Sunday, 28 May 2017

പ്രാര്‍ത്ഥന കേള്‍ക്കാത്തതെന്തേ?

🕉🕉🕉🕉🕉🕉🕉🕉🕉🕉🕉

പ്രാര്‍ത്ഥന കേള്‍ക്കാത്തതെന്തേ?

🕉🕉🕉🕉🕉🕉🕉🕉🕉🕉🕉

ശ്രീകോവിലിനു മുന്നില്‍ തൊഴുകൈയോടെ, ഏകാഗ്രമായി അയാള്‍ പ്രാര്‍ത്ഥിച്ചു. "ഭഗവാനെ ആരോഗ്യവും ആയുസും നിറയെ സമ്പത്തും നല്കി എന്നെ അനുഗ്രഹിക്കണേ…" പ്രാര്‍ത്ഥന കഴിഞ്ഞ് സംതൃപ്തിയോടെ അയാള്‍ പുറത്തേക്കു വന്നു. ഗോപുരവാതിലില്‍ ഇട്ടിരുന്ന ചെരുപ്പ് കാണാനില്ല. എല്ലായിടത്തും നോക്കി. വിലയേറിയ ചെരുപ്പ് മോഷണം പോയതാണെന്ന് അതോടെ ഉറപ്പായി.

അയാള്‍ കോപത്തോടെ അമ്പലത്തിനകത്തേക്കു വീണ്ടും കയറി. ശ്രീകോവിലിനു മുന്നിലെത്തി. കോപത്തോടെ പറഞ്ഞു, "ദൈവമേ, എന്റെ ചെരുപ്പു പോലും സംരക്ഷിക്കാന്‍ കഴിയാത്ത അവിടുന്നാണോ എനിക്ക് ആരോഗ്യവും സമ്പത്തും തന്ന് അനുഗ്രഹിക്കാന്‍ പോകുന്നത്."
അയാള്‍ വീണ്ടും അമ്പലത്തില്‍ നിന്നും പുറത്തിറങ്ങി. അപ്പോള്‍ ഗോപുരവാതിക്കല്‍ കണ്ട കാഴ്ച അയാളെ വല്ലാതാക്കി. ഇരു കാലുകളും നഷ്ടപ്പെട്ട ഒരാള്‍ നിരങ്ങി നിരങ്ങി നീങ്ങുകയാണ്. ഉരയുമ്പോഴുള്ള വേദന മുഖത്തു കാണാം.

അയാള്‍ ഉടന്‍ ക്ഷേത്രത്തിനകത്തു കയറി. പശ്ചാത്താപവിശനായി, തൊഴുകൈയോടെ ഇടറും തൊണ്ടയോടെ മാപ്പിരുന്നു,"പ്രഭോ… ക്ഷമിക്കണേ… എനിക്ക് ചെരുപ്പ്… ഈ രണ്ടു കാലുകളും ആരോഗ്യത്തോടെ നല്കിയതിന് നന്ദി… നന്ദി…"
നമുക്കില്ലാത്തതിനെ കുറിച്ച് പരാതിപ്പെടാനും ദുഃഖിക്കാനും സമയം കളയരുത്. ഈശ്വരകൃപയാല്‍ നമുക്കിപ്പോള്‍ ഉള്ളതിനെ ഓര്‍ത്ത് സന്തോഷിക്കുക. നമ്മുടെ ഭാഗ്യം സ്വയം തിരിച്ചറിയുക. പ്രാര്‍ത്ഥിക്കാതെ തന്നെ നമുക്കാവശ്യമുള്ളതെല്ലാം ഈശ്വരന്‍ നല്കിക്കൊണ്ടിരിക്കുന്നു. നാം പ്രാര്‍ത്ഥനയിലൂടെ ആവശ്യങ്ങള്‍ അറിയിക്കുകയല്ല വേണ്ടത്; ഈ നിമിഷം വരെ ജീവിതം തന്നതില്‍ നന്ദി രേഖപ്പെടുത്തുകയാണ് വേണ്ടത്.
ഭഗവാനേ തൊഴുത് ആവശ്യങ്ങൾ പറയുകയും അത് നടത്തി കിട്ടിയില്ലെങ്കിൽ വഴിപാടുകൾ നടത്തിയതിൻറെ കണക്കു പറഞ്ഞും ഇത്രയും ചെയ്തിട്ടും എൻറെ പ്രാർത്ഥന കേട്ടില്ലല്ലോന്ന് പറഞ്ഞു കുറ്റം പറയുകയും അല്ല ചെയ്യേണ്ടത്.  നമുക്ക് വേണ്ടത് ഭഗവാൻ നല്കും. ഭഗവാനിൽ പൂർണ വിശ്വാസമർപ്പിച്ചുളള പ്രാർത്ഥന മാത്രം മതി.  പ്രാർത്ഥിച്ചപ്പോൾ കിട്ടത്തതിന് ഭഗവാനെ കുറ്റം പറയൂകയും ഭഗവാൻറെ ശക്തിയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന സ്വഭാവം ഒഴിവാക്കുക. .സ്വയം ചിന്തിക്കൂ നമ്മളിൽ ആരൊക്കെ അങ്ങനെ ചെയ്യതിട്ടുണ്ട്, ചെയ്യുന്നുണ്ട് എന്ന്.  ആ ശീലം അവസാനിപ്പിക്കുക. ഭഗവാനിൽ പൂർണ വിശ്വാസം അർപ്പിക്കുക.

🔱🔱🔱🔱🔱🔱🔱🔱🔱🔱🔱

വരാഹം, നരസിംഹം,വാമനന്‍, പരശു രാമന്‍, ശ്രീ രാമന്‍

 വരാഹം
 ഭൂമിലാഭം,പുരോഗതി
🙏
വരാഹ രൂപിണം ദേവം ലോക നാഥം മഹേശ്വരം
മേദിന്ന്യുദ്ധാരകം വന്ദേ രക്ഷ രക്ഷ ദയാനിധേ
 നരസിംഹം
 ശത്രുനാശം,ആരോഗ്യ ലബ്ധി
 🙏
ഉഗ്രം വീരം മഹാവിഷ്നും ജ്വലന്തം സര്‍വ്വതോന്മുഖം
നൃസിംഹം ഭിക്ഷണം ഭദ്രം മൃത്യു മൃത്യുര്‍ നമാമ്യഹം
🙏                      
 വാമനന്‍

പാപനാശം, മോക്ഷ ലബ്ധി
🙏
കൃഷ്ണാജിന്യുപവീതി സ്വച് ച്ചത്രീ ധൃത കമണ്ഡലു
കുണ്ഡലീ ശിഖയാ  യുക്തോ ഭാണ്ഡധാരീ സമാവതു
🙏                      
 പരശു രാമന്‍

കാര്യസാധ്യം, ശത്രുനാശം
🙏
ദേവം നൗമി രമാപതിം രണപടും ഭാസ്വല്‍ കിരീടാഞ്ചിതം
കോദണ്ഡ0 സശരം കരേണ ഭധതം വാമനേ ചാന്യേനച
ആര്‍ത്ത ത്രാണപടും കുടാര മസതാം
കണ്ഠച് ചിദം ഭാസുരം
സ്മശ്രു പ്രസ്ഫുരിതാനനം സുരതനും രാമം സദാ ശാശ്വതം
🙏                      
 ശ്രീ രാമന്‍
ദുരിത ശാന്തി, മോക്ഷ ലബ്ധി,ദുഃഖ നിവൃത്തി
🙏
ആപദാമപ ഹര്‍ത്താരം ദാതാരം സര്‍വ്വ സമ്പതാം
ലോകാഭിരാമം ശ്രീരാമം ഭൂയോ ഭുയോ നമാമ്യഹം

നാമജപം മോചനത്തിനുള്ള മാര്‍ഗ്ഗമാണ്........

നാമജപം മോചനത്തിനുള്ള മാര്‍ഗ്ഗമാണ്........,

മനസ്സിന്‍റേയും ശരീരത്തിന്‍റേയും വിശ്രമമാണ് ഇത്കൊണ്ട് സിദ്ധിക്കുന്നത്.

മാത്രമല്ല നാമജപം കൊണ്ട് അനിര്‍വചനീയമായ ശാന്തിയും അളവറ്റ ഊര്‍ജ്ജവും സിദ്ധിക്കുന്നു.

നാമജപം മൂന്ന് തരത്തിലുണ്ട്:

1.വാചികം :
ഉറക്കെ ജപിക്കുന്നത്

2.ഉപാംശു :
ചുണ്ട് അനക്കി മാത്രം ജപിക്കുന്നത്

3.മാനസം : മനസ്സില്‍ മാത്രം ജപിക്കുന്നത്ഈ മൂന്നിലും ഏതാണ് ഉത്തമം എന്ന് ചോദിച്ചാല്‍ മാനസം എന്നാണ് ഉത്തരം......

ഈശ്വര നാമം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ജപിക്കാം......

എത്രവേണമെങ്കിലും ജപിക്കാം........

എങ്കിലും മനസ്സിന്‍റെ ഏകാഗ്രതയ്ക്കായി 108, 1008 എന്നിങ്ങനെയുള്ള എണ്ണങ്ങള്‍ വച്ചാണ് സാധാരണ നാമജപം നടത്താറുള്ളത്.

രൂപമോ പേരോ ഇല്ലാത്തതാണ് ഈശ്വരന്‍. എങ്കിലും നാം സഹസ്രനാമങ്ങളിലൂടെയും സഹസ്രരൂപങ്ങളിലൂടെയും ഈശ്വരനെ ആരാധിക്കുന്നു.

അവനവന്‍റെ മനസ്സിനെ ഭൌതിക മുക്തമാക്കുന്നതിനാണ് നാമം ജപിക്കുന്നത്.

അതിലൂടെ അവനവന്‍റെ ഉള്ളിലുള്ള ഈശ്വരനെ തന്നെ അറിയാന്‍ കഴിയുന്നു....

ഭൂതത്തിലും ഭാവിയിലും ഉഴലുന്ന മനസ്സിനെ വര്‍ത്തമാനത്തില്‍ പിടിച്ചു നിര്‍ത്താന്‍ നാമജപത്തിനു കഴിയും.

നമ്മുടെ ബുദ്ധിയും ഓര്‍മ്മയും വര്‍ദ്ധിപ്പിക്കുന്നതിനും നാമജപം നന്ന്.

മത്സ്യാവതാരം

🐠🐟🐠🐟🐠🐟🐠🐟🐠🐟🐠

🐠മത്സ്യാവതാരം🐟


🌞🌞🌞🌞🌞🌞🌞🌞🌞🌞🌞


മഹാവിഷ്ണുവിന്‍റെ പത്ത് അവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം. വൈവസ്വതമനു എന്ന മനുവിന്‍റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു എന്നാണ് ഐതിഹ്യം.

വൈവസ്വതമനു സ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം, തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു.

ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി.
ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് സപ്തർഷികളോടൊപ്പം രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. മഹാപ്രളയസമയത്ത് മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി. മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു.

എന്തുകൊണ്ടാണ് മത്സ്യാവതാരം തന്നെ ആദ്യം?
സംസാരസാഗരത്തിൽ ഉഴറുന്ന നമ്മെ തന്നെ മത്സ്യമായി കണ്ടാൽ മതിയാകും.. ..
സാധാരണ ഭാഷയിൽ പറഞ്ഞാൽ ഏതൊരു വ്യക്തിയും ശുദ്ധതത്ത്വത്തെ മനസ്സിലാക്കുവാൻ ആദ്യം ചെയ്യേണ്ടത് സ്വന്തം പ്രാണനെ സ്വാധീനീക്കുക എന്നതാണ്.
ഈ സംസാരസാഗരത്തിൽ നിന്ന് ഉയരുവാനുള്ള ആഗ്രഹം വരുമ്പോൾ ആദ്യം വേണ്ടത് പ്രാണനെ അടക്കുക എന്നതാണ്.. യോഗദര്‍ശനത്തെ ആധാരമാക്കി നോക്കുയാണെങ്കിൽ ഇഡ-പിംഗള നാഡികളെയാണ് മത്സ്യം കാണിക്കുന്നത്.
കാരണം ശാസ്ത്രഗ്രന്ഥങ്ങളിലെല്ലാം തന്നെ ഇവയെ ഗംഗയും യമുനയുമായി ആണ് പറയുന്നത്..
അതിലെ മത്സ്യങ്ങളായി ആണ് ഈ രണ്ട് നാഡിയെ തുലനം ചെയ്യുന്നത്..
ഇവിടെയും കുണ്ഡലിനിശക്തിയെ ഉയര്‍ത്തുന്നതിനുള്ള ആദ്യ പടിയായി നാഡി ശുദ്ധി ചെയ്യുക എന്നര്‍ത്ഥം…..



(സത്യവൃതൻ എന്ന രാജാവ്. മത്സ്യമായി അവതരിച്ച ഭഗവാന്റെ അനുഗ്രഹതാൽ അടുത്ത മന്വന്തരത്തിൽ വിവസ്വാന്റെ( സൂര്യന്‍ ) പുത്രനായി ശ്രാർദ്ധദേവൻ എന്ന പേരില്‍ ജനിച്ചു. വിവസ്വാന്റെ പുത്രന്‍ ആയതിനാല്‍ വൈവസ്വതൻ എന്ന പേര് കിട്ടി. ഇദ്ദേഹമാണ് ഇപ്പോഴത്തെ മനു. അതിനാല്‍ ഇതിനെ വൈവസ്വര മന്വന്തരം എന്ന് പറയുന്നു)

🐠🐟🐠🐟🐠🐟🐠🐟🐠🐟🐠

ഭയനിവാരണത്തിനായി ഒരു അതിവിശിഷ്ട ദുര്‍ഗ്ഗാമന്ത്രം

ഭയനിവാരണത്തിനായി ഒരു അതിവിശിഷ്ട ദുര്‍ഗ്ഗാമന്ത്രം

"വാഹനം കൈകാര്യം ചെയ്യുമ്പോള്‍, വലിയ ഉത്തരവാദിത്വമുള്ള തൊഴില്‍ ചെയ്യുമ്പോള്‍, അസമയത്തുള്ള യാത്രയില്‍, അര്‍ദ്ധരാത്രിയില്‍ എന്നിങ്ങനെ ഭയമുണ്ടാകാവുന്ന മേഖലകള്‍ പലതാണ്".

ഇങ്ങനെയുള്ളവര്‍ക്ക് ജപിക്കാനായി ഒരു ദുര്‍ഗ്ഗാമന്ത്രം പരിചയപ്പെടുത്തുന്നു.

മന്ത്രം:

"ഓം സര്‍വ്വസ്വരൂപേ സര്‍വ്വേശേ സര്‍വ്വശക്തി സമന്വിതേ
ഭയേഭ്യസ്ത്രാഹിനോ ദേവി ദുര്‍ഗ്ഗേ ദേവി നമോസ്തുതേ"

പതിനൊന്നാണ് ജപസംഖ്യ. രുദ്രാക്ഷം ധരിച്ചുകൊണ്ട് ജപിക്കുന്നത് അത്യുത്തമം. ഭയംവും അകാരണമായ ടെന്‍ഷനും തീര്‍ച്ചയായും നീങ്ങുന്നതാണ്.

അടിച്ചു തളിച്ചിട്ടേ അന്തിത്തിരി കത്തിക്കാവൂ. എന്തുകൊണ്ട്?

അടിച്ചു തളിച്ചിട്ടേ അന്തിത്തിരി കത്തിക്കാവൂ. എന്തുകൊണ്ട്?
എന്തിനാണ് സന്ധ്യയ്ക്ക് ഒരു നാഴിക മുമ്പ് ദീപം തെളിയിക്കുന്നത്? ഓട്ടുവിളക്കിലെ അഗ്നി എങ്ങനെയാണ് രാത്രിയുടെ കാവൽക്കാരനായത്?നിലവിളക്ക് കൊളുത്തുമ്പോൾ വടക്കേ വാതിൽ അടച്ചിടുന്നത് എന്തിന്?
 
       അടിച്ചു തളിച്ചിട്ടേ അന്തിത്തിരി വയ്ക്കാവൂ എന്നത് ദേവപ്രീതിക്ക് വേണ്ടി, ലക്ഷ്മി വാസത്തിനുവേണ്ടി എന്നൊക്കെ പറയുന്നുവെങ്കിലും ശാസ്ത്രീയമായി പരിസര ശുചീകരണം തന്നെയാണ് ഉദ്ദേശിക്കുന്നത്. ചൂലുകൊണ്ട് ചപ്പുചവറുകൾ അടിച്ചുവാരുമ്പോൾ ഉയരുന്ന പൊടിപടലങ്ങൾ അമർച്ച ചെയ്യാൻ വെള്ളം തളിക്കുന്നു. പൊടിയിലുടെ ഉയരുന്ന അണുക്കളും അന്തരീക്ഷമലിനീകരണവും തടയാൻ പഴമക്കാർ ചാണകം കലക്കി തളിച്ചിരുന്നു.

     സന്ധ്യയാകുന്നതിന് മുമ്പ് വിളക്കു വയ്ക്കണമെന്നും ഇല്ലെങ്കിൽ വീട്ടിൽ ഛേട്ടാ ഭഗവതി കുടിയിരിക്കും എന്നാണ് വിശ്വാസം. എന്നാൽ ഇതിൻറെ പിന്നാലെ ശാസ്ത്രീയ വശം എന്തെന്നാൽ , സൂര്യാസ്തമനത്തിനും ചന്ദ്രോദയത്തിനുമിടയിലെ സന്ധ്യാ സമയം അന്തരീക്ഷത്തിൽ വിക്ഷാംശം ബാധിക്കുമെന്നും ആ സമയം ഓട്ടുവിളക്കിൽ നല്ലെണ്ണയൊഴിച്ച് ദീപം തെളിയിച്ച് അതിനുചുറ്റും കുടുംബാഗങ്ങൾ ഒരുമിച്ച് ഇരുന്ന് നാമം ജപിക്കുമ്പോൾ നിലവിളക്കിൽ നിന്നും വരുന്ന ഊർജ്ജം ആ അന്തരീക്ഷത്തെ ശുദ്ധികരിക്കുകയും ആ ശുദ്ധവായു കുടുംബാംഗങ്ങൾക്ക് ആരോഗ്യം നല്കുകയും ചെയ്യുന്നു. കിഴക്കും പടിഞ്ഞാറുമായോ അഞ്ചു തിരിയിട്ടോ തെളിക്കുന്ന ദീപത്തിൽ അനുകൂല ഊർജ്ജം വൃത്താകൃതിയിൽ സഞ്ചരിച്ച് ചുറ്റും പ്രസരിക്കുന്നു.

          ഓട്ടുവിളക്കിൽ ദീപം തെളിയിക്കുമ്പോൾ ലോഹനിർമ്മിതമായ വിളക്കിൽ നിന്നും പ്രസരിക്കുന്നഊർജ്ജം മനുഷ്യ ശരീരത്തിലെ ചെമ്പ്, വെള്ളി, ഈയം എന്നിവയുടെ ദൗർലഭ്യംകുറയ്ക്കുകയും വിളക്കിലെ എള്ളെണ്ണ ഇരുമ്പിൻറെ അഭാവം നികത്തുകയും ചെയ്യുന്നു. സ്വർണ്ണാഭരണം ധരിച്ച് വിളക്ക് തെളിയിക്കുകയും സമിപമിരിക്കുകയും ചെയ്താൽ പഞ്ചലോഹത്തിൻറെ ഗുണം കിട്ടും. വിളക്കിലെ പ്രാണോർജ്ജശക്തി അന്തരീക്ഷത്തിലെ  രോഗാണുക്കളെ നശിപ്പിച്ച് ആരോഗ്യം നല്കുന്നതു കൊണ്ടാണ് ഓട്ടുവിഴക്കിലെ അഗ്നി രാത്രിയുടെ കാവൽക്കാരൻ എന്നു പറയുന്നത്.

