ്.
മനുഷ്യന്‍ ഒരുപക്ഷേ ഏറ്റവും ഭയപ്പെടുന്ന ഒരു ജീയാണ് പാമ്പ്. സര്‍പ്പാരാധന ഒരു പാരമ്പര്യമായി കൊണ്ടുനടന്ന നമ്മപടെ സമൂഹത്തിന് മണ്ണാറ ശാലയെ ഒരിക്കലും വിസ്മരിക്കാന്‍ പറ്റില്ല. ഈ സര്‍പ്പാരാധനയിലൂടെ ഒരു പ്രകൃതി സംരക്ഷണം പോലും നടക്കുന്നു. കാവുകളും സര്‍പ്പക്കാവുകളും അന്യമാകുന്ന ഇക്കാലത്ത് മണ്ണാറ ശാല ഒരു വിസ്മയം തന്നെ.
സര്‍വം സഹയായ അമ്മയാണ് മണ്ണാറശാല ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി. മരണമില്ലാത്ത അനന്തനും നാഗരാജാവും സര്‍പ്പയക്ഷിയും നാഗയക്ഷിയും നാഗചാമുണ്ഡിയുമെല്ലാം ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി ഇവിടെ വസിക്കുന്നു.
മണ്ണാറശാലയുടെ ഐതിഹ്യം കേരളോത്പത്തി കഥയുമായി ബന്ധപ്പെട്ടവയാണ്. പരശുരാമന് കേരളം സൃഷ്ടിച്ച ശേഷം പരദേശങ്ങളില്‍ നിന്നു ബ്രാഹ്മണരെ ഇവിടെ കൊണ്ടുവന്നു പാര്‍പ്പിച്ചു. സര്‍പ്പങ്ങള്‍ നിറഞ്ഞിരുന്നതിനാലും ഉപ്പുരസം അധികരിച്ചിരുന്നതിനാലും മനുഷ്യവാസം അസാധ്യമായി. ശിവന്റെ നിര്‍ദേശ പ്രകാരം സര്‍പ്പരാജാവായ വാസുകിയെ പരശുരാമന്‍ തപസു ചെയ്ത് പ്രത്യക്ഷപ്പെടുത്തി വാസുകിയുടെ നിര്‍ദേശപ്രകാരം സര്‍പ്പങ്ങള്‍ ജലത്തിലെ ഉപ്പു നീക്കി ബ്രാഹ്മണാധിവാസം സാധ്യമാക്കി.
മനുഷ്യര്‍ക്ക് ഉപദ്രവമുണ്ടാകാത്ത വിധം സര്‍പ്പങ്ങളെ കാവുകളുണ്ടാക്കി പാര്‍പ്പിച്ച് പൂജിക്കുകയും ആരാധിക്കുകയും ചെയ്താല്‍ നാടിനും ജനതയ്ക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്ന വാസുകി അരുളിപ്പാട് നല്‍കി.വാസുകിയുടെ അരുളിപ്പാട് യാഥാര്‍ഥ്യമാക്കാന്‍ അനുയോജ്യമായ പ്രദേശം തേടി പരശുരാമന്‍ യാത്ര തുടര്‍ന്നു. പൂവിട്ട മന്ദാരം കാറ്റിലിളകുന്ന ഒരു കാനനപ്രദേശം കണ്ടെത്തി. ഇവിടമാണ് മന്ദാരശാല.
മഹാഭാരതത്തിലെ ഖാണ്ഡവ വനമായി കരുതുന്ന, പത്തിയൂര്‍ മുതല്‍ കുട്ടനാട് വരെയുള്ള വനപ്രദേശം അക്കാലത്ത് അഗ്‌നി ബാധയേറ്റ്് വെന്തെരിഞ്ഞു. തീജ്വാലകള്‍ മന്ദാരശാലയുടെ അതിരുകള്‍ വരെയെത്തി. പൊള്ളലേറ്റ നാഗങ്ങളെ, സന്താന സൗഭാഗ്യമില്ലാത്തതിനാല്‍ അതീവ ദുഃഖിതയായി കഴിഞ്ഞിരുന്ന ബ്രാഹ്മണപത്‌നി പാല്, തേന്, കരിക്കിന്‍ വെള്ളം മഞ്ഞള്‍പൊടി എന്നിവ തൂകി രക്ഷപെടുത്തുകയും ഇവിടം വെള്ളം കോരിയൊഴിച്ച് തണുപ്പിക്കുകയും ചെയ്തു. ഇങ്ങനെ മന്ദാരശാല മണ്ണാറശാലയായെന്നും മണ്ണാറിയശാല മണ്ണാറശാലയായെന്നും ഐതിഹ്യത്തില്‍ പരാമര്‍ശമുണ്ട്.
മൂര്‍ത്തിത്രയ രൂപിയായ വാസുകിയെ സര്‍പ്പയക്ഷി, നാഗയക്ഷി എന്നീ കളത്രങ്ങളോടും നാഗചാമുണ്ഡി എന്ന ഭഗിനിയോടും പരിവാരങ്ങളായ നാഗങ്ങളോടും കൂടി ഇവിടെ പ്രതിഷ്ഠിച്ചു. ഇരിങ്ങാലക്കുട ഗ്രാമത്തില്‍ നിന്നും പണ്ഡിതനായ ഒരു ബ്രാഹ്മണനെ പരശുരാമന്‍് നാഗപൂജയ്ക്കായി നിയോഗിക്കുകയും പൂജാമന്ത്രങ്ങളും ക്രമങ്ങളും കൈമാറുകയും ചെയ്തു. മണ്ണാറശാല ക്ഷേത്രത്തിനു സമീപം ഈ ബ്രാഹ്മണന്‍ താമസിച്ചിരുന്ന എരിങ്ങാടപ്പള്ളി ഇല്ലം ഇപ്പോഴുമുണ്ട്.
ഇരിങ്ങാലക്കുടയിലേതുപോലെ പിന്നീട് ബ്രാഹ്മണന്‍ സര്‍പ്പസ്ഥാനത്തിനു സമീപം ഗൃഹം വെച്ച് കുടുംബ സമേതം താമസമായി. ഇതാണ് ഇപ്പോഴത്തെ മണ്ണാറശാല ഇല്ലം. ബ്രാഹ്മണന്റെ പരമ്പരയിലെ ഒരമ്മ കാട്ടുതീയില്‍ പെട്ട നാഗങ്ങളെ രക്ഷിച്ച അതീവ പുണ്യ പ്രവൃത്തി ചെയ്തതിനാല്‍ അമ്മയുടെ മകനായി അഞ്ചു തലകളോടു കൂടിയ ഒരു സര്‍പ്പശിശുവും ഒരു മനുഷ്യശിശുവും ജനിച്ചു. സര്‍പ്പശിശു നാഗരാജാവായി നിലവറ പൂകുകയും മനുഷ്യശിശു ഗൃഹസ്ഥാശ്രമിയുമായി.
നിലവറയിലെ മുത്തശ്ശനെന്ന് ഇല്ലത്തുള്ളവര്‍ ഭക്ത്യാദരവോടെ വിളിക്കുന്ന നാഗരാജാവിന്റെ അഭീഷ്ട പ്രകാരമാണ് അതതു കാലത്ത് മൂപ്പുള്ള അമ്മ ഇവിടെ മുഖ്യ പൂജാരിണിയായത്. ഇതും മണ്ണാറശാലയ്ക്കു മാത്രമുള്ള അപൂര്‍വതയാണ്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗത്തിന്റെ പത്‌നിയാണ് അമ്മ സ്ഥാനത്തെത്തുന്നത്.
കന്നി, തുലാം, കുംഭം മാസങ്ങളിലെ ആയില്യ ദിവസങ്ങളും മഹാശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷങ്ങള്‍.
ഉരുളി കമിഴ്ത്ത്
മണ്ണാറശാലയ്ക്കു മാത്രം കാണുന്ന സവിശേഷമായ വഴിപാടാണ് ഉരുളി കമഴ്ത്ത്. സന്താന ഭാഗ്യമില്ലാത്ത ദമ്പതികള്‍ ഇവിടെയെത്തി ഉരുളിയുമായി ക്ഷേത്രപ്രദക്ഷിണം നടത്തി നടയ്ക്കു വയ്ക്കണം. വലിയമ്മ ഇത് നിലവറയില്‍ കമഴ്ത്തും. ഇതിനുളളില്‍ സര്‍പ്പം തപസിരിക്കുന്നതായാണു വിശ്വാസം. കുട്ടിയുണ്ടായി ആറു മാസത്തിനു ശേഷം കുട്ടിയുമായെത്തി ഉരുളി നിവര്‍ത്തണമെന്നാണു വിധി. ആയിരക്കണക്കിനു ഭക്തരാണ് ഉരുളി കമഴ്ത്തലിനായി മണ്ണാറശാലയില്‍ എത്തുന്നത്.
മുത്തശനെന്നും അപ്പൂപ്പനെന്നും വിളിക്കപ്പെടുന്ന അഞ്ചു ശിരസുള്ള നാഗഭഗവാന്റെ വിഹാരകേന്ദ്രമായി ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് അപ്പൂപ്പന്‍ കാവ് സ്ഥിതിചെയ്യുന്നു.
സര്‍പ്പം പാട്ടും തുള്ളലും ഇവിടത്തെ പ്രധാന ആരാധനയാണ്. ഇല്ലത്തിന്റെ തെക്കേ മുറ്റത്ത് ഓരോ 41 വര്‍ഷം കൂടുമ്പോഴുമാണ് സര്‍പ്പം പാട്ടു നടത്തുന്നത്.
ആയില്യ പൂജയും വളരെ പ്രധാനമാണ്. അതീവ പ്രാധാന്യമുള്ള ആയില്യംപൂജ നടത്താന്‍ വലിയമ്മയ്ക്കു മാത്രമാണ് അവകാശം
നാഗരാജാവിന്റെ അവതാരദിനമായി കേരളീയര്‍ ആചരിക്കുന്നത് കന്നിമാസത്തിലെ ആയില്യമാണ്. എന്നാല്‍ മണ്ണാറശ്ശാലയില്‍ തുലാമാസത്തിലും കന്നിമാസ ആയില്യത്തിനു തുല്യമായി കൊണ്ടാടപ്പെടുന്നു. "മണ്ണാറശ്ശാല ആയില്യം" ഇന്ന് ലോക പ്രസിദ്ധമാണ്. ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് നിന്നും ഏകദേശം 3 കി.മീ വടക്ക് പടിഞ്ഞാറായിട്ടാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . കിഴക്കോട്ടു ദര്‍ശനമുള്ള ഇവിടുത്തെ പ്രധാന പ്രതിഷ്ഠ വാസുകിയും സര്‍പ്പയക്ഷിയുമാണ്.
ദ്വാപര യുഗത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ സഹായത്തോടെ അര്‍ജ്ജുനന്‍ ഖാണ്ടവ ദഹനം ഭാരത വര്‍ഷത്തിലെ വിസൃതമായ വനപ്രദേശങ്ങള്‍ അഗ്നിക്കകപ്പെട്ടു. ഭൂമിയ്ക്ക് ചൂടേറി സര്‍പ്പങ്ങള്‍ ചത്തൊടുങ്ങാന്‍ തുടങ്ങി. തതവസരത്തില്‍ ഈ പ്രദേശത്തു താമസിച്ചിരുന്ന ഒരമ്മ ആറ്റില്‍ നിന്നും വെള്ളം കോരിയെടുത്ത് ഭൂമിയില്‍ ഒഴിച്ച് തണുപ്പിച്ചു. അങ്ങനെ വെള്ളം വീണ് മണ്ണാറിയ ആ സ്ഥലത്തിന് മണ്ണാറശ്ശാല എന്നു പെരുവന്നുവെന്നും വിശ്വാസം. ആ അമ്മയുടെ കുടുംബത്തിലെ അമ്മമാരാണ് ഇപ്പോഴും മണ്ണാറശ്ശാല അമ്മ.
പരശുരാമനാണ് കേരളത്തിലെ നാഗാരാധനയ്ക്ക് ആരംഭം കുറിച്ചത് . കേരളം സൃഷ്ടിച്ചപ്പോള്‍ പാമ്പുകളുടെ ആധിക്യവും ജലത്തിലെ ലവണാംശ കൂടുതലും കാരണം ഭൂമി വാസ യോഗ്യമല്ലാതായി .ഇതിനാല്‍ പരശുരാമന്‍ ശ്രീ പരമേശ്വരനെ തപസ്സു ചെയ്തു ഉപദേശം സ്വീകരിച്ചു .അനന്തരം വീണ്ടും തപസ്സനുഷ്ടിച്ച് നാഗരാജനായ അനന്തനെയും സര്‍പ്പ ശ്രേഷ്ടനായ വാസുകിയെയും പ്രത്യക്ഷപെടുത്തി. സര്‍പ്പങ്ങള്‍ക്ക് പ്രത്യേക വാസസ്ഥലം നല്‍കുകയും പൂജകള്‍ ചെയ്യുകയും ചെയ്‌താല്‍ സര്‍പ്പ ശല്യം ഉണ്ടകുകയില്ലന്നും ,ജലത്തിലെ ലാവണാംശ നിവാരണത്തിനു അവരെ നിയോഗിക്കയും ചെയ്തു. പരശുരാമന്‍ വിഷ്ണുസ്വരൂപമായ അനന്തനേയും ശിവമയമായ വാസുകിയേയും മണ്ണാറശ്ശാലയില്‍ പ്രതിഷ്ടിച്ചു എന്നും ഒരു ഐതീഹ്യം ഉണ്ട്.
ഈ ക്ഷേത്രത്തില്‍ ആയില്യവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രധാന വിശേഷമാണ് ആയില്യം എഴുന്നെള്ളത്ത്. ആയില്യം നാളില്‍ മണ്ണാറശ്ശാല അമ്മ ക്ഷേത്രത്തില്‍ നിന്ന് നാഗരാജാവിനെ ഇല്ലത്തേയ്ക്ക് എഴുന്നള്ളിക്കുന്ന ഭക്തിനിര്‍ഭരമായ ചടങ്ങാണ് ആയില്യം എഴുന്നെള്ളത്ത്. അമ്മയുടെ ഇല്ലത്തെ നിലവറയില്‍ കുടികൊള്ളുന്ന അനന്ത സാന്നിധ്യത്തിന്റെയും ക്ഷേത്രത്തിലെ വാസുകീ ചൈതന്യത്തിന്റെയും ഒരു കൂടിച്ചേരലായി ഈ ചടങ്ങ് സങ്കല്‍പ്പിക്കപ്പെടുന്നു. എഴുന്നെള്ളത്തിനായി ക്ഷേത്രകുളത്തില്‍ നിന്നും കുളിച്ചു വന്നു അമ്മ ശ്രീകോവിലിനുള്ളില്‍ പ്രവേശിച്ചു കൊവിലിനുള്ളില്‍ നിനും കൂത്ത് വിളക്കിലെയ്ക്ക് ദീപം പകരും. ഈ സമയം ശംഖു, വായ്ക്കുരവ, തിമിലപ്പാണി എന്നിവ മുഴങ്ങി കേള്‍ക്കും. തുടര്‍ന്ന് അമ്മ നാഗരാജവിന്റെ തിരുമുഖവും നാഗഫണവുമായി ശ്രീകോവിലിനു പുറത്തേയ്ക്ക് എഴുന്നെള്ളും. കുടുംബത്തിലെ ഇളയമ്മ സര്‍പ്പയക്ഷിയുടെയും കാരണവന്‍മാര്‍ നാഗചാമുണ്ടിയുടേയും , നാഗയക്ഷിയുടേയും വിഗ്രഹവുമായി അമ്മയെ അനുഗമിക്കും. സര്‍വ്വവിധ രാജചിഹ്നങ്ങളോടും കൂടിയുള്ള എഴുന്നെള്ളത്ത് ക്ഷേത്രത്തിന് വലംവെച്ച് ഇല്ലത്തെ നിലവറയ്ക്കു സമീപമുള്ള തെക്കേതളത്തില്‍ എത്തുന്നതോടെ അവസാനിക്കും. ശേഷം ഇല്ലത്ത് പൂജ, നൂറുംപാല്‍ സര്‍പ്പബലി, ഗുരുതി പൂജ എന്നിവ നടക്കും. ഈ പൂജകള്‍ കഴിയുമ്പോള്‍ അമ്മ ഭഗവത് ചൈതന്യമുള്‍കൊണ്ട് കൂത്തുവിളക്കിന്റെ അകമ്പടിയോടു കൂടി തിരികെ ക്ഷേത്രത്തില്‍ മടങ്ങിയെത്തും. ഈ എഴുന്നെള്ളത്തു ദര്‍ശിച്ച് ആയില്യം തൊഴുതു മടങ്ങിയാല്‍ നാഗദേവതാ പ്രീതിയിലൂടെ സന്താനഭാഗ്യം, രോഗശമനം, ധനാഭിവൃദ്ധി, ദാമ്പത്യസുഖം തുടങ്ങീ സര്‍വ്വൈശ്വര്യങ്ങളും കൈവരുമെന് വിശ്വാസം.
സമാനതകളില്ലാത്ത പുണ്യഭൂമിയായ മണ്ണാറശാല നാഗചൈതന്യത്തിന്റെ പ്രഭവ കേന്ദ്രം കൂടിയാണ്. ഐതിഹ്യവും ചരിത്രവും ഇഴചേര്‍ന്നു കിടക്കുന്നതാണ് മണ്ണാറശാല നാഗരാജ ക്ഷേത്രം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്താണ് മണ്ണാറശാല. തിരുവനന്തപുരം എറണാകുളം ദേശീയപാതയില്‍ ഹരിപ്പാട്ടു നിന്നും രണ്ടു കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണു ക്ഷേത്രം. മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം ലോകോത്തര നാഗാരാധന കേന്ദ്രം കൂടിയാണ്.
മനുഷ്യന്‍ ഒരുപക്ഷേ ഏറ്റവും ഭയപ്പെടുന്ന ഒരു ജീയാണ് പാമ്പ്. സര്‍പ്പാരാധന ഒരു പാരമ്പര്യമായി കൊണ്ടുനടന്ന നമ്മപടെ സമൂഹത്തിന് മണ്ണാറ ശാലയെ ഒരിക്കലും വിസ്മരിക്കാന്‍ പറ്റില്ല. ഈ സര്‍പ്പാരാധനയിലൂടെ ഒരു പ്രകൃതി സംരക്ഷണം പോലും നടക്കുന്നു. കാവുകളും സര്‍പ്പക്കാവുകളും അന്യമാകുന്ന ഇക്കാലത്ത് മണ്ണാറ ശാല ഒരു വിസ്മയം തന്നെ.
സര്‍വം സഹയായ അമ്മയാണ് മണ്ണാറശാല ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി. മരണമില്ലാത്ത അനന്തനും നാഗരാജാവും സര്‍പ്പയക്ഷിയും നാഗയക്ഷിയും നാഗചാമുണ്ഡിയുമെല്ലാം ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി ഇവിടെ വസിക്കുന്നു.
മണ്ണാറശാലയുടെ ഐതിഹ്യം കേരളോത്പത്തി കഥയുമായി ബന്ധപ്പെട്ടവയാണ്. പരശുരാമന് കേരളം സൃഷ്ടിച്ച ശേഷം പരദേശങ്ങളില്‍ നിന്നു ബ്രാഹ്മണരെ ഇവിടെ കൊണ്ടുവന്നു പാര്‍പ്പിച്ചു. സര്‍പ്പങ്ങള്‍ നിറഞ്ഞിരുന്നതിനാലും ഉപ്പുരസം അധികരിച്ചിരുന്നതിനാലും മനുഷ്യവാസം അസാധ്യമായി. ശിവന്റെ നിര്‍ദേശ പ്രകാരം സര്‍പ്പരാജാവായ വാസുകിയെ പരശുരാമന്‍ തപസു ചെയ്ത് പ്രത്യക്ഷപ്പെടുത്തി വാസുകിയുടെ നിര്‍ദേശപ്രകാരം സര്‍പ്പങ്ങള്‍ ജലത്തിലെ ഉപ്പു നീക്കി ബ്രാഹ്മണാധിവാസം സാധ്യമാക്കി.
മനുഷ്യര്‍ക്ക് ഉപദ്രവമുണ്ടാകാത്ത വിധം സര്‍പ്പങ്ങളെ കാവുകളുണ്ടാക്കി പാര്‍പ്പിച്ച് പൂജിക്കുകയും ആരാധിക്കുകയും ചെയ്താല്‍ നാടിനും ജനതയ്ക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്ന വാസുകി അരുളിപ്പാട് നല്‍കി.വാസുകിയുടെ അരുളിപ്പാട് യാഥാര്‍ഥ്യമാക്കാന്‍ അനുയോജ്യമായ പ്രദേശം തേടി പരശുരാമന്‍ യാത്ര തുടര്‍ന്നു. പൂവിട്ട മന്ദാരം കാറ്റിലിളകുന്ന ഒരു കാനനപ്രദേശം കണ്ടെത്തി. ഇവിടമാണ് മന്ദാരശാല.
മഹാഭാരതത്തിലെ ഖാണ്ഡവ വനമായി കരുതുന്ന, പത്തിയൂര്‍ മുതല്‍ കുട്ടനാട് വരെയുള്ള വനപ്രദേശം അക്കാലത്ത് അഗ്‌നി ബാധയേറ്റ്് വെന്തെരിഞ്ഞു. തീജ്വാലകള്‍ മന്ദാരശാലയുടെ അതിരുകള്‍ വരെയെത്തി. പൊള്ളലേറ്റ നാഗങ്ങളെ, സന്താന സൗഭാഗ്യമില്ലാത്തതിനാല്‍ അതീവ ദുഃഖിതയായി കഴിഞ്ഞിരുന്ന ബ്രാഹ്മണപത്‌നി പാല്, തേന്, കരിക്കിന്‍ വെള്ളം മഞ്ഞള്‍പൊടി എന്നിവ തൂകി രക്ഷപെടുത്തുകയും ഇവിടം വെള്ളം കോരിയൊഴിച്ച് തണുപ്പിക്കുകയും ചെയ്തു. ഇങ്ങനെ മന്ദാരശാല മണ്ണാറശാലയായെന്നും മണ്ണാറിയശാല മണ്ണാറശാലയായെന്നും ഐതിഹ്യത്തില്‍ പരാമര്‍ശമുണ്ട്.
മൂര്‍ത്തിത്രയ രൂപിയായ വാസുകിയെ സര്‍പ്പയക്ഷി, നാഗയക്ഷി എന്നീ കളത്രങ്ങളോടും നാഗചാമുണ്ഡി എന്ന ഭഗിനിയോടും പരിവാരങ്ങളായ നാഗങ്ങളോടും കൂടി ഇവിടെ പ്രതിഷ്ഠിച്ചു. ഇരിങ്ങാലക്കുട ഗ്രാമത്തില്‍ നിന്നും പണ്ഡിതനായ ഒരു ബ്രാഹ്മണനെ പരശുരാമന്‍് നാഗപൂജയ്ക്കായി നിയോഗിക്കുകയും പൂജാമന്ത്രങ്ങളും ക്രമങ്ങളും കൈമാറുകയും ചെയ്തു. മണ്ണാറശാല ക്ഷേത്രത്തിനു സമീപം ഈ ബ്രാഹ്മണന്‍ താമസിച്ചിരുന്ന എരിങ്ങാടപ്പള്ളി ഇല്ലം ഇപ്പോഴുമുണ്ട്.
ഇരിങ്ങാലക്കുടയിലേതുപോലെ പിന്നീട് ബ്രാഹ്മണന്‍ സര്‍പ്പസ്ഥാനത്തിനു സമീപം ഗൃഹം വെച്ച് കുടുംബ സമേതം താമസമായി. ഇതാണ് ഇപ്പോഴത്തെ മണ്ണാറശാല ഇല്ലം. ബ്രാഹ്മണന്റെ പരമ്പരയിലെ ഒരമ്മ കാട്ടുതീയില്‍ പെട്ട നാഗങ്ങളെ രക്ഷിച്ച അതീവ പുണ്യ പ്രവൃത്തി ചെയ്തതിനാല്‍ അമ്മയുടെ മകനായി അഞ്ചു തലകളോടു കൂടിയ ഒരു സര്‍പ്പശിശുവും ഒരു മനുഷ്യശിശുവും ജനിച്ചു. സര്‍പ്പശിശു നാഗരാജാവായി നിലവറ പൂകുകയും മനുഷ്യശിശു ഗൃഹസ്ഥാശ്രമിയുമായി.
നിലവറയിലെ മുത്തശ്ശനെന്ന് ഇല്ലത്തുള്ളവര്‍ ഭക്ത്യാദരവോടെ വിളിക്കുന്ന നാഗരാജാവിന്റെ അഭീഷ്ട പ്രകാരമാണ് അതതു കാലത്ത് മൂപ്പുള്ള അമ്മ ഇവിടെ മുഖ്യ പൂജാരിണിയായത്. ഇതും മണ്ണാറശാലയ്ക്കു മാത്രമുള്ള അപൂര്‍വതയാണ്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗത്തിന്റെ പത്‌നിയാണ് അമ്മ സ്ഥാനത്തെത്തുന്നത്.
കന്നി, തുലാം, കുംഭം മാസങ്ങളിലെ ആയില്യ ദിവസങ്ങളും മഹാശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷങ്ങള്‍.
ഉരുളി കമിഴ്ത്ത്
മണ്ണാറശാലയ്ക്കു മാത്രം കാണുന്ന സവിശേഷമായ വഴിപാടാണ് ഉരുളി കമഴ്ത്ത്. സന്താന ഭാഗ്യമില്ലാത്ത ദമ്പതികള്‍ ഇവിടെയെത്തി ഉരുളിയുമായി ക്ഷേത്രപ്രദക്ഷിണം നടത്തി നടയ്ക്കു വയ്ക്കണം. വലിയമ്മ ഇത് നിലവറയില്‍ കമഴ്ത്തും. ഇതിനുളളില്‍ സര്‍പ്പം തപസിരിക്കുന്നതായാണു വിശ്വാസം. കുട്ടിയുണ്ടായി ആറു മാസത്തിനു ശേഷം കുട്ടിയുമായെത്തി ഉരുളി നിവര്‍ത്തണമെന്നാണു വിധി. ആയിരക്കണക്കിനു ഭക്തരാണ് ഉരുളി കമഴ്ത്തലിനായി മണ്ണാറശാലയില്‍ എത്തുന്നത്.
മുത്തശനെന്നും അപ്പൂപ്പനെന്നും വിളിക്കപ്പെടുന്ന അഞ്ചു ശിരസുള്ള നാഗഭഗവാന്റെ വിഹാരകേന്ദ്രമായി ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് അപ്പൂപ്പന്‍ കാവ് സ്ഥിതിചെയ്യുന്നു.
സര്‍പ്പം പാട്ടും തുള്ളലും ഇവിടത്തെ പ്രധാന ആരാധനയാണ്. ഇല്ലത്തിന്റെ തെക്കേ മുറ്റത്ത് ഓരോ 41 വര്‍ഷം കൂടുമ്പോഴുമാണ് സര്‍പ്പം പാട്ടു നടത്തുന്നത്.
ആയില്യ പൂജയും വളരെ പ്രധാനമാണ്. അതീവ പ്രാധാന്യമുള്ള ആയില്യംപൂജ നടത്താന്‍ വലിയമ്മയ്ക്കു മാത്രമാണ് അവകാശം
Sunday, 16 July 2017
🕉ക്ഷേത്ര പരിചയം🕉
🕉ക്ഷേത്ര പരിചയം🕉
അച്ചൻകോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം
അച്ചൻകോവിൽ അരസേ ശരണമയ്യപ്പോ.
🕉🕉🕉🕉🕉🕉🕉🕉🕉
കൊല്ലം ജില്ലയിൽ പുനലൂരിൽ നിന്നും കിഴക്കോട്ടു സഞ്ചരിച്ചു സഹ്യ പർവത താഴ്‌വരയിൽ വനമദ്ധ്യ ഗ്രാമമായ അച്ചൻകോവിലിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം..
പൂർണ്ണാ പുഷ്കലാ എന്നീ പത്നിമാരോടൊപ്പം ഗൃഹസ്ഥാശ്രമി ഭാവത്തിൽ ആണ് ഇവിടെ ഭഗവാൻ വാഴുന്നത്..
തമിഴ് ശൈലിയിൽ നിർമിച്ച ശ്രീകോവിലിൽ ശാസ്താ പ്രതിഷ്ഠക്ക് ചേർന്നു തന്നെ വലതു വശത്ത് പൂർണ്ണാ ദേവിയും ഇടതു വശത്ത് പുഷ്കലാ ദേവിയേയും പ്രതിഷ്ഠകൾ ദർശിക്കാം..
ക്ഷേത്രം തമിഴ്ശൈലിൽ ആണെങ്കിലും പൂജകൾ എല്ലാം കേരള രീതികൾ ആണ്.. എന്നിരുന്നാലും ചില തമിഴ് ആചാരങ്ങളും നിലവിൽ ഉണ്ട്...
നാടിനും നാട്ടാർക്കും രാജാവ് എന്ന് സങ്കല്പത്തിൽ ഭഗവാനെ അച്ചൻകോവിൽ അരസൻ എന്നാണ് എന്നാണ് വിളികുന്നത്..
അച്ചൻകോവിൽ അരസ്സ് വിഷഹാരി കൂടി ആണ്.
ഏത് രാത്രിയും പാമ്പുകടിയേറ്റു ആരു വന്നാലും ശ്രീകോവിൽ തുറന്ന് ഭഗവാന്റെ തൃക്കയ്യിൽ വച്ചിരിക്കുന്ന ചന്ദനവും കിണറിലെ തീർത്ഥവും കൊടുകുന്നത് ആണ് ചികിത്സ.. എത്ര കൊടിയ വിഷവും ഏൽക്കാതെ പോകുന്നു എന്നതാണ് ഇന്നു വരെ ഉള്ള അനുഭവം.. വിഷം ഏറ്റയാൾ അന്നേ ദിവസം അവിടെ ഭജനം പാർക്കുന്നു...
🕉വൃശ്ചികം ധനു മാസങ്ങളിൽ വരുന്ന തിരുവുത്സവത്തിനു പുനലൂർ പുതിയിടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങൾ ആണ് ചാർത്തുന്നത്..
തങ്ക വാൾ, തിരുമുഖം, കൈപ്പട്ടകൾ, പട്ടബന്ധം, കവചം, കുണ്ഡലങ്ങൾ, മണിമാലകൾ, കിരീടം, ദേവിമാരുടെ മാലകളും കിരീടവും എന്നിവ അടങ്ങിയതാണ് തിരുവാഭരണം.. തിരുവിതാംകൂർ മഹാ രാജാവിന്റെ സമർപ്പണം ആണ് ഇവയെല്ലാം..
🕉🕉🕉
ശബരിമല തന്ത്രികൾക്ക് തന്നെ ആണ് ഇവിടയും താന്ത്രിക അവകാശം
(താഴ്മൺ മഠം, ചെങ്ങന്നൂർ).
🕉🕉🕉🕉🕉
ശാസ്താവിന്റെ പഞ്ചാശ്രമ മഹാ പ്രതിഷ്ഠകൾ
1) കുളത്തുപ്പുഴ
(കൊല്ലം ജില്ല )
🕉ബാല്യ ഭാവം 🕉
2)ആര്യൻകാവ്
(കൊല്ലം ജില്ല )
🕉യൗവന ഭാവം 🕉
3)അച്ചൻകോവിൽ
(കൊല്ലം ജില്ല)
🕉ഗൃഹസ്ഥൻ 🕉
4)ശബരിമല
(പത്തനംതിട്ട ജില്ല)
🕉 സന്യാസി ഭാവം 🕉
5)കാന്തമല
(കണ്ണുകൾ കൊണ്ട് ദൃശ്യം അല്ല ഈ ക്ഷേത്രം .... പൊന്നമ്പലമേടെന്നു സങ്കൽപ്പിക്കുന്നു )
🕉വാനപ്രസ്ഥം 🕉
അച്ചൻകോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം
അച്ചൻകോവിൽ അരസേ ശരണമയ്യപ്പോ.
🕉🕉🕉🕉🕉🕉🕉🕉🕉
കൊല്ലം ജില്ലയിൽ പുനലൂരിൽ നിന്നും കിഴക്കോട്ടു സഞ്ചരിച്ചു സഹ്യ പർവത താഴ്‌വരയിൽ വനമദ്ധ്യ ഗ്രാമമായ അച്ചൻകോവിലിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം..
പൂർണ്ണാ പുഷ്കലാ എന്നീ പത്നിമാരോടൊപ്പം ഗൃഹസ്ഥാശ്രമി ഭാവത്തിൽ ആണ് ഇവിടെ ഭഗവാൻ വാഴുന്നത്..
തമിഴ് ശൈലിയിൽ നിർമിച്ച ശ്രീകോവിലിൽ ശാസ്താ പ്രതിഷ്ഠക്ക് ചേർന്നു തന്നെ വലതു വശത്ത് പൂർണ്ണാ ദേവിയും ഇടതു വശത്ത് പുഷ്കലാ ദേവിയേയും പ്രതിഷ്ഠകൾ ദർശിക്കാം..
ക്ഷേത്രം തമിഴ്ശൈലിൽ ആണെങ്കിലും പൂജകൾ എല്ലാം കേരള രീതികൾ ആണ്.. എന്നിരുന്നാലും ചില തമിഴ് ആചാരങ്ങളും നിലവിൽ ഉണ്ട്...
നാടിനും നാട്ടാർക്കും രാജാവ് എന്ന് സങ്കല്പത്തിൽ ഭഗവാനെ അച്ചൻകോവിൽ അരസൻ എന്നാണ് എന്നാണ് വിളികുന്നത്..
അച്ചൻകോവിൽ അരസ്സ് വിഷഹാരി കൂടി ആണ്.
ഏത് രാത്രിയും പാമ്പുകടിയേറ്റു ആരു വന്നാലും ശ്രീകോവിൽ തുറന്ന് ഭഗവാന്റെ തൃക്കയ്യിൽ വച്ചിരിക്കുന്ന ചന്ദനവും കിണറിലെ തീർത്ഥവും കൊടുകുന്നത് ആണ് ചികിത്സ.. എത്ര കൊടിയ വിഷവും ഏൽക്കാതെ പോകുന്നു എന്നതാണ് ഇന്നു വരെ ഉള്ള അനുഭവം.. വിഷം ഏറ്റയാൾ അന്നേ ദിവസം അവിടെ ഭജനം പാർക്കുന്നു...
🕉വൃശ്ചികം ധനു മാസങ്ങളിൽ വരുന്ന തിരുവുത്സവത്തിനു പുനലൂർ പുതിയിടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങൾ ആണ് ചാർത്തുന്നത്..
തങ്ക വാൾ, തിരുമുഖം, കൈപ്പട്ടകൾ, പട്ടബന്ധം, കവചം, കുണ്ഡലങ്ങൾ, മണിമാലകൾ, കിരീടം, ദേവിമാരുടെ മാലകളും കിരീടവും എന്നിവ അടങ്ങിയതാണ് തിരുവാഭരണം.. തിരുവിതാംകൂർ മഹാ രാജാവിന്റെ സമർപ്പണം ആണ് ഇവയെല്ലാം..
🕉🕉🕉
ശബരിമല തന്ത്രികൾക്ക് തന്നെ ആണ് ഇവിടയും താന്ത്രിക അവകാശം
(താഴ്മൺ മഠം, ചെങ്ങന്നൂർ).
🕉🕉🕉🕉🕉
ശാസ്താവിന്റെ പഞ്ചാശ്രമ മഹാ പ്രതിഷ്ഠകൾ
1) കുളത്തുപ്പുഴ
(കൊല്ലം ജില്ല )
🕉ബാല്യ ഭാവം 🕉
2)ആര്യൻകാവ്
(കൊല്ലം ജില്ല )
🕉യൗവന ഭാവം 🕉
3)അച്ചൻകോവിൽ
(കൊല്ലം ജില്ല)
🕉ഗൃഹസ്ഥൻ 🕉
4)ശബരിമല
(പത്തനംതിട്ട ജില്ല)
🕉 സന്യാസി ഭാവം 🕉
5)കാന്തമല
(കണ്ണുകൾ കൊണ്ട് ദൃശ്യം അല്ല ഈ ക്ഷേത്രം .... പൊന്നമ്പലമേടെന്നു സങ്കൽപ്പിക്കുന്നു )
🕉വാനപ്രസ്ഥം 🕉
Friday, 14 July 2017
കല്ലുകള്‍ കഥ പറയുന്ന മഹാബലിപുരം
കല്ലുകള്‍ കഥ പറയുന്ന മഹാബലിപുരം
മഹാബലിപുരം.... ചെന്നൈ നഗരത്തില്‍
കേട്ടതിനേക്കാള്‍ സുന്ദരം, കണ്ടിട്ടുള്ളതില്‍ അതിമനോഹരം. അത്ഭുതപ്പെടുത്തുന്ന കരവിരുത് കല്ലുളിയാല്‍ കൊത്തിവെച്ച മഹാചരിത്രത്തിന്റെ അടയാളങ്ങളെ നേരിട്ട് കണ്ടപ്പോള്‍ അറിയാതെ വാപൊളിച്ചു പോയി.
തമിഴ്നാടിന്റെ വരണ്ട ചരിത്രത്തില്‍ ഇടയ്ക്കിടെ ഉണ്ടായ വസന്തങ്ങളില്‍ ഒന്നിന്റെ ബാക്കിപത്രമാണ് മഹാബലിപുരം. മഹാബലിപുരത്ത് ചെന്ന് ഓട്ടോ പിടിച്ച് സ്ഥലങ്ങള്‍ കാണാന്‍ പോകരുത്. കാരണം പല സ്ഥലങ്ങളും അടുത്തടുത്തായാണ് നിലകൊള്ളുന്നത്. കാല്‍നടയായോ, സൈക്കിള്‍ വാടകയ്ക്കെടുത്തോ ചുറ്റി കാണാന്‍ സാധിക്കുന്നവയാണ് എല്ലാം. ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ കീഴില്‍ സംരക്ഷിത സ്മാരകമാണ് മഹാബലിപുരം. യുനസ്കോയുടെ ലോക പൈതൃകപദവിയുള്ള പ്രദേശം.
ഒറ്റക്കല്‍ മണ്ഡപങ്ങളും ശില്പങ്ങളും ക്ഷേത്രങ്ങളും അടങ്ങിയതാണ് മഹാബലിപുരത്തെ സ്മാരകങ്ങള്‍. പല്ലവ കലയുടെ ഉത്തമോദാഹരണം. സ്മാരകങ്ങളില്‍ ഭൂരിഭാഗവും പാറ തുരന്ന് നിര്‍മ്മിച്ചവയാണ്. പലതും ഒറ്റ പാറയാല്‍ നിര്‍മ്മിച്ചവയാണ് എന്ന് കേള്‍ക്കുമ്പോള്‍ ആശ്‌ചര്യം നമ്മെ കീഴടക്കും. വലിയ പാറ തുരന്നും കൊത്തുപണികള്‍ കൊണ്ടും അതിമനോഹരമായ കലാസൃഷ്‌ടി രൂപീകരിച്ചെടുത്ത അന്നത്തെ കലാകാരന്മാരുടെ മുന്നില്‍ മനസാ വണങ്ങി ഓരോ ശില്പങ്ങളിലും വിരലുകളോടിച്ചു. ക്രിസ്തുവര്‍ഷം ഏഴു മുതല്‍ ഒമ്പത് നൂറ്റാണ്ടുകള്‍ വരെയുള്ള ചരിത്രമാണ് മഹാബലിപുരത്തെ ഓരോ ശില്പങ്ങളും പേറുന്നത്. ആ ചരിത്രകാലത്തെ എഴുത്ത് കൊണ്ട് എത്തിപ്പിടിക്കാനുള്ള ചെറിയ ശ്രമം മാത്രം. ക്രിസ്തു വര്‍ഷം ഏഴാം നൂറ്റാണ്ടില്‍ തെക്കന്‍ ഭാരതത്തിലെ പല്ലവ രാജവംശത്തിലെ രാജാക്കന്മാരാണ്, ഇന്ന് തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിനു 60 കി.മീ തെക്കുള്ള ഈ നഗരം രൂപപ്പെടുത്തിയത്. പല്ലവരാജാവായിരുന്ന മാമല്ലന്റെ പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 12 മീറ്ററുകളോളം ഏതാണ്ട് 39 അടിയെങ്കിലും ഉയരത്തിലുള്ള ഈ പുരാതന നഗരം ഇന്ന് തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലാണ്. തിരുക്കടല്‍ മല്ലൈ - ഹിന്ദു ദൈവമായ വിഷ്ണുവിന്റെ ഒരു ആരാധനാലയം ആണിത്. ശില്പങ്ങളെ സംരക്ഷിക്കാനായി പല്ലവ രാജാക്കന്മാര്‍ നിര്‍മ്മിച്ചതാണ് ഈ അമ്പലം. ഗംഗന്മാരുടെ പതനം - ശിലാ ശില്പം, അര്‍ജ്ജുനന്റെ തപസ്സ് - അതി ഭീമമായ ഒരു ശില്പം, വരാഹ ഗുഹാ ക്ഷേത്രം അഥവാ മഹിഷമര്‍ദ്ദിനി ഗുഹാക്ഷേത്രം - ഏഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചത്, തീരക്ഷേത്രം - ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത് പടിഞ്ഞാറ് മുഖമായി നിര്‍മ്മിക്കപ്പെട്ട ഒരു ക്ഷേത്രം തുടങ്ങിയവയാണ് മഹാബലിപുരത്ത് കാഴ്ചയുടെ വിസ്മയമായി നിലകൊള്ളുന്നത്
കൂട്ടത്തില്‍ കല്ലില്‍ കൊത്തിയ അഞ്ച് രഥങ്ങള്‍, അത് അത്ഭുതം തന്നെയാണ്. പിരമിഡ് ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങള്‍, പാണ്ഡവ ക്ഷേത്രമായി കണക്കാക്കുന്നു. എന്നാല്‍ ഇത് ഒരേ കാലത്ത് നിര്‍മ്മിച്ചതല്ലെന്നാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്. കാരണം ഇതില്‍ പല ശില്പങ്ങളുടെയും നിര്‍മ്മാണത്തില്‍ കാലത്തിന്റെ വ്യത്യാസം കാണാമെന്നാണ് അവര്‍ പറയുന്നത്. ഒരു ചരിത്ര വിദ്യാര്‍ഥി അല്ലാത്തതിനാലും ശില്‍പ്പങ്ങളുടെ സൌന്ദര്യത്തെ കാലമനുസരിച്ച് വേര്‍തിരിക്കാന്‍ ആഗ്രഹിക്കാത്തതിനാലും അക്കാര്യമൊക്കെ ഒരു ചെവിയില്‍ നിന്ന് മറുചെവിയിലൂടെ പുറത്തു കളഞ്ഞു. എങ്കിലും ക്ഷേത്രം ഹൃദയഹാരിയാണ്. അഞ്ചു രഥങ്ങളും കാഴ്ചയില്‍ വ്യത്യാസമാണെങ്കിലും എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ഏറ്റവും വലിയ രഥം പാണ്ഡവരില്‍ വല്യേട്ടനായ യുധിഷ്ഠിരനുള്ളതാണ്. നകുലനും സഹദേവനും ഒറ്റ രഥമാണുള്ളത്. എന്നാല്‍ പാഞ്ചാലിക്ക് ചെറിയ രഥമാണുള്ളത്. അക്കാര്യത്തില്‍ മാത്രമാണ് ശില്‍പ്പികളോട് കുറുമ്പ് തോന്നിയത്. എന്നാലോ കാണാന്‍ ഏറെ കൊത്തുപണികള്‍ കൊണ്ട് പാഞ്ചാലിയുടെ രഥത്തിനെ സമ്പുഷ്‌ടമാക്കിയിട്ടുണ്ട്. എല്ലാത്തിനും കാവല്‍ നില്‍ക്കുന്ന നന്ദികേശനും മൃഗരാജാവായ സിംഹവും.
കടലിന് അഭിമുഖമായി മൂന്ന് ക്ഷേത്രങ്ങളാണ് മഹാബലിപുരത്ത് ഉള്ളത്. രണ്ട് ശിവക്ഷേത്രവും ഒരു വിഷ്ണു ക്ഷേത്രവും. മൂന്ന് ക്ഷേത്രങ്ങളുടെയും പ്രത്യേകത എന്തെന്നാല്‍ കടലില്‍ നിന്ന് ഉയര്‍ന്നു പൊങ്ങുന്ന സൂര്യന്റെ ആദ്യകിരണങ്ങള്‍ ഈ ക്ഷേത്രത്തിന്റെ മുഖദാവില്‍ ആദ്യം പതിച്ചിരിക്കും എന്നതാണ്. ആധുനിക ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ക്കായുള്ള തുറന്ന പുസ്തകമാണ് മഹാബലിപുരത്തേ ഓരോ നിര്‍മ്മാണങ്ങളും. കടല്‍ക്കാറ്റും മഴയും വെയിലും കൊണ്ടിട്ടും കാലങ്ങള്‍ വളരെ വേഗം ഒടിമറഞ്ഞിട്ടൂം ഇതിലെ ശില്പകലകള്‍ക്ക് ഇന്നും അധികം കോട്ടം സംഭവിച്ചിട്ടില്ല എന്ന് കേട്ടാല്‍ അത്ഭുതം തോന്നും. കാരണം ഓരോ ശില്‍പ്പങ്ങളിലും അതി സൂക്ഷ്മമായി മഴച്ചാലുകള്‍ സൃഷ്ടിച്ച് കാലപ്രയാണത്തില്‍ നിന്ന് അവയെ നമ്മുടെ പൂര്‍വ്വികര്‍ കാത്തു സൂക്ഷിച്ചിരിക്കുന്നു.മലയടിവാരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗണേശ മണ്ഡപമാണ് മറ്റൊരത്ഭുതം. മണ്ഡപത്തില്‍ കൊത്തിവച്ചിരിക്കുന്ന ആനയാണ് ഇതിന്റെ മുഖമുദ്ര. ദേവന്മാര്‍ മാത്രമല്ല, ഇതിഹാസ പുരുഷന്മാര്‍, മഹാബലിപുരത്തിന്റെ ജീവിതങ്ങളും കല്ലില്‍ തെളിമയോടെ നിറഞ്ഞു നില്‍ക്കുന്നു. ഏഴാം നൂറ്റാണ്ടു മുതല്‍ ഒമ്പതാം നൂറ്റാണ്ടു വരെയുള്ള ദ്രാവിഡസംസ്കൃതിയുടെ മുന്നേറ്റമാണ് ഇവിടുത്തെ ഒരോ കല്ലിലും കൊത്തി വെച്ചിരിക്കുന്നത്. അന്നത്തെ കലാകാരന്മാര്‍ തങ്ങള്‍ക്ക് ലഭിച്ച കലയെ എത്ര ആത്മാര്‍ഥതയോടെ സ്നേഹിച്ചിരുന്നു എന്നതിന്റെ തെളിവാണ് മഹാബലിപുരം. ആധുനിക യന്ത്ര, ആര്‍ക്കിടെക്ചര്‍ വിദ്യകള്‍ പ്രചാരത്തില്‍ ഇരുന്നിട്ടും ഇന്നുണ്ടാക്കുന്ന ഒരൊറ്റ ശില്‍പ്പങ്ങള്‍ക്കും മഹാബലിപുരത്തെ ശില്‍പ്പങ്ങളൊട് കിട പിടിക്കില്ല.
എങ്കിലും ഒരു കാര്യം ഉറപ്പ്, മഹാബലിപുരം ഒരു ക്ഷേത്ര നഗരമല്ല, മറിച്ച് ഒരു കലാകേന്ദ്രമായിരിക്കണം. അല്ലായിരുന്നു എങ്കില്‍ ഇത്രയധികം കലാസൃഷ്‌ടികള്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല. ഏഴാം നൂറ്റാണ്ടില്‍ തെക്കന്‍ ഭാരതത്തിലെ പല്ലവ രാജവംശത്തിലെ രാജാക്കന്മാരാണ് മഹാബലിപുരത്തിന്റെ അടിസ്ഥാനമായി നിന്നവര്‍. അന്നവര്‍ കല്ലുളികള്‍ കൊണ്ട് ചരിത്രം കോറിയിട്ടതു കൊണ്ട് ഇന്ന് നമുക്ക് ആ ചരിത്രത്തെ ഇങ്ങനെ കാണാനൊക്കുന്നു. ചെന്നൈ സെന്‍ട്രലില്‍ നിന്ന് ട്രയിന്‍ മാര്‍ഗമോ, ബസ് മാര്‍ഗമോ നമുക്ക് മഹാബലിപുരത്തെത്താം. ട്രയിനിലാണെങ്കില്‍ മഹാബലിപുരത്തിന് ഏറ്റവും അടുത്ത സ്റ്റേഷനായ ചെങ്കല്‍പേട്ട് ഇറങ്ങി ബസ് മാര്‍ഗം എത്താം. അല്ലേങ്കില്‍ ബസ് മാര്‍ഗം ദീര്‍ഘദൂരം സഞ്ചരിക്കേണ്ടതായി വരും. ചെന്നൈ നഗരത്തില്‍ നിന്ന് 54 കിലോമീറ്ററെങ്കിലും സഞ്ചരിക്കേണ്ടതായുണ്ട്.
മഹാബലിപുരം.... ചെന്നൈ നഗരത്തില്‍
കേട്ടതിനേക്കാള്‍ സുന്ദരം, കണ്ടിട്ടുള്ളതില്‍ അതിമനോഹരം. അത്ഭുതപ്പെടുത്തുന്ന കരവിരുത് കല്ലുളിയാല്‍ കൊത്തിവെച്ച മഹാചരിത്രത്തിന്റെ അടയാളങ്ങളെ നേരിട്ട് കണ്ടപ്പോള്‍ അറിയാതെ വാപൊളിച്ചു പോയി.
തമിഴ്നാടിന്റെ വരണ്ട ചരിത്രത്തില്‍ ഇടയ്ക്കിടെ ഉണ്ടായ വസന്തങ്ങളില്‍ ഒന്നിന്റെ ബാക്കിപത്രമാണ് മഹാബലിപുരം. മഹാബലിപുരത്ത് ചെന്ന് ഓട്ടോ പിടിച്ച് സ്ഥലങ്ങള്‍ കാണാന്‍ പോകരുത്. കാരണം പല സ്ഥലങ്ങളും അടുത്തടുത്തായാണ് നിലകൊള്ളുന്നത്. കാല്‍നടയായോ, സൈക്കിള്‍ വാടകയ്ക്കെടുത്തോ ചുറ്റി കാണാന്‍ സാധിക്കുന്നവയാണ് എല്ലാം. ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ കീഴില്‍ സംരക്ഷിത സ്മാരകമാണ് മഹാബലിപുരം. യുനസ്കോയുടെ ലോക പൈതൃകപദവിയുള്ള പ്രദേശം.
ഒറ്റക്കല്‍ മണ്ഡപങ്ങളും ശില്പങ്ങളും ക്ഷേത്രങ്ങളും അടങ്ങിയതാണ് മഹാബലിപുരത്തെ സ്മാരകങ്ങള്‍. പല്ലവ കലയുടെ ഉത്തമോദാഹരണം. സ്മാരകങ്ങളില്‍ ഭൂരിഭാഗവും പാറ തുരന്ന് നിര്‍മ്മിച്ചവയാണ്. പലതും ഒറ്റ പാറയാല്‍ നിര്‍മ്മിച്ചവയാണ് എന്ന് കേള്‍ക്കുമ്പോള്‍ ആശ്‌ചര്യം നമ്മെ കീഴടക്കും. വലിയ പാറ തുരന്നും കൊത്തുപണികള്‍ കൊണ്ടും അതിമനോഹരമായ കലാസൃഷ്‌ടി രൂപീകരിച്ചെടുത്ത അന്നത്തെ കലാകാരന്മാരുടെ മുന്നില്‍ മനസാ വണങ്ങി ഓരോ ശില്പങ്ങളിലും വിരലുകളോടിച്ചു. ക്രിസ്തുവര്‍ഷം ഏഴു മുതല്‍ ഒമ്പത് നൂറ്റാണ്ടുകള്‍ വരെയുള്ള ചരിത്രമാണ് മഹാബലിപുരത്തെ ഓരോ ശില്പങ്ങളും പേറുന്നത്. ആ ചരിത്രകാലത്തെ എഴുത്ത് കൊണ്ട് എത്തിപ്പിടിക്കാനുള്ള ചെറിയ ശ്രമം മാത്രം. ക്രിസ്തു വര്‍ഷം ഏഴാം നൂറ്റാണ്ടില്‍ തെക്കന്‍ ഭാരതത്തിലെ പല്ലവ രാജവംശത്തിലെ രാജാക്കന്മാരാണ്, ഇന്ന് തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിനു 60 കി.മീ തെക്കുള്ള ഈ നഗരം രൂപപ്പെടുത്തിയത്. പല്ലവരാജാവായിരുന്ന മാമല്ലന്റെ പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 12 മീറ്ററുകളോളം ഏതാണ്ട് 39 അടിയെങ്കിലും ഉയരത്തിലുള്ള ഈ പുരാതന നഗരം ഇന്ന് തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലാണ്. തിരുക്കടല്‍ മല്ലൈ - ഹിന്ദു ദൈവമായ വിഷ്ണുവിന്റെ ഒരു ആരാധനാലയം ആണിത്. ശില്പങ്ങളെ സംരക്ഷിക്കാനായി പല്ലവ രാജാക്കന്മാര്‍ നിര്‍മ്മിച്ചതാണ് ഈ അമ്പലം. ഗംഗന്മാരുടെ പതനം - ശിലാ ശില്പം, അര്‍ജ്ജുനന്റെ തപസ്സ് - അതി ഭീമമായ ഒരു ശില്പം, വരാഹ ഗുഹാ ക്ഷേത്രം അഥവാ മഹിഷമര്‍ദ്ദിനി ഗുഹാക്ഷേത്രം - ഏഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചത്, തീരക്ഷേത്രം - ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത് പടിഞ്ഞാറ് മുഖമായി നിര്‍മ്മിക്കപ്പെട്ട ഒരു ക്ഷേത്രം തുടങ്ങിയവയാണ് മഹാബലിപുരത്ത് കാഴ്ചയുടെ വിസ്മയമായി നിലകൊള്ളുന്നത്
കൂട്ടത്തില്‍ കല്ലില്‍ കൊത്തിയ അഞ്ച് രഥങ്ങള്‍, അത് അത്ഭുതം തന്നെയാണ്. പിരമിഡ് ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങള്‍, പാണ്ഡവ ക്ഷേത്രമായി കണക്കാക്കുന്നു. എന്നാല്‍ ഇത് ഒരേ കാലത്ത് നിര്‍മ്മിച്ചതല്ലെന്നാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്. കാരണം ഇതില്‍ പല ശില്പങ്ങളുടെയും നിര്‍മ്മാണത്തില്‍ കാലത്തിന്റെ വ്യത്യാസം കാണാമെന്നാണ് അവര്‍ പറയുന്നത്. ഒരു ചരിത്ര വിദ്യാര്‍ഥി അല്ലാത്തതിനാലും ശില്‍പ്പങ്ങളുടെ സൌന്ദര്യത്തെ കാലമനുസരിച്ച് വേര്‍തിരിക്കാന്‍ ആഗ്രഹിക്കാത്തതിനാലും അക്കാര്യമൊക്കെ ഒരു ചെവിയില്‍ നിന്ന് മറുചെവിയിലൂടെ പുറത്തു കളഞ്ഞു. എങ്കിലും ക്ഷേത്രം ഹൃദയഹാരിയാണ്. അഞ്ചു രഥങ്ങളും കാഴ്ചയില്‍ വ്യത്യാസമാണെങ്കിലും എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ഏറ്റവും വലിയ രഥം പാണ്ഡവരില്‍ വല്യേട്ടനായ യുധിഷ്ഠിരനുള്ളതാണ്. നകുലനും സഹദേവനും ഒറ്റ രഥമാണുള്ളത്. എന്നാല്‍ പാഞ്ചാലിക്ക് ചെറിയ രഥമാണുള്ളത്. അക്കാര്യത്തില്‍ മാത്രമാണ് ശില്‍പ്പികളോട് കുറുമ്പ് തോന്നിയത്. എന്നാലോ കാണാന്‍ ഏറെ കൊത്തുപണികള്‍ കൊണ്ട് പാഞ്ചാലിയുടെ രഥത്തിനെ സമ്പുഷ്‌ടമാക്കിയിട്ടുണ്ട്. എല്ലാത്തിനും കാവല്‍ നില്‍ക്കുന്ന നന്ദികേശനും മൃഗരാജാവായ സിംഹവും.
കടലിന് അഭിമുഖമായി മൂന്ന് ക്ഷേത്രങ്ങളാണ് മഹാബലിപുരത്ത് ഉള്ളത്. രണ്ട് ശിവക്ഷേത്രവും ഒരു വിഷ്ണു ക്ഷേത്രവും. മൂന്ന് ക്ഷേത്രങ്ങളുടെയും പ്രത്യേകത എന്തെന്നാല്‍ കടലില്‍ നിന്ന് ഉയര്‍ന്നു പൊങ്ങുന്ന സൂര്യന്റെ ആദ്യകിരണങ്ങള്‍ ഈ ക്ഷേത്രത്തിന്റെ മുഖദാവില്‍ ആദ്യം പതിച്ചിരിക്കും എന്നതാണ്. ആധുനിക ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ക്കായുള്ള തുറന്ന പുസ്തകമാണ് മഹാബലിപുരത്തേ ഓരോ നിര്‍മ്മാണങ്ങളും. കടല്‍ക്കാറ്റും മഴയും വെയിലും കൊണ്ടിട്ടും കാലങ്ങള്‍ വളരെ വേഗം ഒടിമറഞ്ഞിട്ടൂം ഇതിലെ ശില്പകലകള്‍ക്ക് ഇന്നും അധികം കോട്ടം സംഭവിച്ചിട്ടില്ല എന്ന് കേട്ടാല്‍ അത്ഭുതം തോന്നും. കാരണം ഓരോ ശില്‍പ്പങ്ങളിലും അതി സൂക്ഷ്മമായി മഴച്ചാലുകള്‍ സൃഷ്ടിച്ച് കാലപ്രയാണത്തില്‍ നിന്ന് അവയെ നമ്മുടെ പൂര്‍വ്വികര്‍ കാത്തു സൂക്ഷിച്ചിരിക്കുന്നു.മലയടിവാരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗണേശ മണ്ഡപമാണ് മറ്റൊരത്ഭുതം. മണ്ഡപത്തില്‍ കൊത്തിവച്ചിരിക്കുന്ന ആനയാണ് ഇതിന്റെ മുഖമുദ്ര. ദേവന്മാര്‍ മാത്രമല്ല, ഇതിഹാസ പുരുഷന്മാര്‍, മഹാബലിപുരത്തിന്റെ ജീവിതങ്ങളും കല്ലില്‍ തെളിമയോടെ നിറഞ്ഞു നില്‍ക്കുന്നു. ഏഴാം നൂറ്റാണ്ടു മുതല്‍ ഒമ്പതാം നൂറ്റാണ്ടു വരെയുള്ള ദ്രാവിഡസംസ്കൃതിയുടെ മുന്നേറ്റമാണ് ഇവിടുത്തെ ഒരോ കല്ലിലും കൊത്തി വെച്ചിരിക്കുന്നത്. അന്നത്തെ കലാകാരന്മാര്‍ തങ്ങള്‍ക്ക് ലഭിച്ച കലയെ എത്ര ആത്മാര്‍ഥതയോടെ സ്നേഹിച്ചിരുന്നു എന്നതിന്റെ തെളിവാണ് മഹാബലിപുരം. ആധുനിക യന്ത്ര, ആര്‍ക്കിടെക്ചര്‍ വിദ്യകള്‍ പ്രചാരത്തില്‍ ഇരുന്നിട്ടും ഇന്നുണ്ടാക്കുന്ന ഒരൊറ്റ ശില്‍പ്പങ്ങള്‍ക്കും മഹാബലിപുരത്തെ ശില്‍പ്പങ്ങളൊട് കിട പിടിക്കില്ല.
എങ്കിലും ഒരു കാര്യം ഉറപ്പ്, മഹാബലിപുരം ഒരു ക്ഷേത്ര നഗരമല്ല, മറിച്ച് ഒരു കലാകേന്ദ്രമായിരിക്കണം. അല്ലായിരുന്നു എങ്കില്‍ ഇത്രയധികം കലാസൃഷ്‌ടികള്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല. ഏഴാം നൂറ്റാണ്ടില്‍ തെക്കന്‍ ഭാരതത്തിലെ പല്ലവ രാജവംശത്തിലെ രാജാക്കന്മാരാണ് മഹാബലിപുരത്തിന്റെ അടിസ്ഥാനമായി നിന്നവര്‍. അന്നവര്‍ കല്ലുളികള്‍ കൊണ്ട് ചരിത്രം കോറിയിട്ടതു കൊണ്ട് ഇന്ന് നമുക്ക് ആ ചരിത്രത്തെ ഇങ്ങനെ കാണാനൊക്കുന്നു. ചെന്നൈ സെന്‍ട്രലില്‍ നിന്ന് ട്രയിന്‍ മാര്‍ഗമോ, ബസ് മാര്‍ഗമോ നമുക്ക് മഹാബലിപുരത്തെത്താം. ട്രയിനിലാണെങ്കില്‍ മഹാബലിപുരത്തിന് ഏറ്റവും അടുത്ത സ്റ്റേഷനായ ചെങ്കല്‍പേട്ട് ഇറങ്ങി ബസ് മാര്‍ഗം എത്താം. അല്ലേങ്കില്‍ ബസ് മാര്‍ഗം ദീര്‍ഘദൂരം സഞ്ചരിക്കേണ്ടതായി വരും. ചെന്നൈ നഗരത്തില്‍ നിന്ന് 54 കിലോമീറ്ററെങ്കിലും സഞ്ചരിക്കേണ്ടതായുണ്ട്.
Tuesday, 11 July 2017
കര്‍ക്കടക വാവിന്റെ പ്രാധാന്യവും ശാസ്ത്രീയതയും
കര്‍ക്കടക വാവിന്റെ പ്രാധാന്യവും ശാസ്ത്രീയതയും
കർക്കടകവാവ്;
കർക്കടക മാസം ദേവന്മാരുടെ മധ്യാഹ്ന വേളയാകുന്നു. കർക്കടക അമാവാസി ദിവസം ദേവന്മാരുടെ മധ്യാഹ്ന വേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒത്തുചേരുന്നു. പിതൃക്കളും ദേവന്മാരും ഉണർന്നിരിക്കുന്നതും ഭക്ഷണം സ്വീകരിക്കുന്നതിന് സജ്ജമായിരിക്കുന്നതുമായ ഒരേയൊരു വാർഷിക ദിവസമാണ് കർക്കടകമാസ അമാവാസി.
കർക്കടക മാസം ദേവന്മാരുടെ മധ്യാഹ്ന വേളയാകുന്നു. കർക്കടക അമാവാസി ദിവസം ദേവന്മാരുടെ മധ്യാഹ്ന വേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒത്തുചേരുന്നു. പിതൃക്കളും ദേവന്മാരും ഉണർന്നിരിക്കുന്നതും ഭക്ഷണം സ്വീകരിക്കുന്നതിന് സജ്ജമായിരിക്കുന്നതുമായ ഒരേയൊരു വാർഷിക ദിവസമാണ് കർക്കടകമാസ അമാവാസി.
കർക്കടക മാസം ദേവന്മാരുടെ മധ്യാഹ്ന വേളയാകുന്നു. കർക്കടക അമാവാസി ദിവസം ദേവന്മാരുടെ മധ്യാഹ്ന വേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒത്തുചേരുന്നു. പിതൃക്കളും ദേവന്മാരും ഉണർന്നിരിക്കുന്നതും ഭക്ഷണം സ്വീകരിക്കുന്നതിന് സജ്ജമായിരിക്കുന്നതുമായ ഒരേയൊരു വാർഷിക ദിവസമാണ് കർക്കടകമാസ അമാവാസി. അതുകൊണ്ട് അന്നാണ് പിതൃബലിക്ക് അനുയോജ്യമായ ദിനം.
ഒരു വ്യക്തി അയാൾ ആണായാലും പെണ്ണായാലും മാതാപിതാക്കളോടാണ് കടപ്പെട്ടിരിക്കുന്നത്. അതിനെ പിതൃകടം എന്നുപറയുന്നു. ബാല്യത്തിലും ശൈശവത്തിലും കുട്ടികളെ മാതാപിതാക്കൾ സംരക്ഷിക്കുന്നു. വാർദ്ധക്യത്തിൽ മാതാപിതാക്കളെ മക്കൾ സംരക്ഷിക്കുന്നു. അത് അവരുടെ കടമയാണ്. അങ്ങനെ വാർദ്ധക്യത്തിൽ മാതാപിതാക്കളെ വേണ്ടവിധത്തിൽ സംരക്ഷിച്ച് അവർ മരിച്ചാൽ പരേതരുടെ ജീവാത്മാവിന് ശാന്തിയും ഇഹലോക ബന്ധത്തിൽ നിന്ന് മോക്ഷവും കിട്ടാൻ മക്കൾ അനുഷ്ഠിക്കേണ്ടുന്ന കർമ്മമാണ് പിതൃകർമ്മങ്ങൾ.
മരിച്ചുപോയ അച്ഛനോ അമ്മയ്‌ക്കോ വേണ്ടി എല്ലാക്കൊല്ലവും മരിച്ച നാളിൽ ചെയ്യുന്ന ശ്രാദ്ധത്തിനാണ് ഏകോദിഷ്ട ശ്രാദ്ധം എന്നുപറയുന്നത്. പിതൃപിതാമഹപ്രപിതാമഹന്മാരടങ്ങിയ പിതൃഗണത്തെ ഉദ്ദേശിച്ച് നടത്തുന്ന ശ്രാദ്ധമാണ് ബഹുദിഷ്ട ശ്രാദ്ധം. അത് അമാവാസി നാളിലാണ് നിർവഹിക്കേണ്ടത്.
മരിച്ചുപോയ അച്ഛനോ അമ്മയ്‌ക്കോ വേണ്ടി എല്ലാക്കൊല്ലവും മരിച്ച നാളിൽ ചെയ്യുന്ന ശ്രാദ്ധത്തിനാണ് ഏകോദിഷ്ട ശ്രാദ്ധം എന്നുപറയുന്നത്. പിതൃപിതാമഹപ്രപിതാമഹന്മാരടങ്ങിയ പിതൃഗണത്തെ ഉദ്ദേശിച്ച് നടത്തുന്ന ശ്രാദ്ധമാണ് ബഹുദിഷ്ട ശ്രാദ്ധം. അത് അമാവാസി നാളിലാണ് നിർവഹിക്കേണ്ടത്.
പിതൃകർമം ദേവകർമത്തെക്കാൾ ശ്രദ്ധാപൂർവം അവശ്യം നിർവഹിക്കേണ്ടതാണെന്ന് മാത്രമല്ല, അത് ദേവസാന്നിദ്ധ്യം നൽകി അനുഷ്ഠിക്കേണ്ടതുമാണ്. പിതൃകർമങ്ങൾക്ക് ഉദകതർപ്പണം (ജലതർപ്പണം) സുപ്രധാനമായതിനാലും ദേവസാന്നിദ്ധ്യം ക്രിയയ്ക്ക് പുഷ്ടിപ്രദമായതിനാലും ആവാം. ഉദക (വെള്ളം) സമൃദ്ധിയാർന്ന കടൽത്തീരം, നദീതീരം എന്നിവയും ക്ഷേത്രപരിസരവും പിതൃകർമ്മങ്ങൾക്ക് മഹത്വമേകുന്ന സ്ഥാനങ്ങളാണ്. കേരളത്തിൽ തിരുനെല്ലി, തിരുനാവായ, ആലുവ, വരയ്ക്കൽ തുടങ്ങി നിരവധി പിതൃബലി കേന്ദ്രങ്ങളെത്തേടി കർക്കടവാവ് ദിനത്തിലും ശിവരാത്രി ദിനത്തിലും മറ്റും പതിനായിരങ്ങൾ ഒത്തുചേരുന്നത് ജനങ്ങളുടെ പിതൃബലിപരമായ പ്രബുദ്ധതയ്ക്ക് പ്രത്യക്ഷ നിദർശനമാണ്.
ശ്രദ്ധയോടെയും ഭക്തിയോടെയും പിതൃകർമ്മം നിർവഹിച്ച് ദേവനെ തൊഴുത് തിരിച്ചുപോരുന്ന ജനങ്ങളുടെ മനസംതൃപ്തി സമാധാനപരമായ സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യുന്നു.
ചാന്ദ്രമാസത്തിലെ 28 ദിവസങ്ങൾ നമ്മുടെ വെളുത്തപക്ഷം പിതൃക്കൾക്ക് രാത്രിയും കറുത്തപക്ഷം പകലുമാണ്. മനുഷ്യരുടെ മരണാനന്തര ഗതി ചന്ദ്രലോകത്തേക്കാണെന്നാണ് ഉപനിഷത്തുക്കൾ വ്യക്തമാക്കുന്നത്.
ചാന്ദ്രമാസത്തിലെ 28 ദിവസങ്ങൾ നമ്മുടെ വെളുത്തപക്ഷം പിതൃക്കൾക്ക് രാത്രിയും കറുത്തപക്ഷം പകലുമാണ്. മനുഷ്യരുടെ മരണാനന്തര ഗതി ചന്ദ്രലോകത്തേക്കാണെന്നാണ് ഉപനിഷത്തുക്കൾ വ്യക്തമാക്കുന്നത്.
ചന്ദ്രന്റെ ഭൂമിയ്ക്കഭിമുഖമല്ലാത്ത മറുഭാഗത്താണ് പിതൃക്കളുടെ വാസം. അമാവാസി ദിവസം ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലായിരിക്കുമല്ലോ. ഭൂമിയ്ക്കഭിമുഖമില്ലാത്ത ഭാഗത്ത് സൂര്യരശ്മി കിട്ടും. ഭൂമിയലപ്പോൾ ഇരുട്ടായിരിക്കും. അതായത് ചന്ദ്രലോകത്ത് പിതൃക്കൾ അമാവാസി നാളിൽ സൂര്യരശ്മി ചന്ദ്രോപരിയേറ്റ് നിർവൃതരാകുന്നു. ഇങ്ങനെ കർമ്മപുരാണത്തിലാണ് പറയുന്നത്. പിതൃക്കളുടെ മധ്യാഹ്നം അമാവാസിയിലായതിനാൽ പിതൃക്കൾക്ക് നൽകുന്ന ബലിയും പൂജകളുമെല്ലാം അമാവാസികളിലാവുന്നത് നല്ലതാണെന്ന് പറയുന്നു. പിതൃയജ്ഞത്തെ ദേവസാന്നിദ്ധ്യംകൊണ്ട് സമ്പുഷ്ടമാക്കുന്ന ഏകദിനമാണ് കർക്കടക അമാവാസി. ചന്ദ്രമാസങ്ങളിൽ ചിങ്ങം മുതൽ വരുന്ന 13-ാമത്തെ അമാവാസിയാണ് കർക്കടകവാവ്.
ഭൂമിയുടെ ഉത്തരധ്രുവപ്രദേശത്താണ് മേരു പർവതമെന്നും ദേവന്മാർ മേരു നിവാസികളാണെന്നും പുരാണപ്രസിദ്ധമാണല്ലോ. കർക്കടക അമാവാസിയെ ജ്യോതിശാസ്ത്രപരമായി നോക്കികാണേണ്ടിയിരിക്കുന്നു. സൂര്യന്റെ ദക്ഷിണായന വേളയിൽ തുലാ വിഷു ദിവസം ഭൂമധ്യരേഖയ്ക്ക് നേരെയാണ് ഉദയം. അതിനു താഴെയാവും തുടർന്നുള്ള ദക്ഷിണായന ദിനങ്ങളിൽ സൂര്യോദയം. അപ്പോൾ ഉത്തരധ്രുവീകർക്ക് സൂര്യദർശനം സാധ്യമല്ലാതെ വരുന്നു. അഥവാ തുല്യ വിഷു മുതൽ മേട വിഷു വരെ ഉത്തരധ്രുവത്തിൽ രാത്രിയാണ്.
മേടവിഷുദിനത്തിൽ ദേവന്മാർ സൂര്യനെ കിഴക്കൻ ചക്രവാളത്തിൽ ഉദയംകൊണ്ടതായി കാണുന്നു. മേടവിഷു മുതൽ തുലാവിഷുവരെ ഉത്തരധ്രുവത്തിൽ പകലും അനുഭവപ്പെടുന്നു. ആ കാലത്ത് മേടവിഷു കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞാലാണ് അവിടെ മധ്യാഹ്നം. മേട സംക്രമശേഷം മൂന്നുമാസം കഴിയുക എന്നുവെച്ചാൽ മേടം, ഇടവം, മിഥുനം എന്നീ മാസങ്ങൾ കഴിഞ്ഞാൽ കർക്കടകമായി. അതായത് കർക്കടകം ദേവന്മാരുടെ മധ്യാഹ്നവേളയാകുന്നു. കർക്കടക അമാവാസി ദിവസം ദേവന്മാരുടെ മധ്യാഹ്നവേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒത്തുചേരുന്നു. പിതൃക്കളും ദേവന്മാരും ഉണർന്നിരിക്കുന്നതും ഭക്ഷണം സ്വീകരിക്കുന്നതിന് സജ്ജമായിരിക്കുന്നതുമായ ഒരേയൊരു വാർഷിക ദിനമാണ് കർക്കടക അമാവാസി.
അതുകൊണ്ട് അന്നാണ് പിതൃബലി നടക്കുന്നത്. ദേവസാന്നിദ്ധ്യത്തോടെ പിതൃബലി നടത്തുന്നതിന് ഇത്രയും ഉത്തമമായ മറ്റൊരു ദിവസം വേറെയില്ല. പിതൃകർമ്മമായി ഫലഭൂയിഷ്ഠമായ ഒരു അടിത്തറയ്ക്കുമേൽ കർക്കടകത്തിലെ അമാവാസി പിതൃബലിയെന്ന ആചാരം ആസൂത്രണം ചെയ്തവരുടെ ജ്യോതിശാസ്ത്രപരമായ ഉദ്ബുദ്ധത പ്രശംസനീയമാണ്. ഭാരതമൊട്ടാകെ പുണ്യതീർത്ഥ സ്ഥാനങ്ങളിൽ ആയിരമായിരം ജനങ്ങൾ അവരുടെ പിതൃപിതാമഹപ്രപിതാമഹന്മാർക്കും മാതൃമാതാമഹതികൾക്കും ഭക്തി ശ്രദ്ധാപുരസ്സരം അർപ്പിക്കുന്ന പിതൃബലി കർമ്മം വഴി പിതൃമഹാസമൂഹത്തെയാകെ സന്തുഷ്ടമാകും. അവരിൽനിന്ന് അനുഗ്രഹാശ്ശിസുകളാൽ ആഗോളമനുഷ്യസമൂഹത്തിന് നന്മ വിതറാനും ഉതകുന്ന അമൂല്യമായ ഒരു സുവർണാവസരമാണ് കർക്കടകവാവ് സമ്മാനിക്കുന്നത്.....
പിതൃക്കളെ ഉദ്ദേശിച്ച് നാം നല്‍കുന്ന നിത്യഭക്ഷണം ആണ് ശ്രാദ്ധം. ശ്രദ്ധയോടെ നല്‍കുന്നത് എന്ന അര്‍ത്ഥത്തിലാണ് ബലിക്ക്, ‘ശ്രാദ്ധം’ എന്നു പേര്‍ വന്നത്.
ഔരസന്‍ ചെയ്തിടും ശ്രാദ്ധകര്‍മം തന്നെ
നേരേ പിതൃക്കള്‍ക്ക് സ്വര്‍ഗതി കാരണം
ഓരോ വര്‍ഷവും മരണം നടന്ന മാസത്തിലെ മരണതിഥി അഥവാ മരണദിവസത്തെ നക്ഷത്രം വരുന്ന ദിവസമാണ് പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ശ്രാദ്ധം ചെയ്യേണ്ടത്. പിതൃപരമ്പരയില്‍ മൂന്നുപേര്‍ വരെ മുമ്പോട്ടെടുത്താല്‍ (പിതാവ്, പിതാമഹന്‍, പ്രപിതാമഹന്‍ എന്നിങ്ങനെ) മതി; ഈ ഒരേയൊരു പിതൃവിനെ ഉദ്ദേശിച്ച ശ്രാദ്ധം-ഏകോദ്ദിഷ്ടശ്രാദ്ധം ചെയ്യേണ്ടത് ബ്രാഹ്മണാദികള്‍ ചെയ്യുന്ന ശ്രാദ്ധം. ഇങ്ങനെ പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന് ഏകോദ്ദിഷ്ട ശ്രാദ്ധം എന്നും, ഒന്നിലധികം പിതൃക്കളെ ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന്-ബഹുദ്ദിഷ്ട ശ്രാദ്ധമെന്നും പറയുന്നു.
”പ്രേതോദ്ദേശ്യേന ശ്രദ്ധയാ ദ്രവ്യസ്യ ത്യാഗഃശ്രാദ്ധ” പിതൃ (പിതാവിന്റെ) പരമ്പരയിലും, മാതൃപരമ്പരയിലും ഇങ്ങനെ ശ്രാദ്ധം വേണ്ടതാണ്. ബഹുദ്ദിഷ്ട ശ്രാദ്ധത്തിന് ഏറ്റവും പറ്റിയ സമയം അമാവാസി (കര്‍ക്കിടക വാവ്)-കറുത്ത വാവ് ആണ്. പ്രതിമാസം അമാവാസിക്ക് ശ്രാദ്ധം ചെയ്യുന്നവരുണ്ട്. (പാര്‍വണ ശ്രാദ്ധം)
ഒരു മാനുഷ മാസം പിതൃക്കള്‍ക്ക് ഒരു ദിവസം (ഒരു അഹോ-(പകല്‍) രാത്ര(രാത്രി)മാണ്). ഈ ഒരു ദിവസത്തെ (30 മനുഷ്യ ദിവസം) കൃഷ്ണപക്ഷമെന്നും ശുക്ലപക്ഷമെന്നും രണ്ടായിത്തിരിക്കുന്നു. പിതൃക്കള്‍ക്ക് ഉണര്‍ന്ന് കര്‍മങ്ങളിലേര്‍പ്പെടാവുന്ന പകലാണ് കൃഷ്ണപക്ഷം (നമ്മുടെ കറുത്തപക്ഷം). രാത്രി, ശുക്ലപക്ഷം-വെളുത്തപക്ഷവും. പിതൃക്കള്‍ ഉണര്‍ന്നിരിക്കുന്ന സമയമാണ് അമാവാസി (കറുത്തവാവ്)
വിധൂര്‍ധ്വഭാഗേ പിതരോ വസന്തഃ
സ്വാധഃ സുധാ ദീധിതി മാമനന്തി
പശ്യന്തി തേര്‍ക്ക നിജമസ്തകോര്‍ധ്വം
ദര്‍ശായതോസ്മാദ്യുപലം തദൈഷാം
ഇപ്രകാരം ചന്ദ്ര മണ്ഡലത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന പിതൃലോകത്തിന് അമാവാസി മധ്യാഹ്നമായി (ഉച്ചഭക്ഷണ സമയമായി) അനുഭവപ്പെടുന്നു. അതുകൊണ്ട് അമാവാസിയിലെ തര്‍പ്പണം, ശ്രാദ്ധം എന്നിവ പിതൃക്കള്‍ക്ക് പ്രീതികരമായ മധ്യാഹ്ന ഭോജ്യമായി മാറുന്നു. അവര്‍ സംതൃപ്തരാവുന്നു. സന്തതി പരമ്പരകളില്‍ സംപ്രീതനായിത്തീരുന്നു.
മറ്റ് അമാവാസികളേക്കാള്‍ കര്‍ക്കിട അമാവാസിക്ക് ഇത്രയധികം പ്രാധാന്യം വരാന്‍ കാരണമുണ്ട്. 30 മനുഷ്യദിവസങ്ങളോളം ദൈര്‍ഘ്യമുള്ള പിതൃക്കളുടെ ഒരു ദിവസത്തിലെ ഭക്ഷണയോഗ്യമായ മധ്യാഹ്ന വേള അമാവാസിയിലാണ് എന്നതിനാലാണല്ലോ അമാവാസി തോറും ബലി (ശ്രാദ്ധം) വിധിക്കപ്പെട്ടത്. കര്‍ക്കിടക അമാവാസി പിതൃ (ബലി)യജ്ഞത്തെ ദേവസാന്നിദ്ധ്യംകൊണ്ട് സമ്പുഷ്ടമാക്കാന്‍ ഉപകരിക്കുന്നു. അതിന്റെ ശാസ്ത്രീയ അടിത്തറ നോക്കുന്നതിന് മുമ്പായി പുരാണ പ്രസിദ്ധമായ ഒരു കാര്യം മനസ്സില്‍ വരേണ്ടതുണ്ട്. ഭൂമിയുടെ ഉത്തരധ്രുവ പ്രദേശത്താണ് മേരു പര്‍വതം. ദേവന്മാര്‍ മേരു നിവാസികളാണ്.
സൂര്യന്റെ ദക്ഷിണായന വേളയില്‍ തുലാ വിഷു ദിവസം ഭൂമദ്ധ്യരേഖക്ക് നേരെയാണ് ഉദയം.
ഭൂമദ്ധ്യരേഖ ഉത്തരധ്രുവീയരുടെ ചക്രവാളത്തെ സൂചിപ്പിക്കുന്നു. അതിന് താഴെക്കാവും ദക്ഷിണായന ദിവസങ്ങളില്‍ സൂര്യോദയം. ദക്ഷിണായന കാലത്ത് ഉത്തരധ്രുവീയര്‍ക്ക് സൂര്യദര്‍ശനം സാധ്യമല്ലാതെ വരുന്നു. തുലാ വിഷു മുതല്‍ ഉത്തരധ്രുവീയരുടെ രാത്രി തുടങ്ങുന്നു.
പിന്നീട് ഉത്തരായനം തുടങ്ങി സൂര്യന്‍ ഭൂമദ്ധ്യരേഖ മുറിച്ച് കടന്ന് ഉത്തരാര്‍ദ്ധ ഗോളത്തിലേക്ക് നീങ്ങുന്ന മേഷ വിഷുവരെ അവരുടെ രാത്രി നീളുന്നു.
മേഷ വിഷുദിനം, മേരു പര്‍വത നിവാസികള്‍ ദേവന്മാര്‍ സൂര്യനെ കിഴക്കന്‍ ചക്രവാളത്തില്‍ ഉദിച്ചു കാണുന്നു.
ചക്രവാളത്തിലൂടെ സൂര്യന്‍ പടിഞ്ഞാറോട്ടും വീണ്ടും കിഴക്കോട്ടും വര്‍ത്തുളഗതിയില്‍ കറങ്ങുന്നതായിട്ടാവും അവര്‍ക്ക് തോന്നുക (ദൃശ്യമാവുക) ഓരോ ദിവസം കഴിയുന്തോറും സൂര്യന് ഭൂമദ്ധ്യരേഖയില്‍ (ഉ.ധ്രുവീകരുടെ ചക്രവാളം)നിന്നുള്ള ഉയരം കൂടിക്കൂടി വന്ന് മൂന്ന് മാസം കഴിഞ്ഞ് ഉത്തരായന രേഖയില്‍ 23 1/20 വടക്ക് എത്തുമ്പോള്‍ ഉത്തരധ്രുവക്കാര്‍ക്ക് സൂര്യന്‍ അസ്തമയമില്ലാതെ വൃത്തത്തില്‍ ചലിക്കുന്ന ദൃശ്യം സാധ്യമാവുന്നു.
തുടര്‍ന്ന് ദക്ഷിണായനത്തില്‍ സൂര്യന്‍ ചക്രവാളത്തിലെത്തി തുലാ വിഷു ദിനത്തില്‍ അസ്തമിക്കുന്നു.
അങ്ങനെ ഉത്തരധ്രുവീയര്‍ക്ക് തുലാവിഷു മുതല്‍ മേഷ (മേട) വിഷുവരെ രാത്രി അനുഭവപ്പെടുന്നു. മേഷ വിഷു മുതല്‍ അടുത്ത തുലാ വിഷുവരെ പകലും അതായത് മധ്യരേഖയ്ക്കടുത്ത് ഉള്ളവരുടെ 360 ദിവസം, ഒരു കൊല്ലം, ഉത്തരധ്രുവീയര്‍ക്ക് 6 മാസം രാത്രിയും (രാത്രം) ആറുമാസം പകലും (അഹസ്സ്) ആയി ഒരു അഹോരാത്രം (ഒരു ദിവസം) ആയിത്തീരുന്നു.
പകല്‍ സമയത്താവട്ടെ സൂര്യന്‍ ഏറ്റവും ഉയരത്തായി കാണുന്ന മദ്ധ്യാഹ്ന സമയം (23 1/20 ) മേഷ വിഷു കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാണ് വരുക.
മേഷാദാവുദിതഃ സൂര്യഃ
ത്രീന്‍ രാശീനുദ ഗുത്തരം
സഞ്ചരന്‍ പ്രാഗഹര്‍മധ്യം
പൂരയേന്മേരു വാസിനാം – (സൂര്യ സിദ്ധാന്തം 12-48)
മേഷ സംക്രമശേഷം മൂന്നുമാസം കഴിയുക എന്നാല്‍ മേടം, ഇടവം, മിഥുനം കഴിഞ്ഞ് കര്‍ക്കിടകമാസം വന്നെത്തുക എന്നര്‍ത്ഥം. സപിണ്ഡീകരണ പ്രക്രിയകളിലൂടെ പിതൃപദവി ലഭിച്ച പ്രേതന് ദേവന്മാരുടെ കാലപദ്ധതി തന്നെയാണ്. ബാധമാവുക. അപ്പോള്‍ അവരുടെ ഒരു ദിവസവും മനുഷ്യവര്‍ഷത്തിന് തുല്യമായിരിക്കും. അപ്പോള്‍ വാര്‍ഷികമായി മനുഷ്യരൂട്ടുന്ന ഈ ശ്രാദ്ധ(ബലി)അവര്‍ക്ക് മുടങ്ങാത്ത നിത്യ ഭക്ഷണമായിത്തീരുന്നു.
പ്രേതന്റെ (മരണം വരിച്ചയാള്‍) മരണസമയം/നക്ഷത്രം അറിഞ്ഞ് വേണം ഏകോദ്ദിഷ്ടശ്രാദ്ധം ചെയ്യേണ്ടത്. പക്ഷേ പല കാരണങ്ങളാല്‍ മരിച്ചുപോയ കാരണവന്മാരുടെ മരണദിനം അറിയാത്തവരുണ്ടാകാം. അവര്‍ക്ക് പാര്‍വണ ശ്രാദ്ധം (അമാവാസി ശ്രാദ്ധം-കറുത്തവാവ് ബലി) ഊട്ടി തൃപ്തരാവാം എന്ന് ഗരുഡ പുരാണം (16-19).
”അജ്ഞാനാദ് ദിനമാസാനം തസ്മാത് പാര്‍വണമീഷ്യതേ”
കര്‍ക്കിടക അമാവാസി ദിനത്തില്‍ ദേവന്മാരുടെ മധ്യാഹ്ന വേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒത്തുചേരുന്നു. രണ്ടുകൂട്ടരും ഭക്ഷണ സ്വീകരണത്തിന് സജ്ജരായിരിക്കുന്നു. അങ്ങനെയുള്ള ഒരേയൊരു ദിനമാണ് കര്‍ക്കിടക അമാവാസി. അതിനാല്‍ പിതൃബലി ദേവസാന്നിദ്ധ്യത്തോടെ നടത്താന്‍ ഇത്ര ഉത്തമമായ സമയം വേറെയില്ല.
ഉദകക്രിയ എന്ന പേര്‍ എന്തുകൊണ്ട്?
ശ്രാദ്ധത്തിന് ഏറെത്തവണ ആവര്‍ത്തിക്കപ്പെടുന്ന പ്രക്രിയയാണ് ജലാഞ്ജലി-ജലതര്‍പ്പണം. പിതൃക്കള്‍ ഭുവര്‍ ലോകവാസികളാണെന്നതും ഭുവര്‍ ലോകം ആപസ്തത്വ (ജലതത്വം)ത്തില്‍ അധിഷ്ഠിതമാണെന്നതും പിതൃകര്‍മത്തിലെ ജലപ്രാധാന്യം വ്യക്തമാക്കുന്നു.
”ആപോ(ജല)ഹ്യസ്‌മൈ ശ്രദ്ധാം സനമന്തേ പുണ്യായ കര്‍മണേ” എന്ന് ശ്രുതി/വേദം.
പിതൃക്രിയകളില്‍ ഉദകതര്‍പ്പണം= ജലതര്‍പ്പണം പരമപ്രധാനമായതിനാലും ദേവസാന്നിദ്ധ്യം ക്രിയയ്ക്ക് സുപ്രധാനമായതിനാലും ഉദകസമൃദ്ധി (=ജലസമൃദ്ധി)യുള്ള കടല്‍ത്തീരം, നദീതീരം എന്നിവയും ക്ഷേത്ര പരിസരവും ഒത്തുചേര്‍ന്ന സ്ഥാനങ്ങള്‍ പിതൃബലിക്ക് ഉത്തമമായ സ്ഥാനങ്ങള്‍ ആണ്. കേരളത്തില്‍ തിരുനെല്ലി, തിരുനാവായ, വരയ്ക്കല്‍, ആലുവ ശിവക്ഷേത്ര മണല്‍പുറം, വര്‍ക്കല പാപനാശം കടല്‍പ്പുറം, പദ്‌നാഭന്റെ സാമീപ്യം നിറഞ്ഞ ശംഖുമുഖം കടല്‍ തീരം, തിരുവല്ലം പരശുരാമ ക്ഷേത്ര/നദീതീരം എന്നിവ പിതൃബലി എന്ന തിലോദക ക്രിയയ്ക്ക് (തിലം=എള്ള്, ഉദകം=ജലം) ചേര്‍ന്ന പുണ്യകേന്ദ്രങ്ങളായി മാറിയിരിക്കുന്നു.
പിതൃക്കളെ ഉദ്ദേശിച്ച് നാം നല്‍കുന്ന നിത്യഭക്ഷണം ആണ് ശ്രാദ്ധം. ശ്രദ്ധയോടെ നല്‍കുന്നത് എന്ന അര്‍ത്ഥത്തിലാണ് ബലിക്ക്, ‘ശ്രാദ്ധം’ എന്നു പേര്‍ വന്നത്.
ഔരസന്‍ ചെയ്തിടും ശ്രാദ്ധകര്‍മം തന്നെ
നേരേ പിതൃക്കള്‍ക്ക് സ്വര്‍ഗതി കാരണം
ഓരോ വര്‍ഷവും മരണം നടന്ന മാസത്തിലെ മരണതിഥി അഥവാ മരണദിവസത്തെ നക്ഷത്രം വരുന്ന ദിവസമാണ് പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ശ്രാദ്ധം ചെയ്യേണ്ടത്. പിതൃപരമ്പരയില്‍ മൂന്നുപേര്‍ വരെ മുമ്പോട്ടെടുത്താല്‍ (പിതാവ്, പിതാമഹന്‍, പ്രപിതാമഹന്‍ എന്നിങ്ങനെ) മതി; ഈ ഒരേയൊരു പിതൃവിനെ ഉദ്ദേശിച്ച ശ്രാദ്ധം-ഏകോദ്ദിഷ്ടശ്രാദ്ധം ചെയ്യേണ്ടത് ബ്രാഹ്മണാദികള്‍ ചെയ്യുന്ന ശ്രാദ്ധം. ഇങ്ങനെ പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന് ഏകോദ്ദിഷ്ട ശ്രാദ്ധം എന്നും, ഒന്നിലധികം പിതൃക്കളെ ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന്-ബഹുദ്ദിഷ്ട ശ്രാദ്ധമെന്നും പറയുന്നു.
”പ്രേതോദ്ദേശ്യേന ശ്രദ്ധയാ ദ്രവ്യസ്യ ത്യാഗഃശ്രാദ്ധ” പിതൃ (പിതാവിന്റെ) പരമ്പരയിലും, മാതൃപരമ്പരയിലും ഇങ്ങനെ ശ്രാദ്ധം വേണ്ടതാണ്. ബഹുദ്ദിഷ്ട ശ്രാദ്ധത്തിന് ഏറ്റവും പറ്റിയ സമയം അമാവാസി (കര്‍ക്കിടക വാവ്)-കറുത്ത വാവ് ആണ്. പ്രതിമാസം അമാവാസിക്ക് ശ്രാദ്ധം ചെയ്യുന്നവരുണ്ട്. (പാര്‍വണ ശ്രാദ്ധം)
ഒരു മാനുഷ മാസം പിതൃക്കള്‍ക്ക് ഒരു ദിവസം (ഒരു അഹോ-(പകല്‍) രാത്ര(രാത്രി)മാണ്). ഈ ഒരു ദിവസത്തെ (30 മനുഷ്യ ദിവസം) കൃഷ്ണപക്ഷമെന്നും ശുക്ലപക്ഷമെന്നും രണ്ടായിത്തിരിക്കുന്നു. പിതൃക്കള്‍ക്ക് ഉണര്‍ന്ന് കര്‍മങ്ങളിലേര്‍പ്പെടാവുന്ന പകലാണ് കൃഷ്ണപക്ഷം (നമ്മുടെ കറുത്തപക്ഷം). രാത്രി, ശുക്ലപക്ഷം-വെളുത്തപക്ഷവും. പിതൃക്കള്‍ ഉണര്‍ന്നിരിക്കുന്ന സമയമാണ് അമാവാസി (കറുത്തവാവ്)
വിധൂര്‍ധ്വഭാഗേ പിതരോ വസന്തഃ
സ്വാധഃ സുധാ ദീധിതി മാമനന്തി
പശ്യന്തി തേര്‍ക്ക നിജമസ്തകോര്‍ധ്വം
ദര്‍ശായതോസ്മാദ്യുപലം തദൈഷാം
ഇപ്രകാരം ചന്ദ്ര മണ്ഡലത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന പിതൃലോകത്തിന് അമാവാസി മധ്യാഹ്നമായി (ഉച്ചഭക്ഷണ സമയമായി) അനുഭവപ്പെടുന്നു. അതുകൊണ്ട് അമാവാസിയിലെ തര്‍പ്പണം, ശ്രാദ്ധം എന്നിവ പിതൃക്കള്‍ക്ക് പ്രീതികരമായ മധ്യാഹ്ന ഭോജ്യമായി മാറുന്നു. അവര്‍ സംതൃപ്തരാവുന്നു. സന്തതി പരമ്പരകളില്‍ സംപ്രീതനായിത്തീരുന്നു.
മറ്റ് അമാവാസികളേക്കാള്‍ കര്‍ക്കിട അമാവാസിക്ക് ഇത്രയധികം പ്രാധാന്യം വരാന്‍ കാരണമുണ്ട്. 30 മനുഷ്യദിവസങ്ങളോളം ദൈര്‍ഘ്യമുള്ള പിതൃക്കളുടെ ഒരു ദിവസത്തിലെ ഭക്ഷണയോഗ്യമായ മധ്യാഹ്ന വേള അമാവാസിയിലാണ് എന്നതിനാലാണല്ലോ അമാവാസി തോറും ബലി (ശ്രാദ്ധം) വിധിക്കപ്പെട്ടത്. കര്‍ക്കിടക അമാവാസി പിതൃ (ബലി)യജ്ഞത്തെ ദേവസാന്നിദ്ധ്യംകൊണ്ട് സമ്പുഷ്ടമാക്കാന്‍ ഉപകരിക്കുന്നു. അതിന്റെ ശാസ്ത്രീയ അടിത്തറ നോക്കുന്നതിന് മുമ്പായി പുരാണ പ്രസിദ്ധമായ ഒരു കാര്യം മനസ്സില്‍ വരേണ്ടതുണ്ട്. ഭൂമിയുടെ ഉത്തരധ്രുവ പ്രദേശത്താണ് മേരു പര്‍വതം. ദേവന്മാര്‍ മേരു നിവാസികളാണ്.
സൂര്യന്റെ ദക്ഷിണായന വേളയില്‍ തുലാ വിഷു ദിവസം ഭൂമദ്ധ്യരേഖക്ക് നേരെയാണ് ഉദയം.
ഭൂമദ്ധ്യരേഖ ഉത്തരധ്രുവീയരുടെ ചക്രവാളത്തെ സൂചിപ്പിക്കുന്നു. അതിന് താഴെക്കാവും ദക്ഷിണായന ദിവസങ്ങളില്‍ സൂര്യോദയം. ദക്ഷിണായന കാലത്ത് ഉത്തരധ്രുവീയര്‍ക്ക് സൂര്യദര്‍ശനം സാധ്യമല്ലാതെ വരുന്നു. തുലാ വിഷു മുതല്‍ ഉത്തരധ്രുവീയരുടെ രാത്രി തുടങ്ങുന്നു.
പിന്നീട് ഉത്തരായനം തുടങ്ങി സൂര്യന്‍ ഭൂമദ്ധ്യരേഖ മുറിച്ച് കടന്ന് ഉത്തരാര്‍ദ്ധ ഗോളത്തിലേക്ക് നീങ്ങുന്ന മേഷ വിഷുവരെ അവരുടെ രാത്രി നീളുന്നു.
മേഷ വിഷുദിനം, മേരു പര്‍വത നിവാസികള്‍ ദേവന്മാര്‍ സൂര്യനെ കിഴക്കന്‍ ചക്രവാളത്തില്‍ ഉദിച്ചു കാണുന്നു.
ചക്രവാളത്തിലൂടെ സൂര്യന്‍ പടിഞ്ഞാറോട്ടും വീണ്ടും കിഴക്കോട്ടും വര്‍ത്തുളഗതിയില്‍ കറങ്ങുന്നതായിട്ടാവും അവര്‍ക്ക് തോന്നുക (ദൃശ്യമാവുക) ഓരോ ദിവസം കഴിയുന്തോറും സൂര്യന് ഭൂമദ്ധ്യരേഖയില്‍ (ഉ.ധ്രുവീകരുടെ ചക്രവാളം)നിന്നുള്ള ഉയരം കൂടിക്കൂടി വന്ന് മൂന്ന് മാസം കഴിഞ്ഞ് ഉത്തരായന രേഖയില്‍ 23 1/20 വടക്ക് എത്തുമ്പോള്‍ ഉത്തരധ്രുവക്കാര്‍ക്ക് സൂര്യന്‍ അസ്തമയമില്ലാതെ വൃത്തത്തില്‍ ചലിക്കുന്ന ദൃശ്യം സാധ്യമാവുന്നു.
തുടര്‍ന്ന് ദക്ഷിണായനത്തില്‍ സൂര്യന്‍ ചക്രവാളത്തിലെത്തി തുലാ വിഷു ദിനത്തില്‍ അസ്തമിക്കുന്നു.
അങ്ങനെ ഉത്തരധ്രുവീയര്‍ക്ക് തുലാവിഷു മുതല്‍ മേഷ (മേട) വിഷുവരെ രാത്രി അനുഭവപ്പെടുന്നു. മേഷ വിഷു മുതല്‍ അടുത്ത തുലാ വിഷുവരെ പകലും അതായത് മധ്യരേഖയ്ക്കടുത്ത് ഉള്ളവരുടെ 360 ദിവസം, ഒരു കൊല്ലം, ഉത്തരധ്രുവീയര്‍ക്ക് 6 മാസം രാത്രിയും (രാത്രം) ആറുമാസം പകലും (അഹസ്സ്) ആയി ഒരു അഹോരാത്രം (ഒരു ദിവസം) ആയിത്തീരുന്നു.
പകല്‍ സമയത്താവട്ടെ സൂര്യന്‍ ഏറ്റവും ഉയരത്തായി കാണുന്ന മദ്ധ്യാഹ്ന സമയം (23 1/20 ) മേഷ വിഷു കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാണ് വരുക.