        ദക്ഷിണ ധ്രുവത്തിൽ നിന്നും ഉത്തര ധ്രുവത്തിലേക്കാണ് കാന്തികശക്തി പ്രവഹിക്കുന്നത്. വിളക്കു കത്തിക്കുമ്പോളുണ്ടാകുന്ന പ്രാണോർജ്ജത്തെ ഈ കാന്തികശക്തി പുറത്തേക്ക് കൊണ്ടു പോകാതിരിക്കാനാണ് വിളക്കു വയ്ക്കുമ്പോൾ വടക്കേ വാതിൽ അടച്ചിടണമെന്ന് പറയുന്നത്.

നക്ഷത്ര ദേവതകളും മന്ത്രങ്ങളും...

നക്ഷത്ര ദേവതകളും മന്ത്രങ്ങളും...

ജന്മ നക്ഷത്രങ്ങൾ പ്രധാനം ആണ് എന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു.ഓരോ നക്ഷത്രത്തിനും ഓരോ ദേവതകൾ ഉണ്ട്.ആ ദേവതകളെ ആരാധിക്കുന്നതും ,നിത്യം മന്ത്രം ജപിക്കുന്നതും ഗ്രഹ /നക്ഷത്ര ദോഷങ്ങളും അകറ്റുന്നതിനും ജീവിതം സുഖ പ്രദം ആക്കുന്നതിനും സഹായകം ആകും.

ജ്യോതിഷ പരിഹാര പ്രകാരം ഗ്രഹ ദേവതാ മന്ത്രങ്ങള്‍ ജപിക്കുന്നതിന് പ്രത്യേക ദീക്ഷ വേണം എന്ന് ഇല്ല. ദിവസം നൂറ്റി എട്ടു വീതാമോ അതിന്റെ ഗുണിതങ്ങളോ ജപിക്കാം, മന്ത്ര ജപങ്ങള്‍ക്ക് ആവശ്യം ഉള്ള സാത്വിക ആഹാരം, മദ്യ മാംസ വര്‍ജനം,ഇവ ഇതിനും ബാധകം ആണ് .

നിത്യ ജപം ആണ്

നക്ഷത്രങ്ങളും മന്ത്രങ്ങളും താഴെ കൊടുക്കുന്നു

അശ്വതി -ദേവത -അശ്വിനി കുമാരന്മാര്‍
മന്ത്രം -ഓം ആശ്വിനീ കുമാരാഭ്യാം നമ :

ഭരണി -ദേവത -യമന്‍
മന്ത്രം -ഓം യമായ നമ :

കാര്‍ത്തിക -ദേവന്‍ -സുബ്രമുണ്യൻ
മന്ത്രം -ഓം അഗ്നയെ നമ :

രോഹിണി -ദേവന്‍ -ബ്രഹ്മാവ്‌
മന്ത്രം -ഓം ബ്രഹ്മണെ നമ :

മകയിരം -ദേവന്‍ -ചന്ദ്രന്‍
മന്ത്രം -ഓം ചന്ദ്രമസേ നമ :

തിരുവാതിര -ദേവന്‍ -ശിവന്‍
മന്ത്രം -ഓം നമശിവായ ,അല്ലെങ്കില്‍ ഓം രുദ്രായ നമ :

പുണര്‍തം -ദേവി -അദിതി
മന്ത്രം -ഓം അദിതയേ നമ :

പൂയം -ദേവന്‍ -ബ്രുഹസ്പതി
മന്ത്രം -ഓം ബ്രുഹസ്പതയെ നമ :

ആയില്യം -ദേവത -സര്‍പങ്ങള്‍/നാഗരാജാവ്
മന്ത്രം -ഓം സര്‍പ്യെഭ്യോ നമ :

മകം -ദേവത -പിതൃക്കള്‍
മന്ത്രം -ഓം പിതുര്‍ഭ്യോ നമ :

പൂരം -ദേവത -അര്യമ
മന്ത്രം -ഓം ആര്യംമ്നെ നമ :

ഉത്രം -ദേവത -ഭഗന്‍
മന്ത്രം -ഓം ഭഗായ നമ :

അത്തം -ദേവന്‍ -സൂര്യന്‍
മന്ത്രം -ഓം സവിത്രേ നമ ;

ചിത്തിര -ദേവന്‍ -ത്വഷ്ടാവ്
മന്ത്രം -ഓം വിശ്വ കര്‍മനേ നമ :

ചോതി -ദേവത -വായു ദേവന്‍
മന്ത്രം -ഓം വായവേ നമ :

വിശാഖം -ദേവത -ദേവത -ഇന്ദ്രാഗ്നി
മന്ത്രം -ഓം ഇന്ദ്രാഗ്നിഭ്യാം നമ ;

അനിഴം -ദേവത -മിത്രന്‍
മന്ത്രം -ഓം മിത്രായ നമ :

തൃക്കേട്ട -ദേവത -ഇന്ദ്രന്‍
മന്ത്രം -ഓം ഇന്ദ്രായ നമ :

മൂലം -ദേവന്‍ -നിര്യതി
മന്ത്രം -ഓം നിര്യതയെ നമ :

പൂരാടം -ജലം ,വരുണന്‍ /തപസ്
മന്ത്രം -ഓം അദ്രഭ്യോ നമ :

ഉത്രാടം -ദേവത -വിശ്വദേവന്‍
മന്ത്രം -ഓം വിശ്വദേവേഭ്യോ നമ :

തിരുവോണം -ദേവന്‍ -വിഷ്ണു
മന്ത്രം -ഓം വിഷ്ണവേ നമ :അല്ലെങ്കില്‍ ഓം നമോ ഭഗവതേ വാസുദേവായ :

അവിട്ടം -ദേവത -വസുക്കള്‍
മന്ത്രം -ഓം വസുഭ്യോ നമ :

ചതയം -ദേവന്‍ -വരുണന്‍
മന്ത്രം -ഓം വരുണായ നമ :

പൂരൂരുട്ടാതി -ദേവത -അജൈകപാദന്‍
മന്ത്രം -ഓം അജൈകപദേ നമ :

ഉതൃട്ടാതി -ദേവത -അഹിര്‍ബുധ്നി
മന്ത്രം -ഓം അഹിര്‍ബുധിന്യായ നമ :

രേവതി -ദേവത -പൂഷാവ്
മന്ത്രം -ഓം പൂഷ്നെ നമ :

മഹത്തായ ഭാരത പൈത്രൃകം

മഹത്തായ ഭാരത പൈത്രൃകം
1). ഏഴു കുതിരകളെ പൂട്ടിയ തേരിൽ സൂര്യഭഗവാൻ സഞ്ചരിക്കുന്നു അത് ഹിന്ദുവിശ്വാസം, പ്രകാശത്തിന് 7 സംയുക്ത നിറങ്ങൾ (VIBGYOR) അത് ന്യൂട്ടൺ തെളിയിച്ച ശാസ്ത്ര സത്യം.

 2). പുണ്യനദി ഗംഗ വന്നത് ആകാശത്തുനിന്നും എന്ന് വിശ്വാസം, ഇത്രയും ശാസ്ത്രം പുരോഗമിച്ചിട്ടും ഗോമുഖിൽ ഗംഗയുടെ 'യഥാർത്ഥ ഉൽഭവം എവിടെയെന്ന് ഇതേവരെ കണ്ടു പിടിക്കാനായിട്ടില്ല.

3). പാർവ്വതി ദേവിക്ക് ഭയരഹിതമായി നീരാടുവാൻ ശ്രീ പരമശിവൻ ജീവജാല രഹിതമായി നിർമ്മിച്ച തടാകം കൈലാസത്തിനരികിൽ മാനസ സരോവർ. അത് വിശ്വാസം, ഇന്നും  45 കിലോമീററർ ചുററളവുളള ആ ജലാശയത്തിൽ ജീവജാലങ്ങൾ ഇല്ല, അത് സത്യം......??????

4). രാമസേതു..... ഭഗവാൻ ശ്രീരാമന്റെ വാനരസേന രാമേശ്വരത്തു നിന്നും ലങ്കക്ക് നിർമ്മിച്ച താത്ക്കാലിക പാലം, അത് വിശ്വാസം,,,, ഇന്നും അവിടെ കാണുന്ന പ്രകൃതിദത്തമല്ല എന്ന് ശാസ്ത്രം തെളിയിച്ച രാമസേതു എന്ന പാറക്കെട്ടുകൾ......ഒരു യാഥാർത്ഥൃം.

ഇത് 1400 ഉം 2000 ഉം മാത്രം പഴക്കമുള്ള ഒരു സംസ്കൃതിയല്ല ഏതാണ്ട് 5000 വർഷത്തിലും അധികം പഴക്കംചെന്ന, ഭൂമിയിലെ അതിപുരാതനമായ സംസ്കൃതികളിൽ ഒന്നാണ് ആദിമ കാവ്യമായ രാമായണം, മഹാഭാരതം, എന്നിവ അത്രയും മഹത്തരമായവതന്നെയാണ്. പുണ്യ ഗ്രന്ഥമായ, സർവ്വ പരിജ്ഞാനികമായ ശ്രീമദ്: ഭഗവത്ഗീത മഹാഭാരതം എന്ന കാവ്യത്തിലെ കേവലം ഒരേടുമാത്രമാണ് എന്നറിയുമ്പോളാണ് നമ്മുടെ ഭാരതീയ സംസ്കൃതിയുടെ മഹത്വം മനസ്സിലാവുന്നത്................

എന്താണ് വേദം?

എന്താണ് വേദം?
*******
സൃഷ്ടിയുടെ ആരംഭത്തില്‍ ഈശ്വരന്‍ നല്‍കിയ ജ്നാനരാശിയാണ് വേദം.
വേദമെന്ന പദത്തിന്റെ അര്‍ത്ഥം എന്താണ്?
വിദ് - ജ്ഞാനേന എന്ന ധാതുവില്‍ നിന്നാണ് വേദശബ്ദത്തിന്റെ നിഷ്പത്തി. വേദ ശബ്ദത്തിന്അറിവ് എന്നാണു അര്‍ത്ഥം.
വേദങ്ങള്‍ എത്ര? ഏതെല്ലാം?
ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം
ഓരോ വേദത്തിന്റെയും വിഷയമെന്താണ്?
ഋഗ്വേദം - ജ്ഞാനം
യജുര്‍വേദം - കര്‍മ്മം
സാമവേദം -  ഉപാസന
അഥര്‍വവേദം - വിജ്ഞാനം
ഋഗ്വേദം - 10522 മന്ത്രങ്ങള്‍
യജുര്‍വേദം - 1975 മന്ത്രങ്ങള്‍
സാമവേദം -  1875 മന്ത്രങ്ങള്‍
അഥര്‍വവേദം - 5977 മന്ത്രങ്ങള്‍
നാല് വേദങ്ങളിലും കൂടി ആകെ 20349 മന്ത്രങ്ങള്‍
വേദം എന്തിനു വേണ്ടി പ്രകാശിതമായി?
സകല ജീവജാലങ്ങളുടെയും അഭ്യുടയത്തിനും നി:ശ്രേയസിനും വേണ്ടി വേദം പ്രകാശിതമായി.
ഏതേത് വേദങ്ങള്‍ ഏതേത് ഋഷിയിലൂടെ പ്രകാശിതമായി?
ഋഗ്വേദം - അഗ്നി
യജുര്‍വേദം - വായു
സാമവേദം -  ആദിത്യന്‍
അഥര്‍വവേദം - അംഗിരസ്
ആരാണ് ഋഷി?
ഋഷി ദര്‍ശനാത്, സ്തോമാന്‍ ദദര്‍ശ. നേരിട്ട്കണ്ടതിനാല്‍ ഋഷി ആയി. എന്തിനെ നേരിട്ട് കണ്ടു? സ്തോമങ്ങളെ, അതായത് മന്ത്രങ്ങളെ. മന്ത്രമെന്നാല്‍ ശബ്ദവും അര്‍ത്ഥവും ചേര്‍ന്നതാണ്. അങ്ങനെ മന്ത്രാര്‍ത്ഥം ദര്‍ശിച്ചവനാണ് ഋഷി.
എന്താണ് ഛന്ദസ്സ്?
ഛന്ദാംസി ഛാദനാത് പൊതിയുന്നതാണ് ഛന്ദസ്സ്. ജ്ഞാനം പ്രകടമാവുന്നത് വാക്കിലൂടെയാണ്. വാക്കിനെ മൂടുനത് അഥവാ പൊതിയുന്നത് അക്ഷരങ്ങളാണ്. അക്ഷരക്കൂട്ടങ്ങളുടെ ക്രമം അഥവാ സ്വരൂപം ഛന്ദസ്സാണ്. അക്ഷരങ്ങളുടെ പരിമാണം- അളവ് എന്നാണ് ഇതിനര്‍ത്ഥം. അര്‍ത്ഥത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന അക്ഷരങ്ങളുടെ അളവ് ഛന്ദസ്സാണ്.
ദേവതയുടെ നിര്‍വചനം എന്താണ്?
ദേവോ ദാന്വാദാ,  ദീപനാദ്വാ, ദ്യോതനാദ്വാ, ദ്യുസ്ഥാനേ ഭവതീതി വാ. ദാനഗുണം , ദീപനഗുണം , ദ്യോതനഗുണം, നഭമണ്ഡലസ്ഥിതത്വഗുണം എന്നിവ ഏതെല്ലാം പദാര്‍ത്ഥങ്ങളിലുണ്ടോ ആ പദാര്‍ത്ഥം ദേവതയാകുന്നു. ആ പദാര്‍ത്ഥം ചേതനമാകാം, അചേതനമാകാം.
ഋഗ്വേദത്തിന്റെ പ്രതിപാദ്യമെന്താണ്?
പദാര്‍ത്ഥങ്ങളുടെ ഗുനകര്‍മ്മ സ്വഭാവങ്ങളെ നിര്‍ണ്ണയിച്ച് പറയുന്ന ജ്ഞാനമാണ് ഋഗ്വേദം. സ്തുതി പ്രധാനവുമാണ്.
യജുര്‍വേദത്തിലെ മുഖ്യവിഷയമെന്താണ്?
ശ്രേഷ്ഠതമമായ കര്‍മ്മം അഥവാ യജ്ഞാമാണിതിലെ പ്രതിപാദ്യം. മാനവരനുഷ്ടിക്കേണ്ട കര്‍ത്തവ്യകര്‍മ്മങ്ങളാണ് യജുസിന്റെ വിഷയം.
സാമവേദത്തിന്റെ മുഖ്യവിഷയമെന്താണ്?
ഉപാസനയാണ് മുഖ്യവിഷയം.
അഥര്‍വവേദത്തിന്റെ മുഖ്യവിഷയം?
അഥര്‍വം സംരക്ഷണപ്രധാനമാണ്. ഭൌതിക വിജാനവും തത്വജ്ഞാനവും ആണിതിന്റെ മുഖ്യവിഷയം. മന്ത്രവാദവും ആഭിചാരക്രിയകളും അഥര്‍വത്തില്‍ ആരോപിതമാണ്. ഈ ആരോപണം വസ്തുനിഷ്ടം അല്ല. എന്താണ് ഹിന്ദു മതം ?

* നാലു വേദങ്ങള്‍, ആറു വേദാംഗങ്ങള്‍, പതിനെട്ടുപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, സംഹിതകള്‍, ഇതിഹാസങ്ങള്‍, തത്വങ്ങള്‍ ; ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം എന്നിങ്ങനെയുള്ള ഷഡ്‌ദർശനങ്ങൾ ; പതിനാറായിരത്തി ഒരുന്നൂറ്റിയെട്ട്‌ ശക്തികള്‍, ത്രിമൂര്‍ത്തികള്‍ ; സൃഷ്‌ടി, സ്ഥിതി, സംഹാരം എന്ന അവസ്ഥാത്രയം.

* ഉത്‌പത്തിശാസ്‌ത്രം, സൃഷ്‌ടിക്രമരഹസ്യം, അധ്യാത്മശാസ്‌ത്രം, മന്ത്രശാസ്‌ത്രം, തന്ത്രശാസ്‌ത്രം, മോക്ഷശാസ്‌ത്രം, ധര്‍മശാസ്‌ത്രം, യോഗശാസ്‌ത്രം, തര്‍ക്കശാസ്‌ത്രം, രാഷ്‌ട്രമീമാംസ, നരവംശശാസ്‌ത്രം, ജന്തുശാസ്‌ത്രം, വൈദ്യശാസ്‌ത്രം, ശബ്‌ദശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, ഗോളശാസ്‌ത്രം, ഭൂമിശാസ്‌ത്രം, ശരീരശാസ്‌ത്രം, മനഃശാസ്‌ത്രം, കാമശാസ്‌ത്രം, തച്ചുശാസ്‌ത്രം, ഗണിതശാസ്‌ത്രം, വ്യാകരണശാസ്‌ത്രം, ആണവശാസ്‌ത്രം, വൃത്തശാസ്‌ത്രം, അലങ്കാരശാസ്‌ത്രം, നാട്യശാസ്ത്രം, ഗാന്ധർവവേദം (സംഗീതശാസ്ത്രം), അലങ്കാരശാസ്ത്രം, ഛന്ദഃശാസ്ത്രം, ധനുർവേദം, രസതന്ത്രം, ഊര്‍ജതന്ത്രം, അഷ്ടാംഗഹൃദയം, ചരകസംഹിത, വ്യാമനിക ശാസ്ത്രം, മേഘോല്‍പ്പത്തി-പ്രകരണം, ശക്തിതന്ത്രം, ആകാശതന്ത്രം, തൈലപ്രകരണം, ദര്‍പ്പണപ്രകരണം ,സൗദാമിനികല, യന്ത്രശാസ്ത്രം, കൌടിലീയ അര്‍ത്ഥശാസ്ത്രം, ലീലാവതി എന്നിങ്ങനെ എണ്ണമറ്റ ശാസ്‌ത്രശാഖകളെ പ്രതിപാദിക്കുന്ന ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ രചിക്കപ്പെട്ട അസംഖ്യം കൃതികള്‍.