മേഷാദാവുദിതഃ സൂര്യഃ
ത്രീന്‍ രാശീനുദ ഗുത്തരം
സഞ്ചരന്‍ പ്രാഗഹര്‍മധ്യം
പൂരയേന്മേരു വാസിനാം – (സൂര്യ സിദ്ധാന്തം 12-48)
മേഷ സംക്രമശേഷം മൂന്നുമാസം കഴിയുക എന്നാല്‍ മേടം, ഇടവം, മിഥുനം കഴിഞ്ഞ് കര്‍ക്കിടകമാസം വന്നെത്തുക എന്നര്‍ത്ഥം. സപിണ്ഡീകരണ പ്രക്രിയകളിലൂടെ പിതൃപദവി ലഭിച്ച പ്രേതന് ദേവന്മാരുടെ കാലപദ്ധതി തന്നെയാണ്. ബാധമാവുക. അപ്പോള്‍ അവരുടെ ഒരു ദിവസവും മനുഷ്യവര്‍ഷത്തിന് തുല്യമായിരിക്കും. അപ്പോള്‍ വാര്‍ഷികമായി മനുഷ്യരൂട്ടുന്ന ഈ ശ്രാദ്ധ(ബലി)അവര്‍ക്ക് മുടങ്ങാത്ത നിത്യ ഭക്ഷണമായിത്തീരുന്നു.
പ്രേതന്റെ (മരണം വരിച്ചയാള്‍) മരണസമയം/നക്ഷത്രം അറിഞ്ഞ് വേണം ഏകോദ്ദിഷ്ടശ്രാദ്ധം ചെയ്യേണ്ടത്. പക്ഷേ പല കാരണങ്ങളാല്‍ മരിച്ചുപോയ കാരണവന്മാരുടെ മരണദിനം അറിയാത്തവരുണ്ടാകാം. അവര്‍ക്ക് പാര്‍വണ ശ്രാദ്ധം (അമാവാസി ശ്രാദ്ധം-കറുത്തവാവ് ബലി) ഊട്ടി തൃപ്തരാവാം എന്ന് ഗരുഡ പുരാണം (16-19).
”അജ്ഞാനാദ് ദിനമാസാനം തസ്മാത് പാര്‍വണമീഷ്യതേ”
കര്‍ക്കിടക അമാവാസി ദിനത്തില്‍ ദേവന്മാരുടെ മധ്യാഹ്ന വേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒത്തുചേരുന്നു. രണ്ടുകൂട്ടരും ഭക്ഷണ സ്വീകരണത്തിന് സജ്ജരായിരിക്കുന്നു. അങ്ങനെയുള്ള ഒരേയൊരു ദിനമാണ് കര്‍ക്കിടക അമാവാസി. അതിനാല്‍ പിതൃബലി ദേവസാന്നിദ്ധ്യത്തോടെ നടത്താന്‍ ഇത്ര ഉത്തമമായ സമയം വേറെയില്ല.
ഉദകക്രിയ എന്ന പേര്‍ എന്തുകൊണ്ട്?
ശ്രാദ്ധത്തിന് ഏറെത്തവണ ആവര്‍ത്തിക്കപ്പെടുന്ന പ്രക്രിയയാണ് ജലാഞ്ജലി-ജലതര്‍പ്പണം. പിതൃക്കള്‍ ഭുവര്‍ ലോകവാസികളാണെന്നതും ഭുവര്‍ ലോകം ആപസ്തത്വ (ജലതത്വം)ത്തില്‍ അധിഷ്ഠിതമാണെന്നതും പിതൃകര്‍മത്തിലെ ജലപ്രാധാന്യം വ്യക്തമാക്കുന്നു.
”ആപോ(ജല)ഹ്യസ്‌മൈ ശ്രദ്ധാം സനമന്തേ പുണ്യായ കര്‍മണേ” എന്ന് ശ്രുതി/വേദം.
പിതൃക്രിയകളില്‍ ഉദകതര്‍പ്പണം= ജലതര്‍പ്പണം പരമപ്രധാനമായതിനാലും ദേവസാന്നിദ്ധ്യം ക്രിയയ്ക്ക് സുപ്രധാനമായതിനാലും ഉദകസമൃദ്ധി (=ജലസമൃദ്ധി)യുള്ള കടല്‍ത്തീരം, നദീതീരം എന്നിവയും ക്ഷേത്ര പരിസരവും ഒത്തുചേര്‍ന്ന സ്ഥാനങ്ങള്‍ പിതൃബലിക്ക് ഉത്തമമായ സ്ഥാനങ്ങള്‍ ആണ്. കേരളത്തില്‍ തിരുനെല്ലി, തിരുനാവായ, വരയ്ക്കല്‍, ആലുവ ശിവക്ഷേത്ര മണല്‍പുറം, വര്‍ക്കല പാപനാശം കടല്‍പ്പുറം, പദ്‌നാഭന്റെ സാമീപ്യം നിറഞ്ഞ ശംഖുമുഖം കടല്‍ തീരം, തിരുവല്ലം പരശുരാമ ക്ഷേത്ര/നദീതീരം എന്നിവ പിതൃബലി എന്ന തിലോദക ക്രിയയ്ക്ക് (തിലം=എള്ള്, ഉദകം=ജലം) ചേര്‍ന്ന പുണ്യകേന്ദ്രങ്ങളായി മാറിയിരിക്കുന്നു.
Saturday, 8 July 2017
കാളഹസ്‌തി ക്ഷേത്രം
കാളഹസ്‌തി ക്ഷേത്രം
ആന്ധ്രാപ്രദേശിലെ ശ്രീകാളഹസ്‌തിയിലാണ് കാളഹസ്‌തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്. തിരുപ്പതിയില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയാണ് കാളഹസ്‌തി ക്ഷേത്രം.
പഞ്ചഭൂതങ്ങളില്‍ ഒന്നായ വായുവിനെ പ്രതിനിധീകരിക്കുന്ന വായുലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന ഈ ലിംഗം ശിവന്റെ പ്രതിരൂപമായി കണക്കാക്കപ്പെടുന്നു.
*ശിവനെ ഇവിടെ കാളഹസ്‌തീശ്വരനായാണ് ആരാധിക്കുന്നത്*.
*ശിവഭക്തനായ കണ്ണപ്പ ക്ഷേത്രത്തില്‍ വച്ച് ശിവനെ ആരാധിച്ചെന്നും സ്വന്തം കണ്ണുകള്‍ ഭഗവാന് സമ്മാനമായി നല്‍കി തന്റെ നിര്‍മ്മലമായ ഭക്തി ഭഗവാന് മുന്നില്‍ തെളിയിച്ചെന്നുമാണ് ഐതിഹ്യം*.
കണ്ണപ്പയുടെ ഭക്തിയില്‍ സംപ്രീതനായ ശിവഭഗവാന്‍ കണ്ണപ്പയ്‌ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന് മോക്ഷം നല്‍കുകയും ചെയ്‌തു.
ക്ഷേത്രം രണ്ടു ഘട്ടങ്ങളായാണ് നിര്‍മ്മിച്ചത്. *അകത്തെ ഭാഗം അഞ്ചാം നൂറ്റാണ്ടിലും പുറംഭാഗം പന്ത്രണ്ടാം നൂറ്റാണ്ടിലും നിര്‍മ്മിച്ചു*. പുറംഭാഗത്തിന്റെ നിര്‍മ്മാണം നടന്നത് ചോളരാജാക്കന്മാരുടെ കാലത്താണ്.
ചോളരാജാക്കനമാരുടെ വാസ്‌തുവിദ്യാശൈലിയിലാണ് ക്ഷേത്രത്തിന്റെ പുറംഭാഗം പണിതിരിക്കുന്നത്.
ശിവഭക്തന്മാര്‍ക്ക് പുറമെ ജാതകത്തില്‍ രാഹുദോഷവും കേതുദോഷവും ഉള്ളവരും ഇവിടെ പ്രത്യേക പൂജകള്‍ ദോഷമുക്തി തേടുന്നു.
*തിരുപ്പതി സന്ദര്‍ശിക്കുന്ന ഭക്തര്‍ കാളഹസ്‌തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന പതിവുണ്ട്*.
*നിരന്തരമായ പരാജയവും നിരാശാബോധവും അപകർഷതാബോധവും ആരോഗ്യനാശവും വരുത്തുന്ന യോഗമാണു മഹാകാലസർപ്പയോഗം* .
ഇത് 12 വിധത്തിൽ ഉണ്ട്.
അനന്തകാലസർപ്പയോഗം, കുളികാ(ഗുളികാ കാലസർപ്പയോഗം), വാസുകി കാലസർപ്പയോഗം, ശംഖപാല കാലസർപ്പയോഗം, പത്മകാലസർപ്പയോഗം,
മഹാപത്മ കാലസർപ്പയോഗം,
തക്ഷക കാലസർപ്പയോഗം,
കാർക്കോടക കാലസർപ്പയോഗം, ശംഖചൂഡ കാലസർപ്പയോഗം,
ഘാതക കാലസർപ്പയോഗം,
വിഷധാര കാലസർപ്പയോഗം,
ശേഷനാഗ കാലസർപ്പയോഗം എന്നിങ്ങനെ.
*കൂടാതെ രാഹുകേതുക്കൾക്ക് വെളിയിലായി ലഗ്നമോ ക്ഷീണ നീച ചന്ദ്രനോ വന്നാൽ അർധ കാലസർപ്പയോഗം എന്ന ഒരു തരം കാലസർപ്പയോഗത്തെക്കുറിച്ച് തമിഴ് ജ്യോതിഷം പറയുന്നു*.
കാലസർപ്പയോഗം ഏറ്റവും മോശമായ യോഗമാണ്. *വിനാശകാരിയായ ഈ യോഗം മൂലം ശാരീരികവൈകല്യം, മാനസിക വൈകല്യം, ടെൻഷൻ, അപകർഷതാബോധം, ആക്രമണ സ്വഭാവം, സൻമാർഗിക പിഴവുകൾ, നിർഭാഗ്യം, ചതി, വഞ്ചന, ഒറ്റു കൊടുക്കൽ, ഭീകരപ്രവർത്തനം, രാജ്യദ്രോഹം, മദ്യപാനാസക്തി, മയക്കുമരുന്ന് ആസക്തി, മഹാൻമാരെ അപമാനിക്കാനും വികൃതമായി സംസാരിക്കാനും ഉള്ള താത്പര്യം, സ്വഭാവവൈകല്യം എന്നിവയാണു ഫലം*.
*ജാതകത്തിലെ അനുകൂല യോഗങ്ങളെ കാലസർപ്പയോഗം തടഞ്ഞുവയ്ക്കുന്നതു കൊണ്ടുള്ള ദുരിതവും അനുഭവിക്കേണ്ടി വരും. രാഹുകേതുകൾക്കുള്ളിലായി എല്ലാ ഗ്രഹങ്ങളും വരുന്നതാണു മഹാകാലസർപ്പയോഗം*.
കാല സർപ്പദോഷത്തെക്കുറിച്ചുള്ള ശ്ലോകം ഇതാണ്:
*അഗ്രേരാഹുരധോകേതു സർവേ മധ്യേ ഗതാഃ ഗ്രഹാഃ യോഗഃ സ്യാത് കാലസർപ്പാഖ്യോ നൃപ സസ്യ വിനാശനം.**
*കാലസർപ്പയോഗം മൂലമുള്ള കേടുപാടുകൾ കുറയ്ക്കാനും ജീവിത സ്ഥിതി മെച്ചപ്പെടുത്താനും ബ്രഹ്മാവിനാൽ ശ്രീശൈല പർവതത്തിനു പിറകിലായി പ്രതിഷ്ഠിക്കപ്പെട്ടതും ദക്ഷിണ കൈലാസം എന്ന് അറിയപ്പെടുന്നതും രാഹു കേതുക്കളുടെ ഭൂമിയിലെ ആസ്ഥാനമെന്ന് ഐതിഹ്യം പറയുന്നതുമായ ശ്രീകാളഹസ്തിയിൽ രാഹു-കേതു സർപ്പദോഷ നിവാരണ പൂജയും (ആശീർവാദ പൂജയെന്നും പറയും) തുടർന്ന് രുദ്രാഭിഷേകവും നടത്തുക*.
*ഈ ക്ഷേത്രം ആന്ധ്രാപ്രദേശ് സർക്കാരിന്റെ മേൽനോട്ടത്തിലാണ്. പൂജ ചടങ്ങുകൾ വളരെ സുതാര്യമാണ്*.
*രാഹു-കേതു ആശീർവാദ പൂജ നടത്താനുള്ള ശരിയായ സ്ഥലം ക്ഷേത്രത്തിന് ഉള്ളിലെ ശ്രീമുരുകന്റെയും പത്നിമാരുടെയും വിഗ്രഹത്തിനു മുന്നിൽ കാണുന്ന ഇടം ആണ്*.
അവിടെ വലിയ രാഹു-കേതു വിഗ്രഹങ്ങൾ അലങ്കരിച്ചുവച്ചിട്ടുണ്ട്. സമീപത്തായി സരസ്വതി നദിയിലെ കിണറും കല്യാണോത്സവ മണ്ഡപവും ഗണപതിക്ഷേത്രവും കാണാം.
ക്ഷേത്ര കൗണ്ടറിൽ നിന്നു പൂജാ ടിക്കറ്റുകൾ എടുത്ത് ഇവിടേക്കു വരണം. ടിക്കറ്റിനൊപ്പം പൂജാസാധനങ്ങളും പുഷ്പങ്ങളും ക്ഷേത്രം അധികാരികൾ നൽകും.
*ഭക്തർ സ്വയം പൂജകൾ നടത്തുന്ന രീതിയാണ് ഇവിടെ ഉള്ളത്*.
രാഹുവിനു കറുത്ത പട്ടും കേതുവിന് ചുവന്ന പട്ടും തറയിൽ വിരിച്ച് അതിനു മുകളിൽ യഥാക്രമം രാഹുവിന് ഉഴുന്നും, കേതുവിന് മുതിരയും സമർപ്പിച്ച് രണ്ട് ചെറുനാരങ്ങകൾ വയ്ക്കുന്നു.
പട്ടുകൾക്ക് ഇടയിൽ ആയി വെറ്റില, അടയ്ക്ക എന്നിവ വയ്ക്കുന്നു. ഉഴുന്നിന് മുകളിൽ രാഹുവിന്റെ ചെറിയ വെള്ളി വിഗ്രഹവും, മുതിരയ്ക്ക് മുകളിലായി കേതുവിന്റെ വെള്ളി വിഗ്രഹവും വച്ചശേഷം തേങ്ങ ഉടച്ച് വയ്ക്കുന്നു.
തുടർന്ന് പൂജാരി മന്ത്രങ്ങൾ ഉരുവിടുന്നു. അത് ഏറ്റ് ചൊല്ലി പുഷ്പം കൊണ്ടും, സിന്ദൂരം കൊണ്ടും ചെറു വിഗ്രഹങ്ങളിൽ അർപ്പിച്ച് ദീപാരാധന നടത്തുന്നു. ശേഷം പൂജാരി ഭക്തരുടെ കഴുത്തിൽ പട്ട് വസ്ത്രങ്ങൾ അണിയിക്കുന്നു. ആശീർവദിച്ച് ദക്ഷിണ വാങ്ങുന്നു.
*പൂജ കഴിഞ്ഞ് രാഹു-കേതു വിഗ്രഹങ്ങൾ കയ്യിൽ എടുത്തുകൊണ്ട് ശ്രീകാളഹസ്തീശ്വരന്റെ ക്ഷേത്രത്തിലേക്ക് ഭക്തർ പോകുന്നു. അവിടെ ശ്രീകാളഹസ്തീശ്വരനെ തൊഴുത് പ്രാർഥിച്ച് പ്രസാദവും സ്വീകരിച്ചശേഷം കയ്യിലുള്ള രാഹു-കേതു പ്രതിമകൾ അവിടത്തെ ഭണ്ഡാരത്തിൽ(ഹുണ്ടിക) പുറം തിരിഞ്ഞ് നിന്ന് മൂന്ന് തവണ തലയ്ക്ക് ഉഴിഞ്ഞ് കാലസർപ്പയോഗം തീരണം എന്ന പ്രാർഥനയോടെ നിക്ഷേപിക്കുക*.
ശിവക്ഷേത്രത്തിന് പുറത്തേക്ക് വരുമ്പോൾ ശിവനെ തിരിഞ്ഞ് നോക്കാനോ തൊഴാനോ പടിതൊട്ട് നമസ്ക്കരിക്കാനോ പാടില്ല.
പുറത്ത് കർപ്പൂര തീർഥം നൽകും അത് സേവിച്ച് ശനീശ്വര വിഗ്രഹത്തിന് സമീപത്ത് കൂടിയോ അല്ലാതെയോ പാർവതി(ജ്ഞാനപ്രസൂനാംബിക) ദേവിയുടെ ദർശനത്തിനായി പൂജകൾ എത്തുമ്പോൾ സർപ്പാലങ്കാര ഭൂഷിതയായി (ഉദരത്തിൽ സർപ്പത്തെ ബന്ധിച്ച നിലയിൽ) ദേവിയുടെ വിഗ്രഹം കാണാം.
അവിടെ തൊഴുത് പ്രാർഥിച്ച് സിന്ദൂരം തിലകം ചാർത്തുന്നതോടെ രാഹു-കേതു ആശീർവാദ പൂജ കഴിയുന്നു. തുടർന്ന് പിറ്റേദിവസം രാവിലെ 5 മണിക്ക് രുദ്രാഭിഷേകം, പുറത്തെ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്ത് കാളഹസ്തീശ്വരക്ഷേത്രത്തിന് മുന്നിലെ തളത്തിൽ ഇരിക്കുന്നു.
അവിടെ പൂജാരിമാർ എത്തി സങ്കൽപ പൂജ നടത്തി ഭക്തരുടെ തലയിൽ അരിയും പൂവും ഇട്ട് അനുഗ്രഹിക്കുന്നു. തുടർന്ന് ഭക്തർ പാർവതിദേവിയുടെ (ജ്ഞാനപ്രസൂനാംബിക) *ദർശനത്തിനായി പൂജകർ എത്തുമ്പോൾ സർപ്പാലങ്കാര ഭൂഷിതയായി (ഉദരത്തിൽ സർപ്പത്തെ ബന്ധിച്ച നിലയിൽ) ദേവിയുടെ വിഗ്രഹം കാണാം അവിടെ തൊഴുത് പ്രാർഥിച്ച് സിന്ദൂരം തിലകം ചാർത്തുന്നതോടെ രാഹു-കേതു ആശീർവാദ പൂജ കഴിയുന്നു*.
തുടർന്ന് പിറ്റേദിവസം രാവിലെ 5 മണിക്ക് രുദ്രാഭിഷേകം, പുറത്തെ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്ത് കാളഹസ്തീശ്വരക്ഷേത്രത്തിന് മുന്നിലെ തളത്തിൽ ഇരിക്കുന്നു.
അവിടെ പൂജാരിമാർ എത്തി സങ്കൽപ്പ പൂജ നടത്തി ഭക്തരുടെ തലയിൽ അരിയും പൂവും ഇട്ട് അനുഗ്രഹിക്കുന്നു.
തുടർന്ന് ഭക്തർ പാർവതിദേവിയുടെ (ജ്ഞാനപ്രസുനാംബിക) ക്ഷേത്രത്തിലേക്ക് ആനയിക്കപ്പെടുന്നു.
അവിടെ പാർവ്വതിദേവിയുടെ അഭിഷേകം കണ്ട് പ്രാർഥ തുടർന്ന് സ്ഫടികശിവലിംഗ പ്രതിഷ്ഠയുടെ സമീപം ഉപവിഷ്ടരാകുന്ന ഭക്തർക്ക് ‘ പുളിയോറ’ എന്ന ചോറും പഞ്ചാമൃതവും ഷാളും പട്ടുവസ്ത്രവും മറ്റ് ഉപഹാരങ്ങളും നൽകി പൂജാരിമാർ അനുഗ്രഹിക്കുന്നതോടെ രാഹു-കേതു ദോഷവും കാല സർപ്പദോഷവും അവസാനിക്കുന്നു എന്നു വിശ്വാസം.
കാലസർപ്പയോഗം ഈ പൂജകൾ നടത്തുന്നതോടെ അവസാനിക്കുകയും ശേഷം രാജയോഗ ഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു എന്നു പ്രമാണം. ഈ രണ്ടു പൂജകളും പരമാവധി മൂന്നു തവണ വരെ നടത്താം.
പാലഭിഷേകവും പഞ്ചാമൃതാഭിഷേകവും നടത്താം. അതുപോലെ രാഹു-കേതു ആശീർവാദപൂജ കുറഞ്ഞ ഫീസുള്ള ടിക്കറ്റിൽ ക്ഷേത്രത്തിന് പുറത്ത് രണ്ട് ഹാളുകളിലും നടത്തുന്നുണ്ട്. ക്ഷേത്രത്തിന് ഉള്ളിൽ നടത്തുന്നതാണ് ഉത്തമം.
ഒരു പ്രാവശ്യത്തെ പൂജ കൊണ്ട് ജീവിതത്തിന്റെ ദുരിതം മാറി സ്വസ്ഥത കിട്ടിയവർ ധാരാളം. കറകളഞ്ഞ ശിവഭക്തിയാണ് പ്രധാനം.
*ശിവനിൽ മാത്രമേ കാലസർപ്പയോഗം അടങ്ങുകയുള്ളു— വിശേഷിച്ച് കാളഹസ്തിയിലും പൂനയിലെ ത്രയംബകേശ്വർ ക്ഷേത്രത്തിലും*.
*കാലസർപ്പയോഗത്തിന്റെ താൽക്കാലിക ദോഷ പരിഹാരത്തിനായി കർണാടകയിലെ കുക്കി സുബ്രഹ്മണ്യക്ഷേത്രം, ഏറ്റുമാനൂർ ശിവക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി വഴിപാടുകൾ നടത്തുന്നതും നല്ലതാണ്*.
*കാളഹസ്തിയിൽ ദർശനം കഴിഞ്ഞശേഷം ഹോട്ടലിൽ താമസിക്കുന്നതിൽ ദോഷം ഇല്ല. എന്നാൽ മറ്റ് ക്ഷേത്രങ്ങളിൽ പ്രവേശിക്കരുത്*. മറ്റ് ഭവനങ്ങളിലും സന്ദർശനം നടത്തരുത്. അവരവരുടെ സ്വന്തം വീട്ടിൽ പൂജ കഴിഞ്ഞ് തിരിച്ചെത്തണം. *ഇത് ഒരു ആചാരമാണ്*.
ശ്രീ കാളഹസ്തി ക്ഷേത്രത്തിലേക്കു തിരുവനന്തപുരം-റെനിഗുണ്ട റൂട്ടിൽ സഞ്ചരിക്കുന്ന ട്രെയിനിൽ എത്തിച്ചേരാം. തിരുപ്പതി ദർശനം ആഗ്രഹിക്കുന്നവർ തിരുപ്പതി ദർശനം കഴിഞ്ഞ് കാളഹസ്തിയിൽ എത്തുക.
തിരുപ്പതിയിൽ നിന്ന് കാളഹസ്തി റോഡ് മാർഗം 40 കിലോ മീറ്റർ റെനിഗുണ്ട റയിൽവേ സ്റ്റേഷനിൽ നിന്ന് 30 കി.മീ. ദൂരം. ചെന്നൈയിൽ നിന്നു കാളഹസ്തിയിലേക്ക് ബസ് സൗകര്യം ഉണ്ട്. നാഗർകോവിൽ-കോയമ്പത്തൂർ ബസ് സ്റ്റേഷനുകളിൽ നിന്നും തിരുപ്പതി ബസിൽ കയറിയും കാളഹസ്തിയിലെത്താം.
കൂടുതൽ സംശയനിവാരണത്തിന് ക്ഷേത്രത്തിൽ ഇൻഫർമേഷൻ സെന്റർ ഉണ്ട്. ഇവിടെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകൾ സാധാരണമായി സംസാരിക്കുന്നു.
പൂജയിൽ സഹായിക്കാൻ അംഗീകൃത ഗൈഡുകളുടെ സേവനവും ലഭിക്കും. കാലസർപ്പദോഷം മാറുവാൻ ഏറ്റവും നല്ല പരിഹാരമാണ് ഈ പൂജയെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കപ്പെട്ട് പോരുന്നു
ആന്ധ്രാപ്രദേശിലെ ശ്രീകാളഹസ്‌തിയിലാണ് കാളഹസ്‌തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്. തിരുപ്പതിയില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയാണ് കാളഹസ്‌തി ക്ഷേത്രം.
പഞ്ചഭൂതങ്ങളില്‍ ഒന്നായ വായുവിനെ പ്രതിനിധീകരിക്കുന്ന വായുലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന ഈ ലിംഗം ശിവന്റെ പ്രതിരൂപമായി കണക്കാക്കപ്പെടുന്നു.
*ശിവനെ ഇവിടെ കാളഹസ്‌തീശ്വരനായാണ് ആരാധിക്കുന്നത്*.
*ശിവഭക്തനായ കണ്ണപ്പ ക്ഷേത്രത്തില്‍ വച്ച് ശിവനെ ആരാധിച്ചെന്നും സ്വന്തം കണ്ണുകള്‍ ഭഗവാന് സമ്മാനമായി നല്‍കി തന്റെ നിര്‍മ്മലമായ ഭക്തി ഭഗവാന് മുന്നില്‍ തെളിയിച്ചെന്നുമാണ് ഐതിഹ്യം*.
കണ്ണപ്പയുടെ ഭക്തിയില്‍ സംപ്രീതനായ ശിവഭഗവാന്‍ കണ്ണപ്പയ്‌ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന് മോക്ഷം നല്‍കുകയും ചെയ്‌തു.
ക്ഷേത്രം രണ്ടു ഘട്ടങ്ങളായാണ് നിര്‍മ്മിച്ചത്. *അകത്തെ ഭാഗം അഞ്ചാം നൂറ്റാണ്ടിലും പുറംഭാഗം പന്ത്രണ്ടാം നൂറ്റാണ്ടിലും നിര്‍മ്മിച്ചു*. പുറംഭാഗത്തിന്റെ നിര്‍മ്മാണം നടന്നത് ചോളരാജാക്കന്മാരുടെ കാലത്താണ്.
ചോളരാജാക്കനമാരുടെ വാസ്‌തുവിദ്യാശൈലിയിലാണ് ക്ഷേത്രത്തിന്റെ പുറംഭാഗം പണിതിരിക്കുന്നത്.
ശിവഭക്തന്മാര്‍ക്ക് പുറമെ ജാതകത്തില്‍ രാഹുദോഷവും കേതുദോഷവും ഉള്ളവരും ഇവിടെ പ്രത്യേക പൂജകള്‍ ദോഷമുക്തി തേടുന്നു.
*തിരുപ്പതി സന്ദര്‍ശിക്കുന്ന ഭക്തര്‍ കാളഹസ്‌തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന പതിവുണ്ട്*.
*നിരന്തരമായ പരാജയവും നിരാശാബോധവും അപകർഷതാബോധവും ആരോഗ്യനാശവും വരുത്തുന്ന യോഗമാണു മഹാകാലസർപ്പയോഗം* .
ഇത് 12 വിധത്തിൽ ഉണ്ട്.
അനന്തകാലസർപ്പയോഗം, കുളികാ(ഗുളികാ കാലസർപ്പയോഗം), വാസുകി കാലസർപ്പയോഗം, ശംഖപാല കാലസർപ്പയോഗം, പത്മകാലസർപ്പയോഗം,
മഹാപത്മ കാലസർപ്പയോഗം,
തക്ഷക കാലസർപ്പയോഗം,
കാർക്കോടക കാലസർപ്പയോഗം, ശംഖചൂഡ കാലസർപ്പയോഗം,
ഘാതക കാലസർപ്പയോഗം,
വിഷധാര കാലസർപ്പയോഗം,
ശേഷനാഗ കാലസർപ്പയോഗം എന്നിങ്ങനെ.
*കൂടാതെ രാഹുകേതുക്കൾക്ക് വെളിയിലായി ലഗ്നമോ ക്ഷീണ നീച ചന്ദ്രനോ വന്നാൽ അർധ കാലസർപ്പയോഗം എന്ന ഒരു തരം കാലസർപ്പയോഗത്തെക്കുറിച്ച് തമിഴ് ജ്യോതിഷം പറയുന്നു*.
കാലസർപ്പയോഗം ഏറ്റവും മോശമായ യോഗമാണ്. *വിനാശകാരിയായ ഈ യോഗം മൂലം ശാരീരികവൈകല്യം, മാനസിക വൈകല്യം, ടെൻഷൻ, അപകർഷതാബോധം, ആക്രമണ സ്വഭാവം, സൻമാർഗിക പിഴവുകൾ, നിർഭാഗ്യം, ചതി, വഞ്ചന, ഒറ്റു കൊടുക്കൽ, ഭീകരപ്രവർത്തനം, രാജ്യദ്രോഹം, മദ്യപാനാസക്തി, മയക്കുമരുന്ന് ആസക്തി, മഹാൻമാരെ അപമാനിക്കാനും വികൃതമായി സംസാരിക്കാനും ഉള്ള താത്പര്യം, സ്വഭാവവൈകല്യം എന്നിവയാണു ഫലം*.
*ജാതകത്തിലെ അനുകൂല യോഗങ്ങളെ കാലസർപ്പയോഗം തടഞ്ഞുവയ്ക്കുന്നതു കൊണ്ടുള്ള ദുരിതവും അനുഭവിക്കേണ്ടി വരും. രാഹുകേതുകൾക്കുള്ളിലായി എല്ലാ ഗ്രഹങ്ങളും വരുന്നതാണു മഹാകാലസർപ്പയോഗം*.
കാല സർപ്പദോഷത്തെക്കുറിച്ചുള്ള ശ്ലോകം ഇതാണ്:
*അഗ്രേരാഹുരധോകേതു സർവേ മധ്യേ ഗതാഃ ഗ്രഹാഃ യോഗഃ സ്യാത് കാലസർപ്പാഖ്യോ നൃപ സസ്യ വിനാശനം.**
*കാലസർപ്പയോഗം മൂലമുള്ള കേടുപാടുകൾ കുറയ്ക്കാനും ജീവിത സ്ഥിതി മെച്ചപ്പെടുത്താനും ബ്രഹ്മാവിനാൽ ശ്രീശൈല പർവതത്തിനു പിറകിലായി പ്രതിഷ്ഠിക്കപ്പെട്ടതും ദക്ഷിണ കൈലാസം എന്ന് അറിയപ്പെടുന്നതും രാഹു കേതുക്കളുടെ ഭൂമിയിലെ ആസ്ഥാനമെന്ന് ഐതിഹ്യം പറയുന്നതുമായ ശ്രീകാളഹസ്തിയിൽ രാഹു-കേതു സർപ്പദോഷ നിവാരണ പൂജയും (ആശീർവാദ പൂജയെന്നും പറയും) തുടർന്ന് രുദ്രാഭിഷേകവും നടത്തുക*.
*ഈ ക്ഷേത്രം ആന്ധ്രാപ്രദേശ് സർക്കാരിന്റെ മേൽനോട്ടത്തിലാണ്. പൂജ ചടങ്ങുകൾ വളരെ സുതാര്യമാണ്*.
*രാഹു-കേതു ആശീർവാദ പൂജ നടത്താനുള്ള ശരിയായ സ്ഥലം ക്ഷേത്രത്തിന് ഉള്ളിലെ ശ്രീമുരുകന്റെയും പത്നിമാരുടെയും വിഗ്രഹത്തിനു മുന്നിൽ കാണുന്ന ഇടം ആണ്*.
അവിടെ വലിയ രാഹു-കേതു വിഗ്രഹങ്ങൾ അലങ്കരിച്ചുവച്ചിട്ടുണ്ട്. സമീപത്തായി സരസ്വതി നദിയിലെ കിണറും കല്യാണോത്സവ മണ്ഡപവും ഗണപതിക്ഷേത്രവും കാണാം.
ക്ഷേത്ര കൗണ്ടറിൽ നിന്നു പൂജാ ടിക്കറ്റുകൾ എടുത്ത് ഇവിടേക്കു വരണം. ടിക്കറ്റിനൊപ്പം പൂജാസാധനങ്ങളും പുഷ്പങ്ങളും ക്ഷേത്രം അധികാരികൾ നൽകും.
*ഭക്തർ സ്വയം പൂജകൾ നടത്തുന്ന രീതിയാണ് ഇവിടെ ഉള്ളത്*.
രാഹുവിനു കറുത്ത പട്ടും കേതുവിന് ചുവന്ന പട്ടും തറയിൽ വിരിച്ച് അതിനു മുകളിൽ യഥാക്രമം രാഹുവിന് ഉഴുന്നും, കേതുവിന് മുതിരയും സമർപ്പിച്ച് രണ്ട് ചെറുനാരങ്ങകൾ വയ്ക്കുന്നു.
പട്ടുകൾക്ക് ഇടയിൽ ആയി വെറ്റില, അടയ്ക്ക എന്നിവ വയ്ക്കുന്നു. ഉഴുന്നിന് മുകളിൽ രാഹുവിന്റെ ചെറിയ വെള്ളി വിഗ്രഹവും, മുതിരയ്ക്ക് മുകളിലായി കേതുവിന്റെ വെള്ളി വിഗ്രഹവും വച്ചശേഷം തേങ്ങ ഉടച്ച് വയ്ക്കുന്നു.
തുടർന്ന് പൂജാരി മന്ത്രങ്ങൾ ഉരുവിടുന്നു. അത് ഏറ്റ് ചൊല്ലി പുഷ്പം കൊണ്ടും, സിന്ദൂരം കൊണ്ടും ചെറു വിഗ്രഹങ്ങളിൽ അർപ്പിച്ച് ദീപാരാധന നടത്തുന്നു. ശേഷം പൂജാരി ഭക്തരുടെ കഴുത്തിൽ പട്ട് വസ്ത്രങ്ങൾ അണിയിക്കുന്നു. ആശീർവദിച്ച് ദക്ഷിണ വാങ്ങുന്നു.
*പൂജ കഴിഞ്ഞ് രാഹു-കേതു വിഗ്രഹങ്ങൾ കയ്യിൽ എടുത്തുകൊണ്ട് ശ്രീകാളഹസ്തീശ്വരന്റെ ക്ഷേത്രത്തിലേക്ക് ഭക്തർ പോകുന്നു. അവിടെ ശ്രീകാളഹസ്തീശ്വരനെ തൊഴുത് പ്രാർഥിച്ച് പ്രസാദവും സ്വീകരിച്ചശേഷം കയ്യിലുള്ള രാഹു-കേതു പ്രതിമകൾ അവിടത്തെ ഭണ്ഡാരത്തിൽ(ഹുണ്ടിക) പുറം തിരിഞ്ഞ് നിന്ന് മൂന്ന് തവണ തലയ്ക്ക് ഉഴിഞ്ഞ് കാലസർപ്പയോഗം തീരണം എന്ന പ്രാർഥനയോടെ നിക്ഷേപിക്കുക*.
ശിവക്ഷേത്രത്തിന് പുറത്തേക്ക് വരുമ്പോൾ ശിവനെ തിരിഞ്ഞ് നോക്കാനോ തൊഴാനോ പടിതൊട്ട് നമസ്ക്കരിക്കാനോ പാടില്ല.
പുറത്ത് കർപ്പൂര തീർഥം നൽകും അത് സേവിച്ച് ശനീശ്വര വിഗ്രഹത്തിന് സമീപത്ത് കൂടിയോ അല്ലാതെയോ പാർവതി(ജ്ഞാനപ്രസൂനാംബിക) ദേവിയുടെ ദർശനത്തിനായി പൂജകൾ എത്തുമ്പോൾ സർപ്പാലങ്കാര ഭൂഷിതയായി (ഉദരത്തിൽ സർപ്പത്തെ ബന്ധിച്ച നിലയിൽ) ദേവിയുടെ വിഗ്രഹം കാണാം.
അവിടെ തൊഴുത് പ്രാർഥിച്ച് സിന്ദൂരം തിലകം ചാർത്തുന്നതോടെ രാഹു-കേതു ആശീർവാദ പൂജ കഴിയുന്നു. തുടർന്ന് പിറ്റേദിവസം രാവിലെ 5 മണിക്ക് രുദ്രാഭിഷേകം, പുറത്തെ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്ത് കാളഹസ്തീശ്വരക്ഷേത്രത്തിന് മുന്നിലെ തളത്തിൽ ഇരിക്കുന്നു.
അവിടെ പൂജാരിമാർ എത്തി സങ്കൽപ പൂജ നടത്തി ഭക്തരുടെ തലയിൽ അരിയും പൂവും ഇട്ട് അനുഗ്രഹിക്കുന്നു. തുടർന്ന് ഭക്തർ പാർവതിദേവിയുടെ (ജ്ഞാനപ്രസൂനാംബിക) *ദർശനത്തിനായി പൂജകർ എത്തുമ്പോൾ സർപ്പാലങ്കാര ഭൂഷിതയായി (ഉദരത്തിൽ സർപ്പത്തെ ബന്ധിച്ച നിലയിൽ) ദേവിയുടെ വിഗ്രഹം കാണാം അവിടെ തൊഴുത് പ്രാർഥിച്ച് സിന്ദൂരം തിലകം ചാർത്തുന്നതോടെ രാഹു-കേതു ആശീർവാദ പൂജ കഴിയുന്നു*.
തുടർന്ന് പിറ്റേദിവസം രാവിലെ 5 മണിക്ക് രുദ്രാഭിഷേകം, പുറത്തെ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്ത് കാളഹസ്തീശ്വരക്ഷേത്രത്തിന് മുന്നിലെ തളത്തിൽ ഇരിക്കുന്നു.
അവിടെ പൂജാരിമാർ എത്തി സങ്കൽപ്പ പൂജ നടത്തി ഭക്തരുടെ തലയിൽ അരിയും പൂവും ഇട്ട് അനുഗ്രഹിക്കുന്നു.
തുടർന്ന് ഭക്തർ പാർവതിദേവിയുടെ (ജ്ഞാനപ്രസുനാംബിക) ക്ഷേത്രത്തിലേക്ക് ആനയിക്കപ്പെടുന്നു.
അവിടെ പാർവ്വതിദേവിയുടെ അഭിഷേകം കണ്ട് പ്രാർഥ തുടർന്ന് സ്ഫടികശിവലിംഗ പ്രതിഷ്ഠയുടെ സമീപം ഉപവിഷ്ടരാകുന്ന ഭക്തർക്ക് ‘ പുളിയോറ’ എന്ന ചോറും പഞ്ചാമൃതവും ഷാളും പട്ടുവസ്ത്രവും മറ്റ് ഉപഹാരങ്ങളും നൽകി പൂജാരിമാർ അനുഗ്രഹിക്കുന്നതോടെ രാഹു-കേതു ദോഷവും കാല സർപ്പദോഷവും അവസാനിക്കുന്നു എന്നു വിശ്വാസം.
കാലസർപ്പയോഗം ഈ പൂജകൾ നടത്തുന്നതോടെ അവസാനിക്കുകയും ശേഷം രാജയോഗ ഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു എന്നു പ്രമാണം. ഈ രണ്ടു പൂജകളും പരമാവധി മൂന്നു തവണ വരെ നടത്താം.
പാലഭിഷേകവും പഞ്ചാമൃതാഭിഷേകവും നടത്താം. അതുപോലെ രാഹു-കേതു ആശീർവാദപൂജ കുറഞ്ഞ ഫീസുള്ള ടിക്കറ്റിൽ ക്ഷേത്രത്തിന് പുറത്ത് രണ്ട് ഹാളുകളിലും നടത്തുന്നുണ്ട്. ക്ഷേത്രത്തിന് ഉള്ളിൽ നടത്തുന്നതാണ് ഉത്തമം.
ഒരു പ്രാവശ്യത്തെ പൂജ കൊണ്ട് ജീവിതത്തിന്റെ ദുരിതം മാറി സ്വസ്ഥത കിട്ടിയവർ ധാരാളം. കറകളഞ്ഞ ശിവഭക്തിയാണ് പ്രധാനം.
*ശിവനിൽ മാത്രമേ കാലസർപ്പയോഗം അടങ്ങുകയുള്ളു— വിശേഷിച്ച് കാളഹസ്തിയിലും പൂനയിലെ ത്രയംബകേശ്വർ ക്ഷേത്രത്തിലും*.
*കാലസർപ്പയോഗത്തിന്റെ താൽക്കാലിക ദോഷ പരിഹാരത്തിനായി കർണാടകയിലെ കുക്കി സുബ്രഹ്മണ്യക്ഷേത്രം, ഏറ്റുമാനൂർ ശിവക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി വഴിപാടുകൾ നടത്തുന്നതും നല്ലതാണ്*.
*കാളഹസ്തിയിൽ ദർശനം കഴിഞ്ഞശേഷം ഹോട്ടലിൽ താമസിക്കുന്നതിൽ ദോഷം ഇല്ല. എന്നാൽ മറ്റ് ക്ഷേത്രങ്ങളിൽ പ്രവേശിക്കരുത്*. മറ്റ് ഭവനങ്ങളിലും സന്ദർശനം നടത്തരുത്. അവരവരുടെ സ്വന്തം വീട്ടിൽ പൂജ കഴിഞ്ഞ് തിരിച്ചെത്തണം. *ഇത് ഒരു ആചാരമാണ്*.
ശ്രീ കാളഹസ്തി ക്ഷേത്രത്തിലേക്കു തിരുവനന്തപുരം-റെനിഗുണ്ട റൂട്ടിൽ സഞ്ചരിക്കുന്ന ട്രെയിനിൽ എത്തിച്ചേരാം. തിരുപ്പതി ദർശനം ആഗ്രഹിക്കുന്നവർ തിരുപ്പതി ദർശനം കഴിഞ്ഞ് കാളഹസ്തിയിൽ എത്തുക.
തിരുപ്പതിയിൽ നിന്ന് കാളഹസ്തി റോഡ് മാർഗം 40 കിലോ മീറ്റർ റെനിഗുണ്ട റയിൽവേ സ്റ്റേഷനിൽ നിന്ന് 30 കി.മീ. ദൂരം. ചെന്നൈയിൽ നിന്നു കാളഹസ്തിയിലേക്ക് ബസ് സൗകര്യം ഉണ്ട്. നാഗർകോവിൽ-കോയമ്പത്തൂർ ബസ് സ്റ്റേഷനുകളിൽ നിന്നും തിരുപ്പതി ബസിൽ കയറിയും കാളഹസ്തിയിലെത്താം.
കൂടുതൽ സംശയനിവാരണത്തിന് ക്ഷേത്രത്തിൽ ഇൻഫർമേഷൻ സെന്റർ ഉണ്ട്. ഇവിടെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകൾ സാധാരണമായി സംസാരിക്കുന്നു.
പൂജയിൽ സഹായിക്കാൻ അംഗീകൃത ഗൈഡുകളുടെ സേവനവും ലഭിക്കും. കാലസർപ്പദോഷം മാറുവാൻ ഏറ്റവും നല്ല പരിഹാരമാണ് ഈ പൂജയെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കപ്പെട്ട് പോരുന്നു
കരിയാത്തൻ
കരിയാത്തൻ
(ശൈവ മൂർത്തി)
തെക്കന്‍ കരിയാത്തനും തെക്കന്‍ കരുമകനും, കൈക്കോലനും
കരിയാത്തന്‍ എന്നാല്‍ പരമശിവനാണ്. കരിയാത്തന്‍ തെക്കന്‍ ചാത്തു എന്ന പേരിലും അറിയപ്പെടുന്നുണ്ട്. എങ്കിലും തെക്കന്‍ കരിയാത്തന്‍ എന്ന പേരിലാണ് പ്രസിദ്ധം. ഈ തെയ്യത്തിന്റെ കൂടെ“കൈക്കോലന്‍” എന്ന തെയ്യവും കൂടി കെട്ടിയാടിക്കാറുണ്ട്.
ഇവരെക്കുറിച്ചുള്ള ഐതിഹ്യം ഇങ്ങിനെയാണ്: പാലാര്‍ വീട്ടില്‍ പട നായരും പാലക്കുന്നത്ത് കേളെന്ദ്ര നായരും മല പൊലിച്ച് നായാടാനും കറ്റല്‍ പൊലിച്ച് മീന്‍ പിടിക്കാനും പുറപ്പെട്ടുവത്രേ. നായാട്ടില്‍ ഒന്നും തടയാത്തതിനെ തുടര്‍ന്ന്‍ ക്ഷീണിച്ചവശരായ ഇവര്‍ വെള്ളം കുടിക്കാനായി കരിങ്കുലക്കണ്ടത്തക്കമ്മയുട െ വീട്ടിലെത്തുകയും അവര്‍ അവരെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. കുളിക്കാനായി കരിഞ്ചിലാടന്‍ ചിറയിലെത്തിയ അവര്‍ ചിറയില്‍ അത്ഭുത രൂപത്തിലുള്ള മീനുകളെ കാണുകയും എന്നാല്‍ അവ അവര്‍ക്ക് പിടിക്കൊടുക്കാതെ നീങ്ങുകയും ചെയ്തു. വീട്ടിലെത്തിയപ്പോള്‍ വീട്ടിലെ കിണറിലും ഇവയെ തന്നെ കണ്ടെത്തിയതിനെ തുടര്‍ന്ന്‍ കദളിപ്പഴം വെള്ളിപ്പാളയിലിട്ടു കിണറിലേക്ക് താഴ്ത്തിയപ്പോള്‍ അവ തങ്ങളുടെ രൂപം ചെറുതാക്കി പാളയില്‍ കയറുകയും ഇവയെ കറിവെക്കാനായി മുറിക്കാന്‍ തുടങ്ങുമ്പോഴേക്കും അവയുടെ തനി രൂപം അവ കാണിച്ചു കൊടുക്കുകയും ചെയ്തതിനെ തുടര്‍ന്ന്‍ അറിയാതെ ചെയ്ത തെറ്റിന് മാപ്പിരക്കുകയും പ്രായശ്ചിത്തം ചെയ്യുവാനും തീരുമാനിച്ചു. ഈ രണ്ടു മീനുകളില്‍ ഒന്ന് ശിവ ചൈതന്യവും മറ്റൊന്ന് വിഷ്ണു ചൈതന്യവും ഉള്ളതായിരുന്നു.
അത് പ്രകാരം അന്ന് തൊട്ടു ഏഴാം ദിവസം മതിലകത്തെ കരിങ്കല്‍ പടിക്കിരുപുറവും രണ്ടു പൊന്മക്കള്‍ പിറന്നുവെങ്കില്‍ അവരെ വളര്‍ത്തി പയറ്റ് വിദ്യ പഠിപ്പിക്കുമെന്നും അവരോളം വണ്ണത്തില്‍ പൊന്‍ രൂപമുണ്ടാക്കി കുഞ്ഞിമംഗലത്ത് കൊട്ടയില്‍ കൊണ്ടോപ്പിക്കാമെന്നും പറഞ്ഞു. അത് പ്രകാരം ഏഴാം നാള്‍ കരിങ്കല്‍ പടിക്കിരുപുറവും പൊടിച്ചുണ്ടായ പൊന്മക്കളാണ് തെക്കന്‍ കൊമപ്പനും തെക്കന്‍ ചാത്തുവും. യഥാകാലം ഇവര്‍ വിദ്യകളെല്ലാം പഠിച്ചു ചുരിക കെട്ടി ചേകോനാകേണ്ട പ്രായമായപ്പോള്‍ പാണ്ടി പെരുമാളില്‍ നിന്നും ചുരിക വാങ്ങി ആചാരപ്പെട്ടപ്പോള്‍ തെക്കന്‍ ചാത്തു‘തെക്കന്‍ കരിയാത്തന്‍’ എന്നും തെക്കന്‍ കോമപ്പന്‍ ‘തെക്കന്‍ കരുമകനെന്നും’ആചാരപ്പേര്‍ ലഭിച്ചു.
ഇവര്‍ പിന്നീട് വലിയൊരു പനമുറിച്ചു വില്ലുകള്‍ ഉണ്ടാക്കുകയും ഇവരുടെ ജീവിതത്തില്‍ പല അത്ഭുതങ്ങളും സംഭവിക്കുകയും ചെയ്തു. മദ്യം കൊടുക്കാതിരുന്ന ചന്തന്‍ തണ്ടാനും തിരുനെല്ലൂര്‍ തണ്ടാത്തിക്കും ഭ്രാന്ത് നല്‍കിയ ഇവര്‍ പിന്നീട് അവരെ സല്ക്കരിച്ചപ്പോള്‍ മാത്രമേ ഭ്രാന്ത് മാറ്റിയുള്ളൂ. വഴിയില്‍ വെച്ച് അവരെ പരിഹസിച്ച ഒരു കുട്ടിയുടെ കൈ മുറിച്ചു കളയാനും കരിയാത്തന് മടിയുണ്ടായില്ല. കുട്ടി കരഞ്ഞു മാപ്പപേക്ഷിച്ചതിനെ തുടര്‍ന്നാണ് കൈ തിരികെ ലഭിച്ചത്. കുട്ടി പിന്നീട് ഇവരുടെ സേവകനായി മാറി. കരിയാത്തന്‍ തെയ്യത്തോടോപ്പം കെട്ടിയാടിക്കുന്ന “കൈക്കോലന്‍ തെയ്യം”ആ കൈ പോയ കുട്ടിയുടെ സങ്കല്‍പ്പത്തില്‍ ഉള്ളതാണ്. വളരെ ലളിതമായ വേഷമാണ് ഈ തെയ്യത്തിന്റെത്. ശരീരത്തില്‍ വെള്ള കളറും മുഖത്ത് മഞ്ഞകളറുമാണ് ചമയം. കൊഴുപറ്റം എന്ന ചെറിയ ഒരു തലമുടിയും ഈ തെയ്യത്തിനുണ്ട്.കണ്ണൂര്‍ ജില്ലയിലെ ബ്ലാത്തൂര്‍ താഴെപ്പള്ളിയത്ത് കോട്ടത്തും,കോഴിക്കോട് ജില്ലയിലെ തിക്കൊടി പഞ്ചായത്തിലെ പുറക്കാട് ഗ്രാമത്തിലെ അരിമ്പൂര്‍ ശ്രീ കരിയാത്തന്‍ ക്ഷേത്രത്തിലും ഇവരാണ് പ്രധാന ഉപാസന മൂര്‍ത്തികള്‍.
നാവു തീയര്‍ എന്നും വളഞ്ചിയര്‍ എന്നും അറിയപ്പെടുന്ന നാതിയന്‍, നാദ്യന്‍,വിളക്കിത്തല നായര്‍ എന്നിങ്ങനെ ദേശഭേദമനുസരിച്ച് അറിയപ്പെടുന്നവരുടെ കുലത്തൊഴില്‍ സവര്‍ണ്ണര്‍ക്കുള്ള ക്ഷൌര വൃത്തിയാണ്. ഇവരുടെ കുല ദൈവങ്ങളില്‍ ഒന്നാണ് തെക്കന്‍ കരിയാത്തന്‍. കണ്ണപുരം,കണ്ടക്കൈ, കുണ്ടയം കൊവ്വല്‍, പരിയാരം എന്നിവിടങ്ങളില്‍ ഇവര്‍ക്ക് തെയ്യക്കാവുകളുണ്ട്. തെയ്യം ഇവരെ‘അറുവര്‍ കാരണോന്മാരേ’എന്നാണു വിളിക്കുക. എന്നാല്‍ അവര്‍ണ്ണരായ തീയര്‍ക്ക് പൌരോഹിത്യവും ക്ഷൌരവൃത്തിയും ചെയ്യുന്ന കാവുതീയരും സവര്‍ണ്ണര്‍ക്ക് മാത്രം ഇത് ചെയ്തു കൊടുക്കുന്ന നാവു തീയരും ഒരേ സമുദായമല്ല. ‘ക്ടാരന്മാരുടെ’കൂടി കുല ദൈവമാണ് തെക്കന്‍ കരിയാത്തന്.
(ശൈവ മൂർത്തി)
തെക്കന്‍ കരിയാത്തനും തെക്കന്‍ കരുമകനും, കൈക്കോലനും
കരിയാത്തന്‍ എന്നാല്‍ പരമശിവനാണ്. കരിയാത്തന്‍ തെക്കന്‍ ചാത്തു എന്ന പേരിലും അറിയപ്പെടുന്നുണ്ട്. എങ്കിലും തെക്കന്‍ കരിയാത്തന്‍ എന്ന പേരിലാണ് പ്രസിദ്ധം. ഈ തെയ്യത്തിന്റെ കൂടെ“കൈക്കോലന്‍” എന്ന തെയ്യവും കൂടി കെട്ടിയാടിക്കാറുണ്ട്.
ഇവരെക്കുറിച്ചുള്ള ഐതിഹ്യം ഇങ്ങിനെയാണ്: പാലാര്‍ വീട്ടില്‍ പട നായരും പാലക്കുന്നത്ത് കേളെന്ദ്ര നായരും മല പൊലിച്ച് നായാടാനും കറ്റല്‍ പൊലിച്ച് മീന്‍ പിടിക്കാനും പുറപ്പെട്ടുവത്രേ. നായാട്ടില്‍ ഒന്നും തടയാത്തതിനെ തുടര്‍ന്ന്‍ ക്ഷീണിച്ചവശരായ ഇവര്‍ വെള്ളം കുടിക്കാനായി കരിങ്കുലക്കണ്ടത്തക്കമ്മയുട
അത് പ്രകാരം അന്ന് തൊട്ടു ഏഴാം ദിവസം മതിലകത്തെ കരിങ്കല്‍ പടിക്കിരുപുറവും രണ്ടു പൊന്മക്കള്‍ പിറന്നുവെങ്കില്‍ അവരെ വളര്‍ത്തി പയറ്റ് വിദ്യ പഠിപ്പിക്കുമെന്നും അവരോളം വണ്ണത്തില്‍ പൊന്‍ രൂപമുണ്ടാക്കി കുഞ്ഞിമംഗലത്ത് കൊട്ടയില്‍ കൊണ്ടോപ്പിക്കാമെന്നും പറഞ്ഞു. അത് പ്രകാരം ഏഴാം നാള്‍ കരിങ്കല്‍ പടിക്കിരുപുറവും പൊടിച്ചുണ്ടായ പൊന്മക്കളാണ് തെക്കന്‍ കൊമപ്പനും തെക്കന്‍ ചാത്തുവും. യഥാകാലം ഇവര്‍ വിദ്യകളെല്ലാം പഠിച്ചു ചുരിക കെട്ടി ചേകോനാകേണ്ട പ്രായമായപ്പോള്‍ പാണ്ടി പെരുമാളില്‍ നിന്നും ചുരിക വാങ്ങി ആചാരപ്പെട്ടപ്പോള്‍ തെക്കന്‍ ചാത്തു‘തെക്കന്‍ കരിയാത്തന്‍’ എന്നും തെക്കന്‍ കോമപ്പന്‍ ‘തെക്കന്‍ കരുമകനെന്നും’ആചാരപ്പേര്‍ ലഭിച്ചു.
ഇവര്‍ പിന്നീട് വലിയൊരു പനമുറിച്ചു വില്ലുകള്‍ ഉണ്ടാക്കുകയും ഇവരുടെ ജീവിതത്തില്‍ പല അത്ഭുതങ്ങളും സംഭവിക്കുകയും ചെയ്തു. മദ്യം കൊടുക്കാതിരുന്ന ചന്തന്‍ തണ്ടാനും തിരുനെല്ലൂര്‍ തണ്ടാത്തിക്കും ഭ്രാന്ത് നല്‍കിയ ഇവര്‍ പിന്നീട് അവരെ സല്ക്കരിച്ചപ്പോള്‍ മാത്രമേ ഭ്രാന്ത് മാറ്റിയുള്ളൂ. വഴിയില്‍ വെച്ച് അവരെ പരിഹസിച്ച ഒരു കുട്ടിയുടെ കൈ മുറിച്ചു കളയാനും കരിയാത്തന് മടിയുണ്ടായില്ല. കുട്ടി കരഞ്ഞു മാപ്പപേക്ഷിച്ചതിനെ തുടര്‍ന്നാണ് കൈ തിരികെ ലഭിച്ചത്. കുട്ടി പിന്നീട് ഇവരുടെ സേവകനായി മാറി. കരിയാത്തന്‍ തെയ്യത്തോടോപ്പം കെട്ടിയാടിക്കുന്ന “കൈക്കോലന്‍ തെയ്യം”ആ കൈ പോയ കുട്ടിയുടെ സങ്കല്‍പ്പത്തില്‍ ഉള്ളതാണ്. വളരെ ലളിതമായ വേഷമാണ് ഈ തെയ്യത്തിന്റെത്. ശരീരത്തില്‍ വെള്ള കളറും മുഖത്ത് മഞ്ഞകളറുമാണ് ചമയം. കൊഴുപറ്റം എന്ന ചെറിയ ഒരു തലമുടിയും ഈ തെയ്യത്തിനുണ്ട്.കണ്ണൂര്‍ ജില്ലയിലെ ബ്ലാത്തൂര്‍ താഴെപ്പള്ളിയത്ത് കോട്ടത്തും,കോഴിക്കോട് ജില്ലയിലെ തിക്കൊടി പഞ്ചായത്തിലെ പുറക്കാട് ഗ്രാമത്തിലെ അരിമ്പൂര്‍ ശ്രീ കരിയാത്തന്‍ ക്ഷേത്രത്തിലും ഇവരാണ് പ്രധാന ഉപാസന മൂര്‍ത്തികള്‍.
നാവു തീയര്‍ എന്നും വളഞ്ചിയര്‍ എന്നും അറിയപ്പെടുന്ന നാതിയന്‍, നാദ്യന്‍,വിളക്കിത്തല നായര്‍ എന്നിങ്ങനെ ദേശഭേദമനുസരിച്ച് അറിയപ്പെടുന്നവരുടെ കുലത്തൊഴില്‍ സവര്‍ണ്ണര്‍ക്കുള്ള ക്ഷൌര വൃത്തിയാണ്. ഇവരുടെ കുല ദൈവങ്ങളില്‍ ഒന്നാണ് തെക്കന്‍ കരിയാത്തന്‍. കണ്ണപുരം,കണ്ടക്കൈ, കുണ്ടയം കൊവ്വല്‍, പരിയാരം എന്നിവിടങ്ങളില്‍ ഇവര്‍ക്ക് തെയ്യക്കാവുകളുണ്ട്. തെയ്യം ഇവരെ‘അറുവര്‍ കാരണോന്മാരേ’എന്നാണു വിളിക്കുക. എന്നാല്‍ അവര്‍ണ്ണരായ തീയര്‍ക്ക് പൌരോഹിത്യവും ക്ഷൌരവൃത്തിയും ചെയ്യുന്ന കാവുതീയരും സവര്‍ണ്ണര്‍ക്ക് മാത്രം ഇത് ചെയ്തു കൊടുക്കുന്ന നാവു തീയരും ഒരേ സമുദായമല്ല. ‘ക്ടാരന്മാരുടെ’കൂടി കുല ദൈവമാണ് തെക്കന്‍ കരിയാത്തന്‍.
അയ്യപ്പനും ശാസ്താവും
അയ്യപ്പനും ശാസ്താവും
അയ്യപ്പനും ശാസ്താവും ഒന്നല്ല ശാസ്താവിന്റെ എട്ട് അവതാരങ്ങളില്‍ ഒന്നുമാത്രമാണ് അയ്യപ്പന്‍ എന്നത് എത്ര പേര്‍ക്ക് അറിയാം.
ശാസ്താവിന്റെ എട്ട് അവതാരങ്ങളില്‍ അയ്യപ്പന്‍ മാത്രമാണ് ബ്രഹ്മചാരി ഭാവത്തില്‍ ഉള്ളത്. അതിനാല്‍ ശബരിമലയില്‍ മാത്രം അയ്യപ്പ ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് പ്രായപരിമിതി നല്‍കിയിരിക്കുന്നു. എന്നാല്‍ മറ്റ് അയ്യപ്പ ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ദര്‍ശനം നടത്താവുന്നതാണ്. ബാല അയ്യപ്പ ഭാവമായതിനാലാണ് ഇത് സാധ്യമാകുന്നത്.
അയ്യപ്പ ദര്‍ശനം സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും നടത്താന്‍ കഴിയുന്ന ക്ഷേത്രങ്ങള്‍ ഇവയാണ് :
പത്തനംതിട്ട ജില്ല:
മീന്തലക്കര ശ്രീധര്‍മ്മശാസ്താക്ഷേത്രം, തിരുവല്ല, എരുമേലി ശ്രീ ധര്‍മ്മശാസ്താക്ഷേത്രം, അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം
കൊല്ലം ജില്ല:
ചെങ്ങന്നൂര്‍ കൂളത്തൂപ്പുഴ ശ്രീധര്‍മ്മ ശാസ്താക്ഷേത്രം, ആര്യങ്കാവ് ശ്രീധര്‍മ്മശാസ്താക്ഷേത്രം,
ചടയമംഗലം ശ്രീധര്‍മ്മശാസ്താക്ഷേത്രം, ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താക്ഷേത്രം.
ആലപ്പുഴ ജില്ല:
വെള്ളിമുറ്റം അയ്യപ്പന്‍കാവ്, തൃക്കുന്നപ്പുഴ ശ്രീധര്‍മ്മശാസ്താക്ഷേത്രം, പുല്ലുകുളങ്ങര ശ്രീധര്‍മ്മശാസ്താക്ഷേത്രം.
കോട്ടയം ജില്ല:
ഇളങ്ങുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, വേരൂര്‍ ശ്രീ ധര്‍മ്മശാസ്താക്ഷേത്രം, ചാലപ്പറമ്പ് കാര്‍ത്ത്യാകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രം.
എറണാകുളം ജില്ല:
പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം.
തൃശ്ശൂര്‍ ജില്ല:
ആറേശ്വരം ശാസ്താക്ഷേത്രം, കണിമംഗലം ശാസ്താക്ഷേത്രം, തിരുവുള്ളക്കാവ് ധര്‍മ്മശാസ്താക്ഷേത്രം, ചിറ്റിച്ചാത്തക്കുടം ശ്രീ ധര്‍മ്മശാസ്താക്ഷേത്രം, പനമുക്കമ്പിള്ളി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, മാട്ടില്‍ ശ്രീ ശാസ്താക്ഷേത്രം, മണലൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രം, എടത്തിരുത്തി അയ്യപ്പന്‍കാവ് ക്ഷേത്രം, തളിക്കുളം ശ്രീധര്‍മ്മശാസ്താക്ഷേത്രം, ചിറമന്‍കാട് അയ്യപ്പന്‍കാവ് (വെങ്ങിലശ്ശേരി).
മലപ്പുറം ജില്ല:
കരിക്കാട് അയ്യപ്പക്ഷേത്രം, ചമ്രവട്ടത്ത് അയ്യപ്പക്ഷേത്രം, ഇട്ടിയൊട്ട് അയ്യപ്പക്ഷേത്രം.
പാലക്കാട് ജില്ല:
ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവ്, ഒറ്റപ്പാലം അയ്യപ്പന്‍കാവ്.
കോഴിക്കോട്:
കുതിരക്കുട അയ്യപ്പ ക്ഷേത്രം, ശ്രീമേല്‍ കടകംവെള്ളി അയ്യപ്പക്ഷേത്രം പാലത്ത്.
കണ്ണൂര്‍:
കേരള ചെറുപുഴ ശ്രീധര്‍മ്മ ശാസ്താക്ഷേത്രം, ശാസ്താപുരം ശ്രീധര്‍മ്മശാസ്താക്ഷേത്രം വായാട്ടുപറമ്പ്.
കാസര്‍ഗോഡ് ജില്ല:
കീഴൂര്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം
പ്രകൃതിയുടെ പരമോന്നത സത്യം വെളിവാക്കുന്നത് വേദങ്ങളാണ്.
വേദങ്ങള്‍ പല പേരുകളിലായാണ് അറിയപ്പെടുന്നത്. ചിലപ്പോള്‍ ബ്രഹ്മം മറ്റു ചിലപ്പോള്‍ സത്യം, പുരുഷം, വിഷ്ണു, രുദ്രം, ആത്മം, പരമാത്മം എന്നിങ്ങനെയും നമുക്ക് വേദത്തെ വിശേഷിപ്പിക്കാം. ആയതിനാല്‍ ശാസ്താവിനാണ് പ്രഥമസ്ഥാനം.
അയ്യപ്പഭക്തന്‍ ആറ് ക്ഷേത്ര ദര്‍ശനം ചെയ്യേണ്ടതാണ്. ആ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങേണ്ടത് സുര്യമുത്തിയാന്‍ കോവിലില്‍ നിന്നാണ്. തുടര്‍ന്ന് അച്ചന്‍കോവില്‍ ആര്യന്‍കാവ് കുളത്തുപ്പുഴ, എരുമേലി ശബരിമല വരെ ഈ ക്ഷേത്രങ്ങള്‍ ആദ്ധ്യാത്മിക വിദ്യയില്‍ ക്രമീകരിച്ചിരിക്കുന്നു.
ഓരോ അമ്പല ദര്‍ശനവും സൂക്ഷ്മമായ മനുഷ്യശരീരത്തിലെ വിവിധ ചക്രങ്ങളെ ഉത്തേജിപ്പിക്കുന്നു.
അയ്യപ്പനും ശാസ്താവും ഒന്നല്ല ശാസ്താവിന്റെ എട്ട് അവതാരങ്ങളില്‍ ഒന്നുമാത്രമാണ് അയ്യപ്പന്‍ എന്നത് എത്ര പേര്‍ക്ക് അറിയാം.
ശാസ്താവിന്റെ എട്ട് അവതാരങ്ങളില്‍ അയ്യപ്പന്‍ മാത്രമാണ് ബ്രഹ്മചാരി ഭാവത്തില്‍ ഉള്ളത്. അതിനാല്‍ ശബരിമലയില്‍ മാത്രം അയ്യപ്പ ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് പ്രായപരിമിതി നല്‍കിയിരിക്കുന്നു. എന്നാല്‍ മറ്റ് അയ്യപ്പ ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ദര്‍ശനം നടത്താവുന്നതാണ്. ബാല അയ്യപ്പ ഭാവമായതിനാലാണ് ഇത് സാധ്യമാകുന്നത്.
അയ്യപ്പ ദര്‍ശനം സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും നടത്താന്‍ കഴിയുന്ന ക്ഷേത്രങ്ങള്‍ ഇവയാണ് :
പത്തനംതിട്ട ജില്ല:
മീന്തലക്കര ശ്രീധര്‍മ്മശാസ്താക്ഷേത്രം,
കൊല്ലം ജില്ല:
ചെങ്ങന്നൂര്‍ കൂളത്തൂപ്പുഴ ശ്രീധര്‍മ്മ ശാസ്താക്ഷേത്രം, ആര്യങ്കാവ് ശ്രീധര്‍മ്മശാസ്താക്ഷേത്രം,
ചടയമംഗലം ശ്രീധര്‍മ്മശാസ്താക്ഷേത്രം,
ആലപ്പുഴ ജില്ല:
വെള്ളിമുറ്റം അയ്യപ്പന്‍കാവ്, തൃക്കുന്നപ്പുഴ ശ്രീധര്‍മ്മശാസ്താക്ഷേത്രം,
കോട്ടയം ജില്ല:
ഇളങ്ങുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, വേരൂര്‍ ശ്രീ ധര്‍മ്മശാസ്താക്ഷേത്രം, ചാലപ്പറമ്പ് കാര്‍ത്ത്യാകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രം.
എറണാകുളം ജില്ല:
പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം.
തൃശ്ശൂര്‍ ജില്ല:
ആറേശ്വരം ശാസ്താക്ഷേത്രം, കണിമംഗലം ശാസ്താക്ഷേത്രം, തിരുവുള്ളക്കാവ് ധര്‍മ്മശാസ്താക്ഷേത്രം, ചിറ്റിച്ചാത്തക്കുടം ശ്രീ ധര്‍മ്മശാസ്താക്ഷേത്രം, പനമുക്കമ്പിള്ളി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, മാട്ടില്‍ ശ്രീ ശാസ്താക്ഷേത്രം, മണലൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രം, എടത്തിരുത്തി അയ്യപ്പന്‍കാവ് ക്ഷേത്രം, തളിക്കുളം ശ്രീധര്‍മ്മശാസ്താക്ഷേത്രം,
മലപ്പുറം ജില്ല:
കരിക്കാട് അയ്യപ്പക്ഷേത്രം, ചമ്രവട്ടത്ത് അയ്യപ്പക്ഷേത്രം, ഇട്ടിയൊട്ട് അയ്യപ്പക്ഷേത്രം.
പാലക്കാട് ജില്ല:
ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവ്, ഒറ്റപ്പാലം അയ്യപ്പന്‍കാവ്.
കോഴിക്കോട്:
കുതിരക്കുട അയ്യപ്പ ക്ഷേത്രം, ശ്രീമേല്‍ കടകംവെള്ളി അയ്യപ്പക്ഷേത്രം പാലത്ത്.
കണ്ണൂര്‍:
കേരള ചെറുപുഴ ശ്രീധര്‍മ്മ ശാസ്താക്ഷേത്രം, ശാസ്താപുരം ശ്രീധര്‍മ്മശാസ്താക്ഷേത്രം വായാട്ടുപറമ്പ്.
കാസര്‍ഗോഡ് ജില്ല:
കീഴൂര്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം
പ്രകൃതിയുടെ പരമോന്നത സത്യം വെളിവാക്കുന്നത് വേദങ്ങളാണ്.
വേദങ്ങള്‍ പല പേരുകളിലായാണ് അറിയപ്പെടുന്നത്. ചിലപ്പോള്‍ ബ്രഹ്മം മറ്റു ചിലപ്പോള്‍ സത്യം, പുരുഷം, വിഷ്ണു, രുദ്രം, ആത്മം, പരമാത്മം എന്നിങ്ങനെയും നമുക്ക് വേദത്തെ വിശേഷിപ്പിക്കാം. ആയതിനാല്‍ ശാസ്താവിനാണ് പ്രഥമസ്ഥാനം.
അയ്യപ്പഭക്തന്‍ ആറ് ക്ഷേത്ര ദര്‍ശനം ചെയ്യേണ്ടതാണ്. ആ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങേണ്ടത് സുര്യമുത്തിയാന്‍ കോവിലില്‍ നിന്നാണ്. തുടര്‍ന്ന് അച്ചന്‍കോവില്‍ ആര്യന്‍കാവ് കുളത്തുപ്പുഴ, എരുമേലി ശബരിമല വരെ ഈ ക്ഷേത്രങ്ങള്‍ ആദ്ധ്യാത്മിക വിദ്യയില്‍ ക്രമീകരിച്ചിരിക്കുന്നു.
ഓരോ അമ്പല ദര്‍ശനവും സൂക്ഷ്മമായ മനുഷ്യശരീരത്തിലെ വിവിധ ചക്രങ്ങളെ ഉത്തേജിപ്പിക്കുന്നു.
Wednesday, 5 July 2017
ശബരിമല അയ്യപ്പക്ഷേത്രത്തിലെ പതിനെട്ടാം പടിക്കു മുകളിൽ സ്ഥാപിച്ചിരുന്ന മണിക്കു മുണ്ടായിരുന്നു ഒരു ചരിത്രം.. ....
ശബരിമല അയ്യപ്പക്ഷേത്രത്തിലെ പതിനെട്ടാം പടിക്കു മുകളിൽ സ്ഥാപിച്ചിരുന്ന മണിക്കു മുണ്ടായിരുന്നു ഒരു ചരിത്രം.. ....
പരശുരാമനാൽ പ്രതിഷ്ഠിതമാണ് ശബരിമല ശാസ്താവിന്റെ വിഗ്രഹം എന്നാണ് വിശ്വാസം...
ആദ്യകാലത്ത് ശിലാ വിഗ്രഹമായിരുന്നു.... ശബരിമല ക്ഷേത്രം നിരവധി തവണ അഗ്നിക്കിരയായിട്ടുണ്ട്.... അത്തരം ഏതോ അഗ്നിബാധയിലോ മറ്റൊ ആയി ആ വിഗ്രഹം നഷ്ടമായി..... പിന്നീട് ലഭ്യമായ ചരിത്ര പ്രകാരം 1903 മുൻപ് (എത് വർഷമാണെന്നുള്ള വിവരം ലഭ്യമല്ല)പാർവതി ജ്വല്ലേഴ്സിന്റെ ഉടമ ശ്രീ.വേലപ്പൻ ആചാരി ആയിരുന്നു അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹം നിർമ്മിച്ചു നൽകിയത്.... 1903-ൽ മകരവിളക്കു നാൾ സന്ധ്യക്കു പതിനെട്ടാം പടിയിൽ സ്വാമിമാർ കത്തിച്ച കർപ്പൂരത്തിൽ നിന്നും കാറ്റിൽ അഗ്നി ശ്രീ കോവിലിലേക്കു പടർന്നു ആളിക്കത്തുവാൻ തുടങ്ങി (അന്ന് പുല്ല് മേഞ്ഞതായിരുന്നു ശ്രീ കോവിൽ) .ഉടനെ തന്നെ മേൽ ശാന്തി തിരുവാഭരണ പെട്ടി പുറത്തെത്തിച്ചു.. തിരുവാഭരണ പെട്ടി തുറക്കുന്നതിനു തൊട്ടു മുൻപായിരുന്നു ഈ അപകടം എന്നതിനാൽ തിരുവാഭരണം നശിക്കാതെ രക്ഷപ്പെട്ടു.. ശ്രീകോവിലിനെ അഗ്നി മുഴുവനായി വിഴുങ്ങാൻ തുടങ്ങിയത് കണ്ട മേൽ ശാന്തി ഒറ്റ കുതിപ്പിനു ശ്രീ കോവിലിൽ കയറുകയും ഭഗവാന്റെ വിഗ്രഹം ഇളക്കി എടുക്കുകയും പുറത്തേക്കു ഓടി മറയുകയും ചെയ്തു..... അമ്പലം മുഴുവനും അഗ്നിക്കിരയായിരുന്നു..... എന്നാൽ ഭഗവാന്റെ വിഗ്രഹത്തിനും മേൽ ശാന്തിക്കും യാതൊരു പോറലും പറ്റിയില്ല. തുടർന്ന് ഇന്ന് കാണുന്ന കന്നിമൂല ഗണപതി അമ്പലത്തിന്റെ അടുത്ത് ബാലലയം തീർത്തു വിഗ്രഹപ്രതിഷ്ഠ നടത്തി.... പിന്നീട് 1909 ൽ കണ്ഠരര് പ്രഭാകരരാണ് പുന: പ്രതിഷ്ഠ നടത്തിയത്....
1950-ൽ ചില സാമൂഹ്യ വിരുദ്ധർ ശബരിമല ക്ഷേത്രം തീവയ്ക്കുകയും വിഗ്രഹം തച്ചുടക്കുകയും ചെയ്തു. പുനരുദ്ധാരണത്തിന് മുൻപുള്ള ഒരു വർഷ കാലയളവിൽ ആലങ്ങാട് യോഗത്തിനു പന്തളം കൊട്ടാരത്തിൽ നിന്നും നൽകിയ വെള്ളിയിൽ തീർത്ത അയ്യപ്പ വിഗ്രഹമാണ് ശ്രീകോവിലിൽ പ്രതിഷ്ഠിച്ചത് .. തുടർന്ന് പ്രതിഷ്ഠിച്ച വിഗ്രഹമാണ് ഇപ്പോൾ കാണുന്നത്.... ചെങ്ങന്നൂരിലെ തട്ടാവിളയിലെ ശ്രീ. നീലകണ്ഠപണിക്കരും അയ്യപ്പപണിക്കരുമാണ് ശിൽപികൾ.... തന്ത്രി സമ്രാട്ട് കണ്ഠരര് ശങ്കരര് ആണ് പ്രതിഷ്ഠ നടത്തിയത്.... അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തകർക്കപ്പെട്ട വിഗ്രഹം ഉരുക്കി മണിയായി മാറ്റുകയുണ്ടായി... മുൻപ് 18ാം പടിക്കു സമീപം കണ്ടിരുന്ന വലിയ മണി..... ഇന്നിപ്പോൾ പഴയ മണിയുടെ സ്ഥാനത്ത് അതിന്റെ പ്രാധാന്യമോ "വിശിഷ്യാ "അയ്യപ്പ ചൈതന്യ രഹസ്യമോ പോലും മനസ്സിലാക്കാതെ ആരുടെ നിർദ്ദേശ പ്രകാരം തന്നെയാണെങ്കിലും പുതിയ മണി സ്ഥാപിച്ചിരിക്കുകയാണ് ....... ശബരിമലയുടെ പ്രാധാന്യം അയ്യപ്പ പ്രതിഷ്ഠയിൽ മാത്രമായിരുന്നില്ല .......കാനന മദ്ധ്യത്തിൽ നിലനിന്നിരുന്ന ഓരോ പുൽനാമ്പിൽ പോലും ഉണ്ടായിരുന്നു അയ്യപ്പ ചൈതന്യം......
സ്വാമിയേ .....ശരണമയ്യപ്പാ
പരശുരാമനാൽ പ്രതിഷ്ഠിതമാണ് ശബരിമല ശാസ്താവിന്റെ വിഗ്രഹം എന്നാണ് വിശ്വാസം...
ആദ്യകാലത്ത് ശിലാ വിഗ്രഹമായിരുന്നു.... ശബരിമല ക്ഷേത്രം നിരവധി തവണ അഗ്നിക്കിരയായിട്ടുണ്ട്.... അത്തരം ഏതോ അഗ്നിബാധയിലോ മറ്റൊ ആയി ആ വിഗ്രഹം നഷ്ടമായി..... പിന്നീട് ലഭ്യമായ ചരിത്ര പ്രകാരം 1903 മുൻപ് (എത് വർഷമാണെന്നുള്ള വിവരം ലഭ്യമല്ല)പാർവതി ജ്വല്ലേഴ്സിന്റെ ഉടമ ശ്രീ.വേലപ്പൻ ആചാരി ആയിരുന്നു അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹം നിർമ്മിച്ചു നൽകിയത്.... 1903-ൽ മകരവിളക്കു നാൾ സന്ധ്യക്കു പതിനെട്ടാം പടിയിൽ സ്വാമിമാർ കത്തിച്ച കർപ്പൂരത്തിൽ നിന്നും കാറ്റിൽ അഗ്നി ശ്രീ കോവിലിലേക്കു പടർന്നു ആളിക്കത്തുവാൻ തുടങ്ങി (അന്ന് പുല്ല് മേഞ്ഞതായിരുന്നു ശ്രീ കോവിൽ) .ഉടനെ തന്നെ മേൽ ശാന്തി തിരുവാഭരണ പെട്ടി പുറത്തെത്തിച്ചു.. തിരുവാഭരണ പെട്ടി തുറക്കുന്നതിനു തൊട്ടു മുൻപായിരുന്നു ഈ അപകടം എന്നതിനാൽ തിരുവാഭരണം നശിക്കാതെ രക്ഷപ്പെട്ടു.. ശ്രീകോവിലിനെ അഗ്നി മുഴുവനായി വിഴുങ്ങാൻ തുടങ്ങിയത് കണ്ട മേൽ ശാന്തി ഒറ്റ കുതിപ്പിനു ശ്രീ കോവിലിൽ കയറുകയും ഭഗവാന്റെ വിഗ്രഹം ഇളക്കി എടുക്കുകയും പുറത്തേക്കു ഓടി മറയുകയും ചെയ്തു..... അമ്പലം മുഴുവനും അഗ്നിക്കിരയായിരുന്നു..... എന്നാൽ ഭഗവാന്റെ വിഗ്രഹത്തിനും മേൽ ശാന്തിക്കും യാതൊരു പോറലും പറ്റിയില്ല. തുടർന്ന് ഇന്ന് കാണുന്ന കന്നിമൂല ഗണപതി അമ്പലത്തിന്റെ അടുത്ത് ബാലലയം തീർത്തു വിഗ്രഹപ്രതിഷ്ഠ നടത്തി.... പിന്നീട് 1909 ൽ കണ്ഠരര് പ്രഭാകരരാണ് പുന: പ്രതിഷ്ഠ നടത്തിയത്....
1950-ൽ ചില സാമൂഹ്യ വിരുദ്ധർ ശബരിമല ക്ഷേത്രം തീവയ്ക്കുകയും വിഗ്രഹം തച്ചുടക്കുകയും ചെയ്തു. പുനരുദ്ധാരണത്തിന് മുൻപുള്ള ഒരു വർഷ കാലയളവിൽ ആലങ്ങാട് യോഗത്തിനു പന്തളം കൊട്ടാരത്തിൽ നിന്നും നൽകിയ വെള്ളിയിൽ തീർത്ത അയ്യപ്പ വിഗ്രഹമാണ് ശ്രീകോവിലിൽ പ്രതിഷ്ഠിച്ചത് .. തുടർന്ന് പ്രതിഷ്ഠിച്ച വിഗ്രഹമാണ് ഇപ്പോൾ കാണുന്നത്.... ചെങ്ങന്നൂരിലെ തട്ടാവിളയിലെ ശ്രീ. നീലകണ്ഠപണിക്കരും അയ്യപ്പപണിക്കരുമാണ് ശിൽപികൾ.... തന്ത്രി സമ്രാട്ട് കണ്ഠരര് ശങ്കരര് ആണ് പ്രതിഷ്ഠ നടത്തിയത്.... അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തകർക്കപ്പെട്ട വിഗ്രഹം ഉരുക്കി മണിയായി മാറ്റുകയുണ്ടായി... മുൻപ് 18ാം പടിക്കു സമീപം കണ്ടിരുന്ന വലിയ മണി..... ഇന്നിപ്പോൾ പഴയ മണിയുടെ സ്ഥാനത്ത് അതിന്റെ പ്രാധാന്യമോ "വിശിഷ്യാ "അയ്യപ്പ ചൈതന്യ രഹസ്യമോ പോലും മനസ്സിലാക്കാതെ ആരുടെ നിർദ്ദേശ പ്രകാരം തന്നെയാണെങ്കിലും പുതിയ മണി സ്ഥാപിച്ചിരിക്കുകയാണ് ....... ശബരിമലയുടെ പ്രാധാന്യം അയ്യപ്പ പ്രതിഷ്ഠയിൽ മാത്രമായിരുന്നില്ല .......കാനന മദ്ധ്യത്തിൽ നിലനിന്നിരുന്ന ഓരോ പുൽനാമ്പിൽ പോലും ഉണ്ടായിരുന്നു അയ്യപ്പ ചൈതന്യം......
സ്വാമിയേ .....ശരണമയ്യപ്പാ
Wednesday, 28 June 2017
കൊണാർക്ക് സൂര്യക്ഷേത്രം
കൊണാർക്ക് സൂര്യക്ഷേത്രം
പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് കൊണാർക്ക്. സൂര്യദേവൻ ആരാധനാ മൂർത്തിയായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒറിസ്സാ സംസ്ഥാനത്തിലെ പുരി ജില്ലയിലാണ്. ക്രിസ്തുവിനു ശേഷം 1236 നും 1264 നും ഇടയിൽ ജീവിച്ചിരുന്ന നരസിംഹദേവൻ ഒന്നാമൻ എന്ന ഗാംഗേയ രാജാവാണ് ഇത് പണി കഴിപ്പിച്ചത്. എൻ.ഡി.ടി.വിയുടെ ഒരു സർവേ പ്രകാരം ഈ ക്ഷേത്രം ഇന്ത്യയിലെ സപ്താത്ഭുതങ്ങളിൽ ഒന്നായി പരിഗണിക്കപ്പെട്ടു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ ക്ഷേത്രം സ്ഥാനം പിടിച്ചിട്ടുണ്ട്. കൊണാർക്ക് ക്ഷേത്രത്തെക്കുറിച്ച് രവീന്ദ്രനാഥ ടാഗോർ പറഞ്ഞത് ഇപ്രകാരമാണ് : " ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നു".
കൊണാർക്ക് എന്ന പദത്തിന് സൂര്യന്റെ ദിക്ക് എന്ന് അർഥം കൽപ്പിക്കാം. കോൺ എന്ന വാക്കിനു മൂല, ദിക്ക്, എന്നൊക്കെയാണ് അർത്ഥം. അർക്കൻ എന്നാൽ സൂര്യൻ. അതിനാൽ കിഴക്ക് ഉദിച്ച സൂര്യന്റെ ക്ഷേത്രം എന്ന അർഥത്തിൽ ഈ വാക്ക് ക്ഷേത്രത്തിനു പേരായി നൽകപ്പെട്ടു. മാത്രമല്ല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പഴയ ഗംഗാ രാജ്യത്തിന്റെയും ഭാരതത്തിന്റെയും കിഴക്കു ഭാഗത്താണ്. വിദേശീയർ ഈ ക്ഷേത്രത്തെ ബ്ലാക്ക് പഗോഡ എന്നു വിളിക്കുന്നു.
ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത് ഒരു രഥത്തിന്റെ മാതൃകയിലാണ്. ഏഴു കുതിരകൾ ഈ രഥം വലിക്കുന്നു. ക്ഷേത്രത്തിന്റെ ദ്വാര പാലകരായി രണ്ടു സിംഹങ്ങളെ കാണാം. പ്രധാന ക്ഷേത്രത്തിനു മുന്നിലായി സ്ഥിതി ചെയ്യുന്ന മണ്ഡപം നടന മന്ദിരം എന്നറിയപ്പെടുന്നു. ഇവിടെ പണ്ട് സൂര്യനോടുള്ള ആരാധന എന്ന നിലയിൽ കലാരൂപങ്ങൾ സംഘടിപ്പിച്ചിരുന്നു. രഥത്തിന്റെ ഇരു വശങ്ങളിലും പന്ത്രണ്ടു ചക്രങ്ങൾ വീതമുണ്ട്. വളരെ അത്ഭുതാവഹമായ ഒരു വസ്തുത, ഈ ചക്രങ്ങളുടെ നിലത്തു വീഴുന്ന നിഴൽ നോക്കി സമയം കൃത്യമായി തിട്ടപ്പെടുത്താൻ സാധിച്ചിരുന്നു എന്നുള്ളതാണ്. എല്ലാ ചക്രങ്ങളും ഇപ്രകാരമുള്ള സൂര്യഘടികാരങ്ങളാണ്. ഭാരതീയ ശില്പകലയുടെ മകുടോദാഹരണമാണ് ഈ ക്ഷേത്രം. ഇത് നിർമിച്ചിരിക്കുന്ന ഓരോ കല്പ്പാളികളിലും അത് കാണാൻ കഴിയും. ക്ഷേത്രത്തിലെ ചുമർ ശില്പങ്ങളിൽ ദേവീ ദേവന്മാരുടെ രൂപങ്ങൾ, പുരാണ കഥാപാത്രങ്ങൾ, ഗന്ധർവന്മാർ, യക്ഷികൾ, പുരാണ കഥാ സന്ദർഭങ്ങൾ, നൃത്തം ചെയ്യുന്ന അപ്സരസുകൾ എന്നിവ കാണാൻ കഴിയും. പ്രധാന ക്ഷേത്രത്തിന്റെ ചുറ്റിലുമായി അടി ഭാഗത്ത് രണ്ടായിരത്തോളം ആനകളുടെ ശില്പങ്ങൾ ഉണ്ട് .
വാത്സ്യായന മഹർഷിയുടെ കാമ ശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ലൈംഗിക ചേഷ്ടകൾ ഇവിടെ ശില്പങ്ങളായി കാണാൻ കഴിയും. അംഗ ലാവണ്യം തെറ്റാതെ വളരെ സൂക്ഷ്മതയോടെ ആണ് ഓരോ ശില്പവും നിർമിച്ചിരിക്കുന്നത്. മനുഷ്യർ മാത്രമല്ല മൃഗങ്ങൾ പരസ്പരവും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ളതുമായ ലൈംഗിക പ്രവൃത്തികളും ഇവിടെ ശില്പ രൂപത്തിൽ പ്രത്യക്ഷപെട്ടിരിക്കുന്നു. ബഹുസ്ത്രീ, ബഹുപുരുഷ എന്നിവ അതിൽ ചിലതാണ്.
229 അടി ഉയരമുണ്ടായിരുന്നു പ്രധാന ക്ഷേത്രത്തിന്. ഇതിനു മൂന്നു ഭാഗങ്ങളുണ്ട്. സൂര്യ ദേവന്റെ പൂജാ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന ശ്രീകോവിൽ അഥവാ ഗർഭഗൃഹം, ക്ഷേത്രസോപാനം, ജഗന്മോഹൻ മണ്ഡപം എന്നിവയാണവ. ആയിരത്തി ഇരുനൂറോളം പേർ പന്ത്രണ്ടു വർഷത്തോളം സമയമെടുത്താണ് ഈ ക്ഷേത്രം നിർമിച്ചത്. രാജ നരസിംഹദേവൻ തന്റെ രാജ്യത്തിൻറെ പന്ത്രണ്ടു വർഷക്കാലത്തെ വരുമാനം ഇതിനായി ചെലവഴിച്ചു. കിഴക്ക് ദർശനമായാണ് ക്ഷേത്രം നില നിൽക്കുന്നത്. ഉദയ സൂര്യന്റെ പ്രകാശ രശ്മികൾ പ്രധാന വിഗ്രഹത്തിന്റെ മൂർധാവിൽ പതിക്കുന്ന രീതിയിലായിരുന്നു ഇതിന്റെ നിർമ്മാണം. സൂര്യദേവന്റെ മൂന്നു ഭാവങ്ങൾ (ഉദയം, മധ്യാഹ്നം, അസ്തമയം) എന്നിവ പ്രധാന ക്ഷേത്രത്തിന്റെ മൂന്നു ഭാഗങ്ങളിലായി നിർമിച്ചിരിക്കുന്നു.കല്ലുകൾ തമ്മിൽ യോജിപ്പിക്കാൻ സിമന്റോ കുമ്മായമോ ഉപയോഗിച്ചിട്ടില്ല എന്നതും ഒരു വസ്തുതയാണ്. ഓരോ കല്ലും പ്രത്യേക രീതിയിൽ കൂട്ടിയിണക്കിയാണ് ഇത് നിർമിച്ചിരിക്കുന്നത്.
കൊണാർക്കിലെ ഒരു സൂര്യ വിഗ്രഹം. വിഗ്രഹത്തിന്റെ കൈകൾ ഭാഗികമായി തകർന്നിരിക്കുന്നു
ക്ഷേത്ര നിർമ്മാണത്തിൽ പ്രധാന ആശാരി വിദ്വാൻ ബിസു മഹാറാണ ആയിരുന്നു. ക്ഷേത്രത്തിന്റെ മുകളിൽ പ്രതിഷ്ഠിക്കാനായി മാറ്റി വച്ചിരുന്ന ശില അവിടെ പ്രതിഷ്ഠിച്ചതുമായി ബന്ധപ്പെട്ടു കൊണാർക്ക് നിവാസികൾക്കിടയിൽ ഒരു കഥ പറഞ്ഞു കേൾക്കുന്നുണ്ട്. അതിപ്രകാരമാണ്: ക്ഷേത്രത്തിന് മുകളിൽ ശില ഉറപ്പിക്കാനായി ഒരുപാട് പ്രയത്നിച്ചിട്ടും അത് നടന്നില്ല. ആ സമയത്ത് പ്രധാന ആശാരി ആയിരുന്ന ബിസു മഹാരാണയുടെ പന്ത്രണ്ടു വയസ്സുള്ള മകൻ ധർമപാദർ അവിടെയെത്തി. എന്നിട്ട് ഒരു ബുദ്ധി പ്രയോഗിച്ച് ശില യഥാ സ്ഥാനത്ത് ഉറപ്പിച്ചു. പക്ഷേ ഈ കർമത്തിന് ശേഷം ധർമപാദർ ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ക്ഷേത്രത്തെ രക്ഷിക്കാൻ ധർമപാദർ ജീവൻ വെടിയുകയായിരുന്നു എന്ന് വിശ്വസിക്കപെടുന്നു. കൊണാർക്കിന്റെ പരിസരങ്ങളിൽ കാണാത്ത പ്രത്യേക തരം കല്ലുകൾ ഉപയോഗിച്ചാണു ക്ഷേത്രം നിർമിച്ചിരിക്കുന്നത്.പക്ഷേ സമുദ്രത്തിൽ നിന്നും വീശുന്ന ഉപ്പു കാറ്റ് ഈ ശിലാ സൗധത്തെ കാർന്നു തിന്നുന്നു.
കൊണാർക്കിന്റെ പതനം
കൊണാർക്ക് ക്ഷേത്രത്തിന്റെ ഒരു നല്ല ഭാഗവും നശിച്ചു കഴിഞ്ഞു. പ്രധാന ശ്രീകോവിൽ ഇപ്പോൾ നിലവിലില്ല. ഇത് 1837 ൽ തകർന്നു വീണതായി അനുമാനിക്കപ്പെടുന്നു. ഇവിടെ നിന്നും കിട്ടിയ പലതരത്തിലുള്ള വിഗ്രഹങ്ങൾ, ജ്യാമിതീയ രൂപങ്ങൾ, എന്നിവ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. നാശത്തിന്റെ വക്കിലായ ഈ ക്ഷേത്രം ഇടിഞ്ഞു വീഴാതിരിക്കാനായി ഉൾഭാഗം കല്ലും മണ്ണും നിറച്ച് അടച്ചിരിക്കുകയാണ്. കൂടാതെ ക്ഷേത്രം ഇപ്പോൾ ഇരുമ്പ് പൈപ്പുകളാൽ താങ്ങി നിർത്തിയിരിക്കുന്നു.പ്രധാന ക്ഷേത്രത്തിന് ചുറ്റും ഇരുപത്തി രണ്ട് ഉപക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ വൈഷ്ണവ ക്ഷേത്രവും മായാ ദേവീ ക്ഷേത്രവും മാത്രമേ അവശേഷിക്കുന്നുള്ളൂ . നടന മണ്ഡപം, ഭോഗ മണ്ഡപം, ജഗന്മോഹൻ മണ്ഡപം എന്നിവ ഇപ്പോഴും നില നിൽക്കുന്നു. ഇപ്പോൾ കാണപ്പെടുന്ന വലിയ സമുച്ചയമാണു ജഗന്മോഹൻ മണ്ഡപം. ചില ചരിത്രകാരന്മാർ ക്ഷേത്രത്തിന്റെ പതനത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ് : ഇത് പണി കഴിപ്പിച്ച നരസിംഹദേവൻ ഒന്നാമൻ രാജാവിന്റെ അകാലത്തിലുള്ള മരണം കാരണം ക്ഷേത്ര നിർമ്മാണം പാതി വഴിയിൽ മുടങ്ങി. ഏറെ നാൾ ഇങ്ങനെ പണികളൊന്നും നടക്കതെയായപ്പോൾ ക്ഷേത്രം തകർന്നു വീണു. പക്ഷേ ഈ വാദത്തിനു ചരിത്രപരമായി തെളിവുകളൊന്നുമില്ല. പുരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും കണ്ടെടുത്ത ഒരു ഫലകത്തിൽ നരസിംഹദേവൻ ഒന്നാമൻ എ.ഡി 1282 വരെ ഭരണം നടത്തി എന്ന് കാണുന്നു. പല ചരിത്രകാരന്മാരും പറയുന്നത് ക്ഷേത്ര നിർമ്മാണം എ. ഡി 1253 ഇൽ തുടങ്ങി എ ഡി 1260 ഇൽ അവസാനിച്ചു എന്നാണ്.
കൊണാർക്ക് ക്ഷേത്രത്തിന്റെ മാതൃക. നിർമിച്ച കാലത്ത് ക്ഷേത്രം ഇങ്ങനെ ആയിരുന്നു.
ക്ഷേത്ര ശ്രീകോവിലിനു മുകളിൽ സ്ഥിതി ചെയ്തിരുന്ന ഒരു കല്ലിന് കാന്തിക ശക്തിയുണ്ടായിരുന്നതായി ചിലർ വാദിക്കുന്നു. ഈ കല്ല് വായുവിൽ ഉയർന്നു എങ്ങും തൊടാതെ നിൽക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. ഈ കാന്തിക ശക്തിയുടെ ബലത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവത്രേ ക്ഷേത്രം നിർമിച്ചത് . കൊണാർക്ക് ക്ഷേത്രത്തിന് മുന്നിലുള്ള സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കും മറ്റും ഇതുമൂലം അനേകം അപകടങ്ങൾ ഉണ്ടായി. ദിശ കാണിക്കാനായി കപ്പലുകളിൽ സൂക്ഷിക്കാറുള്ള കോമ്പസ്സുകൾ ഈ കാന്തിക പ്രഭാവം മൂലം തെറ്റായി ദിശ കാണിച്ചു. ക്ഷേത്രത്തിലെ ഈ കല്ലാണ് തങ്ങളുടെ കപ്പലുകളുടെ ദിശ തെറ്റാൻ കാരണമെന്ന് മനസ്സിലാക്കിയ പോർച്ചുഗീസുകാർ ക്ഷേത്രത്തിന് മുകളിൽ കയറി ഈ കല്ലെടുത്ത് മാറ്റുകയും തന്മൂലം പരസ്പരം കാന്തികമായി ബന്ധപെട്ടു കിടന്ന കല്ലുകൾക്ക് സ്ഥാന ഭ്രംശം സംഭവിക്കുകയും ചെയ്തു. കാന്തിക മണ്ഡലം തകർന്നതോടെ ക്ഷേത്രം ക്രമേണ നശിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇങ്ങനെയൊരു കാന്തിക മണ്ഡലം ഉണ്ടായിരുന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
ക്ഷേത്ര നിർമ്മാണത്തിന്റെ ആദ്യ സൂത്ര ധാരൻ ശിവേയി സാമന്തരായർ എന്നയാളായിരുന്നു. ഒരിക്കൽ, ക്ഷേത്ര നിർമ്മാണം നേരത്തെ തീരുമാനിച്ച സമയത്തിനും മുന്പ് തീർക്കണമെന്ന് രാജാവ് ഉത്തരവിട്ടു. അല്ലെങ്കിൽ മരണമായിരുന്നു ശിക്ഷ. എന്നാൽ തന്നെകൊണ്ട് അതിനു കഴിയില്ല എന്ന് സാമന്തരായർ രാജാവിനെ അറിയിച്ചതു പ്രകാരം രാജാവ് ബിസു മഹാറാണയെ ക്ഷേത്ര നിർമ്മാണ ചുമതല ഏൽപ്പിക്കുകയായിരുന്നു. തന്റെ മകനായിരുന്ന ധർമപാദരുടെ സഹായത്തോടെ ക്ഷേത്ര നിർമ്മാണം പൂർത്തീകരിക്കാൻ ബിസു മഹാരണയ്ക്ക് കഴിഞ്ഞു. എന്നാൽ ക്ഷേത്രത്തിനു ധാരാളം പാകപ്പിഴകൾ ഉണ്ടായിരുന്നു. ഇത് ക്ഷേത്രത്തിന്റെ നാശത്തിനു കാരണമായി എന്നും ഒരു വാദമുണ്ട്.
ക്ഷേത്രത്തിന്റെ പതനവുമായി ബന്ധപെട്ട് ഏറ്റവും വിശ്വസനീയമായ കഥ ബംഗാൾ സുൽത്താൻ ആയിരുന്ന സുലൈമാൻ ഖാൻ ഖരാനിയുടെ മന്ത്രി കാലാപഹദ്ദുമായി ബന്ധപെട്ട് കിടക്കുന്നു ഒരു ഹിന്ദു ആയിരുന്ന ഇദ്ദേഹം മതം മാറി മുസ്ലിം ആകുകയായിരുന്നു. പുരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും ലഭിച്ച ചില രേഖകൾ പ്രകാരം എ ഡി 1568 ഇൽ ഇദ്ദേഹം കൊണാർക്ക് ഉൾപ്പെടെ ഒറീസ്സയിലെ പല ക്ഷേത്രങ്ങളും നശിപ്പിച്ചു. ഈ സംഭവത്തിന് ശേഷം ഒറീസ്സ മുസ്ലിം ഭരണത്തിന് കീഴിലായി. ഈ കാല ഘട്ടങ്ങളിൽ പലരും ക്ഷേത്രം ആക്രമിച്ചതായി തെളിവുകളുണ്ട്. വൈദേശിക ആക്രമണങ്ങളെ ഭയന്ന പുരിയിലെ പാണ്ഡ വംശജർ സൂര്യ വിഗ്രഹം കൊണാർക്ക് ക്ഷേത്രത്തിൽ നിന്നും മാറ്റി മണ്ണിൽ കുഴിച്ചിട്ടു. വർഷങ്ങൾക്കു ശേഷം വിഗ്രഹം കുഴിച്ചെടുത്ത് പുരി ജഗന്നാഥ ക്ഷേത്രത്തിനുള്ളിലെ ഇന്ദ്ര ക്ഷേത്രത്തിൽ സ്ഥാപിച്ചു. ഈ വിഗ്രഹം ഇപ്പോഴും പുരി ക്ഷേത്രത്തിൽ കാണാനാവും. എന്നാൽ ചില ചരിത്രകാരന്മാർ പറയുന്നത് വിഗ്രഹം കുഴിച്ചിട്ടതല്ലാതെ പുറത്തെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് . അവരുടെ അഭിപ്രായത്തിൽ സുന്ദരവും ആകർഷകവുമായ സൂര്യ വിഗ്രഹം ഇപ്പോഴും കൊണാർക്കിന്റെ പരിസരത്തെവിടെയോ മണ്ണിൽ പൂണ്ടു കിടക്കുന്നുണ്ട്. ചിലരുടെ അഭിപ്രായത്തിൽ ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ കാണുന്ന സൂര്യ വിഗ്രഹം കൊണാർക്കിലെ സൂര്യ വിഗ്രഹമാണ്. ഇതു കൂടാതെ ഭൂകമ്പം, പണ്ടെങ്ങൊ ഉണ്ടായ ഒരു ചുഴലിക്കാറ്റ്, ക്ഷേത്ര നിർമ്മാണത്തിലെ പാകപ്പിഴകൾ എന്നിവയും ക്ഷേത്രത്തിന്റെ തകർച്ചക്കുള്ള കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നു.