* ഭൂമി, ജലം, തേജസ്സ്, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങള്‍; മൂക്ക്, നാക്ക്, ത്വക്ക് തുടങ്ങിയ ജ്ഞാനേന്ദ്രിയങ്ങള്‍; വാക്ക്, പാണി, പാദാദികളായ കര്‍മേന്ദ്രിയങ്ങള്‍; വചനം, ആദാനം, യാനം, വിസര്‍ജനം, ആനന്ദനം എന്നീ കര്‍മേന്ദ്രിയ വിഷയങ്ങള്‍; പ്രാണാപാനാദികളായ പഞ്ചപ്രാണനുകള്‍ ; നാഗന്‍, കൂര്‍മന്‍, ദേവദത്തന്‍, ധനഞ്ജയന്‍, കൃകലന്‍ എന്നീ ഉപപ്രാണന്‍മാര്‍; മൂലാധാരം, സ്വാധിഷ്ഠാനം തുടങ്ങിയ ഷഡാധാരങ്ങള്‍ ; രാഗം, ദ്വേഷം, കാമം, ക്രോധം, മാത്സര്യം, മോഹം, ലോഭം, മദം എന്നീ അഷ്ടരാഗാദികള്‍ ; മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നിങ്ങനെ നാല് അന്തഃകരണങ്ങള്‍ ; സങ്കല്പം, നിശ്ചയം, അഭിമാനം, അവധാരണം എന്ന നാല് അന്തഃകരണവൃത്തികള്‍ ; ഇഡ, പിംഗള, സുഷുമ്ന എന്നീ മൂന്നു നാഡികള്‍ ; അഗ്നിമണ്ഡലം, അര്‍ക്കമണ്ഡലം, ചന്ദ്രമണ്ഡലം എന്ന മൂന്ന് മണ്ഡലങ്ങള്‍ ; അര്‍ഥേഷണ, ദാരേഷണ, പുത്രേഷണ എന്ന ഏഷണത്രയം ; ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകള്‍; സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ ദേഹങ്ങള്‍ ; വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍ എന്നീ മൂന്ന് ദേഹനാഥന്‍മാര്‍ ; ത്വക്ക്, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്ന സപ്തധാതുക്കള്‍ ; അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാ നമയം, ആനന്ദമയം എന്ന പേരുകളാലറിയപ്പെടുന്ന പഞ്ചകോശങ്ങള്‍ ; ആധ്യാത്മികം, ആധിഭൌതികം, ആധിദൈവികം എന്നിങ്ങനെയുള്ള താപത്രയം എന്നിങ്ങനെ മൊത്തം 96 തത്ത്വഭേദങ്ങള്‍

* അകാര ഉകാര മകാരാദി പ്രതീകങ്ങള്‍ തുടങ്ങി അനന്തമായ വിജ്ഞാനശാഖകള്‍ ഒരുമിച്ചു ചേര്‍ന്ന വിശ്വപ്രകൃതിയില്‍ മനുഷ്യന്‍, പിതൃക്കള്‍, ഗന്ധര്‍വന്മാര്‍, ദേവന്മാര്‍, സിദ്ധന്മാര്‍, ചാരണന്മാര്‍, കിന്നരന്മാര്‍, അപ്‌സരസ്സുകള്‍, ദേവേന്ദ്രന്‍, ഉപബ്രഹ്മാക്കള്‍ എന്നിപ്രകാരമുള്ള സൂക്ഷ്‌മലോക വ്യക്തിത്വങ്ങള്‍, അവയുടെ അനന്തശക്തികള്‍, അവയ്‌ക്കാധാരമായ തത്വങ്ങള്‍

* പതിനാലു അനുഭവമണ്‌ഡലങ്ങള്‍ അഥവാ ലോകങ്ങള്‍ (അതലം, വിതലം, സുതലം, രസാതലം, തലാതലം, മഹാതലം, പാതാളം, ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം )

* സ്വായംഭുവന്‍, സ്വാരോചിഷന്‍, ഔത്തമി, താമസന്‍, രൈവതന്‍, ചാക്ഷുഷന്‍, വൈവസ്വതന്‍, സാവര്‍ണി, ദക്ഷസാവര്‍ണി, ബ്രഹ്മസാവര്‍ണി, ധര്‍മസാവര്‍ണി, രുദ്രസാവര്‍ണി, ദൈവസാവര്‍ണി, ഇന്ദ്രസാവര്‍ണി എന്നിങ്ങനെയുള്ള മനുക്കള്‍

* ഏകം, ദശം, ശതം, സഹസ്രം, അയുതം, ലക്ഷം, ദശലക്ഷം, കോടി, മഹാകോടി, ശംഖം, മഹാശംഖം, വൃന്ദം, മഹാവൃന്ദം, പദ്‌മം, മഹാപദ്‌മം, ഖര്‍വം, മഹാഖര്‍വം, സമുദ്രം, ഓഘം, ജലധി, എന്നിങ്ങനെ സംഖ്യാനത്തിലെ പത്തിരട്ടിക്കുന്ന സ്ഥാനസംജ്ഞകള്‍

* ദിനം, മാസം, വത്സരം, ദേവവത്സരം, ചതുര്‍യുഗങ്ങള്‍, മന്വന്തരങ്ങള്‍, കല്‌പം, മഹാകല്‌പം എന്നിങ്ങനെ അനവധി കാലപരിഗണനകള്‍, അവയില്‍ പ്രപഞ്ചത്തിനു സംഭവിക്കുന്ന അവസ്ഥാന്തരങ്ങള്‍; അനന്തകോടി ജന്മാന്തരങ്ങളിലൂടെ ജീവനുണ്ടാകുന്ന സംസ്‌കാരപദവികള്‍, എല്ലാം വിശദമായി വര്‍ണിച്ച്‌ അവസാനമായി ഇവയ്‌ക്കെല്ലാം ഉത്‌പത്തിലയനകേന്ദ്രമായ ബ്രഹ്മം, അതിന്റെ തന്നെ ശിവന്‍ എന്ന അന്തഭാവം ഇവയെല്ലാം കാട്ടിത്തരുന്ന അനുസ്യൂതവും അപ്രമേയവുമായ ഒരദ്‌ഭുത ശാസ്‌ത്രമാണ്‌ ഹിന്ദുമതം.

* ഇത്രയും വിശദാംശങ്ങളിലേക്കു കടന്നാല്‍ മറ്റു മതങ്ങള്‍ ഹിന്ദുമതമെന്ന മഹാസമുദ്രത്തെ അപേക്ഷിച്ച്‌ ഒരു ജലകണികയോളവും വലിപ്പമുള്‍കൊള്ളുന്നില്ല. ജീവനു ഭൗതികസത്തയിലുള്ള ബന്ധവും, സ്വഭാവവും അതുമൂലമുണ്ടാകുന്ന അനുഭവങ്ങളും ഇടര്‍ച്ചയില്ലാതെ മേല്‌പറഞ്ഞ ഉപാധികളിലൂടെ വര്‍ണിച്ചിരിക്കുന്നു എന്ന സവിശേഷത സനാതന ധര്‍മ്മ സംസ്ക്കാരത്തിലല്ലാതെ മറ്റൊരിടത്തില്ല. അവസാനമായി ജീവാത്മാപരമാത്മൈക്യത്തെ സ്ഥാപിക്കുകയും ത്രിലോകങ്ങളും ചിദാകാശതത്ത്വത്തില്‍ അഥവാ ആത്മാവില്‍ നിന്നുണ്ടായി ആത്മാവില്‍ ലയിക്കുന്നു എന്നത്‌ തെളിയിക്കുകയും ചെയ്യുന്നു. ഇത്‌ ആധുനികശാസ്‌ത്രചിന്തയെ സമര്‍ഥിക്കുകയും വിദൂരസത്തയിലേക്ക്‌ വഴി കാട്ടുകയും ചെയ്യുന്നതത്രേ —

തുളസിത്തറയുടെ സ്ഥാനം. . തുളസിയിറുത്ത് ചെവിയുടെ പുറകിൽ വയ്ക്കുന്നതെന്തിന്?

തുളസിത്തറയുടെ സ്ഥാനം. . തുളസിയിറുത്ത് ചെവിയുടെ പുറകിൽ വയ്ക്കുന്നതെന്തിന്?

     പഴമക്കാർ ചെവിയുടെ പുറകിൽ തുളസിയില ചൂടാറുണ്ടായിരുന്നു. എന്നാൽ ഇന്ന് ആളുകൾക്ക് മടിയാണ് കാരണം ചെവിക്കു പിന്നിൽ തുളസിയില വച്ചാൽ
 ' ചെവിയിൽ പൂവ് വച്ചവൻ ' എന്നൊക്കെ വിളിച്ച് കളിയാക്കും അവരെ.

     എന്നാൽ മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതൽ ആഗിരണശക്തിയുളള സ്ഥലം ചെവിക്കു പുറകിൽ ആണെന്നത് പഴമക്കാർ നേരത്തെ മനസ്സിലാക്കിയ കാര്യവും ആധുനിക ശാസ്ത്രം ഇപ്പോൾ മനസ്സിലാക്കിയതുമാണ്. തുളസിയുടെ ഔഷധഗുണം അറിയുന്ന പഴമക്കാർ ചെവിക്ക് പിന്നിൽ തുളസിയില പതിവായി വച്ചു. ചെവിക്കു പിന്നിലെ ത്വക്കിലൂടെ തുളസിയുടെ ഓഷധഗുണം ശരീരം വേഗം ആഗിരണം ചെയ്യുന്നു.

      പഴയ ഭവനങ്ങളിൽ എല്ലാം തുളസിത്തറ കെട്ടി തുളസിയെ സംരക്ഷിക്കുകയും പൂജിക്കുകയും ചെയ്യതിരുന്നു.  സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴക്കു വശത്തു നിന്നുളള വാതിലിനു നേർക്കായി വീട്ടിലെ തറയുയരത്തിനോളമോ കൂടുതലോ ആയി നിശ്ചിത വലുപ്പത്തിൽ തുളസിത്തറ നിർമ്മിച്ച് അതിൽ കൃഷ്ണതുളസി നട്ട് സംരക്ഷിക്കേണ്ടതാണ്. തുളസിയുടെ സമീപം അശുദ്ധമായി പ്രവേശിക്കാൻ പാടില്ല.  തുളസിത്തറയിൽ വിളക്കു വയ്ക്കേണ്ടതും തുളസിയെ ദിവസവും മൂന്നു തവണ മന്ത്ര ജപത്തോടെ   പ്രദക്ഷിണം വയ്ക്കേണ്ടതുമാണ്.

 തുളസീ പ്രദക്ഷിണത്തിനുളള മന്ത്രം.

  " പ്രസീദ തുളസീദേവി
     പ്രസീദ ഹരി വല്ലഭേ
     ക്ഷീരോദമഥനോദ്ഭൂതേ
      തുളസീ ത്വാം നമാമ്യഹം. "

തുളസീപ്പൂവിറുക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം.

     " തുളസ്വമുത സംഭൂതാ
        സദാ ത്വം കേശവപ്രിയേ
        കേശവാർത്ഥം ലുനാമി ത്വാം
        വരദാ ഭവ ശോഭനേ . "

സന്ധ്യയ്ക്കും ഏകാദശി, ചൊവ്വാഴ്ച, വെളളിയാഴ്ച ദിവസങ്ങളിലും തുളസിപ്പൂ അടർത്താൻ പാടില്ല. പൂജയ്ക്കല്ലാതെ തുളസിപ്പൂവിറുക്കാനും പാടില്ലന്നാണ് ആചാരം. ഭഗവാന് അർപ്പിക്കാത്ത തുളസി ചൂടാനും പാടില്ലന്നാണ്.

രാമസേതു

രാമസേതു
-------------------
ലോകത്തിലെ അത്ഭുതവും രാമായണത്തിലെ ജീവിക്കുന്ന തെളിവുകളും

രാവണന്‍ അപഹരിച്ചു കൊണ്ട് പോയ സിതാ ദേവിയെ അന്വഷിച്ച് രാമേശ്വരത്ത് എത്തിയ രാമനും ലക്ഷ്മണനും വാനര സേനയും രാമശേരത്തു നിന്ന് ലങ്കയിലേക്ക് കടക്കാന്‍ വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന കല്ലുകള്‍ കൊണ്ട് ഉണ്ടാക്കിയ വലിയ സേതു അഥവാ പാലം ആണ് രാമാ സേതു .രാമാ ഭക്തിയില്‍ നിറഞ്ഞ വാനര സേന ഓരോ ശിലയിലും രാമാ എന്ന് എഴുതി ആണ് ഈ പാലത്തില്‍ കല്ലുകള്‍ ഇട്ടതു എന്ന് രാമായണത്തില്‍ പറയുന്നു .രാമായണത്തിന്റെ യും രാമന്‍ ജീവിച്ചിരുന്ന കാലപ്പഴക്കം ആയ ഏതാണ്ട് 1750000 വര്ഷം പഴക്കം തന്നെ ആണ് ഇതിന്റെ കല്ലുകള്‍ക്കും ശാസ്ത്രകാരന്മാര്‍ നിശ്ചയിച്ചിരിക്കുന്നത് .നാസ എടുത്ത ചിത്രങ്ങളില്‍ നിന്നും ഇത് മനുഷ്യ നിര്‍മ്മിതമായ ഒരു പാലം ആണെന്ന് തെളിഞ്ഞിരുന്നു .രാമായണത്തില്‍ പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളും ഈ ലോകത്തില്‍ സത്യമായി നില കൊള്ളുമ്പോള്‍ അതിലൊന്നായി പവിത്രമായ രാമസേതുവും അങ്ങനെ തല ഉയര്‍ത്തി നില്‍ക്കുന്നു .ഈ രമ സേതു ഉപയോഗിച്ച് രാമനും തന്റെ സേനയും ലങ്കയില്‍ കടക്കുകയും രാവണനില്‍ നിന്നും സിത ദേവിയെ മോചിപ്പിക്കുകയും ചെയ്തു ..

ശ്രീലങ്കയിലെ മാന്നാർ ദ്വീപിനും ഇന്ത്യയിലെ രാമേശ്വരത്തിനും ഇടക്ക് നാടയുടെ ആകൃതിയിൽ വെള്ളത്തില്‍ പ്ങ്ങി കിടക്കുന്ന കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഉയർന്ന പ്രദേശമാണ്‌ രാമസേതു. ന്നറിയപ്പെടുന്നു. കടലിലെ ജലപ്രവാഹം നിമിത്തം പവിഴപ്പുറ്റുകളിൽ മണൽ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ട തിട്ടാണിത് . 30 കി.മി നീളമുള്ള രാമ സേതു ഭാരതത്തിനും ശ്രീലങ്കയ്ക്കും ഇടക്കുള്ള പാലമായി ഉപയോഗിച്ചിരുന്നു എന്ന് ചില ഗവേഷണങ്ങൾ തെളിയിക്കുന്നു . 1480 CE യിൽ ഉണ്ടായ കൊടുങ്കാറ്റിൽ പെടുന്നത് വരെ ഇത് ജല പരപ്പിനു മുകളിൽ കാണാമായിരുന്നു എന്ന് ചില പുരാതന രേഖകൾ പറയുന്നു.

പാഞ്ചജന്യം🐚🕉

ഭക്തിയുടെ മഹത്വം

ഭക്തിയുടെ മഹത്വം
▪▪▪🔹▪▪▪

ഒരിക്കല്‍ ഒരുമഹാത്മാവ് അമ്പലത്തില്‍ തൊഴുതു മടങ്ങുമ്പോള്‍ ആല്‍ത്തറയില്‍ ഇരുന്നു ഒരാൾ ഭഗവത്‌ഗീത വായിക്കുന്നത് കേള്‍ക്കാന്‍ ഇടയായി . അദ്ദേഹം വായിക്കുന്നതെല്ലാം തെറ്റായിരുന്നു.അതുകേട്ട പ്പോള്‍ ഈ മഹാത്മാവിന് സഹിച്ചില്ല. ഇത്രക്കും മഹത്തരവും പവിത്രവുമായ ഗീത അര്‍ത്ഥമറിയാതെ വെറുതെ തോന്നിയതു പോലെ കൈകാര്യം ചെയ്യുകയോ? വേഗംതന്നെ അദ്ദേഹം ഗീത വായിക്കുന്ന ആളുടെ അടുത്ത് ചെന്നു . ഇങ്ങിനെ തെറ്റായി വായിക്കരുതെന്ന്ഉപദേശിക്കുകയായിരുന്നു ലക്‌ഷ്യം . എന്നാല്‍ വായനക്കാരന്‍റെ മുഖത്ത് നോക്കിയപ്പോള്‍ ഒന്നും തന്നെ പറയാന്‍ തോന്നിയില്ല. വായിക്കുന്നതിനിടയില്‍ ഈ മഹാത്മാവ് വന്നതൊന്നും വനയക്കാരന്‍ അറിഞ്ഞില്ല. ആ കണ്ണുകള്‍ ഇടക്കിടെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. തെറ്റൊടുകൂടിയ വായന അസഹ്യമെങ്കിലും അത് തീരുന്നതുവരെ കാത്തിരിക്കാന്‍ ആ മഹാത്മാവ് തീരുമാനിച്ചു, വായന തീര്‍ന്ന വായനക്കാരന്‍ സാഷ്ടാംഗപ്രണാമം ചെയ്തു എണീറ്റപ്പോള്‍ ഈ മഹാത്മാവിനെ കണ്ടു. ഹരേഃകൃഷ്ണാ ഞാന്‍ എത്ര ഭാഗ്യം ചെയ്തവനാണ്. ഈമഹത്സംഗം സാധ്യമായല്ലോ എന്നുപറഞ്ഞു ആ മഹാത്മാവിനെ നമസ്കരിച്ചു. അദ്ദേഹം ആ സാധുവിനോട് പറഞ്ഞു ," ഞാന്‍ അല്പസമായമായി ഇവിടെ വന്നിട്ട് . താങ്കള്‍ എന്താണ് വായിച്ചു കൊണ്ടിരുന്നത?" അയാള്‍ വിനയത്തോടെ പറഞ്ഞു,"അറിയില്ല" മഹാത്മാവ്- അങ്ങ് വായിച്ചത് ഗീതയാണ്, പക്ഷെ അത് മുഴുവന്‍ തെറ്റായാണ് വായിച്ചത്, എന്താണെന്നു പോലും അറിയാതെ ഇങ്ങിനെ തെറ്റി വായിക്കുന്നത് എന്തിനാണ്? സാധു- എനിക്ക് അതൊന്നും അറിയില്ല. ഇന്നു രാവിലെ ഒരു പരമ ഭക്തനായ സന്യാസി ഈ അമ്പലത്തില്‍ വന്ന് ഈ ഗ്രന്ഥം വായിക്കുന്നത് ഞാന്‍ കേട്ടു. എനിക്ക് ഒന്നും തന്നെ മനസ്സിലായില്ല എങ്കിലും എന്‍റെ ഉള്ളില്‍ അതിയായ ആനന്ദം ഉണ്ടായി. എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി . അദ്ദേഹം പോകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു അങ്ങ് വായിച്ചത് എന്താണെന്ന്? വാത്സല്യത്തോടെ അദ്ദേഹം പറഞ്ഞു,"കുഞ്ഞേ ഒരിക്കല്‍ യുദ്ധത്തിനിടയില്‍ അര്‍ജജുനന്‍ തളര്‍ന്നിരുന്നപ്പോള്‍ സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാന്‍ അര്‍ജജുനനോടു പറഞ്ഞ വാക്കുകളാണ് ഇതെല്ലാം ". അതിനു ശേഷം അദ്ദേഹം പോകാന്‍ തുടങ്ങിയപ്പോള്‍ എന്നെ അടുത്ത് വിളിച്ചു ഈ ഗ്രന്ഥം എനിക്ക് തന്നു. എന്‍റെ പരമഭാഗ്യമെന്നു ഞാന്‍ കരുതി. ഇപ്പോള്‍ത്തന്നെഈ ഗ്രന്ഥം വായിക്കാന്‍ തുടങ്ങി . എന്‍റെ അവിവേകാമോ അക്ഷമയോ എന്നറിയില്ല ഗ്രന്ഥത്തിന്‍റെ പേരുപോലും നോക്കാതെയാണ്‌ വയിക്കനിരുന്നത്. വായിച്ചതെല്ലാം തെറ്റോ ശരിയോ എന്നറിയില്ല. ഇതു എന്‍റെ കൃഷ്ണന്‍റെ വാക്കുകളാണ്. ഞാന്‍ ഇതു വായിക്കുമ്പോള്‍ഓരോരോ അക്ഷരത്തിലും പാര്‍ത്ഥസാരഥിയായ എന്‍റെ കൃഷ്ണനെ മാത്രമേ കണ്ടുള്ളൂ, മറ്റൊന്നും തന്നെ. എനിക്കറിയില്ല." പരമഭക്തനായ ആ സാധുവിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ മഹാത്മാവ് പരമഭക്തിക്ക് മുന്‍പില്‍ സാഷ്ടംഗം നമിച്ചു.🙏🏻
ഹരേകൃഷ്ണാ

ദീപാരാധന

🔥🔥🔥ദീപാരാധന🔥🔥🔥

       പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ചടങ്ങാണ് ദീപാരാധന. ദീപാരാധനയെന്നാല്‍ ദീപങ്ങള്‍കൊണ്ടുള്ള ആരാധനയാണ്. താന്ത്രികമായും മാന്ത്രികമായും വൈദീകകര്‍മ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവല്‍പാദത്തിലേയ്ക്ക് അര്‍പ്പിക്കുകയാണ് ദീപാരാധനയുടെ മുഖ്യലക്ഷ്യം. ദീപാരാധന എന്നതുകൊണ്ട്‌ സാധാരണ അര്‍ത്ഥമാക്കുന്നത് സന്ധ്യാവേളയില്‍ നടത്തുന്ന ദീപാരാധനയാണ്. ദീപാരാധനയ്ക്കു സാധാരണയായി തട്ടുവിളക്ക്, പര്‍വ്വതവിളക്ക്, നാഗപത്തി വിളക്ക്, ഏകാങ്ക വിളക്ക് എന്നിങ്ങനെ വിവിധ വിളക്കുകള്‍ ഉപയോഗിച്ച് ഭഗവാനെ ഉഴിയുന്നു. അവസാനം കല്‍പ്പൂരദീപം കാട്ടി പൂവുഴിഞ്ഞ് ദേവപാദത്തില്‍ സമര്‍പ്പിക്കുന്നു. ഈ ചടങ്ങാണ് ദീപാരാധന. ദീപാരാധന തന്നെ പലവിധത്തിലുണ്ട്. അലങ്കാര ദീപാരാധന, പന്തീരടി ദീപാരാധന ഉച്ചപൂജാ ദീപാരാധന, സന്ധ്യാദീപാരാധന, അത്താഴപൂജ ദീപാരാധന എന്നിങ്ങനെ ദീപാരാധനയ്ക്കു വിവിധ പേര്‍ നല്‍കിയിരിക്കുന്നു.

ഓരോ ദീപാരാധനയുടെയും സവിശേഷതകള്‍ താഴെ കൊടുക്കുന്നു.

അലങ്കാര ദീപാരാധന

രാവിലെ അഭിഷേകം നടത്തിയശേഷം ദേവനെ അലങ്കരിച്ച് ത്രിമധുരം നേദിച്ച് പ്രീതിപ്പെടുത്തിയ ശേഷം നടത്തുന്ന ദീപാരാധനയാണിത്‌. ഈ ദീപാരാധന തൊഴുതാല്‍ മുന്‍ജന്മദോഷങ്ങള്‍ ഒക്കെ മാറുമെന്നാണ് വിശ്വാസം.

ഉഷപൂജാ ദീപാരാധന

ഉഷപൂജയുടെ അന്ത്യത്തില്‍ നടത്തുന്ന ഈ ദീപാരാധന തൊഴുന്നത് വിദ്യാവിജയത്തിനും ഉദ്യോഗലബ്ധിക്കും സഹായിക്കുന്നു.

എതൃത്തപൂജാ ദീപാരാധന

ക്ഷേത്രങ്ങളിലെ രണ്ടാമത്തെ പൂജയാണ് എതൃത്തപൂജ എന്നറിയപ്പെടുന്നത്. ഇതിന്റെ സമാപനവേളയില്‍ നടത്തുന്ന ദീപാരാധന ദര്‍ശനംകൊണ്ട് രോഗശാന്തിയും ആരോഗ്യസിദ്ധിയും ഉണ്ടാവുന്നു.

പന്തീരടിപൂജാ ദീപാരാധന

പന്തീരടി പൂജയ്ക്കൊടുവില്‍ നടത്തുന്ന ഈ ദീപാരാധന ദര്‍ശിച്ചാല്‍ ഐശ്വര്യ  സമൃദ്ധിയും, ദാരിദ്ര്യശാന്തിയും, ധനലബ്ധിയും ഉണ്ടാകുന്നു.

ഉച്ചപൂജാ ദീപാരാധന

ഉച്ചയ്ക്ക് ദേവങ്കല്‍ അര്‍പ്പിക്കുന്ന ദീപാരാധനയാണ് ഉച്ച ദീപാരാധന. ഈ ദര്‍ശനം സര്‍വ്വ പാപങ്ങളും മാറ്റി നമുക്ക് ഐശ്വര്യം പ്രദാനം ചെയ്യുന്നു.

സന്ധ്യാ ദീപാരാധന

സന്ധ്യാനേരത്ത് നടത്തുന്ന ദീപാരാധനയാണിത്‌ ഈ ദീപാരാധന തൊഴുതാല്‍ സര്‍വ്വഐശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം.

അത്താഴപൂജാ ദീപാരാധന

അത്താഴപൂജ നടത്തികഴിഞ്ഞ് നടത്തുന്ന ദീപാരാധനയാണിത്‌.  ഈ ദീപാരാധന ദര്‍ശനപുണ്യം ദാമ്പത്യസൗഖ്യം പ്രദാനം ചെയ്യുന്നു.

രാധേശ്യാം

തൊഴുതുമടങ്ങും മുൻമ്പ് എന്തിന് തീർത്ഥം സേവിക്കണം? അമ്പലത്തിൽ എന്തിന് വഴിപാട് നൽകണം? വെടിവഴിപാട് എന്തിന്?

തൊഴുതുമടങ്ങും മുൻമ്പ് എന്തിന് തീർത്ഥം സേവിക്കണം? അമ്പലത്തിൽ എന്തിന് വഴിപാട് നൽകണം? വെടിവഴിപാട് എന്തിന്?

  ദേവാംശത്തെ മന്ത്രധ്വനികളോടെ അഭിക്ഷേകം ചെയ്തെടുക്കുന്ന ജലമാണ് തീർത്ഥം. വിശ്വാസത്തിൻറെയും ശാസ്ത്രത്തിൻറെയും രണ്ടു ഗുണങ്ങളാണ് തീർത്ഥസേവയിൽ നിന്നും ലഭിക്കുന്നത്. ദേവബിംബ സ്പർശം കൊണ്ടും മന്ത്രധ്വനികൾ കൊണ്ടുമുളള പരിശുദ്ധിയാണ് ഒരു ഗുണം. തുളസി തുടങ്ങിയ ഔഷധസസ്യങ്ങളിൽ നിന്നും കിട്ടുന്ന മാഹാത്മ്യവുമാണ് മറ്റൊരു ഗുണം.

          തീർത്ഥം സേവിക്കുന്നതിന് പ്രത്യേക വിധിയുണ്ട്. വലതു കൈയിലെ വിരലുകൾ മടക്കിയാൽ ഉണ്ടാകുന്നു കൈക്കുമ്പിളിൽ തീർത്ഥം വാങ്ങി, കൈയിൽ പ്രകടമായി കാണുന്ന ചന്ദ്രമണ്ഡലത്തിൻറെയും ശുക്രമണ്ഡലത്തിൻറെയും ഇടയ്ക്കുള്ള ഇടുക്കിലൂടെ, കൈകളുയർത്തി നാവോ ചുണ്ടുകളോ സ്പർശിക്കാതെ (ചുണ്ടുകൾ വായ്ക്കുളളിലേക്ക് മടക്കി ) വേണം തീർത്ഥം സേവിക്കാൻ. കൈയിൽ ബാക്കിയുള്ള തീർത്ഥം തലയിലും ശരീരത്തിലും കുടയുക.  ഒരു തുളളി പോലും താഴെ വീഴാതെ ശ്രദ്ധിക്കണം.  തീർത്ഥങ്ങളിൽ ചേർക്കുന്ന തുളസി, കൂവളം, താമര, മന്ദാരം, തെച്ചി, മഞ്ഞൾ എന്നിവയുടെ ഓഷധഗുണങ്ങൾ  പ്രധാനമായും രക്തചംക്രമണത്തെ വർദ്ധിപ്പിക്കും. കൂടാതെ രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ശരീരത്തെ ശുദ്ധീകരിക്കും . ഇത് പാശ്ചാത്യ ഗവേഷകരുടെ കണ്ടുപിടിത്തമാണ്.

    ക്ഷേത്രത്തിൽ വഴിപാട് കഴിക്കുന്നവർ ദൈവത്തിൽ നിന്നും എന്തെങ്കിലും കാര്യസാധ്യത്തിനാണ് എന്ന് പറയാറുണ്ട്.  എന്നാൽ പൂർവ്വികർ ഭഗവാന് പൂവോ വിളക്കോ എണ്ണയോ വഴിപാടായി നേർന്ന് ഭക്തിയോടെ മനസ്സ് ഈശ്വരനിൽ കേന്ദ്രീകരിച്ച് നിരന്തരം പ്രാർത്ഥന നടത്തിയിരുന്നു. അതിൽ നിന്നും കിട്ടുന്ന ഊർജ്ജം ഭക്തൻറെ ഉളളിൽ സ്ഥിതി ചെയ്യുന്ന ശക്തിചൈതന്യം ഉണർത്തുകയും ഉദ്ദേശിച്ച കാര്യം ദൈവാനുഗ്രഹത്താൽ നടത്താൻ ഭക്തൻ ശക്തനാകുകയും ചെയ്യുന്നു. ഇതൊന്നും മനസ്സിലാക്കാതെ ഓടി പോയി ക്ഷേത്രത്തിൽ ഭഗവാന് വഴിപാട് കഴിച്ച് ആവശ്യവും പറഞ്ഞിട്ട് വന്നു മിണ്ടാതെ ഇരുന്നാൽ ഭഗവാൻ അത് നടത്തി തരും എന്ന് കരുതിയാൽ  ഒന്നും നടക്കില്ല. നടക്കാതിരിക്കുമ്പോൾ പിന്നെ ദൈവത്തെ കുറ്റപ്പെടുത്തലും ദൈവശക്തിയെ ചോദ്യം ചെയ്യലുമായി.
          പൂജയ്ക്ക് ആവശ്യമായ വസ്തുക്കൾ ദേവനു വഴിപാടായി സമർപ്പിക്കുമ്പോൾ നൽകുന്നയാൾ സ്വയം പൂജയുടെ ഭാഗമായി മാറുന്നു. ഈശ്വരനേയും രാജാവിനെയും ഗുരുവിനെയും കാരണവരെയും കാണാൻ പോകുമ്പോൾ വെറും കൈയ്യുമായി പോകരുത് എന്ന ഭാരതീയ വിശ്വാസ സംഹിതയാണ് ക്ഷേത്രത്തിൽ പോകുമ്പോൾ പൂവോ ഭക്തിയോടെ കാണിക്കയോ അർപ്പിക്കുന് ചെയ്യുന്നതിന് കാരണം.

     ക്ഷേത്രത്തിലെ വെടി വഴിപാട് ഇപ്പോൾ ഈ വിഷയം വിവാദമാക്കുകയാണ് സമൂഹം. ക്ഷേത്രത്തിലെ വെടി വഴിപാടിന് പിന്നിലെ ശാസ്ത്രീയ വശം എന്തെന്നാൽ , അന്തരീക്ഷത്തിൽ ക്ഷേത്രത്തിനുചുറ്റും നിലകൊള്ളുന്ന വിഷബീജങ്ങൾ ഇതിലൂടെ നശിക്കുന്നു എന്നാണ്.  ബിഗ് - ബാങ്ങ് തിയറിയെന്ന മഹാവിസ്ഫോടന സിദ്ധാന്തത്തിൽ നിന്നും മനസ്സിലാക്കിയാണ് ഇത്.  വെടിനാദത്തിൻറെ ചെറിയ രൂപമായ 'ഫട് ' എന്ന സ്ഫോടന ശബ്ദം പൂജയ്ക്കിടയിലും ഉപയോഗിച്ച് വരുന്നു.  പ്രപഞ്ചം തന്നെ മഹാസ്ഫോടന ശബ്ദത്തോടെയാണ് സൃഷ്ടിക്കപ്പെട്ടത് എന്ന സിദ്ധാന്തത്തിൻറെ പ്രതീകമായിട്ടാണ് കരിമരുന്ന് പ്രയോഗം.  എന്നാൽ ഇപ്പോൾ ഉളള അധിക ജനവാസവും സ്ഥല പരിമിതിയും കണക്കിലെടുത്ത് സുരക്ഷിതമായി നടത്തിയാൽ യാതൊരു വിവാദത്തിൻറെയും ആവശ്യമില്ല. മറിച്ച് ഉത്സവത്തിന് ആളുകൾ കൂടുമ്പോൾ ഉണ്ടാകുന്ന അന്തരീക്ഷമലീനികരണം കുറയുകയും ചെയ്യും കരിമരുന്ന് പ്രയോഗത്തിലൂടെ.  വിവാദത്തിനുവേണ്ടിയല്ല ഇതു പറഞ്ഞത്. മനസ്സിലാക്കുക ചിന്തിക്കുക.                      

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം

🍂🍂🍁🍁 ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം🍁🍁🍂🍂

ദക്ഷിണ ഭാരതത്തിലെ പുകൾപെറ്റ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ നഗരഹൃദയത്തിൽ എം.സി. റോഡിന്റെ കിഴക്കുവശത്താണ് ഈ മഹാശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും, പ്രാദേശിക കഥകളും പുരാണവസ്തുതകളുമുണ്ടെങ്കിലും വ്യക്തമായ ചരിത്രരേഖകളുടെ കുറവുകാണുന്നുണ്ട്. ഖരപ്രതിഷ്ഠയാണന്നു വിശ്വസിക്കുമ്പോഴും പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണന്നും കരുതിപോരുന്നു. നാലേക്കറിൽ കൂടുതൽ വരുന്ന സ്ഥലത്ത് പടിഞ്ഞാട്ട് ദർശനമായിട്ടാണ് ഏറ്റുമാനൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ ഉദ്ഭവത്തെപ്പറ്റി രസകരമായ ഒരു ഐതിഹ്യമുണ്ട്. രാവണന്റെ സഹോദരനായ ഖരൻ (അല്ലെങ്കിൽ, അതേ പേരുകാരനായ മഹർഷി) മുത്തച്ഛനായ മാല്യവാനിൽനിന്ന് ശൈവവിദ്യ ഗ്രഹിച്ച് ചിദംബരത്ത് ചെന്ന് ശിവനെ ഭജിച്ച് തപസ്സിരുന്നു. തപസ്സിന്റെ കാലാവധി കഴിഞ്ഞപ്പോൾ പ്രത്യക്ഷപ്പെട്ട ശിവൻ അവന് മൂന്ന് ശിവലിംഗങ്ങൾ കൊടുത്തു. അവയിൽ ഒന്ന് വലത്തെ കയ്യിലും മറ്റേത് ഇടത്തെ കയ്യിലും ശേഷിച്ച ഒന്ന് വാകൊണ്ട് കടിച്ചും പിടിച്ച് ഖരൻ ആകാശമാർഗ്ഗേണ യാത്രയായി. യാത്ര കാരണം ക്ഷീണിച്ച അവൻ ഒരു സ്ഥലത്തെത്തിയപ്പോൾ അവിടെ വിശ്രമിയ്ക്കാൻ തീരുമാനിച്ചു. തുടർന്ന് മൂന്ന് ശിവലിംഗങ്ങളും ഇറക്കിവച്ച് ഖരൻ വിശ്രമിച്ചു. വിശ്രമത്തിനുശേഷം എഴുന്നേറ്റുപോകാൻ നിന്ന ഖരൻ ശിവലിംഗങ്ങൾ ഉറച്ചിരിയ്ക്കുന്നതായി കണ്ടു. അപ്പോൾത്തന്നെ ശിവന്റെ ഒരശരീരി മുഴങ്ങി: “ഇവിടെയാണ് ഞാൻ താമസിയ്ക്കാൻ കണ്ടുവച്ചിരിയ്ക്കുന്ന ഏറ്റവും ഉചിതമായ സ്ഥലം”. തുടർന്ന് മൂന്ന് ശിവലിംഗങ്ങളും അവിടെയുണ്ടായിരുന്ന വ്യാഘ്രപാദൻ എന്ന മഹർഷിയെ ഏല്പിച്ച് ഖരൻ മുക്തി നേടി. ഖരൻ വലത്തെ കയ്യിൽ പിടിച്ചിരുന്ന ശിവലിംഗം വൈക്കത്തും ഇടത്തെ കയ്യിൽ പിടിച്ചിരുന്ന ശിവലിംഗം ഏറ്റുമാനൂരിലും വാകൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തിയിലും പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. ഈ മൂന്നിടത്തും ഒരേ ദിവസം ദർശനം ഉച്ചയ്ക്കുമുമ്പ് നടത്തുന്നത് ഉത്തമമാണത്രേ. ഇന്നും പല ഭക്തരും ഈ രീതി തുടർന്നുവരുന്നുണ്ട്.

വൈക്കത്തേതുമായി നോക്കുമ്പോൾ താരതമ്യേന വളരെ ചെറിയ മതിൽക്കകമാണ് ഏറ്റുമാനൂരിലേത്. എങ്കിലും, ഏകദേശം അഞ്ചേക്കർ വിസ്തീർണ്ണം വരും. എം.സി. റോഡിന്റെ കിഴക്കുഭാഗത്ത് അതിമനോഹരമായ ക്ഷേത്രകവാടം കാണാം. ആ കവാടത്തിനകത്തുതന്നെയാണ് വാഹനപാർക്കിംഗ് സൗകര്യവും ഒരുക്കിയിരിയ്ക്കുന്നത്. ഇതും കഴിഞ്ഞ് അല്പദൂരം നടന്നാൽ ഏതൊരു ക്ഷേത്രത്തിലേതും പോലെ വലിയ ആൽമരം കാണാം. ദിവസവും രാവിലെ ഈ ആൽമരത്തെ പ്രദക്ഷിണം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിന് നാലുഭാഗത്തും ഗോപുരങ്ങളുണ്ടെങ്കിലും പടിഞ്ഞാറുഭാഗത്തുള്ളതാണ് ഏറ്റവും വലുതും മനോഹരവും. ഇതിന്റെ വടക്കുപടിഞ്ഞാറുഭാഗത്ത് ശ്രീകൃഷ്ണക്ഷേത്രം സ്ഥിതിചെയ്യുന്നു. ‘കീഴ്തൃക്കോവിൽ ക്ഷേത്രം’ എന്നാണ് ഇതിന്റെ പേര്.