കൊണാർക്ക് ക്ഷേത്രത്തിലെ രഥ ചക്രം .
ഖുർദ രാജാക്കന്മാരും മറ്റും കൊണാർക്ക് ക്ഷേത്രത്തിൽ നിന്നും അനേകം വിഗ്രഹങ്ങളും ശിലകളും കടത്തികൊണ്ടു പോയിട്ടുണ്ട്. ചില രേഖകൾ പ്രകാരം, പുരി ജഗന്നാഥ ക്ഷേത്രത്തിലെ ചില ഭാഗങ്ങൾ നിർമിച്ചിരിക്കുന്നത് കൊണാർക്കിൽ നിന്നും കൊണ്ടുവന്ന ശിലകൾ ഉപയോഗിച്ചാണ്. ഇത് കൂടാതെ മനോഹരങ്ങളായിരുന്ന അനേകം ശില്പങ്ങളും ഒറിസയിലെ പല ഭാഗങ്ങളിലേക്കും മാറ്റപെട്ടു. ജഗന്മോഹൻ മണ്ഡപത്തിന് മുന്നിലായി പതിനെട്ട് അടിയോളം മുകളിൽ ഏകദേശം ഇരുപത്തിയേഴ് ടണ്ണോളം ഭാരവും ആറ് മീറ്റർ നീളവും ഒന്നര മീറ്ററോളം ഉയരവും ഉണ്ടായിരുന്ന നവഗ്രഹ ശില അതി സുന്ദരമായ ഒരു സൃഷ്ടിയായിരുന്നു. ഇതിൽ നവഗ്രഹങ്ങളുടെ രൂപങ്ങൾ വിവിധ ഭാവങ്ങളിൽ കൊത്തി വച്ചിരുന്നു. രണ്ടു നൂറ്റാണ്ടുകൾക്കു മുമ്പ് ബംഗാൾ സർക്കാർ ഈ ശിലയെ കൽക്കട്ടയിലേക്ക് മാറ്റാൻ ഒരു ശ്രമം നടത്തി. എന്നാൽ ഇതത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കിയപ്പോൾ ഈ ശില രണ്ടായി പകുത്തു. പക്ഷേ എന്നിട്ടും ഇത് മാറ്റാൻ അവർക്ക് സാധിച്ചില്ല. പിന്നീട് ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ അകലെവരെ നീക്കാൻ സാധിച്ചു. ഇവിടെ ഈ ശില ഏകദേശം അറുപത് വർഷത്തോളം അനാഥമായി കിടന്നു. ഈയടുത്ത കാലത്ത് സർക്കാർ ഇതെടുത്ത് കൊണാർക്ക് ക്ഷേത്രത്തിന്റെ വെളിയിലായി തെക്ക് കിഴക്ക് ഭാഗത്ത് സ്ഥാപിക്കാൻ ഉത്തരവിട്ടു. ഇപ്പോൾ ഇതിവിടെ കാണാവുന്നതാണ്. എ. ഡി 1779 ൽ മറാത്ത ഭരണ കാലത്ത് കൊണാർക്ക് ക്ഷേത്രത്തിന്റെ മുന്നിലുണ്ടായിരുന്ന അരുണ സ്തൂപം അവിടെ നിന്നും മാറ്റി പുരി ക്ഷേത്രത്തിന്റെ മുന്നിൽ സ്ഥാപിച്ചു. ഇപ്പോഴും ഈ സ്തൂപം അവിടെ കാണാനാകും. ഈ സംഭവങ്ങൾക്ക് ശേഷം സൂര്യാരാധന ഇവിടെ പൂർണമായും നിലച്ചു. ആരും ഇവിടം സന്ദർശിക്കാതായി. ഏറെ നാളുകൾക്കു ശേഷം ഇവിടം പൂർണമായും വിസ്മരിക്കപ്പെടുകയും ഈ പ്രദേശം മരുഭൂമി സമാനമാവുകയും ചെയ്തു. അനേക വർഷങ്ങളോളം ഈ നില തുടർന്നു. ഇവയെല്ലാം കൊണാർക്ക് ക്ഷേത്രത്തിനെ നാമാവശേഷമാക്കി. ഇവിടം മുഴുവൻ കാട് പിടിച്ചു കിടന്നു. കാലക്രമേണ വന്യ ജീവികളുടെ വിഹാര കേന്ദ്രമായി ഇവിടം മാറി. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കൊണാർക്ക് ക്ഷേത്രം അതിന്റെ എല്ലാ മാഹാത്മ്യങ്ങളും നശിച്ച് ഒരു അസ്ഥി പഞ്ചരം പോലെ നില കൊണ്ടു. പകൽ സമയങ്ങളിൽ പോലും ഇവിടം സന്ദർശിക്കാൻ പരിസരവാസികൾ ഭയപ്പെട്ടു.
പിന്നീട് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടങ്ങളിൽ ഗവണ്മെന്റ് ഈ സ്ഥലം ഏറ്റെടുക്കുകയും സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. ഇന്ന് സംസ്ഥാന കേന്ദ്ര ഗവണ്മെന്റുകൾ കൊണാർക്ക് ക്ഷേത്രത്തിന്റെ സംരക്ഷണത്തിൽ അതീവ ശ്രദ്ധ ചെലുത്തുന്നു. ഇന്ന് ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഒരുപാട് സന്ദർശകരെ ഈ ക്ഷേത്രം ആകർഷിക്കുന്നു. ക്ഷേത്രത്തിൽ ആരാധന അനുവദിക്കണം എന്ന ആവശ്യം ഒറീസ്സയിലെ വിവിധ ഹിന്ദു സംഘടനകൾ ഉന്നയിച്ചു എങ്കിലും സർക്കാർ അത് തള്ളി കളയുകയാണു ചെയ്തത്.
പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് കൊണാർക്ക്. സൂര്യദേവൻ ആരാധനാ മൂർത്തിയായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒറിസ്സാ സംസ്ഥാനത്തിലെ പുരി ജില്ലയിലാണ്. ക്രിസ്തുവിനു ശേഷം 1236 നും 1264 നും ഇടയിൽ ജീവിച്ചിരുന്ന നരസിംഹദേവൻ ഒന്നാമൻ എന്ന ഗാംഗേയ രാജാവാണ് ഇത് പണി കഴിപ്പിച്ചത്. എൻ.ഡി.ടി.വിയുടെ ഒരു സർവേ പ്രകാരം ഈ ക്ഷേത്രം ഇന്ത്യയിലെ സപ്താത്ഭുതങ്ങളിൽ ഒന്നായി പരിഗണിക്കപ്പെട്ടു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ ക്ഷേത്രം സ്ഥാനം പിടിച്ചിട്ടുണ്ട്. കൊണാർക്ക് ക്ഷേത്രത്തെക്കുറിച്ച് രവീന്ദ്രനാഥ ടാഗോർ പറഞ്ഞത് ഇപ്രകാരമാണ് : " ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നു".
കൊണാർക്ക് എന്ന പദത്തിന് സൂര്യന്റെ ദിക്ക് എന്ന് അർഥം കൽപ്പിക്കാം. കോൺ എന്ന വാക്കിനു മൂല, ദിക്ക്, എന്നൊക്കെയാണ് അർത്ഥം. അർക്കൻ എന്നാൽ സൂര്യൻ. അതിനാൽ കിഴക്ക് ഉദിച്ച സൂര്യന്റെ ക്ഷേത്രം എന്ന അർഥത്തിൽ ഈ വാക്ക് ക്ഷേത്രത്തിനു പേരായി നൽകപ്പെട്ടു. മാത്രമല്ല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പഴയ ഗംഗാ രാജ്യത്തിന്റെയും ഭാരതത്തിന്റെയും കിഴക്കു ഭാഗത്താണ്. വിദേശീയർ ഈ ക്ഷേത്രത്തെ ബ്ലാക്ക് പഗോഡ എന്നു വിളിക്കുന്നു.
ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത് ഒരു രഥത്തിന്റെ മാതൃകയിലാണ്. ഏഴു കുതിരകൾ ഈ രഥം വലിക്കുന്നു. ക്ഷേത്രത്തിന്റെ ദ്വാര പാലകരായി രണ്ടു സിംഹങ്ങളെ കാണാം. പ്രധാന ക്ഷേത്രത്തിനു മുന്നിലായി സ്ഥിതി ചെയ്യുന്ന മണ്ഡപം നടന മന്ദിരം എന്നറിയപ്പെടുന്നു. ഇവിടെ പണ്ട് സൂര്യനോടുള്ള ആരാധന എന്ന നിലയിൽ കലാരൂപങ്ങൾ സംഘടിപ്പിച്ചിരുന്നു. രഥത്തിന്റെ ഇരു വശങ്ങളിലും പന്ത്രണ്ടു ചക്രങ്ങൾ വീതമുണ്ട്. വളരെ അത്ഭുതാവഹമായ ഒരു വസ്തുത, ഈ ചക്രങ്ങളുടെ നിലത്തു വീഴുന്ന നിഴൽ നോക്കി സമയം കൃത്യമായി തിട്ടപ്പെടുത്താൻ സാധിച്ചിരുന്നു എന്നുള്ളതാണ്. എല്ലാ ചക്രങ്ങളും ഇപ്രകാരമുള്ള സൂര്യഘടികാരങ്ങളാണ്. ഭാരതീയ ശില്പകലയുടെ മകുടോദാഹരണമാണ് ഈ ക്ഷേത്രം. ഇത് നിർമിച്ചിരിക്കുന്ന ഓരോ കല്പ്പാളികളിലും അത് കാണാൻ കഴിയും. ക്ഷേത്രത്തിലെ ചുമർ ശില്പങ്ങളിൽ ദേവീ ദേവന്മാരുടെ രൂപങ്ങൾ, പുരാണ കഥാപാത്രങ്ങൾ, ഗന്ധർവന്മാർ, യക്ഷികൾ, പുരാണ കഥാ സന്ദർഭങ്ങൾ, നൃത്തം ചെയ്യുന്ന അപ്സരസുകൾ എന്നിവ കാണാൻ കഴിയും. പ്രധാന ക്ഷേത്രത്തിന്റെ ചുറ്റിലുമായി അടി ഭാഗത്ത് രണ്ടായിരത്തോളം ആനകളുടെ ശില്പങ്ങൾ ഉണ്ട് .
വാത്സ്യായന മഹർഷിയുടെ കാമ ശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ലൈംഗിക ചേഷ്ടകൾ ഇവിടെ ശില്പങ്ങളായി കാണാൻ കഴിയും. അംഗ ലാവണ്യം തെറ്റാതെ വളരെ സൂക്ഷ്മതയോടെ ആണ് ഓരോ ശില്പവും നിർമിച്ചിരിക്കുന്നത്. മനുഷ്യർ മാത്രമല്ല മൃഗങ്ങൾ പരസ്പരവും മൃഗങ്ങളും മനുഷ്യരും തമ്മിലുള്ളതുമായ ലൈംഗിക പ്രവൃത്തികളും ഇവിടെ ശില്പ രൂപത്തിൽ പ്രത്യക്ഷപെട്ടിരിക്കുന്നു. ബഹുസ്ത്രീ, ബഹുപുരുഷ എന്നിവ അതിൽ ചിലതാണ്.
229 അടി ഉയരമുണ്ടായിരുന്നു പ്രധാന ക്ഷേത്രത്തിന്. ഇതിനു മൂന്നു ഭാഗങ്ങളുണ്ട്. സൂര്യ ദേവന്റെ പൂജാ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന ശ്രീകോവിൽ അഥവാ ഗർഭഗൃഹം, ക്ഷേത്രസോപാനം, ജഗന്മോഹൻ മണ്ഡപം എന്നിവയാണവ. ആയിരത്തി ഇരുനൂറോളം പേർ പന്ത്രണ്ടു വർഷത്തോളം സമയമെടുത്താണ് ഈ ക്ഷേത്രം നിർമിച്ചത്. രാജ നരസിംഹദേവൻ തന്റെ രാജ്യത്തിൻറെ പന്ത്രണ്ടു വർഷക്കാലത്തെ വരുമാനം ഇതിനായി ചെലവഴിച്ചു. കിഴക്ക് ദർശനമായാണ് ക്ഷേത്രം നില നിൽക്കുന്നത്. ഉദയ സൂര്യന്റെ പ്രകാശ രശ്മികൾ പ്രധാന വിഗ്രഹത്തിന്റെ മൂർധാവിൽ പതിക്കുന്ന രീതിയിലായിരുന്നു ഇതിന്റെ നിർമ്മാണം. സൂര്യദേവന്റെ മൂന്നു ഭാവങ്ങൾ (ഉദയം, മധ്യാഹ്നം, അസ്തമയം) എന്നിവ പ്രധാന ക്ഷേത്രത്തിന്റെ മൂന്നു ഭാഗങ്ങളിലായി നിർമിച്ചിരിക്കുന്നു.കല്ലുകൾ തമ്മിൽ യോജിപ്പിക്കാൻ സിമന്റോ കുമ്മായമോ ഉപയോഗിച്ചിട്ടില്ല എന്നതും ഒരു വസ്തുതയാണ്. ഓരോ കല്ലും പ്രത്യേക രീതിയിൽ കൂട്ടിയിണക്കിയാണ് ഇത് നിർമിച്ചിരിക്കുന്നത്.
കൊണാർക്കിലെ ഒരു സൂര്യ വിഗ്രഹം. വിഗ്രഹത്തിന്റെ കൈകൾ ഭാഗികമായി തകർന്നിരിക്കുന്നു
ക്ഷേത്ര നിർമ്മാണത്തിൽ പ്രധാന ആശാരി വിദ്വാൻ ബിസു മഹാറാണ ആയിരുന്നു. ക്ഷേത്രത്തിന്റെ മുകളിൽ പ്രതിഷ്ഠിക്കാനായി മാറ്റി വച്ചിരുന്ന ശില അവിടെ പ്രതിഷ്ഠിച്ചതുമായി ബന്ധപ്പെട്ടു കൊണാർക്ക് നിവാസികൾക്കിടയിൽ ഒരു കഥ പറഞ്ഞു കേൾക്കുന്നുണ്ട്. അതിപ്രകാരമാണ്: ക്ഷേത്രത്തിന് മുകളിൽ ശില ഉറപ്പിക്കാനായി ഒരുപാട് പ്രയത്നിച്ചിട്ടും അത് നടന്നില്ല. ആ സമയത്ത് പ്രധാന ആശാരി ആയിരുന്ന ബിസു മഹാരാണയുടെ പന്ത്രണ്ടു വയസ്സുള്ള മകൻ ധർമപാദർ അവിടെയെത്തി. എന്നിട്ട് ഒരു ബുദ്ധി പ്രയോഗിച്ച് ശില യഥാ സ്ഥാനത്ത് ഉറപ്പിച്ചു. പക്ഷേ ഈ കർമത്തിന് ശേഷം ധർമപാദർ ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ക്ഷേത്രത്തെ രക്ഷിക്കാൻ ധർമപാദർ ജീവൻ വെടിയുകയായിരുന്നു എന്ന് വിശ്വസിക്കപെടുന്നു. കൊണാർക്കിന്റെ പരിസരങ്ങളിൽ കാണാത്ത പ്രത്യേക തരം കല്ലുകൾ ഉപയോഗിച്ചാണു ക്ഷേത്രം നിർമിച്ചിരിക്കുന്നത്.പക്ഷേ സമുദ്രത്തിൽ നിന്നും വീശുന്ന ഉപ്പു കാറ്റ് ഈ ശിലാ സൗധത്തെ കാർന്നു തിന്നുന്നു.
കൊണാർക്കിന്റെ പതനം
കൊണാർക്ക് ക്ഷേത്രത്തിന്റെ ഒരു നല്ല ഭാഗവും നശിച്ചു കഴിഞ്ഞു. പ്രധാന ശ്രീകോവിൽ ഇപ്പോൾ നിലവിലില്ല. ഇത് 1837 ൽ തകർന്നു വീണതായി അനുമാനിക്കപ്പെടുന്നു. ഇവിടെ നിന്നും കിട്ടിയ പലതരത്തിലുള്ള വിഗ്രഹങ്ങൾ, ജ്യാമിതീയ രൂപങ്ങൾ, എന്നിവ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. നാശത്തിന്റെ വക്കിലായ ഈ ക്ഷേത്രം ഇടിഞ്ഞു വീഴാതിരിക്കാനായി ഉൾഭാഗം കല്ലും മണ്ണും നിറച്ച് അടച്ചിരിക്കുകയാണ്. കൂടാതെ ക്ഷേത്രം ഇപ്പോൾ ഇരുമ്പ് പൈപ്പുകളാൽ താങ്ങി നിർത്തിയിരിക്കുന്നു.പ്രധാന ക്ഷേത്രത്തിന് ചുറ്റും ഇരുപത്തി രണ്ട് ഉപക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ വൈഷ്ണവ ക്ഷേത്രവും മായാ ദേവീ ക്ഷേത്രവും മാത്രമേ അവശേഷിക്കുന്നുള്ളൂ . നടന മണ്ഡപം, ഭോഗ മണ്ഡപം, ജഗന്മോഹൻ മണ്ഡപം എന്നിവ ഇപ്പോഴും നില നിൽക്കുന്നു. ഇപ്പോൾ കാണപ്പെടുന്ന വലിയ സമുച്ചയമാണു ജഗന്മോഹൻ മണ്ഡപം. ചില ചരിത്രകാരന്മാർ ക്ഷേത്രത്തിന്റെ പതനത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ് : ഇത് പണി കഴിപ്പിച്ച നരസിംഹദേവൻ ഒന്നാമൻ രാജാവിന്റെ അകാലത്തിലുള്ള മരണം കാരണം ക്ഷേത്ര നിർമ്മാണം പാതി വഴിയിൽ മുടങ്ങി. ഏറെ നാൾ ഇങ്ങനെ പണികളൊന്നും നടക്കതെയായപ്പോൾ ക്ഷേത്രം തകർന്നു വീണു. പക്ഷേ ഈ വാദത്തിനു ചരിത്രപരമായി തെളിവുകളൊന്നുമില്ല. പുരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും കണ്ടെടുത്ത ഒരു ഫലകത്തിൽ നരസിംഹദേവൻ ഒന്നാമൻ എ.ഡി 1282 വരെ ഭരണം നടത്തി എന്ന് കാണുന്നു. പല ചരിത്രകാരന്മാരും പറയുന്നത് ക്ഷേത്ര നിർമ്മാണം എ. ഡി 1253 ഇൽ തുടങ്ങി എ ഡി 1260 ഇൽ അവസാനിച്ചു എന്നാണ്.
കൊണാർക്ക് ക്ഷേത്രത്തിന്റെ മാതൃക. നിർമിച്ച കാലത്ത് ക്ഷേത്രം ഇങ്ങനെ ആയിരുന്നു.
ക്ഷേത്ര ശ്രീകോവിലിനു മുകളിൽ സ്ഥിതി ചെയ്തിരുന്ന ഒരു കല്ലിന് കാന്തിക ശക്തിയുണ്ടായിരുന്നതായി ചിലർ വാദിക്കുന്നു. ഈ കല്ല് വായുവിൽ ഉയർന്നു എങ്ങും തൊടാതെ നിൽക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. ഈ കാന്തിക ശക്തിയുടെ ബലത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവത്രേ ക്ഷേത്രം നിർമിച്ചത് . കൊണാർക്ക് ക്ഷേത്രത്തിന് മുന്നിലുള്ള സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കും മറ്റും ഇതുമൂലം അനേകം അപകടങ്ങൾ ഉണ്ടായി. ദിശ കാണിക്കാനായി കപ്പലുകളിൽ സൂക്ഷിക്കാറുള്ള കോമ്പസ്സുകൾ ഈ കാന്തിക പ്രഭാവം മൂലം തെറ്റായി ദിശ കാണിച്ചു. ക്ഷേത്രത്തിലെ ഈ കല്ലാണ് തങ്ങളുടെ കപ്പലുകളുടെ ദിശ തെറ്റാൻ കാരണമെന്ന് മനസ്സിലാക്കിയ പോർച്ചുഗീസുകാർ ക്ഷേത്രത്തിന് മുകളിൽ കയറി ഈ കല്ലെടുത്ത് മാറ്റുകയും തന്മൂലം പരസ്പരം കാന്തികമായി ബന്ധപെട്ടു കിടന്ന കല്ലുകൾക്ക് സ്ഥാന ഭ്രംശം സംഭവിക്കുകയും ചെയ്തു. കാന്തിക മണ്ഡലം തകർന്നതോടെ ക്ഷേത്രം ക്രമേണ നശിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇങ്ങനെയൊരു കാന്തിക മണ്ഡലം ഉണ്ടായിരുന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
ക്ഷേത്ര നിർമ്മാണത്തിന്റെ ആദ്യ സൂത്ര ധാരൻ ശിവേയി സാമന്തരായർ എന്നയാളായിരുന്നു. ഒരിക്കൽ, ക്ഷേത്ര നിർമ്മാണം നേരത്തെ തീരുമാനിച്ച സമയത്തിനും മുന്പ് തീർക്കണമെന്ന് രാജാവ് ഉത്തരവിട്ടു. അല്ലെങ്കിൽ മരണമായിരുന്നു ശിക്ഷ. എന്നാൽ തന്നെകൊണ്ട് അതിനു കഴിയില്ല എന്ന് സാമന്തരായർ രാജാവിനെ അറിയിച്ചതു പ്രകാരം രാജാവ് ബിസു മഹാറാണയെ ക്ഷേത്ര നിർമ്മാണ ചുമതല ഏൽപ്പിക്കുകയായിരുന്നു. തന്റെ മകനായിരുന്ന ധർമപാദരുടെ സഹായത്തോടെ ക്ഷേത്ര നിർമ്മാണം പൂർത്തീകരിക്കാൻ ബിസു മഹാരണയ്ക്ക് കഴിഞ്ഞു. എന്നാൽ ക്ഷേത്രത്തിനു ധാരാളം പാകപ്പിഴകൾ ഉണ്ടായിരുന്നു. ഇത് ക്ഷേത്രത്തിന്റെ നാശത്തിനു കാരണമായി എന്നും ഒരു വാദമുണ്ട്.
ക്ഷേത്രത്തിന്റെ പതനവുമായി ബന്ധപെട്ട് ഏറ്റവും വിശ്വസനീയമായ കഥ ബംഗാൾ സുൽത്താൻ ആയിരുന്ന സുലൈമാൻ ഖാൻ ഖരാനിയുടെ മന്ത്രി കാലാപഹദ്ദുമായി ബന്ധപെട്ട് കിടക്കുന്നു ഒരു ഹിന്ദു ആയിരുന്ന ഇദ്ദേഹം മതം മാറി മുസ്ലിം ആകുകയായിരുന്നു. പുരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്നും ലഭിച്ച ചില രേഖകൾ പ്രകാരം എ ഡി 1568 ഇൽ ഇദ്ദേഹം കൊണാർക്ക് ഉൾപ്പെടെ ഒറീസ്സയിലെ പല ക്ഷേത്രങ്ങളും നശിപ്പിച്ചു. ഈ സംഭവത്തിന് ശേഷം ഒറീസ്സ മുസ്ലിം ഭരണത്തിന് കീഴിലായി. ഈ കാല ഘട്ടങ്ങളിൽ പലരും ക്ഷേത്രം ആക്രമിച്ചതായി തെളിവുകളുണ്ട്. വൈദേശിക ആക്രമണങ്ങളെ ഭയന്ന പുരിയിലെ പാണ്ഡ വംശജർ സൂര്യ വിഗ്രഹം കൊണാർക്ക് ക്ഷേത്രത്തിൽ നിന്നും മാറ്റി മണ്ണിൽ കുഴിച്ചിട്ടു. വർഷങ്ങൾക്കു ശേഷം വിഗ്രഹം കുഴിച്ചെടുത്ത് പുരി ജഗന്നാഥ ക്ഷേത്രത്തിനുള്ളിലെ ഇന്ദ്ര ക്ഷേത്രത്തിൽ സ്ഥാപിച്ചു. ഈ വിഗ്രഹം ഇപ്പോഴും പുരി ക്ഷേത്രത്തിൽ കാണാനാവും. എന്നാൽ ചില ചരിത്രകാരന്മാർ പറയുന്നത് വിഗ്രഹം കുഴിച്ചിട്ടതല്ലാതെ പുറത്തെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നാണ് . അവരുടെ അഭിപ്രായത്തിൽ സുന്ദരവും ആകർഷകവുമായ സൂര്യ വിഗ്രഹം ഇപ്പോഴും കൊണാർക്കിന്റെ പരിസരത്തെവിടെയോ മണ്ണിൽ പൂണ്ടു കിടക്കുന്നുണ്ട്. ചിലരുടെ അഭിപ്രായത്തിൽ ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ കാണുന്ന സൂര്യ വിഗ്രഹം കൊണാർക്കിലെ സൂര്യ വിഗ്രഹമാണ്. ഇതു കൂടാതെ ഭൂകമ്പം, പണ്ടെങ്ങൊ ഉണ്ടായ ഒരു ചുഴലിക്കാറ്റ്, ക്ഷേത്ര നിർമ്മാണത്തിലെ പാകപ്പിഴകൾ എന്നിവയും ക്ഷേത്രത്തിന്റെ തകർച്ചക്കുള്ള കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നു.
കൊണാർക്ക് ക്ഷേത്രത്തിലെ രഥ ചക്രം .
ഖുർദ രാജാക്കന്മാരും മറ്റും കൊണാർക്ക് ക്ഷേത്രത്തിൽ നിന്നും അനേകം വിഗ്രഹങ്ങളും ശിലകളും കടത്തികൊണ്ടു പോയിട്ടുണ്ട്. ചില രേഖകൾ പ്രകാരം, പുരി ജഗന്നാഥ ക്ഷേത്രത്തിലെ ചില ഭാഗങ്ങൾ നിർമിച്ചിരിക്കുന്നത് കൊണാർക്കിൽ നിന്നും കൊണ്ടുവന്ന ശിലകൾ ഉപയോഗിച്ചാണ്. ഇത് കൂടാതെ മനോഹരങ്ങളായിരുന്ന അനേകം ശില്പങ്ങളും ഒറിസയിലെ പല ഭാഗങ്ങളിലേക്കും മാറ്റപെട്ടു. ജഗന്മോഹൻ മണ്ഡപത്തിന് മുന്നിലായി പതിനെട്ട് അടിയോളം മുകളിൽ ഏകദേശം ഇരുപത്തിയേഴ് ടണ്ണോളം ഭാരവും ആറ് മീറ്റർ നീളവും ഒന്നര മീറ്ററോളം ഉയരവും ഉണ്ടായിരുന്ന നവഗ്രഹ ശില അതി സുന്ദരമായ ഒരു സൃഷ്ടിയായിരുന്നു. ഇതിൽ നവഗ്രഹങ്ങളുടെ രൂപങ്ങൾ വിവിധ ഭാവങ്ങളിൽ കൊത്തി വച്ചിരുന്നു. രണ്ടു നൂറ്റാണ്ടുകൾക്കു മുമ്പ് ബംഗാൾ സർക്കാർ ഈ ശിലയെ കൽക്കട്ടയിലേക്ക് മാറ്റാൻ ഒരു ശ്രമം നടത്തി. എന്നാൽ ഇതത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കിയപ്പോൾ ഈ ശില രണ്ടായി പകുത്തു. പക്ഷേ എന്നിട്ടും ഇത് മാറ്റാൻ അവർക്ക് സാധിച്ചില്ല. പിന്നീട് ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ അകലെവരെ നീക്കാൻ സാധിച്ചു. ഇവിടെ ഈ ശില ഏകദേശം അറുപത് വർഷത്തോളം അനാഥമായി കിടന്നു. ഈയടുത്ത കാലത്ത് സർക്കാർ ഇതെടുത്ത് കൊണാർക്ക് ക്ഷേത്രത്തിന്റെ വെളിയിലായി തെക്ക് കിഴക്ക് ഭാഗത്ത് സ്ഥാപിക്കാൻ ഉത്തരവിട്ടു. ഇപ്പോൾ ഇതിവിടെ കാണാവുന്നതാണ്. എ. ഡി 1779 ൽ മറാത്ത ഭരണ കാലത്ത് കൊണാർക്ക് ക്ഷേത്രത്തിന്റെ മുന്നിലുണ്ടായിരുന്ന അരുണ സ്തൂപം അവിടെ നിന്നും മാറ്റി പുരി ക്ഷേത്രത്തിന്റെ മുന്നിൽ സ്ഥാപിച്ചു. ഇപ്പോഴും ഈ സ്തൂപം അവിടെ കാണാനാകും. ഈ സംഭവങ്ങൾക്ക് ശേഷം സൂര്യാരാധന ഇവിടെ പൂർണമായും നിലച്ചു. ആരും ഇവിടം സന്ദർശിക്കാതായി. ഏറെ നാളുകൾക്കു ശേഷം ഇവിടം പൂർണമായും വിസ്മരിക്കപ്പെടുകയും ഈ പ്രദേശം മരുഭൂമി സമാനമാവുകയും ചെയ്തു. അനേക വർഷങ്ങളോളം ഈ നില തുടർന്നു. ഇവയെല്ലാം കൊണാർക്ക് ക്ഷേത്രത്തിനെ നാമാവശേഷമാക്കി. ഇവിടം മുഴുവൻ കാട് പിടിച്ചു കിടന്നു. കാലക്രമേണ വന്യ ജീവികളുടെ വിഹാര കേന്ദ്രമായി ഇവിടം മാറി. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കൊണാർക്ക് ക്ഷേത്രം അതിന്റെ എല്ലാ മാഹാത്മ്യങ്ങളും നശിച്ച് ഒരു അസ്ഥി പഞ്ചരം പോലെ നില കൊണ്ടു. പകൽ സമയങ്ങളിൽ പോലും ഇവിടം സന്ദർശിക്കാൻ പരിസരവാസികൾ ഭയപ്പെട്ടു.
പിന്നീട് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടങ്ങളിൽ ഗവണ്മെന്റ് ഈ സ്ഥലം ഏറ്റെടുക്കുകയും സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. ഇന്ന് സംസ്ഥാന കേന്ദ്ര ഗവണ്മെന്റുകൾ കൊണാർക്ക് ക്ഷേത്രത്തിന്റെ സംരക്ഷണത്തിൽ അതീവ ശ്രദ്ധ ചെലുത്തുന്നു. ഇന്ന് ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഒരുപാട് സന്ദർശകരെ ഈ ക്ഷേത്രം ആകർഷിക്കുന്നു. ക്ഷേത്രത്തിൽ ആരാധന അനുവദിക്കണം എന്ന ആവശ്യം ഒറീസ്സയിലെ വിവിധ ഹിന്ദു സംഘടനകൾ ഉന്നയിച്ചു എങ്കിലും സർക്കാർ അത് തള്ളി കളയുകയാണു ചെയ്തത്.
മാതൃ പഞ്ചകം
മാതൃ പഞ്ചകം
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
അമ്മയുടെ മഹത്വം ശങ്കരാചാര്യര്‍
ശങ്കരാചാര്യര്‍ രചിച്ച കൃതിയാണ് മാതൃ പഞ്ചകം,
"ഇതില്‍ അമ്മയുടെ മഹത്വം നമുക്ക് ദര്‍ശിക്കാം".
എട്ടാം വയസ്സിൽ സന്യസിച്ച് ദേശം വിട്ട ശങ്കരൻ അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു.
"എന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന സമയം ഒന്നു സ്മരിച്ചാൽ മതി. ഞാൻ അമ്മയുടെ മുന്നിലെത്തിക്കൊള്ളാം".
അന്ത്യവേളയിൽ അമ്മ മകനെ സ്മരിച്ചു. ശങ്കരൻ ഉടൻ എത്തുകയും ചെയ്തു.
മഹാതപസ്വിയായ മകന്റെ സന്നിധിയിൽ വെച്ച് ആ പുണ്യവതിയായ മാതാവ് ശരീരം വെടിഞ്ഞു.
അമ്മയുടെ ശവസംസ്കാര ചടങ്ങുകൾ ചെയ്യവേ ആ പുത്രൻ അഞ്ച് ശ്ലോകങ്ങൾ ചൊല്ലി.
അതാണ് 'മാതൃപഞ്ചകം' .
ശ്രീ ശങ്കരൻ അമ്മയെ വന്ദിക്കുന്നത് ഇങ്ങനെ;
"നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചികുറയും കാലം,
ഏറുംചടപ്പും പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ,മലമതിലൊരുകൊല്ലം കിടക്കുംകിടപ്പും നോക്കുമ്പോള്‍,
ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലിക്കും തീര്‍ക്കാവല്ലെത്രയോഗ്യന്‍ മകനും അതുനിലയ്ക്കുള്ളോരമ്മേ തൊഴുന്നേന്‍".
''പ്രസവവേളയിൽ എന്റെ അമ്മ അനുഭവിച്ച വേദന, ആർക്ക് വിവരിക്കാനാവും?
ഞാൻ ശർഭത്തിലായിരിക്കെ ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛർദ്ദിച്ചും, വിഷമിച്ചും തള്ളി നീക്കിയ
ആ ദിവസവങ്ങൾ.
ജനനശേഷം ഒരു വർഷത്തോളം മലമൂത്രാദികളിൽ കിടന്ന് മലിനമാകുന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്, ഉറക്കം ഒഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോട് ഏതു മകനാണ് ആ കടം തീർക്കാൻ കഴിയുക.
അമ്മേ! ഒരു മകൻ എത്ര വലിയവനായാലും, അവിടത്തോടുള്ള കണക്കുതീർക്കാൻ സാധ്യമല്ല.
അതിനാൽ അവിടുത്തെ ഞാൻ നമിക്കുന്നു.
"ഗുരുകുലത്തിൽ പഠിക്കുമ്പോൾ, ഞാൻ സന്യസിച്ചതായി സ്വപ്നം കണ്ട് അതിരാവിലെ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി വന്ന അമ്മ ഇപ്പോഴും എന്റെ സ്മൃതിപഥത്തിലുണ്ട്".
'നീ എന്നെ ഉപേക്ഷിച്ചു പോവുകയാണോ' എന്നു കരഞ്ഞുകൊണ്ട് ഓടിവന്ന അമ്മയെക്കണ്ട് സഹപാഠികളും എന്റെ ഗുരു ജനങ്ങളും കൂടി കരഞ്ഞുപോയി.
"അമ്മേ, ആ സ്നേഹത്തിനു മുന്നിൽ നമസ്കരിക്കാൻ മാത്രമേ ഈ മകനു കഴിയൂ.....
"അമ്മേ, അവിടുന്നു ശരീരം വെടിയുന്ന വേളയിൽ ഒരു തുള്ളി ഗംഗാജലം ചുണ്ടുകളിലിറ്റിക്കാൻ എനിക്കു കഴിഞ്ഞില്ല.
സന്യാസിയായതിനാൽ ശ്രാദ്ധമൂട്ടാനും എനിക്കാവില്ല. അമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാതിരുന്ന ഈ മകനോട് ദയവു ചെയ്ത് പൊറുക്കേണമേ!
"നീ, എന്റെ മുത്തല്ലേ, രത്നമല്ലേ, കണ്ണിന്റെ കണ്ണല്ലേ, എന്റെ രാജാവല്ലേ ദീർഘായുസ്സായിരിക്കൂ,എന്നൊക്കെ പറഞ്ഞ് അമ്മ എന്നെ കുട്ടിക്കാലത്ത് ലാളിച്ചു.
ആ അമ്മയുടെ വായിൽ ഉണക്കലരി ഇടാൻ മാത്രമല്ലെ എനിക്കിന്ന് കഴിയുന്നുള്ളു.
പ്രസവവേദന സഹിക്ക വയ്യാതെ, 'അമ്മേ, അച്ഛാ .... ശിവാ... കൃ ഷ്ണാ... ഗോവിന്ദാ, ഹരേ മുകുന്ദാ.... '
എന്നിങ്ങനെ തിരുനാമം ചൊല്ലി അമ്മവേദന സഹിച്ചിരുന്നതായി കേട്ടിട്ടുണ്ട്.
അമ്മേ. അവിടുത്തെ സന്നിധിയിൽ ഞാനിതാ കൂപ്പു കയ്യോടെ വന്ദിക്കുന്നു.
എല്ലാം ത്യജിച്ച സന്ന്യാസി പോലും 'അമ്മ' എന്ന രണ്ടക്ഷരത്തിനു മുന്നിൽ തലകുനിക്കുന്നു.
കാരണം ആ രണ്ടക്ഷരത്തിൽ പരമ ദിവ്യമായ ഈശ്വരഭാവം തുളുമ്പി നില്ക്കുന്നുണ്ട്.
വിശ്വ ജേതാവായ ശ്രീ ശങ്കരനാണ് അമ്മയോടുള്ള കണക്കു തീർക്കാൻ ഒരു സന്താനത്തിനും കഴിയുകയില്ലെന്നു ഉറപ്പിച്ചു പറഞ്ഞത് .
നമുക്കൊക്കെ ചെയ്യാൻ കഴിയുന്നത് അമ്മയെ തൊഴുക മാത്രം.
എത്രയോ കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെ ഈ നിലയിൽ ആക്കിയതെന്ന് ഉള്ളുരുകി അറിയുക.
ഈ അറിവ് അമ്മയുടെ മുന്നിൽ നമ്മെ വിനയാന്വിതനാക്കും.
വിനയമുള്ള മകനിൽ അമ്മയുടെ അനുഗ്രഹം അമ്മയറിയാതെ തന്നെ ചൊരിയപ്പെടും.
അമ്മയുടെ അനുഗ്രഹമാണ് നമ്മുടെ ഭാവിയുടെ അടിസ്ഥാന ശില.
🔱🔱🔱🔱🔱🔱🔱🔱🔱🔱🔱
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
അമ്മയുടെ മഹത്വം ശങ്കരാചാര്യര്‍
ശങ്കരാചാര്യര്‍ രചിച്ച കൃതിയാണ് മാതൃ പഞ്ചകം,
"ഇതില്‍ അമ്മയുടെ മഹത്വം നമുക്ക് ദര്‍ശിക്കാം".
എട്ടാം വയസ്സിൽ സന്യസിച്ച് ദേശം വിട്ട ശങ്കരൻ അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു.
"എന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന സമയം ഒന്നു സ്മരിച്ചാൽ മതി. ഞാൻ അമ്മയുടെ മുന്നിലെത്തിക്കൊള്ളാം".
അന്ത്യവേളയിൽ അമ്മ മകനെ സ്മരിച്ചു. ശങ്കരൻ ഉടൻ എത്തുകയും ചെയ്തു.
മഹാതപസ്വിയായ മകന്റെ സന്നിധിയിൽ വെച്ച് ആ പുണ്യവതിയായ മാതാവ് ശരീരം വെടിഞ്ഞു.
അമ്മയുടെ ശവസംസ്കാര ചടങ്ങുകൾ ചെയ്യവേ ആ പുത്രൻ അഞ്ച് ശ്ലോകങ്ങൾ ചൊല്ലി.
അതാണ് 'മാതൃപഞ്ചകം' .
ശ്രീ ശങ്കരൻ അമ്മയെ വന്ദിക്കുന്നത് ഇങ്ങനെ;
"നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചികുറയും കാലം,
ഏറുംചടപ്പും പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ,മലമതിലൊരുകൊല്ലം കിടക്കുംകിടപ്പും നോക്കുമ്പോള്‍,
ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലിക്കും തീര്‍ക്കാവല്ലെത്രയോഗ്യന്‍ മകനും അതുനിലയ്ക്കുള്ളോരമ്മേ തൊഴുന്നേന്‍".
''പ്രസവവേളയിൽ എന്റെ അമ്മ അനുഭവിച്ച വേദന, ആർക്ക് വിവരിക്കാനാവും?
ഞാൻ ശർഭത്തിലായിരിക്കെ ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛർദ്ദിച്ചും, വിഷമിച്ചും തള്ളി നീക്കിയ
ആ ദിവസവങ്ങൾ.
ജനനശേഷം ഒരു വർഷത്തോളം മലമൂത്രാദികളിൽ കിടന്ന് മലിനമാകുന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്, ഉറക്കം ഒഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോട് ഏതു മകനാണ് ആ കടം തീർക്കാൻ കഴിയുക.
അമ്മേ! ഒരു മകൻ എത്ര വലിയവനായാലും, അവിടത്തോടുള്ള കണക്കുതീർക്കാൻ സാധ്യമല്ല.
അതിനാൽ അവിടുത്തെ ഞാൻ നമിക്കുന്നു.
"ഗുരുകുലത്തിൽ പഠിക്കുമ്പോൾ, ഞാൻ സന്യസിച്ചതായി സ്വപ്നം കണ്ട് അതിരാവിലെ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി വന്ന അമ്മ ഇപ്പോഴും എന്റെ സ്മൃതിപഥത്തിലുണ്ട്".
'നീ എന്നെ ഉപേക്ഷിച്ചു പോവുകയാണോ' എന്നു കരഞ്ഞുകൊണ്ട് ഓടിവന്ന അമ്മയെക്കണ്ട് സഹപാഠികളും എന്റെ ഗുരു ജനങ്ങളും കൂടി കരഞ്ഞുപോയി.
"അമ്മേ, ആ സ്നേഹത്തിനു മുന്നിൽ നമസ്കരിക്കാൻ മാത്രമേ ഈ മകനു കഴിയൂ.....
"അമ്മേ, അവിടുന്നു ശരീരം വെടിയുന്ന വേളയിൽ ഒരു തുള്ളി ഗംഗാജലം ചുണ്ടുകളിലിറ്റിക്കാൻ എനിക്കു കഴിഞ്ഞില്ല.
സന്യാസിയായതിനാൽ ശ്രാദ്ധമൂട്ടാനും എനിക്കാവില്ല. അമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാതിരുന്ന ഈ മകനോട് ദയവു ചെയ്ത് പൊറുക്കേണമേ!
"നീ, എന്റെ മുത്തല്ലേ, രത്നമല്ലേ, കണ്ണിന്റെ കണ്ണല്ലേ, എന്റെ രാജാവല്ലേ ദീർഘായുസ്സായിരിക്കൂ,എന്നൊക്കെ പറഞ്ഞ് അമ്മ എന്നെ കുട്ടിക്കാലത്ത് ലാളിച്ചു.
ആ അമ്മയുടെ വായിൽ ഉണക്കലരി ഇടാൻ മാത്രമല്ലെ എനിക്കിന്ന് കഴിയുന്നുള്ളു.
പ്രസവവേദന സഹിക്ക വയ്യാതെ, 'അമ്മേ, അച്ഛാ .... ശിവാ... കൃ ഷ്ണാ... ഗോവിന്ദാ, ഹരേ മുകുന്ദാ.... '
എന്നിങ്ങനെ തിരുനാമം ചൊല്ലി അമ്മവേദന സഹിച്ചിരുന്നതായി കേട്ടിട്ടുണ്ട്.
അമ്മേ. അവിടുത്തെ സന്നിധിയിൽ ഞാനിതാ കൂപ്പു കയ്യോടെ വന്ദിക്കുന്നു.
എല്ലാം ത്യജിച്ച സന്ന്യാസി പോലും 'അമ്മ' എന്ന രണ്ടക്ഷരത്തിനു മുന്നിൽ തലകുനിക്കുന്നു.
കാരണം ആ രണ്ടക്ഷരത്തിൽ പരമ ദിവ്യമായ ഈശ്വരഭാവം തുളുമ്പി നില്ക്കുന്നുണ്ട്.
വിശ്വ ജേതാവായ ശ്രീ ശങ്കരനാണ് അമ്മയോടുള്ള കണക്കു തീർക്കാൻ ഒരു സന്താനത്തിനും കഴിയുകയില്ലെന്നു ഉറപ്പിച്ചു പറഞ്ഞത് .
നമുക്കൊക്കെ ചെയ്യാൻ കഴിയുന്നത് അമ്മയെ തൊഴുക മാത്രം.
എത്രയോ കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെ ഈ നിലയിൽ ആക്കിയതെന്ന് ഉള്ളുരുകി അറിയുക.
ഈ അറിവ് അമ്മയുടെ മുന്നിൽ നമ്മെ വിനയാന്വിതനാക്കും.
വിനയമുള്ള മകനിൽ അമ്മയുടെ അനുഗ്രഹം അമ്മയറിയാതെ തന്നെ ചൊരിയപ്പെടും.
അമ്മയുടെ അനുഗ്രഹമാണ് നമ്മുടെ ഭാവിയുടെ അടിസ്ഥാന ശില.
🔱🔱🔱🔱🔱🔱🔱🔱🔱🔱🔱
സനാതന ധർമ്മവുമായി ബന്ധപ്പെട്ട ചില അറിവുകൾ
സനാതന ധർമ്മവുമായി ബന്ധപ്പെട്ട ചില അറിവുകൾ
ⓂⓂⓂⓂⓂⓂⓂⓂⓂⓂ
1. ത്രിലോകങ്ങള്‍ ഏതെല്ലാം ?
സ്വര്‍ഗം ,ഭൂമി, പാതാളം
2. ത്രിഗുണങ്ങള്‍ ഏതെല്ലാം ?
സത്വഗുണം ,രജോഗുണം , തമോഗുണം
3. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?
സൃഷ്ടി ,സ്ഥിതി , സംഹാരം
4. ത്രികരണങ്ങള്‍ ഏതെല്ലാം ?
മനസ്സ്, വാക്ക് , ശരീരം
5. ത്രിസന്ധ്യകള്‍ ഏതെല്ലാം ?
പ്രാഹ്നം - മദ്ധ്യാഹ്നം , അപരാഹ്നം - പ്രഭാതം , മദ്ധ്യാഹ്നം - പ്രദോഷം
6. കൃഷ്ണദ്വൈപായനന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?
വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന്‍ എന്നും ആയി
7. ചതുരുപായങ്ങള്‍ എന്തെല്ലാം ?
സാമം ,ദാനം, ഭേദം ,ദണ്ഡം
8. ചതുര്‍ദന്തന്‍ ആര് ?
ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്‍
9. ചതുരാശ്രമങ്ങള്‍ ഏതെല്ലാം ?
ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം
10. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?
അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും അധര്‍മ്മികളെയും എതിര്‍ക്കുന്നവന്‍ .'ഹിംസാം ദൂഷയതേ ഇതി ഹിന്ദു
11.ബ്രഹ്മാവിന്റെ വാഹനം എന്ത് ?
അരയന്നം (ഹംസം)
12. ഹാലാഹലം എന്ത് ? എവിടെനിന്നുണ്ടായി ?
ലോകനാശക ശക്തിയുള്ള വിഷം , പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്നും ഉണ്ടായി
13. പഞ്ചാക്ഷരത്തിന്റെ സൂഷ്മരൂപം എന്താണ് ?
ഓം
14. പുരാരി ആരാണ് ? ആ പേര് എങ്ങനെ കിട്ടി ?
ശിവന്‍ , ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍
15 . പുരാണങ്ങള്‍ എത്ര ? ഏതെല്ലാം ?
പുരാണങ്ങള്‍ പതിനെട്ട് , ബ്രഹ്മം , പത്മം , വിഷ്ണു , ശിവ , ഭാഗവത , നാരദ , മാര്‍ക്കണ്ഡേയ , അഗ്നി , ഭവിഷ്യ , ബ്രഹ്മവൈവര്‍ത്ത , ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്‍മ ,
ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്‍
16. വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം ?
പരാശരനും സത്യവതിയും
17. പഞ്ചമവേദം എന്ന് പറയുന്നത് ഏത് ?
മഹാഭാരതം , എല്ലാ വേദാന്തതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഗീത ഉള്‍കൊള്ളുകയാല്‍
18. പഞ്ചഭൂതങ്ങള്‍ ഏവ ?
ഭൂമി , ജലം , തേജസ്സ് , വായു , ആകാശം
19. പഞ്ചകര്‍മ്മങ്ങൾ ഏതൊക്കെയാണ് ?
വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം ( ഉത്സവം , സ്ഥിതി , നാശം അനുഗ്രഹം , തിരോധാനം)
20. പഞ്ചലോഹങ്ങള്‍ ഏവ ?
ചെമ്പ് , ഇരുമ്പ് , വെള്ളി , ഈയം , സ്വര്‍ണം
21. പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ് ? അതില്‍ എന്തെല്ലാം ചേര്‍ന്നിട്ടുണ്ട് ?
അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം , തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ
22. പഞ്ചദേവതകള്‍ ആരെല്ലാം ?
ആദിത്യന്‍ , ഗണേശന്‍ , ശിവന്‍ , വിഷ്ണു , ദേവി
23. പഞ്ചദേവതമാര്‍ ഏതേതിന്റെ ദേവതകളാണ് ?
ആകാശത്തിന്റെ ദേവന്‍ വിഷ്ണു , അഗ്നിയുടെത് ദേവി , വായുവിന്റെ ദേവന്‍ ശിവന്‍ , ഭൂമിയുടെ ദേവന്‍ ആദിത്യന്‍ , ജയത്തിന്റെ ദേവന്‍ ഗണപതി
24. യുഗങ്ങള്‍ എത്ര ?. ഏതെല്ലാം ?
യുഗങ്ങള്‍ നാല് - കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം
25. ദാരുകന്‍ ആരാണ് ?
ശ്രീകൃഷ്ണന്റെ തേരാളി or മഹിഷാസുരന്റെ ഒരു തേരാളി or ഗരുഡന്റെ ഒരു പുത്രൻ
26.ഉദ്ധവന്‍ ആരായിരുന്നു ?
ശ്രീകൃഷ്ണഭഗവാന്റെ ഭക്തനും മന്ത്രിയുമായിരുന്നു .
27. ഭഗവത്സ്പര്‍ശത്താല്‍ സുഗന്തിയായി മോക്ഷം നേടിയ രാക്ഷസി ആരാണ് ?
പൂതന
28. ശ്രീകൃഷ്ണന്റെ ഗുരു ആരാണ് ?
സാന്ദീപനി മഹര്‍ഷി
29. നാരായണീയത്തിന്റെ കര്‍ത്താവ് ആര് ?
മേല്‍പത്തൂര്‍ നാരായണഭട്ടതിരി
30. പഞ്ചമഹായജ്ഞങ്ങള്‍ ഏവ ?
ഭൂതയജ്ഞം , ദേവയജ്ഞം , പിതൃയജ്ഞം , നൃയജ്ഞം , ബ്രഹ്മയജ്ഞം
31. പഞ്ചബാണങ്ങള്‍ ഏവ ?
അരവിന്തം , അശോകം , ചൂതം , നവമല്ലിക , നീലോല്പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്‍
32. ദ്വാദശാക്ഷരി മന്ത്രം എന്താണ് ?
'ഓം നമോ ഭഗവതേ വാസുദേവായ നമ 'മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം
33.ദ്വാദശാക്ഷരി മന്ത്രം ആര് ആര്‍ക്കാണ് ആദ്യമായി ഉപദേശിച്ചു കൊടുത്തത് ?
ബ്രഹ്മര്‍ഷിയായ നാരദന്‍ ബാലനായ ധ്രുവന് ഉപദേശിച്ചു കൊടുത്ത മഹാ മന്ത്രമാണ് ('ഓം നമോ ഭഗവതേ വാസുദേവായ നമ')
34.ഷഡ്ഗുണങ്ങള്‍ ഏതെല്ലാം ?
ഐശ്വര്യം , വീര്യം , യശസ്സ് , വിജ്ഞാനം , വൈരാഗ്യം , ശ്രീ ഇവയാണ് ഷഡ്ഗുണങ്ങള്‍
35. ഷഡ്വൈരികള്‍ ആരൊക്കെയാണ് ?
കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം .
36. ഷഡ്ശാസ്ത്രങ്ങള്‍ ഏതോക്കെയാണ് ?
ശിക്ഷ , കല്പം , വ്യാകരണം , നിരുക്തം , ജ്യോതിഷം , ഛന്തസ്സ്
37. സപ്തര്‍ഷികള്‍ ആരെല്ലാമാണ് ?
മരീചി , അംഗിരസ്സ് , അത്രി , പുലസ്ത്യന്‍ , പുലഹന്‍ , ക്രതു , വസിഷ്ഠന്‍.
38. സപ്ത ചിരഞ്ജീവികള്‍ ആരെല്ലാം ?
അശ്വഥാമാവ് , മഹാബലി , വ്യാസന്‍ , ഹനുമാന്‍ , വിഭീഷണന്‍ , കൃപര്‍ , പരശുരാമന്‍ ഇവര്‍ എക്കാലവും ജീവിചിരിക്കുന്നു എന്നാണ് പുരാണം . ( അശ്വഥാമാവ് പകയായും ,
മഹാബലി ദാനശീലമായും , വ്യാസന്‍ ജ്ഞാനമായും , ഹനുമാന്‍ സേവനശീലാമായും , വിഭീഷണന്‍ ഈശ്വരഭക്തിയായും , കൃപര്‍ പുച്ഛമായും , പരശുരാമന്‍ അഹങ്കാരമായും
മനുഷ്യരില്‍ കാണപ്പെടുന്നു ).
39. സപ്ത പുണ്യനഗരികള്‍ ഏതെല്ലാം ?
(അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുരി , ദ്വാരക ഇവയാണ് മോക്ഷദായകങ്ങളായ ഏഴ് പുണ്യനഗരികള്‍
40. സപ്ത മാതാക്കള്‍ ആരെല്ലാം ? അവരെ സ്മരിച്ചാലുള്ള ഫലമെന്ത് ?
കുമാരി , ധനദ , നന്ദ , വിമല , ബല , മംഗല , പത്മ ( ഇവരെ പ്രഭാതത്തില്‍ സ്മരിച്ചാല്‍ യഥാക്രമം യൌവനം , സമ്പത്ത് ,സന്തോഷം , പരിശുദ്ധി , ബലം ഐശ്വര്യം , തേജസ്സ്
ഇവയുണ്ടാകും )
41. സപ്തധാതുക്കള്‍ ഏതെല്ലമാണ് ?
ത്വക്ക് , രക്തം , മാംസം , മേദസ്സ് , അസ്ഥി , മജ്ജ , സ്നായു
42. ശ്രീരാമകൃഷ്ണദേവന്‍ പൂജാരിയായിരുന്ന ക്ഷേത്രം ?
ദക്ഷിണേശ്വരം കാളിക്ഷേത്രം
43. കാശിരാജാവിന്‍റെ മക്കള്‍ ആരെല്ലാം ?
അംബ, അംബിക, അംബാലിക
44. ഭഗവാൻ ശ്രീകൃഷന്റെ രഥത്തില്‍ എത്ര കുതിരകൾ ഉണ്ട് ?
5 ( നമ്മുടെ ശരീരമാണ് രഥം ..! നാം അല്ലങ്കില്‍ നമ്മുടെ ശരീരത്തിലെ ജീവനാണ് അര്‍ജ്ജുനന്‍ ..! നമ്മുടെ ഉള്ളിലെ ആത്മാവ് ആണ് കൃഷ്ണന്‍ ! പഞ്ചേന്ദ്രിയങ്ങള്‍ ആണ് കുതിരകള്‍ ,ബുദ്ധിയാണ് കടിഞ്ഞാണ്‍.. , ജീവിതമാണ് കുരുക്ഷേത്രം . ചുരുക്കത്തില്‍ നാം ആത്മാവിലുള്ള ഈശ്വര ചൈതന്യത്തെ മുന്‍നിര്‍ത്തി ...ബുദ്ധിയാകുന്ന കടിഞ്ഞാണ്‍ കൊണ്ട് പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ജീവിതമാകുന്ന കുരുക്ഷേത്രത്തില്‍ യുദ്ധം ചെയ്തു മുന്നേറണം എന്നാണ് ആ സന്ദേശം ..!! ഭഗവത് ഗീത നല്‍കുന്ന സന്ദേശം അതാണ് ..!! )
45. ഇന്ന് ഹിന്ദുമതം എന്ന് പറയുന്നതിന്റെ പൌരാണികനാമം എന്തായിരുന്നു ?
സനാതന മതം - വേദാന്തമതമെന്നും .
46. സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?
വിശ്വകര്‍മ്മ്യം
47. ആദ്യമായി ഗീതമലയാളത്തില്‍ തര്‍ജമചെയ്തതാര് ?
നിരണത്ത് മാധവപണിക്കര്‍ .
48. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു ?
ഗോവിന്ദഭാഗവദ്പാദര്‍.
49. സപ്താശ്വാന്‍ ആരാണ് ?
ആദിത്യന്‍ , ആദിത്യന്‍റെ രഥത്തില്‍ ഏഴ് കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം.
50. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത് ?
ഓംകാരം
51. ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്?
തന്ത്രശാസ്ത്രം
52. സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?
രുദ്രയാമളം
53. ദേഹം ദേവാലയവും അതിനുള്ളിലെ ജീവന്‍ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?
കുളാര്‍ണ്ണവ തന്ത്രം
54. പാര്‍വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്‍ അറിയപ്പെടുന്നു?
നിഗമ ശാസ്ത്രം
55. തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?
ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്
56. ശിവന്‍ പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?
ആഗമ ശാസ്ത്രം
57. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ദാരുമയി
58. ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
മുഖം
59. തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
2895
60. തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്‍ ഏതെല്ലാം?
വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത.
ⓂⓂⓂⓂⓂⓂⓂⓂⓂⓂ
1. ത്രിലോകങ്ങള്‍ ഏതെല്ലാം ?
സ്വര്‍ഗം ,ഭൂമി, പാതാളം
2. ത്രിഗുണങ്ങള്‍ ഏതെല്ലാം ?
സത്വഗുണം ,രജോഗുണം , തമോഗുണം
3. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?
സൃഷ്ടി ,സ്ഥിതി , സംഹാരം
4. ത്രികരണങ്ങള്‍ ഏതെല്ലാം ?
മനസ്സ്, വാക്ക് , ശരീരം
5. ത്രിസന്ധ്യകള്‍ ഏതെല്ലാം ?
പ്രാഹ്നം - മദ്ധ്യാഹ്നം , അപരാഹ്നം - പ്രഭാതം , മദ്ധ്യാഹ്നം - പ്രദോഷം
6. കൃഷ്ണദ്വൈപായനന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?
വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന്‍ എന്നും ആയി
7. ചതുരുപായങ്ങള്‍ എന്തെല്ലാം ?
സാമം ,ദാനം, ഭേദം ,ദണ്ഡം
8. ചതുര്‍ദന്തന്‍ ആര് ?
ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്‍
9. ചതുരാശ്രമങ്ങള്‍ ഏതെല്ലാം ?
ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം
10. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?
അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും അധര്‍മ്മികളെയും എതിര്‍ക്കുന്നവന്‍ .'ഹിംസാം ദൂഷയതേ ഇതി ഹിന്ദു
11.ബ്രഹ്മാവിന്റെ വാഹനം എന്ത് ?
അരയന്നം (ഹംസം)
12. ഹാലാഹലം എന്ത് ? എവിടെനിന്നുണ്ടായി ?
ലോകനാശക ശക്തിയുള്ള വിഷം , പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്നും ഉണ്ടായി
13. പഞ്ചാക്ഷരത്തിന്റെ സൂഷ്മരൂപം എന്താണ് ?
ഓം
14. പുരാരി ആരാണ് ? ആ പേര് എങ്ങനെ കിട്ടി ?
ശിവന്‍ , ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍
15 . പുരാണങ്ങള്‍ എത്ര ? ഏതെല്ലാം ?
പുരാണങ്ങള്‍ പതിനെട്ട് , ബ്രഹ്മം , പത്മം , വിഷ്ണു , ശിവ , ഭാഗവത , നാരദ , മാര്‍ക്കണ്ഡേയ , അഗ്നി , ഭവിഷ്യ , ബ്രഹ്മവൈവര്‍ത്ത , ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്‍മ ,
ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്‍
16. വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം ?
പരാശരനും സത്യവതിയും
17. പഞ്ചമവേദം എന്ന് പറയുന്നത് ഏത് ?
മഹാഭാരതം , എല്ലാ വേദാന്തതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഗീത ഉള്‍കൊള്ളുകയാല്‍
18. പഞ്ചഭൂതങ്ങള്‍ ഏവ ?
ഭൂമി , ജലം , തേജസ്സ് , വായു , ആകാശം
19. പഞ്ചകര്‍മ്മങ്ങൾ ഏതൊക്കെയാണ് ?
വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം ( ഉത്സവം , സ്ഥിതി , നാശം അനുഗ്രഹം , തിരോധാനം)
20. പഞ്ചലോഹങ്ങള്‍ ഏവ ?
ചെമ്പ് , ഇരുമ്പ് , വെള്ളി , ഈയം , സ്വര്‍ണം
21. പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ് ? അതില്‍ എന്തെല്ലാം ചേര്‍ന്നിട്ടുണ്ട് ?
അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം , തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ
22. പഞ്ചദേവതകള്‍ ആരെല്ലാം ?
ആദിത്യന്‍ , ഗണേശന്‍ , ശിവന്‍ , വിഷ്ണു , ദേവി
23. പഞ്ചദേവതമാര്‍ ഏതേതിന്റെ ദേവതകളാണ് ?
ആകാശത്തിന്റെ ദേവന്‍ വിഷ്ണു , അഗ്നിയുടെത് ദേവി , വായുവിന്റെ ദേവന്‍ ശിവന്‍ , ഭൂമിയുടെ ദേവന്‍ ആദിത്യന്‍ , ജയത്തിന്റെ ദേവന്‍ ഗണപതി
24. യുഗങ്ങള്‍ എത്ര ?. ഏതെല്ലാം ?
യുഗങ്ങള്‍ നാല് - കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം
25. ദാരുകന്‍ ആരാണ് ?
ശ്രീകൃഷ്ണന്റെ തേരാളി or മഹിഷാസുരന്റെ ഒരു തേരാളി or ഗരുഡന്റെ ഒരു പുത്രൻ
26.ഉദ്ധവന്‍ ആരായിരുന്നു ?
ശ്രീകൃഷ്ണഭഗവാന്റെ ഭക്തനും മന്ത്രിയുമായിരുന്നു .
27. ഭഗവത്സ്പര്‍ശത്താല്‍ സുഗന്തിയായി മോക്ഷം നേടിയ രാക്ഷസി ആരാണ് ?
പൂതന
28. ശ്രീകൃഷ്ണന്റെ ഗുരു ആരാണ് ?
സാന്ദീപനി മഹര്‍ഷി
29. നാരായണീയത്തിന്റെ കര്‍ത്താവ് ആര് ?
മേല്‍പത്തൂര്‍ നാരായണഭട്ടതിരി
30. പഞ്ചമഹായജ്ഞങ്ങള്‍ ഏവ ?
ഭൂതയജ്ഞം , ദേവയജ്ഞം , പിതൃയജ്ഞം , നൃയജ്ഞം , ബ്രഹ്മയജ്ഞം
31. പഞ്ചബാണങ്ങള്‍ ഏവ ?
അരവിന്തം , അശോകം , ചൂതം , നവമല്ലിക , നീലോല്പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്‍
32. ദ്വാദശാക്ഷരി മന്ത്രം എന്താണ് ?
'ഓം നമോ ഭഗവതേ വാസുദേവായ നമ 'മന്ത്രമാണ് ദ്വാദശാക്ഷരി മന്ത്രം
33.ദ്വാദശാക്ഷരി മന്ത്രം ആര് ആര്‍ക്കാണ് ആദ്യമായി ഉപദേശിച്ചു കൊടുത്തത് ?
ബ്രഹ്മര്‍ഷിയായ നാരദന്‍ ബാലനായ ധ്രുവന് ഉപദേശിച്ചു കൊടുത്ത മഹാ മന്ത്രമാണ് ('ഓം നമോ ഭഗവതേ വാസുദേവായ നമ')
34.ഷഡ്ഗുണങ്ങള്‍ ഏതെല്ലാം ?
ഐശ്വര്യം , വീര്യം , യശസ്സ് , വിജ്ഞാനം , വൈരാഗ്യം , ശ്രീ ഇവയാണ് ഷഡ്ഗുണങ്ങള്‍
35. ഷഡ്വൈരികള്‍ ആരൊക്കെയാണ് ?
കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം .
36. ഷഡ്ശാസ്ത്രങ്ങള്‍ ഏതോക്കെയാണ് ?
ശിക്ഷ , കല്പം , വ്യാകരണം , നിരുക്തം , ജ്യോതിഷം , ഛന്തസ്സ്
37. സപ്തര്‍ഷികള്‍ ആരെല്ലാമാണ് ?
മരീചി , അംഗിരസ്സ് , അത്രി , പുലസ്ത്യന്‍ , പുലഹന്‍ , ക്രതു , വസിഷ്ഠന്‍.
38. സപ്ത ചിരഞ്ജീവികള്‍ ആരെല്ലാം ?
അശ്വഥാമാവ് , മഹാബലി , വ്യാസന്‍ , ഹനുമാന്‍ , വിഭീഷണന്‍ , കൃപര്‍ , പരശുരാമന്‍ ഇവര്‍ എക്കാലവും ജീവിചിരിക്കുന്നു എന്നാണ് പുരാണം . ( അശ്വഥാമാവ് പകയായും ,
മഹാബലി ദാനശീലമായും , വ്യാസന്‍ ജ്ഞാനമായും , ഹനുമാന്‍ സേവനശീലാമായും , വിഭീഷണന്‍ ഈശ്വരഭക്തിയായും , കൃപര്‍ പുച്ഛമായും , പരശുരാമന്‍ അഹങ്കാരമായും
മനുഷ്യരില്‍ കാണപ്പെടുന്നു ).
39. സപ്ത പുണ്യനഗരികള്‍ ഏതെല്ലാം ?
(അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുരി , ദ്വാരക ഇവയാണ് മോക്ഷദായകങ്ങളായ ഏഴ് പുണ്യനഗരികള്‍
40. സപ്ത മാതാക്കള്‍ ആരെല്ലാം ? അവരെ സ്മരിച്ചാലുള്ള ഫലമെന്ത് ?
കുമാരി , ധനദ , നന്ദ , വിമല , ബല , മംഗല , പത്മ ( ഇവരെ പ്രഭാതത്തില്‍ സ്മരിച്ചാല്‍ യഥാക്രമം യൌവനം , സമ്പത്ത് ,സന്തോഷം , പരിശുദ്ധി , ബലം ഐശ്വര്യം , തേജസ്സ്
ഇവയുണ്ടാകും )
41. സപ്തധാതുക്കള്‍ ഏതെല്ലമാണ് ?
ത്വക്ക് , രക്തം , മാംസം , മേദസ്സ് , അസ്ഥി , മജ്ജ , സ്നായു
42. ശ്രീരാമകൃഷ്ണദേവന്‍ പൂജാരിയായിരുന്ന ക്ഷേത്രം ?
ദക്ഷിണേശ്വരം കാളിക്ഷേത്രം
43. കാശിരാജാവിന്‍റെ മക്കള്‍ ആരെല്ലാം ?
അംബ, അംബിക, അംബാലിക
44. ഭഗവാൻ ശ്രീകൃഷന്റെ രഥത്തില്‍ എത്ര കുതിരകൾ ഉണ്ട് ?
5 ( നമ്മുടെ ശരീരമാണ് രഥം ..! നാം അല്ലങ്കില്‍ നമ്മുടെ ശരീരത്തിലെ ജീവനാണ് അര്‍ജ്ജുനന്‍ ..! നമ്മുടെ ഉള്ളിലെ ആത്മാവ് ആണ് കൃഷ്ണന്‍ ! പഞ്ചേന്ദ്രിയങ്ങള്‍ ആണ് കുതിരകള്‍ ,ബുദ്ധിയാണ് കടിഞ്ഞാണ്‍.. , ജീവിതമാണ് കുരുക്ഷേത്രം . ചുരുക്കത്തില്‍ നാം ആത്മാവിലുള്ള ഈശ്വര ചൈതന്യത്തെ മുന്‍നിര്‍ത്തി ...ബുദ്ധിയാകുന്ന കടിഞ്ഞാണ്‍ കൊണ്ട് പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ജീവിതമാകുന്ന കുരുക്ഷേത്രത്തില്‍ യുദ്ധം ചെയ്തു മുന്നേറണം എന്നാണ് ആ സന്ദേശം ..!! ഭഗവത് ഗീത നല്‍കുന്ന സന്ദേശം അതാണ് ..!! )
45. ഇന്ന് ഹിന്ദുമതം എന്ന് പറയുന്നതിന്റെ പൌരാണികനാമം എന്തായിരുന്നു ?
സനാതന മതം - വേദാന്തമതമെന്നും .
46. സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?
വിശ്വകര്‍മ്മ്യം
47. ആദ്യമായി ഗീതമലയാളത്തില്‍ തര്‍ജമചെയ്തതാര് ?
നിരണത്ത് മാധവപണിക്കര്‍ .
48. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു ?
ഗോവിന്ദഭാഗവദ്പാദര്‍.
49. സപ്താശ്വാന്‍ ആരാണ് ?
ആദിത്യന്‍ , ആദിത്യന്‍റെ രഥത്തില്‍ ഏഴ് കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം.
50. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത് ?
ഓംകാരം
51. ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്?
തന്ത്രശാസ്ത്രം
52. സംഗീത മഹിമ വിളിച്ചോതുന്ന തന്ത്രത്തിന് പറയുന്ന പേരെന്ത്?
രുദ്രയാമളം
53. ദേഹം ദേവാലയവും അതിനുള്ളിലെ ജീവന്‍ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത്?
കുളാര്‍ണ്ണവ തന്ത്രം
54. പാര്‍വ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏതുപേരില്‍ അറിയപ്പെടുന്നു?
നിഗമ ശാസ്ത്രം
55. തന്ത്രസമുച്ചയത്തിന്റെ രചയിതാവ് ആര്?
ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്
56. ശിവന്‍ പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?
ആഗമ ശാസ്ത്രം
57. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
ദാരുമയി
58. ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തില്‍ എന്ത് സ്ഥാനമാണുള്ളത്?
മുഖം
59. തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
2895
60. തന്ത്രവിഭാഗത്തെ മൂന്നായി വിഭജിച്ചതിന്റെ പേരുകള്‍ ഏതെല്ലാം?
വിഷ്ണുക്രാന്ത , രഥക്രാന്ത, അശ്വക്രാന്ത.
ക്ഷേത്ര പ്രദക്ഷിണം
ക്ഷേത്ര പ്രദക്ഷിണം
"ആസന്ന പ്രസവാ നാരി
തൈലപുര്‍ണം യഥാ ഘടം
വാഹന്തിശന കൈര്യാതി
തഥാ കാര്യാല്‍ പ്രദക്ഷിണം "
പ്രസവിക്കാറായ ഒരു സ്ത്രീയുടെ തലയില്‍ ഒരു കുടം എണ്ണ കൂടി വച്ചാല്‍ എത്ര പതുക്കെ നടക്കുമോ അങ്ങിനെ വേണം പ്രദക്ഷിണം വയ്ക്കാന്‍ എന്ന് തന്ത്ര സമുച്ചയത്തില്‍ പറഞ്ഞിട്ടുണ്ട് .
സത്വികാരായ പുജരിമാരാല്‍ തന്ത്ര വിധി പൂര്‍വം സംരക്ഷിക്കപപ്പെടുന്ന ക്ഷേത്രത്തില്‍ ആ ദേവന്റെ /ദേവിയുടെ മുലമന്ത്ര സ്പന്ദനരൂപിയായ ചൈതന്യം പുറം മതിലോളം വ്യപിച്ചിരിക്കും . തന്ത്ര സാധാനയെക്കുറിച്ച് ഒരറിവും ഇല്ലാത്ത സാധാരണ ഭക്തരർ ക്ഷേത്രത്തില്‍ കടന്ന് ഭക്തി നിര്‍ഭരമായ മനസ്സോടെ ആ ദേവനെ /ദേവിയെ കേന്ദ്ര ബിന്ദുവാക്കി
സ്തോത്രങ്ങള്‍ ഉച്ചരിച്ച് ഹൃദയത്തില്‍ ആ രൂപം ധ്യാനിച്ചുകൊണ്ട് മെല്ലെ മെല്ലെ പാദം ഊന്നി ''ക്ലോക്കുവയിസ്സായി'' പ്രദക്ഷിണം വയ്ക്കുമ്പോള്‍ മാനസ്സികമായി നേടുന്ന താദാത്മ്യഭാവം ആ സാധകദേഹത്തെ ക്ഷേത്ര ദേഹത്തോട് ''ട്യൂന്‍'' ചെയ്യുന്നു (ഇന്നത്തെ ഫിസിക്സ് പറയുന്ന റസനന്‍സ് വൈബ്രേഷന്‍ ) .
ക്ഷേത്രമാകുന്ന ശരീരത്തിൽ മന്ത്ര ചൈതന്യം ശക്തമായി സ്പന്ദിക്കുമ്പോള്‍ ഭക്തി ഭാവത്താല്‍ ദേവിയോട് /ദേവനോട് താദാത്മ്യം പ്രാപിച്ച സാധകന്റെ ദേഹത്തില്‍ ക്ഷേത്ര ശരീരത്തില് സ്പന്ദിക്കുന്ന മന്ത്രങ്ങള്‍ സ്പുരിക്കുവാന്‍ തുടങ്ങും . അല്ലാതെ ഈ സ്പുരണം ലഭിക്കണമെങ്കില്‍ ഉത്തമനായ ഗുരുനാധനില്‍നിന്നു മന്ത്രോപദേശംവാങ്ങി ശാസ്ത്രമനുസരിച്ച് ''അക്ഷരലക്ഷ ജപാദി '' പ്രക്രിയ വര്‍ഷങ്ങളോളം നടത്തിയിരിക്കണം .
സഹസ്രാര ചക്രത്തെ പരമശിവ പദമായി സ്ങ്കല്‍പ്പിച്ചിരിക്കുന്നതുകൊണ്ടാണ് ശിവക്ഷേത്രങ്ങളില്‍ മാത്രം വ്യത്യസ്തമായ് രീതിയില്‍ പ്രദക്ഷിണം
ക്ഷേത്രദര്‍ശനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളില്‍ ഒന്നാണ് പ്രദക്ഷിണം.അംശുമതി ആഗമത്തില്‍ പ്രദക്ഷിണ പദത്തിന്റെ വ്യുല്‍പ്പത്തി ഇങ്ങനെയാണ് : "പ്ര " സര്‍വ്വഭയനാശകരം," ദ" മോക്ഷദായകം , "ക്ഷി "രോഗനാശകം , "ണം "ഐശ്വര്യപ്രദം .
"പദാല്‍ പദാന്തരം ഗത്വാ കരൗ ചലനചലനവര്‍ജ്ജിതൗ
വാചാ സ്‌തോത്രം ഹൃദി ധ്യാന മേവം കുര്യാല്‍ പ്രദക്ഷിണം "
ഇതാണ് പ്രദക്ഷി ണവിധി.അതായത് കൈകള്‍ ഇളക്കാതെ അടിവെച്ചടിവെച്ച് ദേവന്റെ സ്തോത്രങ്ങള്‍ ഉച്ചരിച്ച് രൂപം മനസ്സില്‍ ധ്യാനിച്ച് പ്രദക്ഷിണം ചെയ്യുക.
"ഏകം വിനായകേ കുര്യാല്‍
ദ്വൈസൂര്യോ ത്രീണീ ശങ്കരേ
ചത്വാരി ദേവി വിഷ്ണുശ്ച
സപ്താശ്വതേfഥ പ്രദക്ഷിണം''
എന്നാണ് പ്രദക്ഷി ണ നിയമം .ഗണപതിക്ക് ഒന്നും, സുര്യന് രണ്ടും ,ശിവന് മൂന്നും, വിഷ്ണുവിന് നാലും ,ശാസ്താവിന് അഞ്ചും,സുബ്രമണ്യന് ആറും,ഭഗവതിക്കും അരയാലിനും ഏഴും പ്രദക്ഷിണം വയ്ക്കണം.
ശിവക്ഷേത്രത്തിലെ പ്രദക്ഷിണം വ്യതസ്തമാണ് .ശ്രീകോവിലിന്റെ ഇടത് വശത്തുകൂടി അഭിഷേകജലം ഒഴുകിപോകുന്ന ഓവ് വരെ ബലിക്കല്ലുകള്‍ക്ക് വെളിയില്‍ ക്കൂടി പ്രദക്ഷിണം വെയ്ക്കുകയും അവിടെ നിന്ന് കൊണ്ട് താഴികക്കുടം നോക്കി വന്ദിച്ച ശേഷം അപ്രദിക്ഷിണമായി ബലിവട്ടത്തിനകത്തുകൂടി തിരിച്ച് വന്ന് ഒവിന് സമീപം എത്തി തിരികെ ക്ഷേത്രനടയില്‍ എത്തുകയും ചെയ്യുമ്പോഴാണ് ഒരു പ്രദക്ഷിണം പൂര്‍ത്തിയാകുന്നത് .
താന്ത്രികവും യോഗശാസ്ത്ര പരവുമായ ചില കാരണങ്ങളാണ് ഈ വ്യത്യസ്ത തക്ക് പിന്നില്‍ ഉള്ളത് തന്ത്ര ശാസ്ത്രത്തില്‍ എല്ലാ ദേവന്മാര്‍ക്കും ഉപരിയായി വര്‍ത്തിക്കുന്നത് ശിവനാണ് .ശരീരത്തിലെ ഷഡാധാരങ്ങള്‍ക്കും മുകളിലുള്ള സഹസ്രാരപത്മത്തിലെ ബ്രഹ്മരന്ധ്രസ്ഥാനമാണ് ശിവന് കല്‍പ്പിച്ചിട്ടു ള്ളത് .
കൂടാതെ "പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും "എന്നത് പ്രസിദ്ധവും ആണല്ലോ.ശിവലിംഗത്തില്‍ അഭിഷേകം നടത്തുമ്പോള്‍
സഹസ്രാരചക്രത്തില്‍ നിന്നും
യോഗാനുഭൂതിയാകുന്ന അമൃതധാര അഭിഷേക ജലത്തോടൊപ്പം കലര്‍ന്ന് വടക്ക് ഭാഗത്തുള്ള സോമസുത്രത്തില്‍ കൂടി ഒഴുകുന്നു. അതുകൊണ്ടാണ് ശിവ ക്ഷേത്രത്തില്‍ ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന്‍ പാടില്ല എന്ന് പറയുന്നത്.
കൂടാതെ ശയനപ്രദക്ഷിണം ഏറ്റവും ഉത്തമമാണ് .സര്‍വ്വപാപ പരിഹാരത്തിനും അഭീഷ്ട സിദ്ധിക്കും ശയനപ്രദക്ഷിണം ചെയ്യുന്നതാണ് കൂടുതല്‍ ഫലപ്രദം.സ്ത്രീകള്‍ ശയനപ്രദക്ഷിണം ചെയ്യാന്‍ പാടില്ല.
പൂര്‍വാഹ്നത്തിലെ പ്രദക്ഷിണം വ്യാധി നാശവും ,മദ്ധ്യാഹ്നത്തിലേത് ഇഷ്ട ലാഭവും, സായാഹ്നത്തിലെ പ്രദക്ഷിണം പാപനാശനവുമാണെന്നാണ് പ്രദക്ഷിണഫലം.
ജന്മാന്തരാര്‍ജ്ജിതമായ പാപങ്ങള്‍ പോലും ഓരോ പ്രദക്ഷിണത്തിലും നശിക്കുന്നു .
" യാനി യാനിച പാപാനി ജന്മാന്തരകൃതാനിച താനി താനി വിനശ്യന്തി പ്രദക്ഷിണപദേ " എന്നാണു പ്രമാണം
ഭാരതീയ സംസ്കൃതിയുടെ അന്തസ്സത്തയായ ആദ്ധ്യാത്മികതയുടെ മൗലികതത്വം മനുഷ്യനില്‍ ഉറങ്ങിക്കിടക്കുന്ന ഈശ്വരീയ ശക്തിയുടെ ഉയര്‍ത്തലും അതിലൂടെ സ്വായത്തമാകുന്ന ഈശ്വരസാക്ഷാത്കാരവുമാണ്. ഒരു സാധകനില്‍, കുണ്ഡലിനി എന്നറിയപ്പെടുന്ന ഈ ഈശ്വരീയശക്തി നമ്മുടെ സ്ഥൂല ശരീരത്തിലെ ഗുദലിംഗമദ്ധ്യപ്രദേശത്തുള്ള മൂലാധാര ചക്രത്തില്‍ നിന്നും തുടങ്ങി ഷഡാധാരചക്രത്തിലൂടെ ഒരു സ്ക്രൂ ആണിയിലെ ഓരോ ചുറ്റിലൂടെന്ന പോലെ ഉയര്‍ന്ന് സഹസ്രാരപത്മമെന്ന പരമസ്ഥാനത്ത് എത്തി അവിടെ കുടികൊള്ളുന്ന ''പരമശിവനില്‍'' വിലയം പ്രാപിച്ച്, ഈശ്വരസാക്ഷാത്കാരം നേടുന്നു എന്നതാണ് ഈ മൗലികതത്വം.
ഈ ഊര്‍ദ്ധ്വഗമനത്തിന്റെ പ്രതീകാത്മകമായ ക്രിയയാണ് ക്ഷേത്രപ്രദക്ഷിണം. അങ്ങനെ നോക്കുമ്പോള്‍ ക്ഷേത്രങ്ങളില്‍ സാധാരണ ഭക്തര്‍ ചെയ്യുന്ന പ്രദക്ഷിണമെന്ന ദേവാരാധനയില്‍ അതിസൂക്ഷ്മങ്ങളായ ആദ്ധ്യാത്മികസാധനാമാര്‍ഗ്ഗങ്ങള്‍ ഒളിഞ്ഞിരിക്കുണ്ടെന്ന് കാണാം. ഇത് പൂര്‍ണ്ണമനസ്സോടെ , ഭക്തിശ്രദ്ധാദികളോടെ അനുഷ്ഠിക്കുമ്പോള്‍ തങ്ങളില്‍ അന്തര്‍ലീനമായ ഈശ്വരീയശക്തി ഉണര്‍ന്ന്, ഉയര്‍ന്ന് കിട്ടുകയും അതിനാല്‍ ലഭ്യമാകുന്ന ഭഗവത് സാക്ഷാത്ക്കാരത്തിന്റെ മാഹാത്മ്യം കൊണ്ട് ആത്മീയങ്ങളും ഭൗതികങ്ങളുമായ എല്ലാ ആഗ്രഹങ്ങളും സാധിതപ്രായമാവുകയും ചെയ്യുന്നു.
"ആസന്ന പ്രസവാ നാരി
തൈലപുര്‍ണം യഥാ ഘടം
വാഹന്തിശന കൈര്യാതി
തഥാ കാര്യാല്‍ പ്രദക്ഷിണം "
പ്രസവിക്കാറായ ഒരു സ്ത്രീയുടെ തലയില്‍ ഒരു കുടം എണ്ണ കൂടി വച്ചാല്‍ എത്ര പതുക്കെ നടക്കുമോ അങ്ങിനെ വേണം പ്രദക്ഷിണം വയ്ക്കാന്‍ എന്ന് തന്ത്ര സമുച്ചയത്തില്‍ പറഞ്ഞിട്ടുണ്ട് .
സത്വികാരായ പുജരിമാരാല്‍ തന്ത്ര വിധി പൂര്‍വം സംരക്ഷിക്കപപ്പെടുന്ന ക്ഷേത്രത്തില്‍ ആ ദേവന്റെ /ദേവിയുടെ മുലമന്ത്ര സ്പന്ദനരൂപിയായ ചൈതന്യം പുറം മതിലോളം വ്യപിച്ചിരിക്കും . തന്ത്ര സാധാനയെക്കുറിച്ച് ഒരറിവും ഇല്ലാത്ത സാധാരണ ഭക്തരർ ക്ഷേത്രത്തില്‍ കടന്ന് ഭക്തി നിര്‍ഭരമായ മനസ്സോടെ ആ ദേവനെ /ദേവിയെ കേന്ദ്ര ബിന്ദുവാക്കി
സ്തോത്രങ്ങള്‍ ഉച്ചരിച്ച് ഹൃദയത്തില്‍ ആ രൂപം ധ്യാനിച്ചുകൊണ്ട് മെല്ലെ മെല്ലെ പാദം ഊന്നി ''ക്ലോക്കുവയിസ്സായി'' പ്രദക്ഷിണം വയ്ക്കുമ്പോള്‍ മാനസ്സികമായി നേടുന്ന താദാത്മ്യഭാവം ആ സാധകദേഹത്തെ ക്ഷേത്ര ദേഹത്തോട് ''ട്യൂന്‍'' ചെയ്യുന്നു (ഇന്നത്തെ ഫിസിക്സ് പറയുന്ന റസനന്‍സ് വൈബ്രേഷന്‍ ) .
ക്ഷേത്രമാകുന്ന ശരീരത്തിൽ മന്ത്ര ചൈതന്യം ശക്തമായി സ്പന്ദിക്കുമ്പോള്‍ ഭക്തി ഭാവത്താല്‍ ദേവിയോട് /ദേവനോട് താദാത്മ്യം പ്രാപിച്ച സാധകന്റെ ദേഹത്തില്‍ ക്ഷേത്ര ശരീരത്തില് സ്പന്ദിക്കുന്ന മന്ത്രങ്ങള്‍ സ്പുരിക്കുവാന്‍ തുടങ്ങും . അല്ലാതെ ഈ സ്പുരണം ലഭിക്കണമെങ്കില്‍ ഉത്തമനായ ഗുരുനാധനില്‍നിന്നു മന്ത്രോപദേശംവാങ്ങി ശാസ്ത്രമനുസരിച്ച് ''അക്ഷരലക്ഷ ജപാദി '' പ്രക്രിയ വര്‍ഷങ്ങളോളം നടത്തിയിരിക്കണം .
സഹസ്രാര ചക്രത്തെ പരമശിവ പദമായി സ്ങ്കല്‍പ്പിച്ചിരിക്കുന്നതുകൊണ്ടാണ് ശിവക്ഷേത്രങ്ങളില്‍ മാത്രം വ്യത്യസ്തമായ് രീതിയില്‍ പ്രദക്ഷിണം
ക്ഷേത്രദര്‍ശനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളില്‍ ഒന്നാണ് പ്രദക്ഷിണം.അംശുമതി ആഗമത്തില്‍ പ്രദക്ഷിണ പദത്തിന്റെ വ്യുല്‍പ്പത്തി ഇങ്ങനെയാണ് : "പ്ര " സര്‍വ്വഭയനാശകരം," ദ" മോക്ഷദായകം , "ക്ഷി "രോഗനാശകം , "ണം "ഐശ്വര്യപ്രദം .
"പദാല്‍ പദാന്തരം ഗത്വാ കരൗ ചലനചലനവര്‍ജ്ജിതൗ
വാചാ സ്‌തോത്രം ഹൃദി ധ്യാന മേവം കുര്യാല്‍ പ്രദക്ഷിണം "
ഇതാണ് പ്രദക്ഷി ണവിധി.അതായത് കൈകള്‍ ഇളക്കാതെ അടിവെച്ചടിവെച്ച് ദേവന്റെ സ്തോത്രങ്ങള്‍ ഉച്ചരിച്ച് രൂപം മനസ്സില്‍ ധ്യാനിച്ച് പ്രദക്ഷിണം ചെയ്യുക.
"ഏകം വിനായകേ കുര്യാല്‍
ദ്വൈസൂര്യോ ത്രീണീ ശങ്കരേ
ചത്വാരി ദേവി വിഷ്ണുശ്ച
സപ്താശ്വതേfഥ പ്രദക്ഷിണം''
എന്നാണ് പ്രദക്ഷി ണ നിയമം .ഗണപതിക്ക് ഒന്നും, സുര്യന് രണ്ടും ,ശിവന് മൂന്നും, വിഷ്ണുവിന് നാലും ,ശാസ്താവിന് അഞ്ചും,സുബ്രമണ്യന് ആറും,ഭഗവതിക്കും അരയാലിനും ഏഴും പ്രദക്ഷിണം വയ്ക്കണം.
ശിവക്ഷേത്രത്തിലെ പ്രദക്ഷിണം വ്യതസ്തമാണ് .ശ്രീകോവിലിന്റെ ഇടത് വശത്തുകൂടി അഭിഷേകജലം ഒഴുകിപോകുന്ന ഓവ് വരെ ബലിക്കല്ലുകള്‍ക്ക് വെളിയില്‍ ക്കൂടി പ്രദക്ഷിണം വെയ്ക്കുകയും അവിടെ നിന്ന് കൊണ്ട് താഴികക്കുടം നോക്കി വന്ദിച്ച ശേഷം അപ്രദിക്ഷിണമായി ബലിവട്ടത്തിനകത്തുകൂടി തിരിച്ച് വന്ന് ഒവിന് സമീപം എത്തി തിരികെ ക്ഷേത്രനടയില്‍ എത്തുകയും ചെയ്യുമ്പോഴാണ് ഒരു പ്രദക്ഷിണം പൂര്‍ത്തിയാകുന്നത് .
താന്ത്രികവും യോഗശാസ്ത്ര പരവുമായ ചില കാരണങ്ങളാണ് ഈ വ്യത്യസ്ത തക്ക് പിന്നില്‍ ഉള്ളത് തന്ത്ര ശാസ്ത്രത്തില്‍ എല്ലാ ദേവന്മാര്‍ക്കും ഉപരിയായി വര്‍ത്തിക്കുന്നത് ശിവനാണ് .ശരീരത്തിലെ ഷഡാധാരങ്ങള്‍ക്കും മുകളിലുള്ള സഹസ്രാരപത്മത്തിലെ ബ്രഹ്മരന്ധ്രസ്ഥാനമാണ് ശിവന് കല്‍പ്പിച്ചിട്ടു ള്ളത് .
കൂടാതെ "പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ ശിവനെ കാണാകും "എന്നത് പ്രസിദ്ധവും ആണല്ലോ.ശിവലിംഗത്തില്‍ അഭിഷേകം നടത്തുമ്പോള്‍
സഹസ്രാരചക്രത്തില്‍ നിന്നും
യോഗാനുഭൂതിയാകുന്ന അമൃതധാര അഭിഷേക ജലത്തോടൊപ്പം കലര്‍ന്ന് വടക്ക് ഭാഗത്തുള്ള സോമസുത്രത്തില്‍ കൂടി ഒഴുകുന്നു. അതുകൊണ്ടാണ് ശിവ ക്ഷേത്രത്തില്‍ ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന്‍ പാടില്ല എന്ന് പറയുന്നത്.
കൂടാതെ ശയനപ്രദക്ഷിണം ഏറ്റവും ഉത്തമമാണ് .സര്‍വ്വപാപ പരിഹാരത്തിനും അഭീഷ്ട സിദ്ധിക്കും ശയനപ്രദക്ഷിണം ചെയ്യുന്നതാണ് കൂടുതല്‍ ഫലപ്രദം.സ്ത്രീകള്‍ ശയനപ്രദക്ഷിണം ചെയ്യാന്‍ പാടില്ല.
പൂര്‍വാഹ്നത്തിലെ പ്രദക്ഷിണം വ്യാധി നാശവും ,മദ്ധ്യാഹ്നത്തിലേത് ഇഷ്ട ലാഭവും, സായാഹ്നത്തിലെ പ്രദക്ഷിണം പാപനാശനവുമാണെന്നാണ് പ്രദക്ഷിണഫലം.
ജന്മാന്തരാര്‍ജ്ജിതമായ പാപങ്ങള്‍ പോലും ഓരോ പ്രദക്ഷിണത്തിലും നശിക്കുന്നു .
" യാനി യാനിച പാപാനി ജന്മാന്തരകൃതാനിച താനി താനി വിനശ്യന്തി പ്രദക്ഷിണപദേ " എന്നാണു പ്രമാണം
ഭാരതീയ സംസ്കൃതിയുടെ അന്തസ്സത്തയായ ആദ്ധ്യാത്മികതയുടെ മൗലികതത്വം മനുഷ്യനില്‍ ഉറങ്ങിക്കിടക്കുന്ന ഈശ്വരീയ ശക്തിയുടെ ഉയര്‍ത്തലും അതിലൂടെ സ്വായത്തമാകുന്ന ഈശ്വരസാക്ഷാത്കാരവുമാണ്. ഒരു സാധകനില്‍, കുണ്ഡലിനി എന്നറിയപ്പെടുന്ന ഈ ഈശ്വരീയശക്തി നമ്മുടെ സ്ഥൂല ശരീരത്തിലെ ഗുദലിംഗമദ്ധ്യപ്രദേശത്തുള്ള മൂലാധാര ചക്രത്തില്‍ നിന്നും തുടങ്ങി ഷഡാധാരചക്രത്തിലൂടെ ഒരു സ്ക്രൂ ആണിയിലെ ഓരോ ചുറ്റിലൂടെന്ന പോലെ ഉയര്‍ന്ന് സഹസ്രാരപത്മമെന്ന പരമസ്ഥാനത്ത് എത്തി അവിടെ കുടികൊള്ളുന്ന ''പരമശിവനില്‍'' വിലയം പ്രാപിച്ച്, ഈശ്വരസാക്ഷാത്കാരം നേടുന്നു എന്നതാണ് ഈ മൗലികതത്വം.
ഈ ഊര്‍ദ്ധ്വഗമനത്തിന്റെ പ്രതീകാത്മകമായ ക്രിയയാണ് ക്ഷേത്രപ്രദക്ഷിണം. അങ്ങനെ നോക്കുമ്പോള്‍ ക്ഷേത്രങ്ങളില്‍ സാധാരണ ഭക്തര്‍ ചെയ്യുന്ന പ്രദക്ഷിണമെന്ന ദേവാരാധനയില്‍ അതിസൂക്ഷ്മങ്ങളായ ആദ്ധ്യാത്മികസാധനാമാര്‍ഗ്ഗങ്ങള്‍ ഒളിഞ്ഞിരിക്കുണ്ടെന്ന് കാണാം. ഇത് പൂര്‍ണ്ണമനസ്സോടെ , ഭക്തിശ്രദ്ധാദികളോടെ അനുഷ്ഠിക്കുമ്പോള്‍ തങ്ങളില്‍ അന്തര്‍ലീനമായ ഈശ്വരീയശക്തി ഉണര്‍ന്ന്, ഉയര്‍ന്ന് കിട്ടുകയും അതിനാല്‍ ലഭ്യമാകുന്ന ഭഗവത് സാക്ഷാത്ക്കാരത്തിന്റെ മാഹാത്മ്യം കൊണ്ട് ആത്മീയങ്ങളും ഭൗതികങ്ങളുമായ എല്ലാ ആഗ്രഹങ്ങളും സാധിതപ്രായമാവുകയും ചെയ്യുന്നു.
തിരുവിഴാ മഹാദേവനും അവിടുത്തെ മരുന്നും
തിരുവിഴാ മഹാദേവനും അവിടുത്തെ മരുന്നും
തിരുവിഴാമഹാക്ഷേത്രം മുമ്പു ചേർത്തലത്താലൂക്കിൽ മാരാരിക്കുളം വടക്കുപകുതിയിൽ "പെരുന്നേർമംഗലം" മുറിയിലായിരുന്നു. കഴിഞ്ഞ കണ്ടെഴുത്തുകാലത്തു ചേർത്തല തെക്കുപകുതിയിലായി സർവ്വേ ചെയ്യുകയാൽ ഇപ്പോൾ അങ്ങനെയാണിരിക്കുന്നത്.