പ്രധാനമൂർത്തിയായ ഏറ്റുമാനൂരപ്പൻ പടിഞ്ഞാട്ട് ദർശനമായി രൗദ്രഭാവത്തിൽ വാഴുന്നു. ശിവലിംഗത്തിന് 3 അടി പൊക്കമുണ്ട്. ശ്രീകോവിലിൽ ഓരോ ദിവസവും മൂന്നു ഭാവത്തിൽ ഏറ്റുമാനൂരപ്പൻ വിളങ്ങുന്നു. ഉച്ച വരെ ഭക്തന്മാർ ദർശിക്കുന്നത് അപസ്മാര യക്ഷനെ ചവിട്ടി മെതിക്കുന്ന രൂപത്തിലും , ഉച്ചക്കു ശേഷം അത്താഴ പൂജ വരെ ശരഭരൂപത്തിലും , അത്താഴ പൂജ മുതൽ നിർമ്മാല്യ ദർശനം വരെ ശിവ ശക്തി രൂപത്തിലുമാണ്.

ഇവിടെ കുംഭ മാസത്തിലെ തിരുവാതിരക്ക് ആറാട്ട് നടത്തുന്നതിനു 10 ദിവസം മുമ്പ്‌ സ്വർണ്ണ ധ്വജത്തിൽ കൊടിയേറി ഉത്സവം ആരംഭിക്കുന്നു. ഈ ദിനങ്ങളിൽ ശ്രീ പരമേശ്വരൻ അനവധി ആനകളുടെ അകമ്പടിയോടെ എഴുന്നള്ളുന്നു. എട്ടാംദിവസമാണ്‌ ചരിത്ര പ്രസിദ്ധമായ ആസ്ഥാന മണ്ഡപത്തിലെ കാണിക്ക ഇടൽ ചടങ്ങ്‌. പത്താം ദിവസം തിരുവിതാംകൂർ മഹാരാജാവ് നടയ്ക്കു വെച്ച ഏഴര പൊന്നാനകൾ ശ്രീ പരമേശ്വരന്റെ എഴുന്നള്ളത്തിനു അകമ്പടി സേവിക്കുന്നു.

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഒരു മഹാക്ഷേത്രമാണ് ഏറ്റുമാനൂർ ക്ഷേത്രം. പുലർച്ചെ മൂന്നുമണിയ്ക്ക് പള്ളിയുണർത്തൽ. തുടർന്ന് നാലുമണിയ്ക്ക് നടതുറക്കും. തുടർന്ന് അരമണിക്കൂർ നിർമ്മാല്യദർശനം. പിന്നീട് ശിവലിംഗത്തിൽ അഭിഷേകം നടത്തുന്നു. അഭിഷേകം കഴിഞ്ഞാൽ നിവേദ്യം, പിന്നീട് ഉഷഃപൂജ. ഉഷഃപൂജയ്ക്ക് ‘മാധവിപ്പള്ളിപ്പൂജ’ എന്നു പേരുണ്ട്. ഇതിനുപിന്നിലുള്ള ഒരു ഐതിഹ്യം ഇതാണ്: കോഴിക്കോട് സാമൂതിരിയ്ക്ക് മാധവി എന്നുപേരുള്ള ഒരു സഹോദരി ഉണ്ടായിരുന്നു. യൗവനാരംഭത്തിൽ അവൾക്ക് ഒരു ഗന്ധർവന്റെ ആവേശമുണ്ടായി. അതിനെത്തുടർന്ന് വിദഗ്ദ്ധചികിത്സകൾ നടത്തിയിട്ടും കാര്യമുണ്ടായില്ല. തുടർന്ന് ഏറ്റുമാനൂരിൽ ഭജനമിരുത്തുകയും രോഗം മാറുകയും ചെയ്തു. പിന്നീട് സാമൂതിരി ഉഷഃപൂജയ്ക്ക് സഹോദരിയുടെ പേരുനൽകി, അത് തന്റെ വകയാക്കി മാറ്റി.

ഉഷഃപൂജ കഴിഞ്ഞ ഉടനെ എതിരേറ്റുപൂജ അഥവാ എതൃത്തപൂജ തുടങ്ങും. സൂര്യോദയസമയത്താണ് ഈ പൂജ നടക്കുന്നത്. പിന്നീട് തന്റെ ഭൂതഗണങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി ഭഗവാൻ ഇറങ്ങുന്നു. ഇതാണ് കാലത്തെ ശീവേലി. മേൽശാന്തി ശ്രീകോവിലിൽനിന്നിറങ്ങി ബലിക്കല്ലുകളിൽ ബലി തൂകുന്നു. തുടർന്ന് തിടമ്പ് കയ്യിലെടുത്ത് കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. ശീവേലിയ്ക്ക് എല്ലാ ക്ഷേത്രവാദ്യങ്ങളും അകമ്പടി സേവിയ്ക്കുന്നു. ശീവേലിയ്ക്ക് ഭഗവാന്റെ പിന്നാലെ ഭക്തരും പ്രദക്ഷിണം വയ്ക്കുന്നു. അവസാനപ്രദക്ഷിണം ഓട്ടപ്രദക്ഷിണമായിരിയ്ക്കും.

നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്ത്, അതായത് രാവിലെ എട്ടുമണിയ്ക്ക്, പന്തീരടിപൂജ തുടങ്ങും. പന്ത്രണ്ടടിനീളം വരുന്ന സമയത്ത് നടത്തുന്ന പൂജയായതുകൊണ്ടാണ് പന്തീരടിപൂജ എന്നു വിളിയ്ക്കുന്നത്. പന്തീരടിപൂജ കഴിഞ്ഞ ഉടനെ ധാര തുടങ്ങും. ഉഗ്രമൂർത്തിയായ ശിവന്റെ കോപം തണുപ്പിയ്ക്കുന്നതിനാണ് ധാര എന്നു വിശ്വസിയ്ക്കപ്പെടുന്നു. ഭാരതത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും ധാര പ്രധാനവഴിപാടാണ്. പിന്നീട് നവകാഭിഷേകം. ഉച്ചപ്പുജയും ശീവേലിയും കഴിഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെ നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയസമയത്ത് ദീപാരാധന നടക്കുന്നു. പിന്നീട് അത്താഴപ്പൂജയും ശീവേലിയും. അവകഴിഞ്ഞാൽ തൃപ്പുക തുടങ്ങുന്നു. പേരു സൂചിപ്പിയ്ക്കുന്നതുപോലെ ശ്രീകോവിലിൽ അഷ്ടഗന്ധം പുകയ്ക്കുന്ന ചടങ്ങാണിത്. തൃപ്പുക കഴിഞ്ഞാൽ നടയടയ്ക്കുന്നു.

കൊല്ലവർഷം 720 ഇൽ ഭഗവാൻ സ്വയം കൊളുത്തിയെന്നു വിശ്വസിക്കപെടുന്ന വിളക്ക് പിന്നെ ഇതു വരെ അണഞ്ഞിട്ടില്ല. ഇതിലേക്ക് എണ്ണ നിറക്കുന്നത് ഇവിടത്തെ ഒരു പ്രധാന വഴിപാടാണ്. പുലർച്ചക്കുള്ള ആദ്യ പൂജയെ മാധവിപള്ളിപൂജ എന്നു പറയുന്നു. തന്റെ സഹോദരിയുടെ മാറാരോഗത്തിന്റെ ശമനത്തിനായി സാമൂതിരി നേർന്നു നടത്തിയ പൂജയാണിത്.

ഉത്സവത്തിനു ആസ്ഥാന മണ്ഡപത്തിൽ കാണിക്ക അർപ്പിക്കുന്നത് വളരെ പ്രധാനമാണ്. ഏഴരപ്പൊന്നാനയാണു ഇവിടത്തെ ഏറ്റവും വിശേഷപ്പെട്ട കാഴ്ച. തടിയിൽ നിർമ്മിച്ചു സ്വർണ്ണ തകിടു പൊതിഞ്ഞ 7 വലിയ ആനകളും ഒരു കുട്ടിയാനയും കൂടുന്നതാണു ഏഴരപ്പൊന്നാന. ക്ഷേത്രത്തിലെ ഉൽസവക്കാലത്തു എട്ടാം ഉൽസവദിവസം ഈ പൊന്നാനകളുടെ എഴുന്നെള്ളത്തു കാണാൻ അഭൂതപൂർവ്വമായ തിരക്കാണു ഉണ്ടാകുന്നത്.

" എട്ട് ദിഗ് പാലരും മുട്ടുകുത്തി തൊഴും ഏറ്റുമാനൂരുഗ്രമൂർത്തേ....
ഏഴര പൊന്നാന ആനയിക്കും നിന്നെ ഏഴീരുലകും വണങ്ങും.....

ശ്രീ കൊട്ടിയൂര്‍ ക്ഷേത്രമില്ലാക്ഷേത്രം

ഓം നമ:ശിവായ

ശ്രീ കൊട്ടിയൂര്‍ ക്ഷേത്രമില്ലാക്ഷേത്രം
💐💐💐💐💐💐💐💐💐

ദക്ഷിണകാശി, തൃച്ചെറുമന്ന, വടക്കീശ്വരം, വടക്കുംകാവ്‌ തുടങ്ങിയ പേരുകളാല്‍ പ്രസിദ്ധമായ ശ്രീ കൊട്ടിയൂര്‍ യാഗോല്‍സവസന്നിധാനം. അശരണര്‍ക്ക്‌ അഭയസ്‌ഥാനമാകുന്ന കാനനമദ്ധ്യത്തിലെ ക്ഷേത്രമില്ലാ ക്ഷേത്രം. ഓരോവര്‍ഷവും വര്‍ദ്ധിച്ചുവരുന്ന ഭക്‌തജനബാഹുല്യം. ശ്രീ കൊട്ടിയൂര്‍ പെരുമാള്‍ ഈശ്വരന്റെ കീര്‍ത്തിയും പ്രഭാവവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു.
ദക്ഷിണ ഗംഗയായി വിശേഷിക്കപ്പെടുന്ന ബാവലിപ്പുഴയുടെ ഇരുകരകളിലുമായി നിലകൊളളുന്ന ശ്രീ കൊട്ടിയൂര്‍ മഹാദേവക്ഷേത്രം. ഇക്കരെ നിത്യപൂജകളോടുകൂടിയ ഇക്കരക്ഷേത്രം. അക്കരെ മഹാദേവന്‍ സ്വയംഭൂവായി കുടികൊളളുന്ന, ദക്ഷയാഗഭൂമികയെന്ന്‌ വിശ്വസിക്കപ്പെടുന്ന യാഗോല്‍സവസന്നിധാനം. കാനന നടുവിലുള്ള യാഗോല്‍സവസന്നിധാനം. കാനന നടുവിലുളള മണിത്തറയിലെ സ്വയംഭൂ ശിവലിംഗമാണ്‌ ആരാധനാ ബിന്ദു.
ഭാരതവര്‍ഷത്തിലെ അതി പൗരാണികമഹാക്ഷേത്രങ്ങളിലൊന്നാണ്‌ ശ്രീ കൊട്ടിയൂര്‍ മഹാദേവക്ഷേത്രം. മറ്റു ക്ഷേത്രങ്ങളിലെ ആചാരാനുഷ്‌ഠാനങ്ങളില്‍ കാണാത്ത പല പ്രത്യേകതകളും ഇവിടെ ദര്‍ശിക്കാം. ഹൈന്ദവവിഭാഗത്തിലെ മുഴുവന്‍ ജാതികളിലും ഉപജാതികളിലുംപ്പെട്ട 64 ജന്മസ്‌ഥാനികര്‍ ആരും ക്ഷണിക്കാതെ തന്നെ തങ്ങളുടെ കര്‍മ്മങ്ങള്‍ യഥാവിധി നിര്‍വഹിക്കുന്നു. ഓരോ സ്‌ഥാനികനും തങ്ങളുടെ കര്‍മ്മവും അനുഷ്‌ഠാനവും മാത്രമേ നിശ്‌ചയമുളളൂ. സ്വാഭാവിക പ്രകൃതിയുടെ അനുഗ്രഹത്താല്‍ ചൈതന്യം തുടിക്കുന്ന യാഗോല്‍സവ സന്നിധാനം. ഉയര്‍ന്ന മലനിരകളും നിബിഢവനങ്ങളും കാട്ടുചോലകളും അരുവികളും കാവുകളും ബാവലിപ്പുഴയുടെ സാന്നിദ്ധ്യവും ഈ യാഗഭൂമിയെ വേറിട്ടു നിര്‍ത്തുന്നു. യാഗോല്‍സവ ചടങ്ങുകളിലെ രീതികളും, നിര്‍മ്മാണങ്ങളും എല്ലാംതന്നെ പ്രകൃതിയുമായുള്ള ബന്ധവും, തനിമയും വെളിപ്പെടുത്തുന്നതാണ്‌.
സ്വയംഭൂസ്‌ഥാനം സ്‌ഥിതി ചെയ്യുന്ന മണിത്തറ കാട്ടുകല്ലുകള്‍കൊണ്ടാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. മേല്‍ക്കൂര നിര്‍മ്മിക്കുന്നത്‌ മുളയും ഓടയും കാട്ടുപനയുടെ ഓലകളും കൊണ്ടാണ്‌. സ്‌ഥാനികര്‍ക്കുള്ള പര്‍ണ്ണശാലകളായ കൈയ്യാലകളുടെ നിര്‍മ്മാണവും ഇതേ വിധത്തില്‍ത്തന്നെ. വഴിവിളക്ക്‌, അമ്മാറക്കല്‍ മാലോം ദേവസ്‌ഥാനം എന്നിവിടങ്ങളിലെ മേല്‍ക്കൂരകള്‍ ഓലക്കുടകള്‍ മാത്രമാണ്‌.
ചടങ്ങുകളിലും ആചാരരീതികളിലും മാത്രമല്ല, എല്ലാത്തിലും പ്രകൃതിയുമായി അഭേദ്യബന്ധം നിലനിര്‍ത്തുന്നു. പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന്‌ ഓര്‍മ്മപ്പെടുത്തുന്നതാണ്‌ ശ്രീ കൊട്ടിയൂര്‍ യാഗോല്‍സവം. യാഗോല്‍സവ ചടങ്ങുകളാകട്ടെ, പ്രാചീന ഗോത്രചാരരീതിയിലുളള ആരാധനക്രമത്തിന്റെ തുടര്‍ച്ചയാണത്രേ.
ആയില്ല്യാര്‍ കാവിലെ ഗൂഢപൂജ, അപ്പടനിവേദ്യം, പൂതാനാക്കൂല്‍യോഗിയൂട്ട്‌, ദൈവത്തെ കാണല്‍, ദൈവം വരവ്‌, മാലോം ദേവസ്‌ഥാനസങ്കല്‌പം, വാളുകളുടെ സങ്കല്‌പവും പ്രാധാന്യവും തുടങ്ങിയവയിലെല്ലാം അതിപൗരാണികത സ്‌പഷ്‌ടമാണ്‌.
ഹിമാലയസാനുക്കളിലെ കനഖലത്തിലാണ്‌ ദക്ഷയാഗം നടന്നതെന്ന്‌ കരുതപ്പെടുന്നെങ്കിലും ദക്ഷയാഗഭൂമി കൊട്ടിയൂരാണെന്നാണ്‌ കേരളീയരുടെ വിശ്വാസം. കൊട്ടിയൂര്‍ പരിസരത്തെ ഏറെ സ്‌ഥലനാമങ്ങളും അത്തരത്തില്‍ ശ്രദ്ധേയമാണുതാനും. ത്രിശിരസ്സ്‌ ഇവിടെ തപസ്സു ചെയ്‌തിരുന്നതിനാല്‍ സ്‌ഥലത്തിന്‌ ത്രിശിരാചനം എന്നപേരു ലഭിച്ചു. കാലാന്തരത്തില്‍ ഇത്‌ തൃച്ചെറുമന്ന എന്നായിത്തീരുകയും ചെയ്‌തു.
ത്രിമൂര്‍ത്തികള്‍ ഒന്നിച്ചുകൂടിയസ്‌ഥലമായതിനാല്‍ ''കൂടിയഊര്‌'' പിന്നീട്‌ കൊട്ടിയൂരായി രൂപപരിണാമം സംഭവിച്ചു.
മറ്റുമഹാക്ഷേത്രങ്ങളിലെപ്പോലെ മഹാക്ഷേത്രത്തിന്റെ ശില്‌പഗാംഭീര്യമോ, വാസ്‌തുവിദ്യയുടെ മാസ്‌മരിക പ്രപഞ്ചമോ, അംബരചുംബികളായ ഗോപുരങ്ങളോ, സ്‌ഥിരമായ ക്ഷേത്രമന്ദിരംപോലുമോ ഇവിടില്ല.
ശ്രീചക്രമദ്ധ്യത്തെ സൂചിപ്പിക്കുന്ന ഒരുമണിത്തറയും അമ്മാറക്കല്‍ തറയും, അതിനെ ചുറ്റി പുണ്യതീര്‍ത്ഥം വലംവയ്‌ക്കുന്ന തിരുവന്‍ചിറയും, അതിനു പിന്നിലായി യാഗശാലകളെ ഓര്‍മ്മപ്പെടുത്തുന്ന കയ്യാലകളും. ക്ഷേത്രമില്ലാ ക്ഷേത്രമെന്നറിയപ്പെടുന്ന പുരാണ പ്രസിദ്ധമായ യാഗഭൂമിയാണിത്‌.
ശൈവമോ, ശാക്‌തേയമോ, വൈഷ്‌ണവമോ ആയ സങ്കല്‌പത്തെയല്ല, മറിച്ച്‌ പരബ്രഹ്‌മ സങ്കല്‌പത്തെയാണ്‌ ശ്രീ കൊട്ടിയൂര്‍ പെരുമാളില്‍ ഭക്‌തര്‍ ദര്‍ശിക്കുന്നത്‌. അമ്മ മറഞ്ഞ സ്‌ഥലത്ത്‌ ദേവീ സങ്കല്‌പമാണ്‌. പ്രത്യേകദേവതാ സങ്കല്‌പങ്ങളെ വേര്‍തിരിക്കാന്‍ സാധ്യമാകാത്തവിധം സങ്കീര്‍ണമായ ദേവതാ സങ്കല്‌പങ്ങള്‍ ഉളള ഒരു സംവിധാനമാണിവിടെ എന്നതാണ്‌ പ്രത്യേകത.
വ്യത്യസ്‌തമായ ഒരു മഹാക്ഷേത്രം. വ്യത്യസ്‌തമായ ആചാരാനുഷ്‌ഠാനങ്ങള്‍. 27 നാളുകളിലായി നടക്കുന്ന വൈശാഖമഹോത്സവം. ഭണ്ഡാരം എഴുന്നളളത്തുനാള്‍ മുതല്‍ ഉത്രാടം നാള്‍വരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതല്‍ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതല്‍ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ്‌ വിശ്വാസം.
ബ്രഹ്‌മാ, വിഷ്‌ണു, മഹേശ്വരന്മാരുടെയും ശ്രീപാര്‍വ്വതിയുടെയും, ശ്രീ മഹാലക്ഷ്‌മിയുടെയും സംഗമവേദിയാകുന്നു മഹോത്സവനാളുകള്‍. ഭക്‌തലക്ഷങ്ങള്‍ പുണ്യം തേടി ഇവിടെയെത്തുന്നു. ഓരോവര്‍ഷവും ഭക്‌തരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഭഗവല്‍ദര്‍ശന സൗഭാഗ്യശേഷം പുണ്യം നിറച്ച നിര്‍മ്മല മനസ്സുമായി ഭക്‌തര്‍ മടങ്ങുന്നു. പ്രതീക്ഷയോടെ അടുത്ത വൈശാഖോല്‍സവനാളുകള്‍ക്കായി

സരസ്വതീ ദേവതയുടെ പ്രതീകാത്മക സങ്കല്പങ്ങള്

സരസ്വതീ ദേവതയുടെ പ്രതീകാത്മക സങ്കല്പങ്ങള്
______________

           ഭാരതീയര് വളരെ പ്രാചീനകാലം മുതല് തന്നെ സ്ത്രീക്ക് ഒരു മാതൃസ്ഥാനം നല്കി ആദരിച്ചിരുന്നു. മാതൃസ്ഥാനീയ ഈശ്വര
സങ്കല്പത്തില്നിന്ന് ഉടലെടുത്തതാണ് 'അഷ്ടലക്ഷ്മികള്'. ലക്ഷ്മി ഐശ്വര്യത്തിന്റേയും സമ്പത്തിന്റേയും പ്രതീകമാണ്. വിദ്യാദേവതാ
സങ്കല്പമാണ് സരസ്വതിക്ക് നല്കിയിരിക്കുന്നത്.
ജ്യോതിഷത്തില് വിദ്യാകാരകത്വം 'ബുധ'നാണ് നല്കിയിട്ടുള്ളത്. ബുധന് കര്മ്മകാരകന് കൂടിയാണ്. ബുധന്റെ സ്വക്ഷേത്രം മിഥുനവും 'കന്നി'
ബുധന്റെ മൂലക്ഷേത്രവും, ഉച്ചക്ഷേത്രവുമാണ്.
സരസ്വതി എന്നാല് സാര- സ്വയം കൊടുക്കുന്നവള് അഥവാ അദ്ധ്യാത്മിക ജ്ഞാനത്തിന്റെ മാധുര്യം കൊടുക്കുന്നവള് എന്നാണ്.
ജ്ഞാനത്തിന്റെ എല്ലാ ശാഖോപശാഖകളുടേയും പ്രതീകമാണ് സരസ്വതി.
വിശ്വവിദ്യാലയങ്ങളിലും ഭവനങ്ങളിലുമെല്ലാം സരസ്വതിയെ ആരാധിക്കുന്നു. പ്രഗത്ഭരായ പണ്ഡിതാചാര്യന്മാര്, വാഗ്മികള് ഇവരുടെ
പേരിനോടും 'സരസ്വതി' എന്ന വിശേഷണം ചേര്ക്കാറുണ്ട്.

സരസ്വതീ ദേവതയുടെ കൈയിലുള്ള വീണ
_____________

ഇത് മനസ്സ്, ബുദ്ധി എന്നിവയെ പ്രതിനിധീകരിക്കുന്നു. കൈകളിലുള്ള വീണയ്ക്ക് നല്ല 'ശ്രുതി' ഉണ്ടാകണമെങ്കില് ആ
വീണക്കമ്പികളെ മീട്ടാന് പ്രാവീണ്യവും, നല്ല നിയന്ത്രണമുള്ളവനേ കഴിയൂ. ഈ കമ്പികള് ഭാവങ്ങള്, ഭാവനകള്, അനുഭൂതികള്
എന്നിവയുടെ പ്രതീകമാണ്. ഇവിടെ സരസ്വതിജ്ഞാനം കലാത്മകമായി നിപുണതയോടെ കൊടുത്ത് മനുഷ്യമനസ്സുകളെ
കീഴ്പ്പെടുത്തുന്നു.
വീണയ്ക്ക് 'കച്ഛപി' എന്ന പേരും കൂടിയുണ്ട്. 'കച്ഛപി' എന്നാല് ആമ. ഇന്ദ്രിയങ്ങളെ ഉള്വലിക്കുന്ന ശക്തിയുടെ പ്രതീകമാണ്
ആമ. അന്തര്മുഖത ആത്മീയജ്ഞാനത്തിന് ആവശ്യമാണ്. അന്തര്മുഖതയ്ക്ക് തന്നെയാണ് ഈശ്വരീയജ്ഞാനത്തിന്റെ വീണമീട്ടുവാനും, ജീവിത
സംഗീതത്തിന്റെ ആനന്ദം അനുഭവിക്കാനും കഴിയുന്നത്.

രണ്ടു കൈകളിലും ഗ്രന്ഥങ്ങൾ
___________

സരസ്വതിക്ക് ദിവ്യജ്ഞാനത്തില് ഗഹനമായ താല്പര്യം ഉണ്ടായിരുന്നു. ആദ്ധ്യാത്മിക ശിക്ഷണത്തിലൂടെ അഭ്യസിച്ച് മറ്റുള്ളവര്ക്ക്
ജീവിതത്തിന്റെ കലയും വിജ്ഞാനവും നല്കിയിരുന്നു എന്നതിന്റെ പ്രതീകമാണ് കൈയിലെ ഗ്രന്ഥങ്ങള്.

ഹംസം
___

പുരാണങ്ങളില് 'ഹംസ'ത്തിന് പ്രത്യേക സ്ഥാനമുണ്ട്. മൂല്യമുള്ളതിനേയും ഇല്ലാത്തതിനേയും തിരിച്ചറിയാനുള്ള ശക്തിയാണ് ഹംസത്തിന്റെ
പ്രത്യേകത. പാലും, ജലവും വേര്തിരിച്ചറിയാനുള്ള കഴിവ് 'ഹംസ'ത്തിനുണ്ട്. ജലത്തില് സ്ഥിരമായിരിക്കാനും നീന്താനുമുള്ള കഴിവുമുണ്ട്.
സരസ്വതിയുടെ വാഹനം ഹംസമാണ്. സരസ്വതിക്ക് നിര്ണ്ണയിക്കാനുള്ള ഉയര്ന്ന ശക്തിയുടേയും വിശ്വത്തോട് ആസക്തിയില്ലാതെ ജീവിതം
നയിക്കാനും കഴിയും.

മയിൽ
___

മയില് കാഴ്ചയില് വര്ണ്ണാഭമാണെങ്കിലും അതിന്റെ സ്വഭാവം അഥവാ മനോഭാവം മാറിക്കൊണ്ടിരിക്കുന്നതും ഋതുഭേദങ്ങളില്
പ്രഭാവിതവുമാണ്. പ്രേമത്താല് ഉന്മത്തമായി കരയുകയും ചെയ്യുന്നു. മയില് ലൗകിക ജ്ഞാനത്തിന്റേയും പ്രസിദ്ധിയുടേയും പ്രതീകമാണ്.
ഇതിനെ വാഹനമായി ഉപയോഗിക്കുന്നില്ല.

സ്ഫടികജപമാല
______

പ്രേമപൂര്ണ്ണമായ ഈശ്വര സ്മരണയുടെ പ്രതീകമാണ് കൈയിലെ സ്ഫടികജപമാല. സ്ഫടികം പാരദര്ശിയാണ്. പാരദര്ശി വിദ്യയുടെ
പ്രതീകമാണ്. ഇതിലൂടെ സത്യത്തെ പൂര്ണ്ണരീതിയില് കാണുവാന് കഴിയുന്നു. ഈ മാലയില് 50 മണികളുണ്ട്. 'ദേവനാഗരി' വര്ണ്ണമാലയില്
50 അക്ഷരങ്ങളാണ്.
സരസ്വതിക്ക് സമ്പൂര്ണ്ണ ജ്ഞാനം പ്രാപ്തമായിരുന്നുവെന്നാണ് ഇത് അര്ത്ഥമാക്കുന്നത്.

താമര
__

ദിവ്യമാതാ സരസ്വതിയെ വെള്ളത്താമരയില് ഇരിക്കുന്നതായി കാണിച്ചിരിക്കുന്നു. താമര നിര്ലേപമാണ്. വെളുപ്പ് പരിശുദ്ധിയുടേയും ചുവപ്പ്
ലാളിത്യത്തിന്റേയും പ്രതീകമാണ്.

ശുഭ്രവസ്ത്രം
______

ശുചിത്വത്തിന്റേയും സര്വ്വാംഗം പരമവും നിതാന്തവുമായ ശുദ്ധിയുടേയും പ്രതീകമാണിത്. ഈ പ്രതീകാത്മക ഭാവനകള്കൊണ്ട്
ഭക്തിപൂര്വ്വമായ ഈശ്വരാരാധനയ്ക്ക് ഒരു വിശിഷ്ട അര്ത്ഥവും വ്യാപ്തിയും ഏവര്ക്കും കൈവരിക്കുമാറാകട്ടെ...

മറവങ്കോട് യക്ഷി

മറവങ്കോട് യക്ഷി
~~
തെക്കൻ തിരുവിതാംകൂറിലെ ഇളയിടത്ത് സ്വരൂപത്തിൽ (കൊട്ടാരക്കര) മറവങ്കോട് എന്ന വനത്തിൽ വിഹരിച്ചിരുന്നതായി പറയപ്പെടുന്ന ഒരു യക്ഷിയാണ് മറവങ്കോട് യക്ഷി.17കളുടെ മധ്യത്തിലാണ് ഈ യക്ഷിയുടെ ഉപദ്രവമുണ്ടായതായി വിശ്വസിക്കപ്പെടുന്നത്.