ഈ ക്ഷേത്രമിരിക്കുന്ന സ്ഥലം പണ്ട് "അറയ്ക്കൽ പണിക്കർ" എന്നു പ്രസിദ്ധനായിരുന്ന ഒരു നായരുടെ കുടുംബം വകയായിരുന്നു. എങ്കിലും ഈ സ്ഥലമെല്ലാം കാടുപിടിച്ചാണ് കിടന്നിരുന്നത്. ആ കാട്ടിനകത്ത് ഒരു കുളവുമുണ്ടായിരുന്നു. ആ കുളത്തിന്റെ ചുറ്റും ഉള്ളാടന്മാർ (വേടന്മാർ) എന്നു പറയപ്പെടുന്ന ഒരു വക ജാതിക്കാരാണ് താമസിച്ചിരുന്നത്. അവർ ഈ കുളത്തിൽനിന്നും ആമകളെ പിടിച്ചുകൊണ്ട് അവയുടെ മാംസമെടുത്തു വേവിച്ചുതിന്നുക പതിവായിരുന്നു. ആമകൾ "കാരാമ" എന്നും "വെള്ളാമ" എന്നും രണ്ടുവകയുണ്ടല്ലോ. അവയിൽ ഈ കുളത്തിലുണ്ടായിരുന്നവയെല്ലാം കാരാമയായിരുന്നു. കാരാമ വെള്ളത്തിനടിയിൽ ചേറ്റിൽപ്പൂണ്ടാണു മിക്കപ്പോഴും കിടക്കുക പതിവ്. അതിനാൽ ഈ ഉള്ളാടന്മാർ മരക്കൊമ്പുകൾ കൊണ്ടോ, അകലുകൊണ്ടോ വടിപോലെ ഒരു കോലുണ്ടാക്കി വെള്ളത്തിലിറങ്ങി കുത്തിനടക്കും. ആ കോലിന് അവർ പറയുന്ന പേര് കാരാമക്കോൽ എന്നാണ്. ആ കോൽകൊണ്ടു കുത്തുമ്പോൾ ആമയുടെ പുറത്തോ മറ്റോ കൊണ്ടാൽ ആമ പൊങ്ങിവരും. അപ്പോൾ അതിനെ പിടിക്കാനെളുപ്പമുണ്ട്. അതു കൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്. ആ പതിവനുസരിച്ച് ഒരു ദിവസം ഒരു വെള്ളാടസ്ത്രീ ആ കുളത്തിലിറങ്ങി കാരാമക്കോൽ കുത്തിനടന്നപ്പോൾ ഒരു സ്ഥലത്തു നിന്നു രക്തം ശക്തിയോടുകൂടി മേല്പോട്ടു കുതിച്ചുയർന്നു. അതുകണ്ട് ആ വേടസ്ത്രീ ഭയപ്പെട്ടു കരയ്ക്കു കയറി ഓടിച്ചെന്ന് ഈ വിവരം ആ സ്ഥലത്തിന്റെ ഉടമസ്ഥനായ അറയ്ക്കൽ പണിക്കരോടു പറഞ്ഞു. പണിക്കർ ഉടനെ അദ്ദേഹത്തെപ്പോലെ ദേശത്തു പ്രധാനന്മാരായ കീഴോങ്ങോലെ (കീൾമംഗലം) പണിക്കർ, കാണിച്ചിക്കാട്ടു കുറുപ്പ്, പടാകുളങ്ങരെപ്പണിക്കർ, ഗണപതിക്കാട്ടു പണിക്കർ, അയ്ക്കരക്കയ്മൾ, മന്ദപ്പാടിക്കുറുപ്പ്, മുഴുവക്കാട് കുറുപ്പ്, അട്ടക്കുഴിക്കാട്ടു പണിക്കർ മുതലായവരോടും മറ്റുള്ള ജനങ്ങളോടുംകൂടി കുളത്തിന്റെ സമീപത്തെത്തി നോക്കിയപ്പോൾ കുളത്തിലെ വെള്ളം മുഴുവനും രക്തമയമായിക്കണ്ട് എല്ലാവരും ഭയാത്ഭുതപരവശരായിത്തീർന്നു. പിന്നെ അവരെല്ലാവരുംകൂടി ആ കുളത്തിലെ വെള്ളം തേകി വറ്റിക്കാനായി ശ്രമം തുടങ്ങി. അസംഖ്യമാളുകൾ കൂടി മൂന്നു പകലും രാത്രിയും മുഴുവനും ശ്രമിച്ചിട്ടും കുളത്തിലെ വെള്ളം മുഴുവനും വറ്റിക്കാൻ സാധിച്ചില്ല. എങ്കിലും വെള്ളം കുറെ വറ്റിയപ്പോൾ അവിടെ അമ്മിക്കുഴവിയുടെ ആകൃതിയിൽ ഒരു ശില കാണുകയും അതിൽനിന്നാണ് ഈ രക്തം സ്രവിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയുകയും ചെയ്തു. നാലാം ദിവസം പ്രഭാതമായപ്പോൾ എവിടെ നിന്നോ അവിടെ ഒരു യോഗീശ്വരൻ വന്നു ചേരുകയും ആ യോഗി ജനങ്ങളോട് "ഈ കാണുന്നതു കേവലം ഒരു ശിലയല്ല. സ്വയംഭൂവായ ശിവലിംഗമാണ്. ഈ കുളത്തിലെ വെള്ളം മുഴുവൻ വറ്റിക്കാനും ഈ ശിവലിംഗത്തിന്റെ ചുവടുകാണാനും മനുഷ്യരാൽ സാധ്യമല്ല. ഇവിടെ മണ്ണിട്ടു നികത്തി ക്ഷേത്രം പണിയിച്ചു വേണ്ടതുപോലെ ആചരിക്കുകയും ആദരിക്കുകയും സേവിക്കുകയും ചെയ്താൽ ഈ ദേശത്തിനും ജനങ്ങൾക്കും വേണ്ടുന്ന ശ്രയസ്സുകളെല്ലാം ഈ പരമശിവൻ ഉണ്ടാക്കിത്തരും. ഈ ഭഗവാന്റെ മാഹാത്മ്യം അപരിമിതമാണെന്ന് അചിരേണ നിങ്ങൾക്കു ബോധ്യപ്പെടുകയും ചെയ്യും. ഈ രക്തപ്രവാഹം "ഞാനിപ്പോൾ നിർത്തിത്തരാം" എന്നു പറഞ്ഞിട്ട് അദ്ദേഹം അദ്ദേഹത്തിന്റെ ഭസ്മസഞ്ചിയിൽ നിന്നു സ്വല്പം ഭസ്മമെടുത്ത് ആ ശിവലിംഗത്തിൽ കാരാമക്കോൽ കൊണ്ടു പൊട്ടിയിരുന്ന സ്ഥലത്തു വച്ച് അമർത്തുകയും ഉടനേ രക്തസ്രാവം നിൽക്കുകയും ആ യോഗി അദൃശ്യനായിത്തീരുകയും ചെയ്തു. ആ യോഗി ആരാണെന്നും എവിടെനിന്നാണു വന്നതെന്നും എങ്ങോട്ടാണു പോയതെന്നും ആർക്കും നിശ്ചയമില്ല. എങ്കിലും ജനങ്ങളുടെ ഭയവും സംശയവും പോക്കുന്നതിനായിട്ട് സാക്ഷാൽ മഹാദേവൻതന്നെ യോഗിയുടെ വേഷം ധരിച്ച് അവിടെ പ്രത്യക്ഷനായിവന്നാതാണെന്ന് എല്ലാവരും തീർച്ചയാക്കുകയും അദ്ദേഹം കല്പിച്ചതുപോലെ എല്ലാവരുംകൂടി ഉത്സാഹിച്ചും പണം ശേഖരിച്ചും ആ കുളത്തിൽ മണ്ണിട്ടു ശിവലിംഗം കാണാവുന്ന വിധത്തിൽ നികത്തിക്കുകയും അവിടെ ക്ഷേത്രം പണിയും കലശം മുതലായവയും നടത്തിക്കുകയും ചെയ്തു. എങ്കിലും ഇപ്പോഴും വർഷകാലങ്ങളിൽ വെള്ളം പൊങ്ങുമ്പോൾ ശിവലിംഗം മൂടിപ്പോകുന്നുണ്ട്. അക്കാലങ്ങളിൽ ശാന്തിക്കാർ കരയ്ക്കിരുന്നുകൊണ്ടാണ് പൂജയും മറ്റും നടത്തുന്നത്.
അവിടെ ക്ഷേത്രം പണിയും കലശവും മറ്റും കഴിഞ്ഞതിന്റെ ശേഷം ക്ഷേത്രത്തിൽ നിത്യനിദാനം, മാസവിശേഷം, ആണ്ടുവിശേഷം മുതലായവയെല്ലാം വസ്തുക്കളിലെ ആദായംകൊണ്ടു ഭംഗിയായി നടക്കത്തക്ക വണ്ണമുള്ള വസ്തുവകകളെല്ലാം ദേശക്കാരെല്ലാവരുംകൂടി ദേവസ്വംപേരിൽ തന്നെ സമ്പാദിക്കുകയും ദേവസ്വം കാര്യങ്ങളെല്ലാം അന്വേഷിച്ചു നടത്തുന്നതിനു വേണ്ടുന്ന ശമ്പളക്കാരെ നിയമിക്കുകയും ചെയ്തു.
പ്രസ്തുത ക്ഷേത്രമിരിക്കുന്ന കുളത്തിന്റെ സമീപത്തുതന്നെ പണ്ട് ഒരു വിഷ്ണുക്ഷേത്രവും ഒരു യക്ഷിയമ്പലവുമുണ്ടായിരുന്നു. ആ വിഷ്ണുക്ഷേത്രമായിരുന്നു ആ ദേശത്ത് പ്രധാന്മായിരുന്നത്. പണ്ടൊരിക്കൽ ആ ദേശത്ത് മുഹമ്മദീയരുടെ ആക്രമണമുണ്ടായപ്പോൾ അവർ ആ വിഷ്ണുക്ഷേത്രം നശിപ്പിക്കുകയും അവിടെ പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹം ഇളക്കിയെടുത്ത് ഒരു കുളത്തിൽ കൊണ്ടുപോയി ഇടുകയും ചെയ്തു. എങ്കിലും ആ യക്ഷിയമ്പലം അവർ നശിപ്പിക്കുകയും അതിലെ ബിംബം ഇളക്കുകയും ചെയ്തില്ല. അതു പൂർവ്വസ്ഥിതിയിൽ ഇപ്പോഴും അവിടെ ഇരിക്കുന്നുണ്ട്. ആ വിഷ്ണുക്ഷേത്രത്തിൽ തന്ത്രം കിഴക്കെ "മണയത്താട്ടു" നമ്പൂരിക്കും മേൽക്കോയ്മസ്ഥാനം ഒരു "ചെറുവള്ളി" നമ്പൂരിപ്പാട്ടിലേക്കുമായിരുന്നു. ദേശക്കാർ എല്ലാവരും കൂടി ഈ മഹാദേവക്ഷേത്രത്തിലേയും ആ സ്ഥാനങ്ങൾ ആ ബ്രാഹ്മണന്മാർക്കു തന്നെ കൊടുത്തു. ആ ചെറുവള്ളിനമ്പൂരിപ്പാട്ടിലെ സാക്ഷാൽ ഇല്ലം കൊച്ചിരാജ്യത്ത് മുകുന്ദപുരം താലൂക്കിലാണ്. എങ്കിലും മേല്പറഞ്ഞ വിഷ്ണുക്ഷേത്രം ഇവിടെ ഉണ്ടായിരുന്ന കാലത്ത് അവർ ക്ഷേത്രത്തിൽനിന്ന് ഏകദേശം ഒരു നാഴിക തെക്കുകിഴക്കായി ഒരില്ലം പണിയിച്ച് ഇവിടെ കുടുംബസഹിതം താമസിച്ചിരുന്നു. ക്ഷേത്രം നശിച്ചുപോയതിന്റെ ശേഷമാണ് അവർ ഈ ദിക്കിലെത്താമസം നിശ്ശേഷം ഉപേക്ഷിച്ച് വടക്കോട്ടു പോയത്. അവർ ഇവിടെത്താമസിച്ചിരുന്നപ്പോൾ ആ സ്ഥലത്തെ എല്ലാവരും ചെറുവള്ളിമന എന്നും അവിടെ ഇല്ലമില്ലാതെയായപ്പോൾ ചെറുവള്ളിപ്പറമ്പ് എന്നും പറഞ്ഞിരുന്നു. ഇപ്പോൾ ആ സ്ഥലത്തെല്ലാം കാടായിപ്പോയതിനാൽ ചെറുവള്ളിക്കാട് എന്നാണ് എലാവരും പറഞ്ഞുവരുന്നത്.
നമ്പൂരിപ്പാട്, ഈ ദേശത്തെ താമസം മതിയാക്കിപ്പോയിട്ടും കൂടെക്കൂടെ ഇവിടെ വരികയും ക്ഷേത്രകാര്യങ്ങളന്വേഷിക്കുകയും ദേവസ്വം വക വസ്തുക്കൾക്ക് ആധാരങ്ങൾ എഴുതിക്കൊടുക്കുകയും ചെയ്തിരുന്നു. അവർ ആധാരങ്ങളിൽ "ഊരാളൊരൊത്ത തിരുനീലകണ്ഠരുവകയ്ക്ക് ചെറു വള്ളിയില്ലത്ത് ഇന്നാര്" എന്നാണ് പേര് വെച്ചിരുന്നത്. അങ്ങനെ പേരു വച്ചുള്ള ആധാരങ്ങൾ 105-ആമാണ്ട് വരെ എഴുതീട്ടുള്ളതായി ഇവിടെ കാണുന്നുണ്ട്. അതിൽപ്പിന്നെ അങ്ങനെ പേരുവച്ചുള്ള പ്രമാണമൊന്നും ഇവിടെ കാണുന്നില്ല. അതുകൊണ്ട് അക്കാലം മുതൽക്ക് ആ നമ്പൂരിപ്പാട്ടിലെ വരവ് ഈ ദിക്കിലേക്ക് അധികം ഉണ്ടാകാറില്ലെന്നു തന്നെ വിചാരിക്കാം. ഏതെങ്കിലും ദേശക്കാരെല്ലാവരും കൂടി ഒരു മാനേജരെ നിയമിച്ച് ആ ഉദ്യോഗസ്ഥൻ മുഖാന്തിരമാണ് ഇപ്പോൾ ദേവസ്വകാര്യങ്ങൾ അന്വേഷിച്ചു നടത്തിപ്പോരുന്നത്. ദേവസ്വം "തന്ത്ര"ത്തിനു സ്വദേശിയായ ചെത്തുവേലി മാരാരുടെ കുടുംബത്തിൽ നിന്ന് ഒരാളെ നിയമിക്കുകയാണ് മിക്കപ്പോഴും പതിവ്. ക്ഷേത്രത്തിൽ പൂജകൊട്ട്, പാട്ട് മുതലായവ നടത്തുന്നതും ആ കുടുംബക്കാർ തന്നെയാണ്.
ഇനി അവിടത്തെ മരുന്നിനെക്കുറിച്ചു പറയാം. ആ മഹാദേവ ക്ഷേത്രമുണ്ടായതിന്റെ ശേഷം കുറച്ചുകാലം കഴിഞ്ഞപ്പോൾ അവിടെ പതിവായി ഒരു ഭ്രാന്തൻ വരികയും പോവുകയും തുടങ്ങി. അവൻ ചിലരെ കുറേശ്ശെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. അവൻ അധികമായി ഉപദ്രവിച്ചിരുന്നത് ക്ഷേത്രത്തിലെ പാത്രം തേപ്പുകാരനായ തലക്കാട്ടു നായരെയായിരുന്നു. തലക്കാട്ടുകുടുംബക്കാർ കേവലം അഗതികളും ഈ പാത്രം തേപ്പിനു കിട്ടുന്ന ആദായം കൊണ്ടുമാത്രം നിത്യവൃത്തി കഴിച്ചിരുന്ന വരുമായിരുന്നു.
ആ ഭ്രാന്തന്റെ ഉപദ്രവം സഹിക്കവയ്യാത്തവിധം കലശലായിത്തീരുകയാൽ ഒരു ദിവസം ആ പാത്രം തേപ്പുകാരൻ നായർ മഹാദേവന്റെ ക്ഷേത്രനടയിൽച്ചെന്നു തൊഴുതും കൊണ്ട് "ഭഗവാനേ! മഹാദേവാ! ഈ ഭ്രാന്തന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെയായിരിക്കുന്നു. ഇതിനൊരു സമാധാനം അവിടുന്നു തന്നെ ഉണ്ടാക്കിത്തന്നു രക്ഷിക്കണം" എന്നു പ്രാർഥിച്ചു. അന്നു രാത്രി ആ നായർ കിടന്നുറങ്ങിയപ്പോൾ ഒരാൾ അയാളുടെ അടുക്കൽ ചെന്ന് "നീയൊട്ടും വ്യസനിക്കേണ്ട. ഞാൻപറയുന്നതു പോലെ ചെയ്താൽ നിനക്കു നേരിട്ടിരിക്കുന്ന ഉപദ്രവം നീങ്ങും. നാളെ വൈകുന്നേരം ആ ഭ്രാന്തൻ ക്ഷേത്രത്തിൽ വരുമ്പോൾ അവനെ പിടിച്ചു കെട്ടി ക്ഷേത്രസന്നിധിയിൽ ഇടണം. മറ്റന്നാൾ കാലത്ത് നീയവിടെ അടുത്തുള്ള പുരയിടത്തിൽ (പറമ്പിൽ) ചെന്നു നോക്കിയാൽ അവിടെ പച്ചനിറത്തിലുള്ള ഒരുമാതിരി ചെടി കാണും. അത് ഒരു പിടി പറിച്ചുകൊണ്ടു വന്ന് ശാന്തിക്കാരെ ഏല്പിച്ച് അവരെക്കൊണ്ട് അത് പാലിൽ പിഴിഞ്ഞരപ്പിച്ചു പന്തീരടിപ്പൂജസമയത്തു മഹാദേവന്റെ പീഠത്തിന്മേൽ വെയ്പിച്ചു പൂജിപ്പിച്ചു വാങ്ങണം. മൂന്നുചക്രം നടയ്ക്കു വെയ്ക്കുകയും ചെയ്തിട്ട് ആ ഭ്രാന്തനെ സേവിപ്പിക്കണം. മരുന്നു സേവിച്ചാൽ രണ്ടുനാഴിക കഴിയുമ്പോൾ ചെറുചൂടോടുകൂടി നാഴി കാഞ്ഞ വെള്ളവും കൊടുക്കണം. അതു കുടിച്ചു കഴിഞ്ഞാൽ ഒരു നാഴിക കഴിയുമ്പോൾ അവനൊന്നു ചർദ്ദിക്കും. പിന്നെ ഉചപ്പൂജയ്ക്ക് യക്ഷിക്കു നിവേദിക്കുന്ന പാൽപ്പായസവും കുറച്ചു കൊടുക്കണം. അതു ഭക്ഷിച്ചു കഴിയുമ്പോൾ അവൻ ഉന്മാദം മാറി സ്വസ്ഥചിത്തനായിത്തീരും. പിന്നെ അവൻ യാതൊരുപദ്രവവും ചെയ്കയില്ല. അതിനാലവനെപ്പിന്നെ കെട്ടഴിച്ചു വിടാം. അനന്തരം അവന്റെ ഇഷ്ടം പോലെ അമ്പലത്തിലെ നിവേദ്യച്ചോറോ പായസമോ കഞ്ഞി വേണമെങ്കിൽ അതോ കൊടുത്തയച്ചേക്കണം" എന്നു പറഞ്ഞതായി സ്വപ്നം കണ്ടു. ഉടനെ അയാൾ ഉണർന്നു നോക്കീട്ട് അവിടെയെങ്ങും ആരെയും കണ്ടില്ല. ഇതു മഹാദേവൻ തന്നെ തന്റെ പ്രാർഥനയെ കൈക്കൊണ്ട് ഇപ്രകാരം തന്റെ അടുക്കൽവന്ന് അരുളിച്ചെയ്തതാണെന്ന് അയാൾ തീർച്ചയാക്കുകയും അപ്രകാരമെല്ലാം ചെയ്യുകയും ആ ഭ്രാന്തന്റെ ചിത്തഭ്രമം മാറി അയാൾ സ്വസ്ഥഹൃദയനായിത്തീരുകയും അങ്ങനെ ആ പാത്രംതേപ്പുകാരനു നേരിട്ടിരുന്ന ഉപദ്രവം ഒഴിയുകയും ചെയ്തു.
ഈ വർത്തമാനം ഏതാനും ദിവസങ്ങൾകൊണ്ടു സർവ്വത്ര പ്രസിദ്ധമായിത്തീരുകയാൽ ഈ മരുന്നു സേവിക്കുന്നതിനായി പല ദിക്കുകളിൽ നിന്നും പലരും ഇവിടെ വന്നു തുടങ്ങി. ഇവിടെ വന്ന് ഈ മരുന്ന് സേവിച്ചവർക്കെല്ലാം പൂർണ്ണസുഖം സിദ്ധിക്കുമെന്നുള്ളതു തീർച്ചയാവുകയാൽ സുഖക്കേടുകാരുടെ വരവ് ക്രമേണ വളരെ വർദ്ധിച്ചു.
ഇപ്പോൾ മലയാളികൾ മാത്രമല്ല, പരദേശികളും ഉത്തരേന്ത്യക്കാരും മറ്റുമായി ആയിരത്തിലധികം ആളുകൾ മരുന്നു സേവിക്കാനായി ആണ്ടുതോറും ഇവിടെ വരുന്നുണ്ട്. ആളുകളുടെ വരവ് വർദ്ധിച്ചപ്പോൾ ദേവസ്വക്കാർ നടയ്ക്കുവെയ്പ് മുതലായവയുടെ സംഖ്യയും വർദ്ധിപ്പിച്ചു. നടയ്ക്കുവെയ്പു മൂന്നു ചക്രമായിരുന്നത് ഇപ്പോൾ പതിനാലരപ്പണമാക്കീട്ടുണ്ട്. യക്ഷിക്കും മറ്റും വഴിപാടിനുള്ള പണം വേറെയും കൊടുക്കണം. അവയെല്ലാം കൊടുത്തു ദേവസ്വത്തിൽ നിന്നു രസീതു വാങ്ങിയതിന്റെ ശേഷമേ മരുന്നു കൊടുക്കുകയുള്ളൂ. എങ്കിലും ആളുകളുടെ വരവ് ഇപ്പൊഴും വർദ്ധിച്ചു കൊണ്ടിരിക്കുന്നതല്ലാതെ ഒട്ടും കുറയുന്നില്ല. ഈ മരുന്നു സേവിക്കുന്നതിനായി ഇവിടെ സകലജാതിമതസ്ഥരും വരുന്നുണ്ട്. എല്ലാവർക്കും സുഖം സിദ്ധിക്കുന്നുമുണ്ട്. വലിയ മുഴുഭ്രാന്തന്മാരെ കൈയ്ക്കും കാൽക്കും ചങ്ങലയിട്ടു പൂട്ടിക്കെട്ടി ഇവിടെ കൊണ്ടുവന്ന് യഥാവിധി ഈ മരുന്നു സേവിപ്പിച്ചിട്ട് അവർ സ്വസ്ഥചിത്തന്മാരയി പൂർണ്ണ സുഖത്തോടുകൂടി മടങ്ങിപ്പോകുന്നത് ഇവിടെ ഒട്ടും അസാധരണമല്ല. തിരുവിതാംകൂർ മഹാരാജകുടുംബത്തിൽ നിന്ന് ഒരു കൊച്ചുതമ്പുരാൻ തിരുമനസ്സുകൊണ്ട് കൊല്ലം 1068-ൽ ഇവിടെ എഴുന്നെള്ളി ഈ മരുന്നു സേവിച്ചതായി ദേവസ്വംവക കണക്കുകൊണ്ടും മറ്റും കാണുന്നുണ്ട്.
ഈ മരുന്നു സേവിച്ചാൽ കൈവിഷം നിമിത്തമുണ്ടാകുന്ന ഭ്രാന്തും മറ്റും മാത്രമല്ല, കുഷ്ഠം, മഹോദരം, അർശസ്സ് മുതലായ മഹാരോഗങ്ങളും ഭേദമാകുന്നുണ്ട്. കൈവിഷം കൊണ്ട് കഷ്ടപ്പെടുന്നവർ ഇവിടെ നിന്ന് ഈ മരുന്നു സേവിച്ചാൽ അവർ ചർദ്ദിക്കുന്നതിൽ പരിശോധിച്ചുനോക്കിയാൽ ജപിച്ചു കൊടുത്ത സാധനത്തിന്റെ അംശം അതിൽ കാണാം. അപ്പമോ പഴമോ എന്തായാലും എത്രകാലം കഴിഞ്ഞാലും അത് മുഴുവനും ദഹിച്ചു പോകുകയില്ല. ജപബാധയുടെയും മറ്റും ഉപദ്രവമുള്ളവർ സ്ത്രീകളായാലും പുരുഷന്മാരായാലും ഇവിടെ വന്ന് ഈ മരുന്ന് സേവിച്ചാൽ ഉച്ചപ്പൂജ സമയത്തു മഹാദേവന്റെ നടയിലോ രാത്രിയിൽ പതിവുള്ള കുരുതി സമയത്ത് യക്ഷിയുടെ നടയിലോ നിൽക്കുമ്പോൾ തുള്ളി സത്യം ചെയ്ത് ഒഴിഞ്ഞു പോവുക സാധാരണമാണ്. ഇവിടെ വന്നാൽ ഒഴിയാത്ത ബാധ ഒന്നുമില്ല.
ഇവിടെയിരിക്കുന്ന യക്ഷി അത്യുഗ്രമൂർത്തിയാണ്. ആ യക്ഷിയുടെ ആനുകൂല്യം കൊണ്ടു കൂടിയാണ് ജനങ്ങൾ ഇവിടെ വന്നു മരുന്നു സേവിച്ചാൽ അതിനു പൂർണ്ണഫലം സിദ്ധിക്കുന്നത്.
തിരുവിഴാക്ഷേത്രത്തിലെ നിത്യനിദാനം മുതലായവയ്ക്കു വേണ്ടുന്ന വസ്തുവകകൾ ക്ഷേത്രമുണ്ടായ കാലത്തുതന്നെ ദേശക്കാർ ദേവസ്വം പേരിൽ സമ്പാദിച്ചുവെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. പിന്നെ മരുന്നു സേവിക്കുന്നതിനായി ജനങ്ങളുടെ വരവും നടയ്ക്കുവെയ്പു മുതലായതും വർദ്ധിപ്പിച്ചപ്പോൾ ആ ദേവസ്വത്തിലെ മുതലും വളരെ വർദ്ധിച്ചു. അതിനും പുറമെ ആ ക്ഷേത്രത്തിന്റെ മാഹാത്മ്യമറിഞ്ഞ് ഏതാനും കൊല്ലങ്ങൾക്കു മുമ്പുമുതൽ തിരുവിതാംകൂർ സർക്കാരിൽ നിന്ന് ഒരു സംഖ്യ ആണ്ടു തോറും ആ ദേവസ്വത്തിലേക്കു കൊടുത്തു തുടങ്ങുകയും ചെയ്തിട്ടുണ്ട്.
ദേവസ്വത്തിൽ ഇങ്ങനെ മുതൽ ധാരാളമായി വർദ്ധിച്ചപ്പോൾ ക്ഷേത്രത്തിന്റെ ഉടമസ്ഥരായ ദേശക്കാർ ക്ഷേത്രത്തിലെ പതിവുകളെല്ലാം പരിഷ്കരിച്ച് അതൊരു മഹാക്ഷേത്രത്തിന്റെ സ്ഥിതിയിലാക്കി. അവിടെ ഇപ്പോൾ പതിവായി ദിവസം തോറും അഞ്ചു പൂജയും മൂന്നു ശീവേലിയും, നവകം, പഞ്ചഗവ്യം മുതലായവയും ആണ്ടു തോറും മീനമാസത്തിൽ ചതയം കൊടിയേറ്റും തിരുവാതിര ആറാട്ടുമായി ഒരുത്സവവും നടത്തിപ്പോരുന്നുണ്ട്. ആദ്യം അവിടെ ശീവേലിക്കും മറ്റും പഞ്ചവാദ്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ പാണ്ടിവാദ്യവും നാഗസ്വരവും കൂടി ഏർപ്പെടുത്തി. അവയെല്ലാം ഇപ്പോഴും അവിടെ പതിവായി നടക്കുന്നുണ്ട്.
അവിടെ ഉത്സവം തുടങ്ങിയ കാലത്ത് കൊടിയേറ്റും ആറാട്ടും മാത്രം ദേവസ്വത്തിൽ നിന്നും ശേഷം എട്ടഹസ്സുകൾ അറയ്ക്കൽപ്പണിക്കർ മുതലായ പ്രധാനന്മാരും നടത്തുകയെന്നാണ് നിശ്ചയിച്ചിരുന്നത്. 106-ആമാണ്ട് അറയ്ക്കൽപ്പണിക്കരും ഈ അടുത്ത കാലത്തു കീഴോങ്ങലപ്പണിക്കരും അന്യം നിന്നുപോവുകയാൽ അവർ നടത്തിവന്നിരുന്ന അഹസ്സുകൾ കൂടി ഇപ്പോൾ ദേവസ്വത്തിൽനിന്നാണ് നടത്തിപ്പോരുന്നത്. അതു കൂടാതെ കാണിച്ചിക്കാട്ടു കുറുപ്പു നടത്തിവന്നിരുന്ന അഹസ്സ് അവർ വീഴ്ച്ച വരുത്തുകയാൽ അതിപ്പോൾ ഏറ്റു നടത്തിവരുന്നത് പെരുന്നേർ മംഗലം വടക്കും ഭാഗം നായർക്കരയോഗക്കാരാണ്. ആറാമുത്സവമായ ഭരണിനാളത്തെ ആ അഹസ്സ് ആ കരയോഗക്കാർ വളരെ ഭംഗിയായിട്ടാണ് നടത്തിപ്പോരുന്നത്.
ഇവിടെ വരുന്ന രോഗികൾക്കും മറ്റും കൊടുത്തുവരുന്ന മരുന്ന് ഈ പ്രദേശത്തല്ലാതെ മറ്റെങ്ങും ഉണ്ടാകുന്നില്ല. ഈ മരുന്നിന്റെ പേരറിയാവുന്നവർ ഈ പ്രദേശത്തു തന്നെ ആരുമില്ല. ഇതു പറിച്ചു കാണിച്ചു പേരു ചോദിച്ചാലും തിരുവിഴായിലെ മരുന്ന് എന്നും മറ്റുമല്ലാതെ ആരും പറയുന്നില്ല. ഈ മരുന്നിനു അനന്യസാധാരണമായ ഒരു വിശേഷമുണ്ട്. അതെന്തെന്നാൽ പച്ച നിറമുള്ള ആ മരുന്ന് പറിച്ചെടുത്താൽ കുറച്ച് നേരം കഴിയുമ്പോൾ അതിന്റെ നിറം നീലമാകും. പിന്നെ സ്വൽപസമയം കൂടി കഴിയുമ്പോൾ കടും ചുവപ്പാകും. പിന്നെ കുറച്ചു സമയം കഴിയുമ്പോൾ നല്ല കറുപ്പാകും. പിന്നെ മഞ്ഞയാകും. ഒടുക്കം നല്ല വെള്ളയുമാകും. ഈ വിശേഷം മറ്റെങ്ങും മറ്റൊരു മരുന്നിനും ഇല്ലല്ലോ. ഈ മരുന്നു പാലിൽ ഇടിച്ചു പിഴിഞ്ഞിരിക്കുന്നതു ശാന്തിക്കാരൻ തന്നെ വേണം. എങ്കിലും അതു പറിച്ചുകൊണ്ടു ചെന്നു ശാന്തിക്കാരെ ഏല്പിക്കുന്നതിനുള്ള ചുമതല ഇപ്പോഴും പാത്രം തേപ്പുകാരായ തലക്കാട്ടു കുടുംബക്കാർക്കു തന്നെയാണ്.
ഇവിടെ പണ്ടൊരു വിഷ്ണുക്ഷേത്രമുണ്ടായിരുന്നുവെന്നും അത് ഇടക്കാലത്തു മുഹമ്മദീയർ നശിപ്പിച്ചു കളഞ്ഞുവെന്നും ആ വിഷ്ണു വിഗ്രഹം അവർ എടുത്തു കൊണ്ടു പോയി കുളത്തിലിട്ടുകളഞ്ഞുവെന്നും മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ആ ബിംബം അവർ എവിടെയാണ് കളഞ്ഞതെന്ന് ആർക്കും നിശ്ചയമില്ലായിരുന്നു. ആ വിഗ്രഹം ക്ഷേത്രത്തിന്റെ ഈശാനകോണിലുള്ള കുളത്തിൽ കിടക്കുന്നുണ്ടെന്ന് അടുത്തകാലത്ത് അറിവു കിട്ടുകയാൽ ഒരു ക്ഷേത്രം പണികഴിപ്പിച്ച് ആ ബിംബം കൂടിയെടുത്തു പ്രതിഷ്ഠ നടത്തിക്കണമെന്നു നിശ്ചയിച്ചു ദേശക്കാരെല്ലാവരും കൂടി ക്ഷേത്രം ഇയ്യിടെ പണികഴിപ്പിച്ചിട്ടുണ്ട്. എങ്കിലും പ്രതിഷ്ഠ നടത്തിക്കാൻ സാധിച്ചിട്ടില്ല. ആ വിഷ്ണു പ്രതിഷ്ഠ കൂടി നടത്തിച്ചാൽ ആ ദേശത്തിനു സ്വല്പം കൂടി ഐശ്വര്യം വർദ്ധിക്കുമെന്നുള്ളതിനു സംശയമില്ല. ശ്രീവിഷ്ണുഭഗവാൻ അതിനും അവർക്കു സംഗതി നൽകട്ടെ.
തിരുവിഴാമഹാക്ഷേത്രം മുമ്പു ചേർത്തലത്താലൂക്കിൽ മാരാരിക്കുളം വടക്കുപകുതിയിൽ "പെരുന്നേർമംഗലം" മുറിയിലായിരുന്നു. കഴിഞ്ഞ കണ്ടെഴുത്തുകാലത്തു ചേർത്തല തെക്കുപകുതിയിലായി സർവ്വേ ചെയ്യുകയാൽ ഇപ്പോൾ അങ്ങനെയാണിരിക്കുന്നത്.
ഈ ക്ഷേത്രമിരിക്കുന്ന സ്ഥലം പണ്ട് "അറയ്ക്കൽ പണിക്കർ" എന്നു പ്രസിദ്ധനായിരുന്ന ഒരു നായരുടെ കുടുംബം വകയായിരുന്നു. എങ്കിലും ഈ സ്ഥലമെല്ലാം കാടുപിടിച്ചാണ് കിടന്നിരുന്നത്. ആ കാട്ടിനകത്ത് ഒരു കുളവുമുണ്ടായിരുന്നു. ആ കുളത്തിന്റെ ചുറ്റും ഉള്ളാടന്മാർ (വേടന്മാർ) എന്നു പറയപ്പെടുന്ന ഒരു വക ജാതിക്കാരാണ് താമസിച്ചിരുന്നത്. അവർ ഈ കുളത്തിൽനിന്നും ആമകളെ പിടിച്ചുകൊണ്ട് അവയുടെ മാംസമെടുത്തു വേവിച്ചുതിന്നുക പതിവായിരുന്നു. ആമകൾ "കാരാമ" എന്നും "വെള്ളാമ" എന്നും രണ്ടുവകയുണ്ടല്ലോ. അവയിൽ ഈ കുളത്തിലുണ്ടായിരുന്നവയെല്ലാം കാരാമയായിരുന്നു. കാരാമ വെള്ളത്തിനടിയിൽ ചേറ്റിൽപ്പൂണ്ടാണു മിക്കപ്പോഴും കിടക്കുക പതിവ്. അതിനാൽ ഈ ഉള്ളാടന്മാർ മരക്കൊമ്പുകൾ കൊണ്ടോ, അകലുകൊണ്ടോ വടിപോലെ ഒരു കോലുണ്ടാക്കി വെള്ളത്തിലിറങ്ങി കുത്തിനടക്കും. ആ കോലിന് അവർ പറയുന്ന പേര് കാരാമക്കോൽ എന്നാണ്. ആ കോൽകൊണ്ടു കുത്തുമ്പോൾ ആമയുടെ പുറത്തോ മറ്റോ കൊണ്ടാൽ ആമ പൊങ്ങിവരും. അപ്പോൾ അതിനെ പിടിക്കാനെളുപ്പമുണ്ട്. അതു കൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്. ആ പതിവനുസരിച്ച് ഒരു ദിവസം ഒരു വെള്ളാടസ്ത്രീ ആ കുളത്തിലിറങ്ങി കാരാമക്കോൽ കുത്തിനടന്നപ്പോൾ ഒരു സ്ഥലത്തു നിന്നു രക്തം ശക്തിയോടുകൂടി മേല്പോട്ടു കുതിച്ചുയർന്നു. അതുകണ്ട് ആ വേടസ്ത്രീ ഭയപ്പെട്ടു കരയ്ക്കു കയറി ഓടിച്ചെന്ന് ഈ വിവരം ആ സ്ഥലത്തിന്റെ ഉടമസ്ഥനായ അറയ്ക്കൽ പണിക്കരോടു പറഞ്ഞു. പണിക്കർ ഉടനെ അദ്ദേഹത്തെപ്പോലെ ദേശത്തു പ്രധാനന്മാരായ കീഴോങ്ങോലെ (കീൾമംഗലം) പണിക്കർ, കാണിച്ചിക്കാട്ടു കുറുപ്പ്, പടാകുളങ്ങരെപ്പണിക്കർ, ഗണപതിക്കാട്ടു പണിക്കർ, അയ്ക്കരക്കയ്മൾ, മന്ദപ്പാടിക്കുറുപ്പ്, മുഴുവക്കാട് കുറുപ്പ്, അട്ടക്കുഴിക്കാട്ടു പണിക്കർ മുതലായവരോടും മറ്റുള്ള ജനങ്ങളോടുംകൂടി കുളത്തിന്റെ സമീപത്തെത്തി നോക്കിയപ്പോൾ കുളത്തിലെ വെള്ളം മുഴുവനും രക്തമയമായിക്കണ്ട് എല്ലാവരും ഭയാത്ഭുതപരവശരായിത്തീർന്നു. പിന്നെ അവരെല്ലാവരുംകൂടി ആ കുളത്തിലെ വെള്ളം തേകി വറ്റിക്കാനായി ശ്രമം തുടങ്ങി. അസംഖ്യമാളുകൾ കൂടി മൂന്നു പകലും രാത്രിയും മുഴുവനും ശ്രമിച്ചിട്ടും കുളത്തിലെ വെള്ളം മുഴുവനും വറ്റിക്കാൻ സാധിച്ചില്ല. എങ്കിലും വെള്ളം കുറെ വറ്റിയപ്പോൾ അവിടെ അമ്മിക്കുഴവിയുടെ ആകൃതിയിൽ ഒരു ശില കാണുകയും അതിൽനിന്നാണ് ഈ രക്തം സ്രവിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയുകയും ചെയ്തു. നാലാം ദിവസം പ്രഭാതമായപ്പോൾ എവിടെ നിന്നോ അവിടെ ഒരു യോഗീശ്വരൻ വന്നു ചേരുകയും ആ യോഗി ജനങ്ങളോട് "ഈ കാണുന്നതു കേവലം ഒരു ശിലയല്ല. സ്വയംഭൂവായ ശിവലിംഗമാണ്. ഈ കുളത്തിലെ വെള്ളം മുഴുവൻ വറ്റിക്കാനും ഈ ശിവലിംഗത്തിന്റെ ചുവടുകാണാനും മനുഷ്യരാൽ സാധ്യമല്ല. ഇവിടെ മണ്ണിട്ടു നികത്തി ക്ഷേത്രം പണിയിച്ചു വേണ്ടതുപോലെ ആചരിക്കുകയും ആദരിക്കുകയും സേവിക്കുകയും ചെയ്താൽ ഈ ദേശത്തിനും ജനങ്ങൾക്കും വേണ്ടുന്ന ശ്രയസ്സുകളെല്ലാം ഈ പരമശിവൻ ഉണ്ടാക്കിത്തരും. ഈ ഭഗവാന്റെ മാഹാത്മ്യം അപരിമിതമാണെന്ന് അചിരേണ നിങ്ങൾക്കു ബോധ്യപ്പെടുകയും ചെയ്യും. ഈ രക്തപ്രവാഹം "ഞാനിപ്പോൾ നിർത്തിത്തരാം" എന്നു പറഞ്ഞിട്ട് അദ്ദേഹം അദ്ദേഹത്തിന്റെ ഭസ്മസഞ്ചിയിൽ നിന്നു സ്വല്പം ഭസ്മമെടുത്ത് ആ ശിവലിംഗത്തിൽ കാരാമക്കോൽ കൊണ്ടു പൊട്ടിയിരുന്ന സ്ഥലത്തു വച്ച് അമർത്തുകയും ഉടനേ രക്തസ്രാവം നിൽക്കുകയും ആ യോഗി അദൃശ്യനായിത്തീരുകയും ചെയ്തു. ആ യോഗി ആരാണെന്നും എവിടെനിന്നാണു വന്നതെന്നും എങ്ങോട്ടാണു പോയതെന്നും ആർക്കും നിശ്ചയമില്ല. എങ്കിലും ജനങ്ങളുടെ ഭയവും സംശയവും പോക്കുന്നതിനായിട്ട് സാക്ഷാൽ മഹാദേവൻതന്നെ യോഗിയുടെ വേഷം ധരിച്ച് അവിടെ പ്രത്യക്ഷനായിവന്നാതാണെന്ന് എല്ലാവരും തീർച്ചയാക്കുകയും അദ്ദേഹം കല്പിച്ചതുപോലെ എല്ലാവരുംകൂടി ഉത്സാഹിച്ചും പണം ശേഖരിച്ചും ആ കുളത്തിൽ മണ്ണിട്ടു ശിവലിംഗം കാണാവുന്ന വിധത്തിൽ നികത്തിക്കുകയും അവിടെ ക്ഷേത്രം പണിയും കലശം മുതലായവയും നടത്തിക്കുകയും ചെയ്തു. എങ്കിലും ഇപ്പോഴും വർഷകാലങ്ങളിൽ വെള്ളം പൊങ്ങുമ്പോൾ ശിവലിംഗം മൂടിപ്പോകുന്നുണ്ട്. അക്കാലങ്ങളിൽ ശാന്തിക്കാർ കരയ്ക്കിരുന്നുകൊണ്ടാണ് പൂജയും മറ്റും നടത്തുന്നത്.
അവിടെ ക്ഷേത്രം പണിയും കലശവും മറ്റും കഴിഞ്ഞതിന്റെ ശേഷം ക്ഷേത്രത്തിൽ നിത്യനിദാനം, മാസവിശേഷം, ആണ്ടുവിശേഷം മുതലായവയെല്ലാം വസ്തുക്കളിലെ ആദായംകൊണ്ടു ഭംഗിയായി നടക്കത്തക്ക വണ്ണമുള്ള വസ്തുവകകളെല്ലാം ദേശക്കാരെല്ലാവരുംകൂടി ദേവസ്വംപേരിൽ തന്നെ സമ്പാദിക്കുകയും ദേവസ്വം കാര്യങ്ങളെല്ലാം അന്വേഷിച്ചു നടത്തുന്നതിനു വേണ്ടുന്ന ശമ്പളക്കാരെ നിയമിക്കുകയും ചെയ്തു.
പ്രസ്തുത ക്ഷേത്രമിരിക്കുന്ന കുളത്തിന്റെ സമീപത്തുതന്നെ പണ്ട് ഒരു വിഷ്ണുക്ഷേത്രവും ഒരു യക്ഷിയമ്പലവുമുണ്ടായിരുന്നു. ആ വിഷ്ണുക്ഷേത്രമായിരുന്നു ആ ദേശത്ത് പ്രധാന്മായിരുന്നത്. പണ്ടൊരിക്കൽ ആ ദേശത്ത് മുഹമ്മദീയരുടെ ആക്രമണമുണ്ടായപ്പോൾ അവർ ആ വിഷ്ണുക്ഷേത്രം നശിപ്പിക്കുകയും അവിടെ പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹം ഇളക്കിയെടുത്ത് ഒരു കുളത്തിൽ കൊണ്ടുപോയി ഇടുകയും ചെയ്തു. എങ്കിലും ആ യക്ഷിയമ്പലം അവർ നശിപ്പിക്കുകയും അതിലെ ബിംബം ഇളക്കുകയും ചെയ്തില്ല. അതു പൂർവ്വസ്ഥിതിയിൽ ഇപ്പോഴും അവിടെ ഇരിക്കുന്നുണ്ട്. ആ വിഷ്ണുക്ഷേത്രത്തിൽ തന്ത്രം കിഴക്കെ "മണയത്താട്ടു" നമ്പൂരിക്കും മേൽക്കോയ്മസ്ഥാനം ഒരു "ചെറുവള്ളി" നമ്പൂരിപ്പാട്ടിലേക്കുമായിരുന്നു. ദേശക്കാർ എല്ലാവരും കൂടി ഈ മഹാദേവക്ഷേത്രത്തിലേയും ആ സ്ഥാനങ്ങൾ ആ ബ്രാഹ്മണന്മാർക്കു തന്നെ കൊടുത്തു. ആ ചെറുവള്ളിനമ്പൂരിപ്പാട്ടിലെ സാക്ഷാൽ ഇല്ലം കൊച്ചിരാജ്യത്ത് മുകുന്ദപുരം താലൂക്കിലാണ്. എങ്കിലും മേല്പറഞ്ഞ വിഷ്ണുക്ഷേത്രം ഇവിടെ ഉണ്ടായിരുന്ന കാലത്ത് അവർ ക്ഷേത്രത്തിൽനിന്ന് ഏകദേശം ഒരു നാഴിക തെക്കുകിഴക്കായി ഒരില്ലം പണിയിച്ച് ഇവിടെ കുടുംബസഹിതം താമസിച്ചിരുന്നു. ക്ഷേത്രം നശിച്ചുപോയതിന്റെ ശേഷമാണ് അവർ ഈ ദിക്കിലെത്താമസം നിശ്ശേഷം ഉപേക്ഷിച്ച് വടക്കോട്ടു പോയത്. അവർ ഇവിടെത്താമസിച്ചിരുന്നപ്പോൾ ആ സ്ഥലത്തെ എല്ലാവരും ചെറുവള്ളിമന എന്നും അവിടെ ഇല്ലമില്ലാതെയായപ്പോൾ ചെറുവള്ളിപ്പറമ്പ് എന്നും പറഞ്ഞിരുന്നു. ഇപ്പോൾ ആ സ്ഥലത്തെല്ലാം കാടായിപ്പോയതിനാൽ ചെറുവള്ളിക്കാട് എന്നാണ് എലാവരും പറഞ്ഞുവരുന്നത്.
നമ്പൂരിപ്പാട്, ഈ ദേശത്തെ താമസം മതിയാക്കിപ്പോയിട്ടും കൂടെക്കൂടെ ഇവിടെ വരികയും ക്ഷേത്രകാര്യങ്ങളന്വേഷിക്കുകയും ദേവസ്വം വക വസ്തുക്കൾക്ക് ആധാരങ്ങൾ എഴുതിക്കൊടുക്കുകയും ചെയ്തിരുന്നു. അവർ ആധാരങ്ങളിൽ "ഊരാളൊരൊത്ത തിരുനീലകണ്ഠരുവകയ്ക്ക് ചെറു വള്ളിയില്ലത്ത് ഇന്നാര്" എന്നാണ് പേര് വെച്ചിരുന്നത്. അങ്ങനെ പേരു വച്ചുള്ള ആധാരങ്ങൾ 105-ആമാണ്ട് വരെ എഴുതീട്ടുള്ളതായി ഇവിടെ കാണുന്നുണ്ട്. അതിൽപ്പിന്നെ അങ്ങനെ പേരുവച്ചുള്ള പ്രമാണമൊന്നും ഇവിടെ കാണുന്നില്ല. അതുകൊണ്ട് അക്കാലം മുതൽക്ക് ആ നമ്പൂരിപ്പാട്ടിലെ വരവ് ഈ ദിക്കിലേക്ക് അധികം ഉണ്ടാകാറില്ലെന്നു തന്നെ വിചാരിക്കാം. ഏതെങ്കിലും ദേശക്കാരെല്ലാവരും കൂടി ഒരു മാനേജരെ നിയമിച്ച് ആ ഉദ്യോഗസ്ഥൻ മുഖാന്തിരമാണ് ഇപ്പോൾ ദേവസ്വകാര്യങ്ങൾ അന്വേഷിച്ചു നടത്തിപ്പോരുന്നത്. ദേവസ്വം "തന്ത്ര"ത്തിനു സ്വദേശിയായ ചെത്തുവേലി മാരാരുടെ കുടുംബത്തിൽ നിന്ന് ഒരാളെ നിയമിക്കുകയാണ് മിക്കപ്പോഴും പതിവ്. ക്ഷേത്രത്തിൽ പൂജകൊട്ട്, പാട്ട് മുതലായവ നടത്തുന്നതും ആ കുടുംബക്കാർ തന്നെയാണ്.
ഇനി അവിടത്തെ മരുന്നിനെക്കുറിച്ചു പറയാം. ആ മഹാദേവ ക്ഷേത്രമുണ്ടായതിന്റെ ശേഷം കുറച്ചുകാലം കഴിഞ്ഞപ്പോൾ അവിടെ പതിവായി ഒരു ഭ്രാന്തൻ വരികയും പോവുകയും തുടങ്ങി. അവൻ ചിലരെ കുറേശ്ശെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. അവൻ അധികമായി ഉപദ്രവിച്ചിരുന്നത് ക്ഷേത്രത്തിലെ പാത്രം തേപ്പുകാരനായ തലക്കാട്ടു നായരെയായിരുന്നു. തലക്കാട്ടുകുടുംബക്കാർ കേവലം അഗതികളും ഈ പാത്രം തേപ്പിനു കിട്ടുന്ന ആദായം കൊണ്ടുമാത്രം നിത്യവൃത്തി കഴിച്ചിരുന്ന വരുമായിരുന്നു.
ആ ഭ്രാന്തന്റെ ഉപദ്രവം സഹിക്കവയ്യാത്തവിധം കലശലായിത്തീരുകയാൽ ഒരു ദിവസം ആ പാത്രം തേപ്പുകാരൻ നായർ മഹാദേവന്റെ ക്ഷേത്രനടയിൽച്ചെന്നു തൊഴുതും കൊണ്ട് "ഭഗവാനേ! മഹാദേവാ! ഈ ഭ്രാന്തന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെയായിരിക്കുന്നു. ഇതിനൊരു സമാധാനം അവിടുന്നു തന്നെ ഉണ്ടാക്കിത്തന്നു രക്ഷിക്കണം" എന്നു പ്രാർഥിച്ചു. അന്നു രാത്രി ആ നായർ കിടന്നുറങ്ങിയപ്പോൾ ഒരാൾ അയാളുടെ അടുക്കൽ ചെന്ന് "നീയൊട്ടും വ്യസനിക്കേണ്ട. ഞാൻപറയുന്നതു പോലെ ചെയ്താൽ നിനക്കു നേരിട്ടിരിക്കുന്ന ഉപദ്രവം നീങ്ങും. നാളെ വൈകുന്നേരം ആ ഭ്രാന്തൻ ക്ഷേത്രത്തിൽ വരുമ്പോൾ അവനെ പിടിച്ചു കെട്ടി ക്ഷേത്രസന്നിധിയിൽ ഇടണം. മറ്റന്നാൾ കാലത്ത് നീയവിടെ അടുത്തുള്ള പുരയിടത്തിൽ (പറമ്പിൽ) ചെന്നു നോക്കിയാൽ അവിടെ പച്ചനിറത്തിലുള്ള ഒരുമാതിരി ചെടി കാണും. അത് ഒരു പിടി പറിച്ചുകൊണ്ടു വന്ന് ശാന്തിക്കാരെ ഏല്പിച്ച് അവരെക്കൊണ്ട് അത് പാലിൽ പിഴിഞ്ഞരപ്പിച്ചു പന്തീരടിപ്പൂജസമയത്തു മഹാദേവന്റെ പീഠത്തിന്മേൽ വെയ്പിച്ചു പൂജിപ്പിച്ചു വാങ്ങണം. മൂന്നുചക്രം നടയ്ക്കു വെയ്ക്കുകയും ചെയ്തിട്ട് ആ ഭ്രാന്തനെ സേവിപ്പിക്കണം. മരുന്നു സേവിച്ചാൽ രണ്ടുനാഴിക കഴിയുമ്പോൾ ചെറുചൂടോടുകൂടി നാഴി കാഞ്ഞ വെള്ളവും കൊടുക്കണം. അതു കുടിച്ചു കഴിഞ്ഞാൽ ഒരു നാഴിക കഴിയുമ്പോൾ അവനൊന്നു ചർദ്ദിക്കും. പിന്നെ ഉചപ്പൂജയ്ക്ക് യക്ഷിക്കു നിവേദിക്കുന്ന പാൽപ്പായസവും കുറച്ചു കൊടുക്കണം. അതു ഭക്ഷിച്ചു കഴിയുമ്പോൾ അവൻ ഉന്മാദം മാറി സ്വസ്ഥചിത്തനായിത്തീരും. പിന്നെ അവൻ യാതൊരുപദ്രവവും ചെയ്കയില്ല. അതിനാലവനെപ്പിന്നെ കെട്ടഴിച്ചു വിടാം. അനന്തരം അവന്റെ ഇഷ്ടം പോലെ അമ്പലത്തിലെ നിവേദ്യച്ചോറോ പായസമോ കഞ്ഞി വേണമെങ്കിൽ അതോ കൊടുത്തയച്ചേക്കണം" എന്നു പറഞ്ഞതായി സ്വപ്നം കണ്ടു. ഉടനെ അയാൾ ഉണർന്നു നോക്കീട്ട് അവിടെയെങ്ങും ആരെയും കണ്ടില്ല. ഇതു മഹാദേവൻ തന്നെ തന്റെ പ്രാർഥനയെ കൈക്കൊണ്ട് ഇപ്രകാരം തന്റെ അടുക്കൽവന്ന് അരുളിച്ചെയ്തതാണെന്ന് അയാൾ തീർച്ചയാക്കുകയും അപ്രകാരമെല്ലാം ചെയ്യുകയും ആ ഭ്രാന്തന്റെ ചിത്തഭ്രമം മാറി അയാൾ സ്വസ്ഥഹൃദയനായിത്തീരുകയും അങ്ങനെ ആ പാത്രംതേപ്പുകാരനു നേരിട്ടിരുന്ന ഉപദ്രവം ഒഴിയുകയും ചെയ്തു.
ഈ വർത്തമാനം ഏതാനും ദിവസങ്ങൾകൊണ്ടു സർവ്വത്ര പ്രസിദ്ധമായിത്തീരുകയാൽ ഈ മരുന്നു സേവിക്കുന്നതിനായി പല ദിക്കുകളിൽ നിന്നും പലരും ഇവിടെ വന്നു തുടങ്ങി. ഇവിടെ വന്ന് ഈ മരുന്ന് സേവിച്ചവർക്കെല്ലാം പൂർണ്ണസുഖം സിദ്ധിക്കുമെന്നുള്ളതു തീർച്ചയാവുകയാൽ സുഖക്കേടുകാരുടെ വരവ് ക്രമേണ വളരെ വർദ്ധിച്ചു.
ഇപ്പോൾ മലയാളികൾ മാത്രമല്ല, പരദേശികളും ഉത്തരേന്ത്യക്കാരും മറ്റുമായി ആയിരത്തിലധികം ആളുകൾ മരുന്നു സേവിക്കാനായി ആണ്ടുതോറും ഇവിടെ വരുന്നുണ്ട്. ആളുകളുടെ വരവ് വർദ്ധിച്ചപ്പോൾ ദേവസ്വക്കാർ നടയ്ക്കുവെയ്പ് മുതലായവയുടെ സംഖ്യയും വർദ്ധിപ്പിച്ചു. നടയ്ക്കുവെയ്പു മൂന്നു ചക്രമായിരുന്നത് ഇപ്പോൾ പതിനാലരപ്പണമാക്കീട്ടുണ്ട്. യക്ഷിക്കും മറ്റും വഴിപാടിനുള്ള പണം വേറെയും കൊടുക്കണം. അവയെല്ലാം കൊടുത്തു ദേവസ്വത്തിൽ നിന്നു രസീതു വാങ്ങിയതിന്റെ ശേഷമേ മരുന്നു കൊടുക്കുകയുള്ളൂ. എങ്കിലും ആളുകളുടെ വരവ് ഇപ്പൊഴും വർദ്ധിച്ചു കൊണ്ടിരിക്കുന്നതല്ലാതെ ഒട്ടും കുറയുന്നില്ല. ഈ മരുന്നു സേവിക്കുന്നതിനായി ഇവിടെ സകലജാതിമതസ്ഥരും വരുന്നുണ്ട്. എല്ലാവർക്കും സുഖം സിദ്ധിക്കുന്നുമുണ്ട്. വലിയ മുഴുഭ്രാന്തന്മാരെ കൈയ്ക്കും കാൽക്കും ചങ്ങലയിട്ടു പൂട്ടിക്കെട്ടി ഇവിടെ കൊണ്ടുവന്ന് യഥാവിധി ഈ മരുന്നു സേവിപ്പിച്ചിട്ട് അവർ സ്വസ്ഥചിത്തന്മാരയി പൂർണ്ണ സുഖത്തോടുകൂടി മടങ്ങിപ്പോകുന്നത് ഇവിടെ ഒട്ടും അസാധരണമല്ല. തിരുവിതാംകൂർ മഹാരാജകുടുംബത്തിൽ നിന്ന് ഒരു കൊച്ചുതമ്പുരാൻ തിരുമനസ്സുകൊണ്ട് കൊല്ലം 1068-ൽ ഇവിടെ എഴുന്നെള്ളി ഈ മരുന്നു സേവിച്ചതായി ദേവസ്വംവക കണക്കുകൊണ്ടും മറ്റും കാണുന്നുണ്ട്.
ഈ മരുന്നു സേവിച്ചാൽ കൈവിഷം നിമിത്തമുണ്ടാകുന്ന ഭ്രാന്തും മറ്റും മാത്രമല്ല, കുഷ്ഠം, മഹോദരം, അർശസ്സ് മുതലായ മഹാരോഗങ്ങളും ഭേദമാകുന്നുണ്ട്. കൈവിഷം കൊണ്ട് കഷ്ടപ്പെടുന്നവർ ഇവിടെ നിന്ന് ഈ മരുന്നു സേവിച്ചാൽ അവർ ചർദ്ദിക്കുന്നതിൽ പരിശോധിച്ചുനോക്കിയാൽ ജപിച്ചു കൊടുത്ത സാധനത്തിന്റെ അംശം അതിൽ കാണാം. അപ്പമോ പഴമോ എന്തായാലും എത്രകാലം കഴിഞ്ഞാലും അത് മുഴുവനും ദഹിച്ചു പോകുകയില്ല. ജപബാധയുടെയും മറ്റും ഉപദ്രവമുള്ളവർ സ്ത്രീകളായാലും പുരുഷന്മാരായാലും ഇവിടെ വന്ന് ഈ മരുന്ന് സേവിച്ചാൽ ഉച്ചപ്പൂജ സമയത്തു മഹാദേവന്റെ നടയിലോ രാത്രിയിൽ പതിവുള്ള കുരുതി സമയത്ത് യക്ഷിയുടെ നടയിലോ നിൽക്കുമ്പോൾ തുള്ളി സത്യം ചെയ്ത് ഒഴിഞ്ഞു പോവുക സാധാരണമാണ്. ഇവിടെ വന്നാൽ ഒഴിയാത്ത ബാധ ഒന്നുമില്ല.
ഇവിടെയിരിക്കുന്ന യക്ഷി അത്യുഗ്രമൂർത്തിയാണ്. ആ യക്ഷിയുടെ ആനുകൂല്യം കൊണ്ടു കൂടിയാണ് ജനങ്ങൾ ഇവിടെ വന്നു മരുന്നു സേവിച്ചാൽ അതിനു പൂർണ്ണഫലം സിദ്ധിക്കുന്നത്.
തിരുവിഴാക്ഷേത്രത്തിലെ നിത്യനിദാനം മുതലായവയ്ക്കു വേണ്ടുന്ന വസ്തുവകകൾ ക്ഷേത്രമുണ്ടായ കാലത്തുതന്നെ ദേശക്കാർ ദേവസ്വം പേരിൽ സമ്പാദിച്ചുവെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. പിന്നെ മരുന്നു സേവിക്കുന്നതിനായി ജനങ്ങളുടെ വരവും നടയ്ക്കുവെയ്പു മുതലായതും വർദ്ധിപ്പിച്ചപ്പോൾ ആ ദേവസ്വത്തിലെ മുതലും വളരെ വർദ്ധിച്ചു. അതിനും പുറമെ ആ ക്ഷേത്രത്തിന്റെ മാഹാത്മ്യമറിഞ്ഞ് ഏതാനും കൊല്ലങ്ങൾക്കു മുമ്പുമുതൽ തിരുവിതാംകൂർ സർക്കാരിൽ നിന്ന് ഒരു സംഖ്യ ആണ്ടു തോറും ആ ദേവസ്വത്തിലേക്കു കൊടുത്തു തുടങ്ങുകയും ചെയ്തിട്ടുണ്ട്.
ദേവസ്വത്തിൽ ഇങ്ങനെ മുതൽ ധാരാളമായി വർദ്ധിച്ചപ്പോൾ ക്ഷേത്രത്തിന്റെ ഉടമസ്ഥരായ ദേശക്കാർ ക്ഷേത്രത്തിലെ പതിവുകളെല്ലാം പരിഷ്കരിച്ച് അതൊരു മഹാക്ഷേത്രത്തിന്റെ സ്ഥിതിയിലാക്കി. അവിടെ ഇപ്പോൾ പതിവായി ദിവസം തോറും അഞ്ചു പൂജയും മൂന്നു ശീവേലിയും, നവകം, പഞ്ചഗവ്യം മുതലായവയും ആണ്ടു തോറും മീനമാസത്തിൽ ചതയം കൊടിയേറ്റും തിരുവാതിര ആറാട്ടുമായി ഒരുത്സവവും നടത്തിപ്പോരുന്നുണ്ട്. ആദ്യം അവിടെ ശീവേലിക്കും മറ്റും പഞ്ചവാദ്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ പാണ്ടിവാദ്യവും നാഗസ്വരവും കൂടി ഏർപ്പെടുത്തി. അവയെല്ലാം ഇപ്പോഴും അവിടെ പതിവായി നടക്കുന്നുണ്ട്.
അവിടെ ഉത്സവം തുടങ്ങിയ കാലത്ത് കൊടിയേറ്റും ആറാട്ടും മാത്രം ദേവസ്വത്തിൽ നിന്നും ശേഷം എട്ടഹസ്സുകൾ അറയ്ക്കൽപ്പണിക്കർ മുതലായ പ്രധാനന്മാരും നടത്തുകയെന്നാണ് നിശ്ചയിച്ചിരുന്നത്. 106-ആമാണ്ട് അറയ്ക്കൽപ്പണിക്കരും ഈ അടുത്ത കാലത്തു കീഴോങ്ങലപ്പണിക്കരും അന്യം നിന്നുപോവുകയാൽ അവർ നടത്തിവന്നിരുന്ന അഹസ്സുകൾ കൂടി ഇപ്പോൾ ദേവസ്വത്തിൽനിന്നാണ് നടത്തിപ്പോരുന്നത്. അതു കൂടാതെ കാണിച്ചിക്കാട്ടു കുറുപ്പു നടത്തിവന്നിരുന്ന അഹസ്സ് അവർ വീഴ്ച്ച വരുത്തുകയാൽ അതിപ്പോൾ ഏറ്റു നടത്തിവരുന്നത് പെരുന്നേർ മംഗലം വടക്കും ഭാഗം നായർക്കരയോഗക്കാരാണ്. ആറാമുത്സവമായ ഭരണിനാളത്തെ ആ അഹസ്സ് ആ കരയോഗക്കാർ വളരെ ഭംഗിയായിട്ടാണ് നടത്തിപ്പോരുന്നത്.
ഇവിടെ വരുന്ന രോഗികൾക്കും മറ്റും കൊടുത്തുവരുന്ന മരുന്ന് ഈ പ്രദേശത്തല്ലാതെ മറ്റെങ്ങും ഉണ്ടാകുന്നില്ല. ഈ മരുന്നിന്റെ പേരറിയാവുന്നവർ ഈ പ്രദേശത്തു തന്നെ ആരുമില്ല. ഇതു പറിച്ചു കാണിച്ചു പേരു ചോദിച്ചാലും തിരുവിഴായിലെ മരുന്ന് എന്നും മറ്റുമല്ലാതെ ആരും പറയുന്നില്ല. ഈ മരുന്നിനു അനന്യസാധാരണമായ ഒരു വിശേഷമുണ്ട്. അതെന്തെന്നാൽ പച്ച നിറമുള്ള ആ മരുന്ന് പറിച്ചെടുത്താൽ കുറച്ച് നേരം കഴിയുമ്പോൾ അതിന്റെ നിറം നീലമാകും. പിന്നെ സ്വൽപസമയം കൂടി കഴിയുമ്പോൾ കടും ചുവപ്പാകും. പിന്നെ കുറച്ചു സമയം കഴിയുമ്പോൾ നല്ല കറുപ്പാകും. പിന്നെ മഞ്ഞയാകും. ഒടുക്കം നല്ല വെള്ളയുമാകും. ഈ വിശേഷം മറ്റെങ്ങും മറ്റൊരു മരുന്നിനും ഇല്ലല്ലോ. ഈ മരുന്നു പാലിൽ ഇടിച്ചു പിഴിഞ്ഞിരിക്കുന്നതു ശാന്തിക്കാരൻ തന്നെ വേണം. എങ്കിലും അതു പറിച്ചുകൊണ്ടു ചെന്നു ശാന്തിക്കാരെ ഏല്പിക്കുന്നതിനുള്ള ചുമതല ഇപ്പോഴും പാത്രം തേപ്പുകാരായ തലക്കാട്ടു കുടുംബക്കാർക്കു തന്നെയാണ്.
ഇവിടെ പണ്ടൊരു വിഷ്ണുക്ഷേത്രമുണ്ടായിരുന്നുവെന്നും അത് ഇടക്കാലത്തു മുഹമ്മദീയർ നശിപ്പിച്ചു കളഞ്ഞുവെന്നും ആ വിഷ്ണു വിഗ്രഹം അവർ എടുത്തു കൊണ്ടു പോയി കുളത്തിലിട്ടുകളഞ്ഞുവെന്നും മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ആ ബിംബം അവർ എവിടെയാണ് കളഞ്ഞതെന്ന് ആർക്കും നിശ്ചയമില്ലായിരുന്നു. ആ വിഗ്രഹം ക്ഷേത്രത്തിന്റെ ഈശാനകോണിലുള്ള കുളത്തിൽ കിടക്കുന്നുണ്ടെന്ന് അടുത്തകാലത്ത് അറിവു കിട്ടുകയാൽ ഒരു ക്ഷേത്രം പണികഴിപ്പിച്ച് ആ ബിംബം കൂടിയെടുത്തു പ്രതിഷ്ഠ നടത്തിക്കണമെന്നു നിശ്ചയിച്ചു ദേശക്കാരെല്ലാവരും കൂടി ക്ഷേത്രം ഇയ്യിടെ പണികഴിപ്പിച്ചിട്ടുണ്ട്. എങ്കിലും പ്രതിഷ്ഠ നടത്തിക്കാൻ സാധിച്ചിട്ടില്ല. ആ വിഷ്ണു പ്രതിഷ്ഠ കൂടി നടത്തിച്ചാൽ ആ ദേശത്തിനു സ്വല്പം കൂടി ഐശ്വര്യം വർദ്ധിക്കുമെന്നുള്ളതിനു സംശയമില്ല. ശ്രീവിഷ്ണുഭഗവാൻ അതിനും അവർക്കു സംഗതി നൽകട്ടെ.
🍃 ഐതിഹ്യം 🍃
🍃 ഐതിഹ്യം 🍃
ആലത്തിയൂര്‍ ക്ഷേത്രത്തിലെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഉള്ള തിട്ട ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീരാമന്‍ ആണെങ്കിലും ഈ ക്ഷേത്രം ഹനുമാന്‍ ക്ഷേത്രം എന്ന് പരക്കെ അറിയപ്പെടുന്നതിന് കാരണമായി. ഹനുമാന്‍ സീതയെ തിരക്കി ലങ്കയിലേക്കു പോകുന്നതിനു മുന്‍പ് ഇവിടെവെച്ചാണ് ശ്രീരാമന്‍ ഹനുമാന് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തത് എന്നാണ് വിശ്വാസം. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായി ആണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. കൈയില്‍ ഒരു ദണ്ഡും പിടിച്ച് ശ്രീരാമന്റെ വചനങ്ങള്‍ കേള്‍ക്കാനെന്നവണ്ണം മുന്‍പോട്ട് ചാഞ്ഞാണ് ഹനുമാന്‍ നില്‍ക്കുന്നത്. ലക്ഷ്മണന്റെ ക്ഷേത്രം ഇവിടെ നിന്ന് ഏതാനും മീറ്ററുകള്‍ അകലെയാണ്. ഹനുമാനും ശ്രീരാമനും സ്വകാര്യമായി സംസാരിക്കുവാനായി ലക്ഷ്മണന്‍ മാറിനിന്നു കൊടുത്തതാണെന്നാണ് വിശ്വാസം. ഇവിടെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഒരു തിട്ട കെട്ടിയിട്ടുണ്ട്. ഈ തിട്ടയുടെ ഒരറ്റത്ത് കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികള്‍ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ ചാടുന്നു. ഈ ക്ഷേത്രത്തില്‍ ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീര്‍ഘായുസ്സ്, ധനം എന്നിവ നല്‍കും എന്ന് വിശ്വസിക്കപ്പെടുന്നു. വിശ്വാസികളുടെ എല്ലാ ദുഃഖങ്ങളും ഭയങ്ങളും മാറ്റുക മാത്രമല്ല, അവരുടെ ആഗ്രഹ പൂര്‍ത്തീകരണവും ആലത്തിയൂരിലെ ഹനുമാന്‍ നടത്തും എന്ന് വിശ്വസിക്കപ്പെടുന്നു.
🍃 പ്രതിഷ്ഠ 🍃
ക്ഷേത്രത്തില്‍ ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ശ്രീരാമപ്രതിഷ്ഠ. കിഴക്കോട്ട് ദര്‍ശനം.
🍃 ഹനുമാന്‍
ഹനുമാന്റെ ശ്രീകോവില്‍ അല്പം വടക്കുമാറിയാണ്. ഹനുമാന് ഇവിടെ പൂജയില്ല, നിവേദ്യം മാത്രമേയുള്ളൂ.
🍃 ഉപദേവതകൾ
ഗണപതി, അയ്യപ്പന്‍, ഭഗവതി, സുബ്രഹ്മണ്യന്‍, നാഗദൈവങ്ങള്‍ തുടങ്ങിയവരാണ് ഉപദേവതകള്‍.
🍃 എഴുത്തച്ഛന്‍
തുഞ്ചത്ത് എഴുത്തച്ഛന്‍ ഈ ക്ഷേത്രത്തിലെ ഉപാസകനായിരുന്നുവെന്ന് പറയപ്പെടുന്നു. തുഞ്ചന്‍പറമ്പിലെ കാഞ്ഞിരമരത്തില്‍ ഹനുമാന്റെ സാന്നിധ്യമുണ്ടായിരുന്നതുകൊണ്ടാണ് ഇല കായ്ക്കാത്തതെന്ന് പഴമ.
🍃 പ്രധാന വഴിപാടുകള്‍ 🍃
ഹനുമാന് നിവേദ്യം മാത്രം. തന്ത്രം കറുത്തേടത്ത്. ഹനുമാന് കുഴച്ച പൊതി അവല്‍ നിവേദ്യം. ദിവസവും രാവിലെയും വൈകിട്ടും നടക്കും. അവില്‍ വഴിപാട് പൊതിക്കണക്കാണ്. ഏതാണ്ട് മൂവായിരത്തോളം രൂപ ചെലവ് വരുന്നതാണ് ഈ വഴിപാട്. അരപൊതിയായോ കാല്‍ പൊതിയായോ അതുമല്ലെങ്കില്‍ മുപ്പതുരൂപ മാത്രം ചെലവ് വരുന്ന ഒരു നാഴിയോ നടത്താം. അവല്‍ പ്രസാദത്തിനായി ജാതിമതഭേദമന്യേ ആളുകളെത്തും. അവല്‍ പ്രസാദം പതിനഞ്ചുദിവസം കേടുകൂടാതെയിരിക്കും. സീതാന്വേഷണത്തിനായി പുറപ്പെട്ട ഹനുമാന്റെ കൈയില്‍ ഈ ദേവഭക്ഷണം ഒരു പൊതിയാക്കി ശ്രീരാമന്‍ നല്‍കിയതായി പുരാണം ഉദ്‌ഘോഷിക്കുന്നു. ശ്വാസംമുട്ടിന് പാളയും കയറും ഇവിടെ വഴിപാടായുണ്ട്. ശ്രീരാമസ്വാമിക്ക് ചതുശ്ശതവും മറ്റ് വഴിപാടുകളും നടത്തിവരുന്നു.
🍃 ഉത്സവം 🍃
തുലാംമാസത്തിലെ തിരുവോണത്തിന് അവസാനിക്കത്തക്കവിധത്തില്‍ മൂന്നുദിവസമാണ് പ്രധാന ഉത്സവം. മീനമാസത്തിലെ അത്തത്തിന് പ്രതിഷ്ഠാദിന വാര്‍ഷികവും ആഘോഷിച്ചുവരുന്നു.
🍃 ക്ഷേത്രത്തിലേയ്ക്കുള്ള വഴി 🍃
അടുത്ത ബസ് സ്‌റ്റേഷന്‍ - തിരൂര്‍ [4 km]
അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ - തിരൂര്‍ [4 km]
അടുത്ത വിമാനത്താവളം - കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം [173 km]
ആലത്തിയൂര്‍ ക്ഷേത്രത്തിലെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഉള്ള തിട്ട ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീരാമന്‍ ആണെങ്കിലും ഈ ക്ഷേത്രം ഹനുമാന്‍ ക്ഷേത്രം എന്ന് പരക്കെ അറിയപ്പെടുന്നതിന് കാരണമായി. ഹനുമാന്‍ സീതയെ തിരക്കി ലങ്കയിലേക്കു പോകുന്നതിനു മുന്‍പ് ഇവിടെവെച്ചാണ് ശ്രീരാമന്‍ ഹനുമാന് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തത് എന്നാണ് വിശ്വാസം. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായി ആണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. കൈയില്‍ ഒരു ദണ്ഡും പിടിച്ച് ശ്രീരാമന്റെ വചനങ്ങള്‍ കേള്‍ക്കാനെന്നവണ്ണം മുന്‍പോട്ട് ചാഞ്ഞാണ് ഹനുമാന്‍ നില്‍ക്കുന്നത്. ലക്ഷ്മണന്റെ ക്ഷേത്രം ഇവിടെ നിന്ന് ഏതാനും മീറ്ററുകള്‍ അകലെയാണ്. ഹനുമാനും ശ്രീരാമനും സ്വകാര്യമായി സംസാരിക്കുവാനായി ലക്ഷ്മണന്‍ മാറിനിന്നു കൊടുത്തതാണെന്നാണ് വിശ്വാസം. ഇവിടെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഒരു തിട്ട കെട്ടിയിട്ടുണ്ട്. ഈ തിട്ടയുടെ ഒരറ്റത്ത് കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികള്‍ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ ചാടുന്നു. ഈ ക്ഷേത്രത്തില്‍ ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീര്‍ഘായുസ്സ്, ധനം എന്നിവ നല്‍കും എന്ന് വിശ്വസിക്കപ്പെടുന്നു. വിശ്വാസികളുടെ എല്ലാ ദുഃഖങ്ങളും ഭയങ്ങളും മാറ്റുക മാത്രമല്ല, അവരുടെ ആഗ്രഹ പൂര്‍ത്തീകരണവും ആലത്തിയൂരിലെ ഹനുമാന്‍ നടത്തും എന്ന് വിശ്വസിക്കപ്പെടുന്നു.
🍃 പ്രതിഷ്ഠ 🍃
ക്ഷേത്രത്തില്‍ ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ശ്രീരാമപ്രതിഷ്ഠ. കിഴക്കോട്ട് ദര്‍ശനം.
🍃 ഹനുമാന്‍
ഹനുമാന്റെ ശ്രീകോവില്‍ അല്പം വടക്കുമാറിയാണ്. ഹനുമാന് ഇവിടെ പൂജയില്ല, നിവേദ്യം മാത്രമേയുള്ളൂ.
🍃 ഉപദേവതകൾ
ഗണപതി, അയ്യപ്പന്‍, ഭഗവതി, സുബ്രഹ്മണ്യന്‍, നാഗദൈവങ്ങള്‍ തുടങ്ങിയവരാണ് ഉപദേവതകള്‍.
🍃 എഴുത്തച്ഛന്‍
തുഞ്ചത്ത് എഴുത്തച്ഛന്‍ ഈ ക്ഷേത്രത്തിലെ ഉപാസകനായിരുന്നുവെന്ന് പറയപ്പെടുന്നു. തുഞ്ചന്‍പറമ്പിലെ കാഞ്ഞിരമരത്തില്‍ ഹനുമാന്റെ സാന്നിധ്യമുണ്ടായിരുന്നതുകൊണ്ടാണ് ഇല കായ്ക്കാത്തതെന്ന് പഴമ.
🍃 പ്രധാന വഴിപാടുകള്‍ 🍃
ഹനുമാന് നിവേദ്യം മാത്രം. തന്ത്രം കറുത്തേടത്ത്. ഹനുമാന് കുഴച്ച പൊതി അവല്‍ നിവേദ്യം. ദിവസവും രാവിലെയും വൈകിട്ടും നടക്കും. അവില്‍ വഴിപാട് പൊതിക്കണക്കാണ്. ഏതാണ്ട് മൂവായിരത്തോളം രൂപ ചെലവ് വരുന്നതാണ് ഈ വഴിപാട്. അരപൊതിയായോ കാല്‍ പൊതിയായോ അതുമല്ലെങ്കില്‍ മുപ്പതുരൂപ മാത്രം ചെലവ് വരുന്ന ഒരു നാഴിയോ നടത്താം. അവല്‍ പ്രസാദത്തിനായി ജാതിമതഭേദമന്യേ ആളുകളെത്തും. അവല്‍ പ്രസാദം പതിനഞ്ചുദിവസം കേടുകൂടാതെയിരിക്കും. സീതാന്വേഷണത്തിനായി പുറപ്പെട്ട ഹനുമാന്റെ കൈയില്‍ ഈ ദേവഭക്ഷണം ഒരു പൊതിയാക്കി ശ്രീരാമന്‍ നല്‍കിയതായി പുരാണം ഉദ്‌ഘോഷിക്കുന്നു. ശ്വാസംമുട്ടിന് പാളയും കയറും ഇവിടെ വഴിപാടായുണ്ട്. ശ്രീരാമസ്വാമിക്ക് ചതുശ്ശതവും മറ്റ് വഴിപാടുകളും നടത്തിവരുന്നു.
🍃 ഉത്സവം 🍃
തുലാംമാസത്തിലെ തിരുവോണത്തിന് അവസാനിക്കത്തക്കവിധത്തില്‍ മൂന്നുദിവസമാണ് പ്രധാന ഉത്സവം. മീനമാസത്തിലെ അത്തത്തിന് പ്രതിഷ്ഠാദിന വാര്‍ഷികവും ആഘോഷിച്ചുവരുന്നു.
🍃 ക്ഷേത്രത്തിലേയ്ക്കുള്ള വഴി 🍃
അടുത്ത ബസ് സ്‌റ്റേഷന്‍ - തിരൂര്‍ [4 km]
അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ - തിരൂര്‍ [4 km]
അടുത്ത വിമാനത്താവളം - കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം [173 km]
സർപ്പദോഷവും സർപ്പശാപവും മാറാൻ ഗരുഡ ക്ഷേത്രം
സർപ്പദോഷവും സർപ്പശാപവും മാറാൻ ഗരുഡ ക്ഷേത്രം
മണ്ഡലകാലത്ത് നാഗങ്ങൾ മനുഷ്യരൂപമെടുത്തു വരുന്ന ക്ഷേത്രമാണ് വെള്ളാമശ്ശേരി ഗരുഡൻകാവ്. ഇവിടെ ഗരുഡനാണ് പ്രധാന ദേവൻ. നാഗശത്രുവായ ഗരുഡനെ പ്രസാദി പ്പിച്ച് തങ്ങളുടെ ആയുസ്സ് ഒരു വർഷം കൂടി നീട്ടിക്കിട്ടുന്നതിനു വേണ്ടിയാണ് നാഗങ്ങൾ മനുഷ്യരൂപത്തിൽ ഇവിടെയെത്തുന്ന തെന്നാണ് വിശ്വാസം. സർപ്പദോഷവും സർപ്പശാപവും ഉള്ളവർ ഈ സമയം ഇവിടെ വന്നു തൊഴുതാൽ അവർക്കു ശാപ മോചനം ലഭിക്കുമെന്നാണ് വിശ്വാസം.
കേരളത്തിൽ അപൂർവമാണ് ഗരുഡൻ പ്രധാന പ്രതിഷ്ഠയായ ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണിത്. വെള്ളാ മകളുടെ വാസസ്ഥലം എന്ന അർത്ഥത്തിലാണ് വെള്ളാമശ്ശേരി എന്ന പേരു വന്നത് എന്നാണ് കരുതപ്പെടുന്നത്.
വൈഷ്ണവ പ്രാധാന്യമുള്ള ക്ഷേത്രാമാണ് വെള്ളാമശ്ശേരി ഗരുഡൻ കാവ് മലപ്പുറം ജില്ലയിലെ തിരൂരിനടുത്താണ്. ഈ ക്ഷേത്രം. ഗരുഡ ക്ഷേത്രം എന്നാണു ഖ്യാതിയെങ്കിലും മഹാവിഷ്ണു ഇവിടെ മറ്റൊരു പ്രധാന പ്രതിഷ്ഠയാണ്. കൂർമ്മാവതാരത്തിലാണ് വിഷ്ണു പ്രതിഷ്ഠ. അതിനു നേരെ പിന്നിലാണ് ഗരുഡ പ്രതിഷ്ഠ. മണ്ഡലകാലം ഇവിടെ ഗരുഡോ ത്സവമായി ആഘോഷിക്കുന്നു.
ഐതീഹ്യം
ഒരിക്കൽ പെരുന്തച്ചൻ വെട്ടത്തു രാജാവിന് ഒരു പ്രതിമ സമ്മാനം നല്കി. പ്രതിമ ഇഷ്ടപ്പെട്ട രാജാവ് ഇതിനു ജീവനുണ്ടായിരുന്നെങ്കിൽ എന്നു പറയുകയും കേട്ടു നിന്ന പെരു ന്തച്ചൻ ഒരു പതിവ്രത തൊട്ടാൽ അതിനു ജീവൻ വയ്ക്കുമെന്നു മറുപടി പറയുകയും ചെയ്തു. പെരുന്തച്ചന്റെ വാക്കുകളിൽ സന്തുഷ്ടനാകാത്ത രാജാവ്, തച്ചൻ പറഞ്ഞത് സത്യമാ യില്ലെങ്കിൽ പെരുന്തച്ചനെ വധിക്കുമെന്നു കല്പിക്കു കയും ചെയ്തു. ഇതു കേട്ടു ഒരു നിമിഷം ധ്യാനിച്ചു നിന്ന പെരുന്തച്ചന്റെയടുത്ത് അദ്ദേഹത്തിന്റെ ഭാര്യ എത്തി. അവർ ആ പ്രതിമയെ തൊട്ട നിമിഷം അതിനു ജീവൻ വച്ചു പറന്നുയർന്നു. രാജാവും പരിവാരങ്ങളും പ്രതിമയെ പിന്തുടർന്നു. പ്രതിമ വെള്ളാമകൾ വസിക്കുന്ന തീർഥക്കുളത്തിൽ ഒരാമയുടെ പുറത്തു പറന്നിറങ്ങി. ആമ മഹാവിഷ്ണു ക്ഷേത്രം ലക്ഷ്യമാക്കി നീന്തുകയും ചെയ്തു. ഈ കാഴ്ച കണ്ടു വന്ന രാജാവ്, കറുത്തേടം തിരുമേനിയെ വിളിച്ചു കാര്യങ്ങൾ ധരി പ്പിച്ചു. ഉടൻ തന്നെ വിഷ്ണു ക്ഷേത്രത്തിനു പടിഞ്ഞാറ് ഗരുഡ പ്രതിഷ്ഠ നടത്താൻ തീരുമാനിക്കുകയും ചെയ്തു അങ്ങനെ ഇവിടം ഗരുഡൻകാവ് എന്നറിയപ്പെട്ടു.
മറ്റൊരു ഐതിഹ്യം ഇപ്രകാരമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു ഋഷിവര്യൻ തപസ്സ് ചെയ്ത് മഹാവിഷ്ണുവിനെ പ്രത്യ ക്ഷപ്പെടുത്തി മനുഷ്യനു പാപമോക്ഷം ലഭിക്കാനുള്ള മാർഗ്ഗ ങ്ങൾ കാണിച്ചു കൊടുക്കണമെന്നു അഭ്യർത്ഥിച്ചു. അപ്രകാരം മഹാവിഷ്ണു തന്റെ വാഹനമായ ഗരുഡന് പാപമോക്ഷ ത്തിനുള്ള തത്ത്വങ്ങൾ വിശദീകരിച്ചു കൊടുത്തു. ഈ തത്ത്വ ങ്ങൾ ജനനന്മയ്ക്കായി ഉപകരിക്കാൻ ഗരുഡനെ ഭൂമിയിലേ ക്കു പറഞ്ഞു വിടുകയും ചെയ്തു. ഗരുഡൻ പറന്നു വന്നിരു ന്നത് ഇപ്പോൾ ഗരുഡൻ കാവിലുള്ള തീർഥക്കുളത്തിനടുത്താണെന്നും പറയപ്പെടുന്നു. കാലങ്ങൾക്കു ശേഷം വെട്ടത്തു രാജാവ് ഇവിടെ ഒരു വിഷ്ണു ക്ഷേത്രവും പണിതു.
പ്രത്യേകതകൾ
മണ്ഡലകാലത്തെ ആദ്യത്തെ മൂന്നു ഞായറാഴ്ചകൾ തുടർച്ച യായി ഗരുഡൻ കാവിൽ തൊഴുതാൽ ഒരു വർഷത്തെ ദർശന ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ആസ്മ, ത്വക് രോഗങ്ങൾ, ശിശുരോഗങ്ങൾ തുടങ്ങിയവയ്ക്ക് പ്രത്യേകം വഴിപാടുകൾ ഉണ്ട്. പക്ഷികളിൽ നിന്ന് കാർഷികവിളകൾക്ക് ഉപദ്രവം ഏൽക്കാതിരിക്കാൻ കർഷകർ ഇവിടെ വഴിപാടുകൾ നടത്തുന്നു. മറ്റൊരു പ്രത്യേകത ഇവിടെ സർപ്പദോഷം ഉള്ളവർ ജീവനുള്ള പാമ്പിനെ മൺകുടത്തിലാക്കി ഗരുഡനടയിൽ ഇറക്കി വിടുന്നു. തുടർന്നു പൂജാരി ഗരുഡ പഞ്ചാക്ഷരി മന്ത്രം ചൊല്ലി പാമ്പിന്റെ മേൽ തീർഥം തളിക്കുന്നു. അതോടെ ആ പാമ്പ് ഗരുഡന്റെ ഭക്ഷണമായി എന്നാണു വിശ്വാസം. തെക്കോട്ടായി ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ പിന്നീട് ആരും കാണാറില്ലെന്നും ആർക്കും ഉപദ്രവമുണ്ടായിട്ടില്ല എന്നുമാണ് വിശ്വാ സികള്‍ പറയുന്നത്. മഞ്ഞൾ ഇട്ടുണ്ടാക്കുന്ന മഞ്ഞപ്പായസ മാണ് ഇവിടുത്തെ പ്രധാന നിവേദ്യം. രോഗങ്ങൾ ഉണ്ടാവാതി രിക്കാൻ സ്വർണ്ണമോ വെള്ളിയോ മറ്റെന്തെങ്കിലും ലോഹ ങ്ങളോ കൊണ്ട് ഉണ്ടാക്കിയ വെള്ളരിക്ക ഇവിടെ നടയ്ക്ക് വയ്ക്കുന്നു. ത്വക് രോഗങ്ങൾ അകലാൻ ഇവിടുന്ന് കിട്ടുന്ന ഗരുഡ പഞ്ചാക്ഷരി എണ്ണ ഉപയോഗിച്ചാൽ മതി.
മണ്ഡലകാലത്ത് നാഗങ്ങൾ മനുഷ്യരൂപമെടുത്തു വരുന്ന ക്ഷേത്രമാണ് വെള്ളാമശ്ശേരി ഗരുഡൻകാവ്. ഇവിടെ ഗരുഡനാണ് പ്രധാന ദേവൻ. നാഗശത്രുവായ ഗരുഡനെ പ്രസാദി പ്പിച്ച് തങ്ങളുടെ ആയുസ്സ് ഒരു വർഷം കൂടി നീട്ടിക്കിട്ടുന്നതിനു വേണ്ടിയാണ് നാഗങ്ങൾ മനുഷ്യരൂപത്തിൽ ഇവിടെയെത്തുന്ന തെന്നാണ് വിശ്വാസം. സർപ്പദോഷവും സർപ്പശാപവും ഉള്ളവർ ഈ സമയം ഇവിടെ വന്നു തൊഴുതാൽ അവർക്കു ശാപ മോചനം ലഭിക്കുമെന്നാണ് വിശ്വാസം.
കേരളത്തിൽ അപൂർവമാണ് ഗരുഡൻ പ്രധാന പ്രതിഷ്ഠയായ ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണിത്. വെള്ളാ മകളുടെ വാസസ്ഥലം എന്ന അർത്ഥത്തിലാണ് വെള്ളാമശ്ശേരി എന്ന പേരു വന്നത് എന്നാണ് കരുതപ്പെടുന്നത്.
വൈഷ്ണവ പ്രാധാന്യമുള്ള ക്ഷേത്രാമാണ് വെള്ളാമശ്ശേരി ഗരുഡൻ കാവ് മലപ്പുറം ജില്ലയിലെ തിരൂരിനടുത്താണ്. ഈ ക്ഷേത്രം. ഗരുഡ ക്ഷേത്രം എന്നാണു ഖ്യാതിയെങ്കിലും മഹാവിഷ്ണു ഇവിടെ മറ്റൊരു പ്രധാന പ്രതിഷ്ഠയാണ്. കൂർമ്മാവതാരത്തിലാണ് വിഷ്ണു പ്രതിഷ്ഠ. അതിനു നേരെ പിന്നിലാണ് ഗരുഡ പ്രതിഷ്ഠ. മണ്ഡലകാലം ഇവിടെ ഗരുഡോ ത്സവമായി ആഘോഷിക്കുന്നു.
ഐതീഹ്യം
ഒരിക്കൽ പെരുന്തച്ചൻ വെട്ടത്തു രാജാവിന് ഒരു പ്രതിമ സമ്മാനം നല്കി. പ്രതിമ ഇഷ്ടപ്പെട്ട രാജാവ് ഇതിനു ജീവനുണ്ടായിരുന്നെങ്കിൽ എന്നു പറയുകയും കേട്ടു നിന്ന പെരു ന്തച്ചൻ ഒരു പതിവ്രത തൊട്ടാൽ അതിനു ജീവൻ വയ്ക്കുമെന്നു മറുപടി പറയുകയും ചെയ്തു. പെരുന്തച്ചന്റെ വാക്കുകളിൽ സന്തുഷ്ടനാകാത്ത രാജാവ്, തച്ചൻ പറഞ്ഞത് സത്യമാ യില്ലെങ്കിൽ പെരുന്തച്ചനെ വധിക്കുമെന്നു കല്പിക്കു കയും ചെയ്തു. ഇതു കേട്ടു ഒരു നിമിഷം ധ്യാനിച്ചു നിന്ന പെരുന്തച്ചന്റെയടുത്ത് അദ്ദേഹത്തിന്റെ ഭാര്യ എത്തി. അവർ ആ പ്രതിമയെ തൊട്ട നിമിഷം അതിനു ജീവൻ വച്ചു പറന്നുയർന്നു. രാജാവും പരിവാരങ്ങളും പ്രതിമയെ പിന്തുടർന്നു. പ്രതിമ വെള്ളാമകൾ വസിക്കുന്ന തീർഥക്കുളത്തിൽ ഒരാമയുടെ പുറത്തു പറന്നിറങ്ങി. ആമ മഹാവിഷ്ണു ക്ഷേത്രം ലക്ഷ്യമാക്കി നീന്തുകയും ചെയ്തു. ഈ കാഴ്ച കണ്ടു വന്ന രാജാവ്, കറുത്തേടം തിരുമേനിയെ വിളിച്ചു കാര്യങ്ങൾ ധരി പ്പിച്ചു. ഉടൻ തന്നെ വിഷ്ണു ക്ഷേത്രത്തിനു പടിഞ്ഞാറ് ഗരുഡ പ്രതിഷ്ഠ നടത്താൻ തീരുമാനിക്കുകയും ചെയ്തു അങ്ങനെ ഇവിടം ഗരുഡൻകാവ് എന്നറിയപ്പെട്ടു.
മറ്റൊരു ഐതിഹ്യം ഇപ്രകാരമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു ഋഷിവര്യൻ തപസ്സ് ചെയ്ത് മഹാവിഷ്ണുവിനെ പ്രത്യ ക്ഷപ്പെടുത്തി മനുഷ്യനു പാപമോക്ഷം ലഭിക്കാനുള്ള മാർഗ്ഗ ങ്ങൾ കാണിച്ചു കൊടുക്കണമെന്നു അഭ്യർത്ഥിച്ചു. അപ്രകാരം മഹാവിഷ്ണു തന്റെ വാഹനമായ ഗരുഡന് പാപമോക്ഷ ത്തിനുള്ള തത്ത്വങ്ങൾ വിശദീകരിച്ചു കൊടുത്തു. ഈ തത്ത്വ ങ്ങൾ ജനനന്മയ്ക്കായി ഉപകരിക്കാൻ ഗരുഡനെ ഭൂമിയിലേ ക്കു പറഞ്ഞു വിടുകയും ചെയ്തു. ഗരുഡൻ പറന്നു വന്നിരു ന്നത് ഇപ്പോൾ ഗരുഡൻ കാവിലുള്ള തീർഥക്കുളത്തിനടുത്താണെന്നും പറയപ്പെടുന്നു. കാലങ്ങൾക്കു ശേഷം വെട്ടത്തു രാജാവ് ഇവിടെ ഒരു വിഷ്ണു ക്ഷേത്രവും പണിതു.
പ്രത്യേകതകൾ
മണ്ഡലകാലത്തെ ആദ്യത്തെ മൂന്നു ഞായറാഴ്ചകൾ തുടർച്ച യായി ഗരുഡൻ കാവിൽ തൊഴുതാൽ ഒരു വർഷത്തെ ദർശന ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ആസ്മ, ത്വക് രോഗങ്ങൾ, ശിശുരോഗങ്ങൾ തുടങ്ങിയവയ്ക്ക് പ്രത്യേകം വഴിപാടുകൾ ഉണ്ട്. പക്ഷികളിൽ നിന്ന് കാർഷികവിളകൾക്ക് ഉപദ്രവം ഏൽക്കാതിരിക്കാൻ കർഷകർ ഇവിടെ വഴിപാടുകൾ നടത്തുന്നു. മറ്റൊരു പ്രത്യേകത ഇവിടെ സർപ്പദോഷം ഉള്ളവർ ജീവനുള്ള പാമ്പിനെ മൺകുടത്തിലാക്കി ഗരുഡനടയിൽ ഇറക്കി വിടുന്നു. തുടർന്നു പൂജാരി ഗരുഡ പഞ്ചാക്ഷരി മന്ത്രം ചൊല്ലി പാമ്പിന്റെ മേൽ തീർഥം തളിക്കുന്നു. അതോടെ ആ പാമ്പ് ഗരുഡന്റെ ഭക്ഷണമായി എന്നാണു വിശ്വാസം. തെക്കോട്ടായി ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ പിന്നീട് ആരും കാണാറില്ലെന്നും ആർക്കും ഉപദ്രവമുണ്ടായിട്ടില്ല എന്നുമാണ് വിശ്വാ സികള്‍ പറയുന്നത്. മഞ്ഞൾ ഇട്ടുണ്ടാക്കുന്ന മഞ്ഞപ്പായസ മാണ് ഇവിടുത്തെ പ്രധാന നിവേദ്യം. രോഗങ്ങൾ ഉണ്ടാവാതി രിക്കാൻ സ്വർണ്ണമോ വെള്ളിയോ മറ്റെന്തെങ്കിലും ലോഹ ങ്ങളോ കൊണ്ട് ഉണ്ടാക്കിയ വെള്ളരിക്ക ഇവിടെ നടയ്ക്ക് വയ്ക്കുന്നു. ത്വക് രോഗങ്ങൾ അകലാൻ ഇവിടുന്ന് കിട്ടുന്ന ഗരുഡ പഞ്ചാക്ഷരി എണ്ണ ഉപയോഗിച്ചാൽ മതി.
Saturday, 17 June 2017
കാർത്ത്യായനി ക്ഷേത്രം,ചേർത്തല
കാർത്ത്യായനി ക്ഷേത്രം,ചേർത്തല
ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ്ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചേർത്തല നഗരഹൃദയത്തിൽ റോഡരികിലായിട്ടാണ്കാർത്യായനി ക്ഷേത്രം എന്ന് അറിയപ്പെടുന്ന ഈ ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുർഗ്ഗാദേവിയുടെ മറ്റൊരു രൂപമായ "കാർത്യായനിദേവിയാണ്" പ്രധാന പ്രതിഷ്ഠ.
ക്ഷേത്രഐതിഹ്യം
തിരുവനന്തപുരത്തെ അനന്തപദ്മനാഭ ക്ഷേത്രത്തിൽ നിന്ന് വില്വമംഗലം സ്വാമിയാർ ഗുരുവായൂരിലേക്ക് തിരികേ പോകുമ്പോൾ അൽപ്പ സമയം ചേർത്തലയിൽ വിശ്രമിച്ചു. ഒരു മരച്ചുവട്ടിലായിരുന്നു അദ്ദേഹം വിശ്രമിച്ചത്. അരയന്നങ്ങൾ നീന്തുന്ന നിരവധി കുളങ്ങൾ അദ്ദേഹം കാണാനിടയായി. ഇതിനിടയിൽ ഒരു ദിവ്യത്തമുള്ള ഒരു കന്യകയെ അദ്ദേഹം കാണാനിടയായി. അത് നവദുർഗ്ഗമാരിൽ ഒരാളായ കാർത്യായനി തന്നെയാണെന്ന് അദ്ദേഹം മനസ്സിൽ ഉറപ്പിച്ചു. അദ്ദേഹം ഉടൻ ദേവിയെ സമീപിച്ചപ്പോൾ ദേവി കുളത്തിലേക്ക് എടുത്ത് ചാടി. ഇങ്ങനെ ആറ് ദിവസവും വില്വമംഗലം സ്വാമിയാരെ കണ്ടപ്പോൾ അവർ ആറ് കുളങ്ങളിലായി ചാടി ഒളിച്ചു. അങ്ങനെ ഏഴാമത്തെ ദിവസം വന്നു. ഏഴാമത്തെ കുളത്തിലേക്ക് ദേവി ചാടി. എന്നാൽ കുളത്തിൽ നിറയെ ചേറ് ആയിരുന്നു. ദേവി ചേറിലേക്ക് താഴുന്നതിന് മുൻപെ വില്വമംഗലം അവരുടെ മുടിയിൽ പിടിച്ച് ഉയർത്തി. ചേറിലായ തല എന്ന അർത്ഥത്തിലാന് ചേർത്തല എന്ന പേര് ഉണ്ടായതെന്നാണ് ഐതിഹ്യം.
ക്ഷേത്ര വിശേഷങ്ങൾ
ഉത്സവത്തിന് മുന്നോടിയായാണ് സാധാരണ ക്ഷേത്രങ്ങളിലെല്ലാം കൊടിയേറ്റം നടക്കാറുള്ളത്. എന്നാൽ ഉത്സവം തുടങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം കൊടിയേറ്റം നടക്കുന്ന ഒരു ക്ഷേത്രമാണിത്.മൂന്ന് ശ്രീ കോവിലുകളാണ് ഈ ക്ഷേത്രത്തിലുള്ളത്. ദേവിയേ കൂടാതെ ശിവനും വിഷ്ണുവുമാണ് മറ്റ് പ്രതിഷ്ടകൾ. ശിവനേയും വിഷ്ണുവിനേയും ഒരുമിച്ച് പ്രതിഷ്ടിച്ചിട്ടുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.ഈ ക്ഷേത്രത്തിലെ പ്രതിഷ്ടയ്ക്കുമുണ്ട് ഏറെ പ്രത്യേകത. തറനിരപ്പിൽ നിന്ന് നാലടിയോളം താഴ്ചയിലാണ് ദേവിയെ പ്രതിഷ്ടിച്ചിരിക്കുന്നത്. ദേവി സ്വയംഭൂവായതാണെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കിഴക്കോട്ടാണ് പ്രതിഷ്ട. ചതുരത്തിൽ കെട്ടിയിട്ടുള്ള കരിങ്കല്ലാണ് പ്രതിഷ്ടാസ്ഥാനം. സരസ്വതി, ലക്ഷ്മി, പാർവതി തുടങ്ങി വിവിധ ഭാവങ്ങളിലും ആരാധിക്കാറുണ്ട്.
വഴിപാടുകൾ
കോഴികളെ പറപ്പിക്കലാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഭക്തർ ഇത്തരത്തിൽ പറപ്പിക്കുന്ന കോഴികളാണ് അവയെല്ലാം.ക്ഷേത്രത്തിലേക്ക് നമ്മൾ പ്രവേശിക്കുമ്പോൾ തന്നെ നൂറു കണക്കിന് കോഴികളെ കാണാം. ക്ഷേത്രാങ്കണത്തിൽ നിറയെ കോഴികളായിരിക്കും.ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തടിവഴിപാട്. അരിപ്പൊടി, തേൻ, പഴം, മുന്തിരിങ്ങ, കൽക്കണ്ടം, ചുക്കുപൊടി, ഏലക്കാപൊടി, ജീരകപ്പൊടി എന്നിവ ചേർത്താണ് ഇത് നിർമ്മിക്കുന്നത്. തുടർന്ന് കുഴൽരൂപത്തിൽ ചുരുട്ടിയെടുത്ത പാളയിൽ ഈ മിശ്രിതം നിറയ്ക്കുന്നു. തുടർന്ന് മണ്ണിൽ കുഴിച്ചിട്ട് മീതെ തീയിട്ട് ചുട്ടെടുക്കുകായാണ്. രോഗം മാറാൻ നിരവധിപ്പേരാണ് ഈ വഴിപാട് നേരുന്നത്.
ഉത്സവം
മീനമാസത്തിലെ മകയിരം നാൾ മുതൽ ആണ് ഇവിടെ ആറാട്ട് നടക്കുന്നത്. ഏഴ് ദിവസവും ആറാട്ട് നടക്കും. പൂയം നാളിലെ സരസ്വതി പടയണി, ആയില്ല്യം, മകം, പൂരം തുടങ്ങിയ നാളുകളിലെ പടയണികൾ എന്നിവയാണ് ക്ഷേത്രത്തിലെ മറ്റ് ചടങ്ങുകൾ.
Subscribe to:
Posts (Atom)