     ഐതിഹ്യം
~~~~
പാറക്കോട് വനത്തിലൂടെ യാത്ര ചെയ്യുന്നവരെ രക്തദാഹിയായ യക്ഷി ഉപദ്രവിക്കുമായിരുന്നു. ഉമ്മന്നൂർ പഞ്ചമൂർത്തി ക്ഷേത്രത്തിലെ മേൽശാന്തിയായ ദേവനാരായണൻ എന്ന ഒരു മാന്ത്രികൻ യക്ഷിയെ ഒരു നെരിപ്പോടിലേക്ക് ആവാഹിച്ചെങ്കിലും അവൾ അവിടെനിന്ന് രക്ഷപെട്ടു. തുടർന്ന് തലയിൽ തീക്കനലുമായി വന്ന അവൾ ഉമ്മന്നൂർ പഞ്ചമൂർത്തി ക്ഷേത്രത്തിലെത്തി നരസിംഹമൂർത്തിയുടെ കോവിലിൽ നിവേദ്യപൂജ ചെയ്യുകയായിരുന്ന ദേവനാരായണനെ ഉപദ്രവിക്കാൻ തുനിഞ്ഞു. ഇതിൽ കുപിതനായ നരസിംഹമൂർത്തി അവളെ അദ്ദേഹത്തിന്റെ തട്ടകമായ പാറക്കോട്ടു നിന്നും ഓടിച്ചു. തുടർന്നാണ് യക്ഷി മറവങ്കോട്ട് എത്തിയത്. ഇളയിടത്ത് സ്വരീപത്തിൽ കൊള്ളയും കൊള്ളിവയ്പ്പും നടത്തിവന്ന മറവന്മാരായ ചില കൊള്ളക്കാരെ അധികാരമേറ്റ ശേഷം ഇളയിടത്ത് റാണി അമർച്ച ചെയ്തപ്പോൾ അവർ കാട്ടിലേക്ക് മാറി താവളമാക്കി. അങ്ങനെ മറവന്മാർ തമ്പടിച്ച മല മറവങ്കോട് എന്നറിയപ്പെട്ടു. അവിടേയ്ക്ക് കുടിയേറിയ യക്ഷി പൂർവ്വാധികമായി ഉപദ്രവങ്ങൾ ചെയ്തു വന്നു. അന്നാട്ടിലെ പേരു കേട്ട വൈദ്യനും മാന്ത്രികനുമായ വലിയത്തൂർ ഉണ്ണിത്താൻ യക്ഷിയെ തളയ്ക്കാൻ മുതിർന്നു. ആവാഹിച്ച് പ്രതിമയിൽ കാരമുള്ള് സ്ഥാപിച്ചതോടെ ഉണ്ണിത്താന് തീരാത്ത മൂത്രശങ്ക തോന്നിത്തുടങ്ങി. പിന്നെയും പിന്നെയും മൂത്രശങ്ക തീർക്കാൻ പോകേണ്ടി വന്നതിനാൽ ഓരോ തവണയും മന്ത്രശുദ്ധി ചെയ്യേണ്ടി വന്നു. അതിനാൽ യാഗം പൂർത്തിയാക്കാൻ സാധിക്കാതെയായി. ഈ സമയം പ്രശ്നപരിഹാരം ആരാഞ്ഞോണ്ട് ഉണ്ണിത്താൻ ഒരു ഓലയെഴുതി അദ്ദേഹത്തിന്റെ അടിയനായ കുഞ്ഞേല മുഖാന്തരം കരീപ്ര തിരുമേനി എന്ന മഹാമാന്ത്രികനയച്ചു. ഒടിമാനായി വേഷം മാറിയ കുഞ്ഞേല കരീപ്ര തിരുമേനിയിൽ നിന്ന് പരിഹാരം ഗ്രഹിച്ച് ക്ഷണത്തിൽ തിരികെയെത്തി. യക്ഷിയുടെ ശിരസ്സിലെ നെരിപ്പോടിൽ കാരമുള്ള് ബന്ധനം ചെയ്തതാണ് പ്രശ്നം. നെരിപ്പോട് ഒരു മന്ത്രക്കെട്ടാണ്. കാരമുള്ള് അവിടെ നിന്നെടുത്ത് മാറ്റിയാൽ പ്രശ്നം തീരും. തുടർന്ന് കരീപ്രതിരുമേനിയും മറവങ്കോട്ടെത്തി നരസിംഹപൂജ നടത്തി ആദ്യം ഭസ്മസഞ്ചിയിലും പിന്നീട് ഭസ്മസഞ്ചിയിലെ ബന്ധനം ഒഴിച്ച് ഒരു കരിക്കിലും എന്നെന്നേക്കുമായി ആവാഹിച്ചു. യക്ഷിയെ ആവാഹിച്ച കരിക്ക് തൊളിച്ചിറക്കളത്തിനടുത്തുള്ള വരിക്കപ്ലാവിന്റെ ചുവട്ടിൽ കുഴിച്ചിട്ടു. യക്ഷിയുടെ സാന്നിധ്യം ഉണ്ടായ ആ വരിക്കപ്ലാവ് എല്ലാക്കാലത്തും കായ്ചു തുടങ്ങി. തൊളിച്ചിറ പ്ലാവ് എന്ന ഈ പ്ലാവിലെ ചക്കയാണ് ചക്കയില്ലാക്കാലത്ത് മുറജപത്തിന് തിരുവിതാംകൂർ രാജാക്കന്മാർ ചക്ക എരിശ്ശേരി ഉണ്ടാക്കാൻ ഉപയോഗിച്ച് വന്നത്.

ലോകത്തിലെ തന്നെ ഒരു മഹാദ്ഭുതമാണ് ഈ ശിവ ക്ഷേത്രം

ഗുജറാത്തിലെ ഭാവ്നഗറിൽ അറബിക്കടലിനു നടുവിൽ കരയിൽ നിന്നും ഒരു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് നിഷ്കളങ്കേശ്വര ക്ഷേത്രം.തീർത്ഥാടകർക്ക് പരമശിവ ദർശനത്തിനായി എല്ലാ ദിവസവും ഉച്ചക്ക് 1 മണി മുതൽ രാത്രി 10 മണി വരെ കടൽ മാറി ക്കൊടുക്കുന്നത് അത്ഭുത കാഴ്ചയാണ്.പുരാണ കാലത്ത് പാണ്ഡവർ ആരാധിച്ചതായി കരുതപ്പെടുന്ന ഈ സ്ഥലത്ത് അവരുടെ സ്മരണയ്ക്കായി 5 ശിവലിംഗങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.എത്ര വെള്ളപ്പൊക്കവും കൊടുങ്കാറ്റും കടൽക്ഷോഭവും ഉണ്ടായിട്ടും ഇത്രയും വർഷങ്ങളായി ഈ ശിലാ ക്ഷേത്രത്തിന്റെ 20 അടിയധികം ഉയരമുള്ള കൊടിമരത്തിന് യാതൊരു കേടു പാടും സംഭവിച്ചിട്ടില്ലഈ ശിലാ ക്ഷേത്രത്തിന്റെ കൊടിമരത്തിന്റെ അഗ്രഭാഗത്തുള്ള ധ്വജം വരെ സ്പർശിക്കുന്നത്രയും സമുദ്രജലവിതാനമുണ്ടാകും എല്ലാ ദിവസവും
ഉച്ചക്ക് ഒരു മണി വരെ.എന്നാൽ ഒരു മണിക്ക് ശേഷം ക്ഷേത്രത്തിനിരുവശവും ജലനിരപ്പ് താഴാൻ തുടങ്ങുകയും വെള്ളം മാറി നിന്ന് കൊടുത്ത് ഭക്തർക്ക്  ശിവാരാധനയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.!!
ലോകത്തിലെ തന്നെ ഒരു മഹാദ്ഭുതമാണ് ഈ ശിവ ക്ഷേത്രം

Monday, 1 May 2017

കമ്പോഡിയയിലെ ഹിന്ദു അമ്പലം ..ലോകത്തിലെ ഏറ്റവും വലിയ അമ്പലം ആയി അറിയപ്പെടുന്നു .

കമ്പോഡിയയിലെ ഹിന്ദു അമ്പലം ..ലോകത്തിലെ ഏറ്റവും
വലിയ അമ്പലം ആയി അറിയപ്പെടുന്നു .

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ് അങ്കോർ വാട്ട് (ഇംഗ്ലീഷ്: Angkor Wat ) കമ്പോഡിയയിലെ അങ്കോർ എന്ന സ്ഥലത്താണിത് സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യൻ ശൈലിയിൽ സ്ഥാപിച്ച ഈ ക്ഷേതരത്തില്‍ വിഷ്ണുവിന്റെയും ബുദ്ധന്റെയുംപ്രതിമ ഉണ്ട്

 ഇന്ന് കമ്പോഡിയയുടെ ഒരു ചിഹ്നം എന്ന നിലയിൽ പ്രധാന വിനോദ ആകർഷണമാണ് ഈ ക്ഷേത്രം. കമ്പോഡിയയുടെ ദേശീയപതാകയിൽ വരെ ഈ ക്ഷേത്രം മുദ്രണം ചെയ്തിരിക്കുന്നു  നഗരം എന്ന വാക്കിന്റെ കമ്പോഡിയൻ ഭേദമായ അങ്കോർ എന്ന പദവും ഖെമർ കാലഘട്ടത്തിൽ ക്ഷേത്രം എന്ന പദത്തിനുപയോഗിച്ചിരുന്ന വാട്ട് എന്ന പദവും ചേർന്നാണ് അങ്കോർ വാട്ട് എന്ന പദമുണ്ടായിരിക്കുന്നത്

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സൂര്യവർമ്മൻ രണ്ടാമൻ (ഭരണകാലം: 1113 – 1150) എന്ന ഖെമർ രാജാവിന്റെ കാലത്താണ് ക്ഷേത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത് എന്നു കരുതപ്പെടുന്നു. വിഷ്ണുക്ഷേത്രമായ ഇത് ദേശക്ഷേത്രമായി. ക്ഷേത്രത്തിനു ചുറ്റുമായി അദ്ദേഹം തലസ്ഥാനനഗരിയും പണിതു. ക്ഷേത്രത്തിന്റെ പുരാതന നാമം വരാഹ വിഷ്ണുലോകം എന്നായിരുന്നു എന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തിന്റെ യഥാർത്ഥ നാമത്തെക്കുറിച്ച് സൂചിപ്പിക്കുന്ന യാതൊരുവിധ തെളിവുകളും ലഭിച്ചിട്ടില്ല. അതിനാൽ ഇതിന്നും ചരിത്രകാരന്മാർക്ക് അന്യമാണ്. ക്ഷേത്രനിർമ്മാണം രാജാവിന്റെ മരണത്തോടെ അവസാനിച്ചു എന്നു കരുതുന്നു. പിന്നീട് 1177ൽ, കൃത്യമായി പറഞ്ഞാൽ സൂര്യവർമ്മൻ രണ്ടാമന്റെ മരണത്തിനു 27 വർഷത്തിനു ശേഷം ഖെമറുകളുടെ പരമ്പരാഗതശത്രുക്കളായ ചമ്പ രാജവംശത്തിലെ ജയവർമ്മൻ ഏഴാമൻ പ്രദേശം കീഴടക്കുകയും ക്ഷേത്രത്തിന്റെ മിനുക്കുപണികൾ പൂർത്തിയാക്കുകയും ചെയ്തെന്നു കരുതപ്പെടുന്നു.

ഒരു കോട്ട പോലെയാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. ക്ഷേത്രനഗരത്തിനു ചുറ്റും 200 മീറ്റർ വീതിയുള്ള ഒരു കിടങ്ങുണ്ട്. അതിനുള്ളിൽ 5 മീറ്റർ ഉയരമുള്ളതും ഏകദേശം ഒരു മീറ്റർ വീതിയുള്ളതുമായ മതിൽ ക്ഷേത്രനഗരത്തെ സംരക്ഷിക്കുന്നു. കിഴക്കും പടിഞ്ഞാറുമുള്ള പാലങ്ങൾ വഴി മാത്രമേ ആ പ്രദേശത്തേക്ക് പ്രവേശനം സാധിക്കുകയുള്ളു. പാലങ്ങൾക്ക് സമീപമായി ഗോപുരങ്ങളുണ്ട്. ഈ ഗോപുരങ്ങൾ ക്ഷേത്രത്തെ അനുകരിച്ച് ഉണ്ടാക്കിയവയാണ്. ശത്രുക്കൾ ഗോപുരത്തേ ക്ഷേത്രമായി തെറ്റിദ്ധരിച്ച് ആക്രമിക്കാൻ ഇടയുണ്ട് എന്നറിഞ്ഞുകൊണ്ടാണിങ്ങനെ സൃഷ്ടിച്ചത് എന്നാണ് ശാസ്ത്രാഭിപ്രായം. ഏതായാലും പടിഞ്ഞാറുഭാഗത്തെ ഗോപുരങ്ങൾ തകർന്ന നിലയിലാണ്. മതിൽ 203 ഏക്കർ സ്ഥലത്തെ സംരക്ഷിക്കുന്നു. ദക്ഷിണപൂർവേഷ്യയിലെ ഏറ്റവും മനോഹരമായ ദേവാലയശില്പങ്ങളിലൊന്നായി അങ്കോർവാത് നൂറ്റാണ്ടുകളായി പരിഗണിക്കപ്പെട്ടുവരുന്നു. പിരമിഡിന്റെ ആകൃതിയിലുള്ള ഈ ക്ഷേത്രസൌധം വളരെ വലിപ്പമേറിയതാണ്. ഇതിലെ ലളിതവും സ്നിഗ്ധവും ആയ ശില്പങ്ങളും അലങ്കാരസംവിധാനങ്ങളും നിസ്തന്ദ്രവും നിഷ്കൃഷ്ടവുമായ കലോപാസനയുടെ നിദർശനങ്ങളാണ്. ചുറ്റുമുള്ള വിസ്താരമേറിയ കിടങ്ങും അതിലൂടെ പ്രധാന ഗോപുരത്തിലേക്കുള്ള നടപ്പാതയും മിനുസമുള്ള ചെങ്കല്ലുകൾ പടുത്തതാണ്. നടപ്പാതയുടെ നീളം 1,800 അടി വരും.
അങ്കോർ വാട്ട് ശൈലിയിലുള്ള കൊത്തുപണികൾ

തമിഴ്നാട്ടിലെ ചോള ശില്പകലയുടെ സാന്നിദ്ധ്യം ക്ഷേത്രത്തിൽ ഉണ്ട്. ഹൈന്ദവ വിശ്വാസത്തിലെ മഹാമേരു എന്ന പർവ്വതത്തിന്റെ രൂപത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. മറ്റ് ഹൈന്ദവക്ഷേത്രങ്ങളധികവും കിഴക്കോട്ട് ദർശനമായി ഇരിക്കുമ്പോൾ അങ്കോർ വാട്ട് പടിഞ്ഞാറോട്ട് ദർശനമായാണ് സൃഷ്ടിച്ചിരിക്കുന്നത്. മഹാവിഷ്ണു പടിഞ്ഞാറാണ് എന്ന വിശ്വാസം കൊണ്ടാണിതെന്നു കരുതുന്നു. കരിങ്കല്ലുകളും ചുടുകട്ടകളും ഒഴിവാക്കി വെട്ടുകല്ല് പോലുള്ള കല്ലുകൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കൽക്കഷണങ്ങളെ കൂട്ടിനിർത്താനുപയോഗിച്ചിരിക്കുന്ന പദാർത്ഥം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും അത് മരപ്പശയോ കുമ്മായക്കൂട്ടോ ആയിരിക്കാനിടയുണ്ടെന്നു കരുതുന്നു. ക്ഷേത്രത്തിനു ചുറ്റും ഏറെ കൊത്തുപണികൾ നടത്തിയിട്ടുണ്ട് പ്രാചീന കംബോഡിയൻകലയുടെ ഒരു നല്ല മാതൃകയാണ് ഈ ക്ഷേത്രശില്പം. അക്കാലത്ത് ദക്ഷിണേന്ത്യയിൽ നിലവിലിരുന്ന ശില്പകലയുടെ അതിപ്രസരം ഇതിൽ പ്രകടമായി കാണാം. നടുവിലുള്ള ഗോപുരത്തിന്റെ ഉയരം 200 അടിയാണ്. അതിന്റെ ഉള്ളിലെ വിഷ്ണു പ്രതിഷ്ഠയിലേക്കുള്ള സോപാനത്തിൽ 2 അടി വീതം ഉയരമുള്ള 38 പടികളുണ്ട്. ചുറ്റമ്പലത്തിന്റെ നാലു മൂലകളിലും ചെറിയ ഓരോ ഗോപുരം നിർമിച്ചിട്ടുണ്ട്. കൊത്തുപണികൾകൊണ്ടു മോടിപിടിപ്പിച്ച തൂണുകളും ചിത്രാലംകൃതങ്ങളായ ചുവരുകളുംകൊണ്ടു ചുറ്റപ്പെട്ടതാണ് ഗർഭഗൃഹം. ചോളപല്ലവശില്പങ്ങളിലെന്നതുപോലെ നൃത്തംചെയ്യുന്ന അപ്സരസ്സുകളുടെ പ്രതിമകൾ ഈ ശാലകളുടെയും മണ്ഡപങ്ങളുടെയും ചുവരുകളിൽ ഇടതൂർന്നുനില്ക്കുന്നു. കൊത്തുപണികളിൽ രാമരാവണയുദ്ധം, കുരുക്ഷേത്രയുദ്ധം, പാലാഴിമഥനം, കൃഷ്ണ-ബാണയുദ്ധം എന്നിവയെല്ലാം ഉൾപ്പെട്ടിരിക്കുന്നു. ദേവാസുരൻമാർ, വാസുകി, മന്ദരപർവതം, കൂർമ്മാവതാരം തുടങ്ങി ഓരോ ഇനവും വ്യക്തമായി ചിത്രണം ചെയ്തിട്ടുള്ള ശില്പങ്ങൾകൊണ്ടു നിറഞ്ഞ പാലാഴിമഥനശില്പം ഉദാത്തമായ ഒരു കലാശൈലിയുടെ ഉജ്ജ്വലമായ നിദർശനമാണ്. ക്ഷേത്രത്തിന് ചുറ്റും വിശാലമായ അങ്കണങ്ങളുണ്ട്. ഇവയും കലാപരമായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. ചുറ്റുപാടും പണിഞ്ഞിട്ടുള്ള മുറികളിലും നിരവധി ചിത്രശില്പങ്ങൾ കാണാം. ഹൈന്ദവ ദേവതകളുടേയും അസുരന്മാരുടേയും ഗരുഡന്റേയും താമരയുടേയുമെല്ലാം രൂപങ്ങൾ ഇവയിൽ കാണാൻ കഴിയും.

പഞ്ചഭൂത ക്ഷേത്രങ്ങൾ :

പഞ്ചഭൂത ക്ഷേത്രങ്ങൾ :
തെക്കൻ ഭാരതത്തിലെ അഞ്ചു ക്ഷേത്രങ്ങളിൾ ശിവനെ പഞ്ചഭൂതത്തിലധിഷ്ടിതമായ രൂപത്തിലാണ് ആരാധിക്കുന്നത്.
1-ജംബുകേശ്വര ക്ഷേത്രം
തമിഴ് നാട്ടിലെ ശ്രീരംഗനാഥ ക്ഷേത്രംത്തിനു അടുത്തുള്ള ശിവക്ഷേത്രം. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ജലത്തിനു പ്രധാനമുള്ള ക്ഷേത്രം.
കാവേരി നദീ തീരത്ത് ഒരിടത്ത് ജംബുക വൃക്ഷത്തിനടിയിൽ ശിവലിംഗം അവതരിച്ചുവെന്നും ഒരു ആനയും ചിലന്തിയും ആരാധന നടത്തിയിരുന്നുവ
െന്നും വിശ്വസിക്കപ്പെടുന്നു. ആന തുമ്പികൈയിൽ ജലം ഏടുത്ത് അഭിഷേകം ചെയ്യും.ചിലന്തി പൂക്കൾ പൊഴിച്ചിടും. ചിലന്തിയും ആനയും തമ്മിൽ മത്സരമാകുകയും ഇരുവരും മരിക്കുകയുക് ചെയ്യും.അടുത്ത ജന്മത്തിൽ ചിലന്തി കോചെങ്കണ്ണനായി പിറന്നു ആനകൾക്ക് എത്താത ഉയരത്തിൽ ശിവലിംഗം പ്രതിഷ്ടിച്ചു എന്നു വിശ്വാസം
18 ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ക്ഷെത്രത്തിൽ ആകെ 5 പ്രകാരങ്ങൾ(ഗോപുരങ്ങൾ) ഉണ്ട്. അവയിൽ 3,4 പ്രകാരങ്ങൾ പതിമൂന്നാം നൂറ്റാണ്ടിൽ പണിതു.ഏഴു നിലകളുള്ള കിഴക്കൻ ഗോപുരവും,ഒൻപത് നിലകളൂള്ള പടിഞ്ഞാറൻ ഗോപുരവും പ്രധാനം. ദ്വജസ്ഥംഭത്തിൽനിരവധി കൊത്തുപണികൾ ഉള്ള ഏക പാദത്രിമൂർത്തിയുടെ ശില്പമുണ്ട്.
2-അണ്ണാമലയാർ ക്ഷേത്രം
അണ്ണാമലയാർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ലാണ. അരുണാചലേശ്വർ ആണ് മൂര്ത്തി. പഞ്ചഭൂതങ്ങളില് ഒന്നായ അഗ്നിയെ പ്രതിനിധീകരിക്കുന്ന അഗ്നിലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. പ്രകടഭാവം അഗ്നി
3-കാളഹസ്തി ക്ഷേത്രം
ശ്രീകാളഹസ്തിയിലാണ് കാളഹസ്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില് ഒന്നാണിത്. തിരുപ്പതിയില് നിന്ന് 36 കിലോമീറ്റര് അകലെയാണ് കാളഹസ്തി ക്ഷേത്രം. പഞ്ചഭൂതങ്ങളില് ഒന്നായ വായുവിനെ പ്രതിനിധീകരിക്കുന്ന വായുലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തില് പ്രതിഷ്ഠിച്ചിര
ിക്കുന്ന ഈ ലിംഗം ശിവന്റെ പ്രതിരൂപമായി കണക്കാക്കപ്പെടുന്നു.
ശിവനെ ഇവിടെ കാളഹസ്തീശ്വരനാ
യാണ് ആരാധിക്കുന്നത്. ശിവഭക്തനായ കണ്ണപ്പ ക്ഷേത്രത്തില് വച്ച് ശിവനെ ആരാധിച്ചെന്നും സ്വന്തം കണ്ണുകള് ഭഗവാന് സമ്മാനമായി നല്കി തന്റെ നിര്മ്മലമായ ഭക്തി ഭഗവാന് മുന്നില് തെളിയിച്ചെന്നുമാണ് ഐതിഹ്യം. കണ്ണപ്പയുടെ ഭക്തിയില് സംപ്രീതനായ ശിവഭഗവാന് കണ്ണപ്പയ്ക്ക് മുന്നില് പ്രത്യക്ഷപ്പെടു
കയും അദ്ദേഹത്തിന് മോക്ഷം നല്കുകയും ചെയ്തു.
ശിവഭക്തന്മാര്ക്ക് പുറമെ ജാതകത്തില് രാഹുദോഷവും കേതുദോഷവും ഉള്ളവരും ഇവിടെ പ്രത്യേക പൂജകള് ദോഷമുക്തി തേടുന്നു. തിരുപ്പതി സന്ദര്ശിക്കുന്ന ഭക്തര് കാളഹസ്തി ക്ഷേത്രത്തില് ദര്ശനം നടത്തുന്ന പതിവുണ്ട്.
4- ഏകാംബരേശ്വര ക്ഷേത്രം
തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന ക്ഷേത്രമാണ് ഏകാംബരേശ്വര ക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശിവനെ ഏകാംബരേശ്വരനായി ഇവിടെ ആരാധിച്ചുവരുന്നു. കാഞ്ചീപുരത്തെ ഏറ്റവും വലിയ ക്ഷേത്രംകൂടിയാണ് ഏകാംബരേശ്വരം. ഏകാംബരേശ്വരം ഭൂമിയെയാണ് പ്രതിനിധികരിക്കുന്നത്.
ഒരിക്കൽ ദേവി പാർവതി വേഗാവതി നദിക്കരയിലെ ഒരു മാവിൻ ചുവട്ടിലിരുന്ന് തപസ്സനുഷ്ടിക്കു
കയായിരുന്നു. പാർവതിയുടെ ഭക്തിയെ പരീക്ഷിക്കുന്നതിനുവേണ്ടി ശിവൻ അഗ്നിയെ പാർവതിക്കുനേരെ അയച്ചു. ദേവി അപ്പോൽ ഭഗവാൻ വിഷ്ണുവിനെ ആരാതിക്കുകയും വിഷ്ണു പാർവതിയുടെ രക്ഷയ്ക്കെത്തുകയും ചെയ്തു. പാർവതിയുടെ തപം ഭംഗപ്പെടുത്തുവാ
നായി ഭഗവാൻ ശിവൻ പിന്നെ ഗംഗയെയാണ് അയച്ചത്. പാർവതി തന്റെ സഹോദരിക്കു തുല്യയാണെന്ന് മനസ്സിലാക്കിയാ ഗംഗ ദേവിയുടെ തപസ്സിന് വിഘാതം സൃഷ്ടിച്ചില്ല. പാർവതിക്ക് ശിവനോടുള്ള ഭക്തിയുടെയും ആദരവിന്റ്റെയും ആഴം മനസ്സിലാക്കിയ ശിവൻ ദേവിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. മാവിൻ വൃക്ഷത്തിൽനിന്ന് ജനിച്ച ദേവനാണ് ഏകാംബരേശ്വരൻ എന്നാണ് ഒരു ഐതിഹ്യം.
മറ്റൊരൈതിഹ്യം പറയുന്നതിപ്രകാര
മാണ്: ഒരുമാവിൻചുവട്ടിൽ ഇരുന്ന് പൃഥ്വിലിംഗരൂപത്തിൽ ശിവനെ ആരാധിക്കുകയായിരുന്നു പാർവതി. സമീപത്തുകൂടി ഒഴുകിയിരുന്ന വേഗാനദി കരകവിഞ്ഞൊഴുകുകയുണ്ടായി. ഇത് ശിവലിംഗത്തിന് തകരാറ് സൃഷ്ടിക്കും എന്ന് മനസ്സിലാക്കിയ പാർവതി ശിവലിംഗത്തെ ആലിംഗനം ചെയ്തു. ആ ശിവലിംഗമാണ് ഏകാംബരേശ്വരൻ. പാർവതിയാൽ ആലിംഗനം ചെയ്യപെട്ട ഭഗവാൻ ശിവനെ തമിഴിൽ തഴുവ കുഴൈന്താർ (ദേവിയുടെ ആലിംഗനത്തിൽ ഉരുകിയ ഭഗവാൻ) എന്ന് വിശേഷിപ്പിക്കാറ
ുണ്ട്.
5-ചിദംബരം ക്ഷേത്രം🕉☸✡ ☘
തമിഴ്നാട്ടിലെ ചിദംബരത്തുള്ള ഒരു ശിവക്ഷേത്രം. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഒന്ന്. ആകാശത്തിനു പ്രധാനം. നടരാജ രൂപത്തിലുള്ള ശിവനാണു ഇവിടെ പ്രതിഷ്ഠ.
ചിദംബര ക്ഷേത്രത്തിലെ മൂലവിഗ്രഹം ഒരു ശിവലിംഗമാണ്. പതഞ്ജലി മഹര്ഷിയും വ്യാഘ്രപാദനും പൂജനടത്തിയിരുന്ന ശിവലിംഗമാണിതെന്നാണ് വിശ്വാസം. ഋഷീശ്വരന്മരായ പതഞ്ജലിയുടേയും വ്യാഘ്രപാദന്റെയ
ും പൂജയില് പ്രസന്നനായി ശിവഭഗവാന് അവര്ക്കു മുന്നില് പ്രത്യക്ഷനായി താണ്ഡവനൃത്തം ആടിയത്രേ. അതിനുശേഷമാണ് ചിദംബരത്ത് നടരാജവിഗ്രഹം പ്രതിഷ്ഠിതമായതെ
ന്ന് ഐതിഹ്യങ്ങളില് കാണുന്നു. ശിവഗംഗാ സരോവരം ഇവിടെ ഭക്തരുടെ സവിശേഷ ശ്രദ്ധയാകര്ഷിക
്കുന്നു. ദേവി പാര്വ്വതി, ഗണപതി, ശേഷതല്പ്പത്തില് കിടക്കുന്ന മഹാവിഷ്ണു, ലക്ഷ്മീദേവി എന്നിവരുടെയെല്ലാം പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളും ചിദംബരത്തുണ്ട്.
❇❇
ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ വിവരിച്ചിട്ടുള്ള 108 നാട്യഭാവങ്ങൾ അവതരിപ്പിക്കുന്ന ശിൽപങ്ങൾ
ഇവിടെ കൊത്തിവെച്ചിരിക്കുന്നു.
🕉🕉☸☸✡
ദ്വാദശജ്യോതിർ ലിംഗക്ഷേത്രങ്ങൾ
1.സോമനാഥ് ☘
ഗുജറാത്തിലെ സൗരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് സോംനാഥ് ക്ഷേത്രം. രുദ്രമാല എന്ന സോളങ്കി വാസ്തു ശില്പകലാ രീതിയാണ് ക്ഷേത്ര നിർമ്മാണത്തിന് അവലംബിച്ചിരിക്ക
ുന്നത്ഗസ്നിയിലെ മഹ്മൂദിന്റെആക്ര
മണകാലത്ത് ഭാരതത്തിലേറ്റവു
ം മുഖ്യക്ഷേത്രമായിരുന്നു. അന്ന് നിത്യവും ഗംഗയിൽനിന്നു അഭിഷേകജലവും കാശ്മീരിൽ നിന്നും പൂജാപുഷ്പങ്ങളും എത്തിയിരുന്നു. 10000 ഗ്രാമങ്ങൾ ക്ഷേത്രത്തിന്റെ സ്വത്തായിരുന്നു. പൂജയ്ക്ക് 1000ൽ അധികം ബ്രാഹ്മണർ, തീർത്ഥാടകർക്ക് ക്ഷൗരത്തിനു 300 ക്ഷുരകർ, രത്നങ്ങൾ പതിച്ച വിളക്കുകൾ, 200മന്ന് സ്വർണ്ണത്തിൽ തീർത്ത ചങ്ങല, 56 രത്നാങ്കിത സ്തൂപങ്ങൾ - ഇതായിരുന്നു അന്നത്തെ സോമനാഥ ക്ഷേത്രത്തിന്റെ നില. 1025ൽ ഗസ്നി ക്ഷേത്രം ആക്രമിച്ച് കൊള്ളയടിച്ചു. ഭീമ-ഭോജ രാജാക്കന്മാർ ക്ഷേത്രം വീണ്ടുമുയർത്തി. 1300ൽ അലാവുദ്ദീൻ ഖിൽജിയുടെ സേനാനായകൻ ആലഫ്ഖാൻ വീണ്ടും തകർത്തപ്പോൾ ചൂഢാസനവംശത്തിലെ മഹിപാലൻ വീണ്ടുമുയർത്തി. 1390ൽ മുസഫ്ർ ഷാ 1, 1490ൽ മുഹമ്മദ് ബേഗാറ, 1530ൽ മുസഫ്ർ 2, 1701ൽ ഔറഗസേബ് എന്നിങ്ങനെ പലതവണ തകർക്കപ്പെട്ടേങ്കിലും ഓരോതവണയും ക്ഷേത്രം ഉയർത്തെഴുന്നേറ്റു. 1783ൽ റാണി അഹല്യ ഒരു പുതിയ ക്ഷേത്രം നിർമിച്ചു.1951ൽ അതേ സ്ഥാനത്ത് പുതിയ പ്രതിഷ്ഠ നടന്നു.
2.മല്ലികാര്ജുന സ്വാമി ക്ഷേത്രം
☘☘
ശിവന്റെ 12 ജ്യോതിര്ലിംഗ ക്ഷേത്രങ്ങളിലൊന്നായ ഭ്രമരംബ മല്ലികാര്ജുന സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലെ ശ്രീ ശൈലത്തിലാണ്. ഭഗവാന് പരമശിവനും ദേവി പാര്വതിയുമാണ് പ്രധാന പ്രതിഷ്ട. പരമശിവനെ മല്ലികാര്ജുന സ്വാമിയായും പാര്വതിയെ ഭ്രമരംബ ദേവിയുമാണ് ഇവിടെ ആരാധിച്ചു പോരുന്നത്.
ആന്ധ്ര പ്രദേശിലെ കുര്ണൂല് ജില്ലയിലെ നര്മദ കുന്നുകളിലാണ് ഹിന്ദു മത വിശ്വാസികളുടെ പുണ്യ പരിപാവന നഗരമായ ശ്രീ ശൈലം സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ ക്ഷേത്രങ്ങളുടേയും പുണ്യ സ്ഥലങ്ങളുടേയും നിറ സാന്നിധ്യമാണ് ഈ നഗരത്തിനു ഒരു ആത്മീയ പരിവേഷം ചാര്ത്തി നല്കിയത്. ആന്ധ്രയുടെ തലസ്ഥാന നഗരമായ ഹൈദരാബാദില് നിന്നും 212 കിലോമീറ്റര് അകലെ തെക്ക് ഭാഗത്തായി കൃഷ്ണ നദിക്കരയിലാണ് ഈ നഗരത്തിന്റെ സ്ഥാനം.
3.മഹാകാലേശ്വർ ☘
മധ്യപ്രദേശിലെ ഉജ്ജൈന് ജില്ലയിലാണ് ഈ ചരിത്രാതീത നഗരം സ്ഥിതി ചെയ്യുന്നത്. വിജയശ്രീലാളിതനായ ജേതാവ് എന്നര്ഥം വരുന്ന ഉജ്ജൈനി എന്ന പേരിലും നഗരം അറിയപ്പെടുന്നു.
ദ്വാദശജ്യോതിർലിംഗങ്ങളിൽപ്പെടു
ന്ന പ്രശസ്ത ശിവക്ഷേത്രമാണ് മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ (അവന്തി) രുദ്രസാഗർ തടാകകരയിൽ സ്ഥിതി ചെയ്യുന്ന ശ്രീ മഹാകാലേശ്വർ ക്ഷേത്രം. ഇവിടുത്തെ ശിവലിംഗംസ്വയം
ഭൂവാണെന്ന് വിശ്വസിക്കുന്നു. ജ്യോതിർലിംഗങ്ങളിലെ ഏക സ്വയംഭൂലിംഗ ഇതാണ്. മഹാകാലേശ്വരൻ എന്ന പേരിലാണ് ശിവൻ ഇവിടെ അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവാണെന്ന് മാത്രമല്ല അത് വളര്ന്ന് കൊണ്ടിരിക്കുകയുമാണ്. ഇത് വെറുതെ പറയുന്നതല്ല.ഇവിടത്തെ നാട്ടുകാരും ഇത് ശരിവയ്ക്കുന്നു.
പ്രാചീന കാലത്ത് അവന്തി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉജ്ജയിനിയിൽ ചന്ദ്രസേനമഹാരാജ
ാവിന്റെ രക്ഷാർത്ഥം മഹാകാലേശ്വരൻ അവതരിച്ചതായാണ് വിശ്വസിക്കുന്നത്. ദക്ഷിണദിക്കിലേക്കാണ് മഹാകാലേശ്വര ദർശനം. മഹാകലേശ്വരക്ഷേത്ര ശ്രീകോവിലിലെ ഗർഭഗൃഹത്തിനുള്ളിൽ ഒരു ശ്രീയന്ത്രം തലകീഴായി കെട്ടിതൂക്കിയിട്ടുണ്ട്. ക്ഷേത്രത്തിന് അഞ്ചു നിലകളുണ്ട്. മൂന്നാം നിലയിലെ നാഗചന്ദ്രേശ്വരനെ നാഗപഞ്ചമി ദിനം മാത്രമേ ദർശിക്കാൻ കഴിയൂ.
4.ഓംകാരേശ്വർ

ശിവനെ ഇവിടെ ഓംകാരേശ്വരനായി ആരാധിച്ചുവരുന്നു. മധ്യപ്രദേശിൽ നർമദയിലെ ശിവപുരി എന്ന ദ്വീപിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ദ്വീപിനു ഓംകാരത്തിന്റെ ആകൃതിയാണ് എന്നാണ് പറയപ്പെടുന്നത്. ഓംകാരേശ്വർ അമരേശ്വർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങൾ ഈ ദ്വീപിലായുണ്ട്.
5.കേദാർനാഥ്☘☘☘
ഉത്തരഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം. മന്ദാകിനി നദിക്കരയിലുള്ള ഈ ക്ഷേത്രം ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയങ്ങളിൽ മാത്രമേ ഭക്തർക്കായി തുറന്നുകൊടുക്കുകയുള്ളൂ. ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ കഴിക്കാറുള്ളത്. ശങ്കരാചാര്യർ പുനർനിർമ്മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രം, ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്.
പണ്ട് , ഭീമൻ ഒരു കാട്ടുപോത്തിനെ നായാടി പിന്തുടരുകയായിരുന്നു. ആ ഓട്ടപ്പന്തയം ഒരു ഘട്ടത്തിലെത്തിയ
പ്പോൾ പോത്ത് പെട്ടെന്നു ഭൂമിയിലേക്കു താഴ്ന്നുകളഞ്ഞു. ഭീമൻ അടുത്തെത്തിയപ്പോൾ പോത്തിന്റെ പിൻഭാഗം മാത്രം പുറത്തു കാണുന്നുണ്ടായിരുന്നു , ഭീമൻ തൊട്ടപ്പോൾ ആ ഭാഗം പാറയായിമാറി. താൻ പിന്തുടർന്ന മൃഗം മഹിഷ രൂപത്തിൽ വന്ന പരമശിവനാണെന്നു ഭീമനു മനസ്സിലായി. പിന്നീട് പാണ്ഡവൻ അവിടെ ഒരു ക്ഷേത്രം പണിതു. പിന്നെ നൂറ്റാണ്ടുകൾക്കു ശേഷം ശങ്കരാചാര്യരാണ് ഈ ക്ഷേത്രം പുനർനിർമ്മിച്ചത്. ശങ്കരാചാര്യർ അന്നുണ്ടാക്കിയ നിയമവും വ്യവസ്ഥകളും തന്നെയാണ് ഇന്നും കേദാരനാഥത്തിൽ പിന്തുടരുന്നത്.
6.ഭീംശങ്കർ ☘☘
മഹാരാഷ്ട്രയിലെ സഹ്യാദ്രി കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗക്ഷേത്രമാണ് ഭീമശങ്കർ ക്ഷേത്രം. പൂനെയ്ക്കടുത്തു
ള്ള ഘേദിൽനിന്നും 50കി.മീ വടക്ക്പടിഞ്ഞാറാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
7.വിശ്വനാഥൻ ☘☘
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്നകാശി വിശ്വനാഥ ക്ഷേത്രം. ഗംഗയുടെ പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. ശിവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹിന്ദുത്വവുമായു
ം ശിവപുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാശി വിശ്വനാഥക്ഷേത്ര
ം നിരവധി തവണ തകർക്കുകയും ഉയർന്നു വരികയും ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ ആത്മീയ ചരിത്രത്തില് തന്നെ ഈ ജ്യോതിര്ലിംഗത്തിന് അപൂര്വ്വ സ്ഥാനമാണുള്ളത്. ആരായാലും, അത് പുരുഷനോ സ്ത്രീയോ ആകട്ടെ, യുവാക്കളോ വൃദ്ധരോ ആകട്ടെ ഏത് ജാതിയില് പെട്ട ആളായാലും ഇവിടെ വന്ന് ജ്യോതിര്ലിംഗത്തെ ദര്ശിച്ചാല് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.
8.ത്രയംബകേശ്വർ ☘☘☘
മഹാരാഷ്ട്രയിലെ നാസിക്കിൽസ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ത്രയംബകേശ്വർ.
ത്രയംബകേശ്വർ ക്ഷേത്രം മഹാരാഷ്ട്രയിലെ നാസിക്കിൽസ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ത്രയംബകേശ്വർ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയുടെ ഉദ്ഭവസ്ഥാനത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്ന
ത്.
ഒരിക്കൽ ദക്ഷിണഭാരതത്തിൽ അതികഠിനമായ വരൾച്ച അനുഭവപ്പെടുകയുണ്ടായ്. വരൾച്ചയിൽനിന്നും ജീവജാലങ്ങളെ രക്ഷിക്കാനായ് ഗൗതമ ഋഷിഭഗവാൻ ശിവനെ ആരാധിക്കാനാരംഭിച്ചു. ഗൗതമനിൽ പ്രസീതനായ ശിവൻ പ്രത്യക്ഷപ്പെടുകയും ദക്ഷിണ ഭാരതത്തെ വരൾച്ചയിൽ നിന്നും രക്ഷിക്കാൻ ഗോദാവരിനദിയെ സൃഷ്ടിച്ചു എന്നുമാണ് ഐതിഹ്യം. ഗൗതമന്റെ പ്രാർഥന മാനിച്ച് ശിവ ഭഗവാൻ ഗോദാവരീ നദിയുടെ ഉദ്ഭവസ്ഥാനത്ത് ജ്യോതിർലിംഗ സ്വരൂപത്തിൽ അധിവസിച്ചു. ഇതാണ് ത്രയംബകേശ്വര ജ്യോതിർലിംഗം
ത്രയംബകേശ്വർ ക്ഷേത്രത്തിനകത്ത് മൂന്ന് ശിവലിംഗങ്ങളുണ്ട്. ഇവ മൂന്നിലുമായ് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ നിവസിക്കുന്നു. ത്രിമൂർത്തികൾ മൂന്നുപേരും നിവസിക്കുന്ന ജ്യോതിർലിംഗം എന്നതാണ് ത്രയംബകേശ്വർ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
കരിങ്കല്ലിൽ തീർത്തിരിക്കുന്ന ത്രയംബകേശ്വര ക്ഷേത്രം മറാത്താ ഹൈന്ദവ വാസ്തുവിദ്യയുടെ ഒരു ഉത്തമ ഉദാഹരണമാണ്. നാം ഇന്നുകാണുന്ന ക്ഷേത്രത്തിന്റെ നിർമ്മാണത്തിനുപ
യോഗിച്ചിരിക്കുന്ന വാസ്തുശൈലി ഹേമാത്പന്തി എന്നും അറിയപ്പെടുന്നു നാസികിലെ ബ്രഹ്മഗിരിക്കുന്നുകളുടെ താഴ്വരാപ്രദേശത്താണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ദേവന്മാർ, മൃഗങ്ങൾ, യക്ഷർ തുടങ്ങിയവരുടെ ശില്പങ്ങൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നു. സമചതുരാകൃതിയിലുള്ള ഗർഭഗൃഹത്തിനു മുകളിലായ് ഉയരമുള്ള ശിഖരം സ്ഥിതിചെയ്യുന്നു. അതിനുമുകളിലായ് ഒരു സുവർണ്ണകലശവുമുണ്ട്.

9.വൈദ്യനാഥൻ
ജാർഖണ്ഡിലെ ദേവ്ഘറിലുള്ള ഒരു പുരാതന ക്ഷേത്രമാണ്വൈദ്യനാഥ് ക്ഷേത്രം. പ്രധാന ക്ഷേത്രത്തെ കൂടാതെ ആകെ 21 ക്ഷേത്രങ്ങൾ ചേർന്നതാണ് വൈദ്യനാഥ ക്ഷേത്രസമുച്ചയം. ഹിന്ദു പുരാണമനുസരിച്ച്രാവണൻ ശിവനെ ആരാധിച്ചിരുന്നത് ഇവിടെവെച്ചാണ്.
ഭഗവാൻ ശിവനോടുള്ള ഭക്തിയാൽ തന്റെ പത്തുതലകളും ഒന്നൊന്നായ് അറുത്ത് ശിവന് സമർപ്പിച്ചു എന്നാണ് വിശ്വാസം. ഇതിൽ സംപ്രീതനായ ശിവൻ, ഭൂമിയിലെത്തി പത്ത് ശിരസ്സും നഷ്ടപ്പെട്ട രാവണനെ സുഖപ്പെടുത്തി എന്നാണ് വിശ്വാസം. മുറിവേറ്റ രാവണനെ സുഖപ്പെടുത്തിയതിനാൽ വൈദ്യന്മാരുടെ ദേവൻ എന്നർത്ഥത്തിൽ വൈദ്യനാഥൻ എന്ന് ഭഗവാൻ ശിവൻ അറിയപ്പെടുന്നു.
10.നാഗേശ്വർ
ഭൂമിയിലെ ആദ്യത്തെ ജ്യോതിർലിംഗമാണ് നാഗേശ്വർ എന്നാണ് വിശ്വാസം. ദ്വാദശജ്യോതിർലിംഗ സ്തോത്രത്തിൽ പറയുന്നത് നാഗേശ്വര ക്ഷേത്രം ദാരുകാവനത്തിലാണ
െന്നാണ്. ഇന്ന് ഈ ജ്യോതില്ലിംഗക്ഷേത്രത്തിന്റെ യഥാർത്ഥ സ്ഥാനത്തെച്ചൊല്ലി വാദപ്രതിവാദങ്ങൾ നിലനിൽക്കുന്നുണ
്ട്. നാഗേശ്വർ എന്നനാമത്തിൽ അറിയപ്പെടുന്ന മൂന്ന് സുപ്രധാനക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്. ഉത്തരാഘണ്ഡിലെ അൽമോറയിലെ ജാഗേശ്വർ ക്ഷേത്രം, ഗുജറാത്തിലെ ദ്വാരകയിലെ നാഗേശ്വർ, മഹാരാഷ്ട്രയിലെ ഔംഢയിലുള്ള നാഗ്നാഥ് എന്നിവയാണ് ആ മൂന്ന് ക്ഷേത്രങ്ങൾ. ഇതിഹാസങ്ങളിൽ പരാമർശിക്കുന്ന ദാരുകവനത്തിന്റെ യഥാർത്ഥ സ്ഥാനത്തെച്ചൊല്ലി ഇന്ന് വാദപ്രതിവാദങ്ങൾ നിലനിൽക്കുന്നുണ
്ട്. ദേവദാരു വൃക്ഷങ്ങളുടെ വനം എന്നർത്ഥം വരുന്ന 'ദാരുവനത്തിൽ' നിന്നാണ് 'ദാരുകാവനം' എന്ന വാക്ക് ഉദ്ഭവിച്ചത് എന്ന് വിശ്വസിക്കുന്നു. ഇതുപ്രകാരം ദേവദാരു വൃക്ഷങ്ങൾ കാണപ്പെടുന്ന വനം ഉത്തരാഘണ്ഡിലെ അൽമോറയിലാണുള്ളത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ദേവദാരു വൃക്ഷങ്ങൾ കാണാൻ സാധിക്കില്ല. ദേവദാരു വൃക്ഷങ്ങൾ ശിവനുമായി വളരെയേറെ ബന്ധമുള്ളതാണെന്ന് ചില കൃതികളിലും പരാമർശിക്കുന്നു. . മുനിമാർ ശിവനെ പ്രസാദിപ്പിക്കുവാനായി ദേവദാരു വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് ധ്യാനിച്ചിരുന്നു എന്നാണ് വിശ്വാസം.
11.രാമേശ്വർ
തമിഴ്നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ്ര
ാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണ യുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടിശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാൽ രാമേശ്വരം എന്ന പേരുവന്നു. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാരോ ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്.
ശ്രീരാമന് ഇവിടെയൊരു ശിവലിംഗവും പ്രതിഷ്ഠിച്ചു. വിന്ധ്യാവാസിനി ക്ഷേത്രത്തില് നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്ററും മിര് സാപുര് പട്ടണത്തില് നിന്ന് എട്ട് കിലോമീറ്ററും അകലെയായിട്ടാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം.
വിന്ധ്യാവാസിനി ദേവീക്ഷേത്രത്തിനും അഷ്ടഭുജ ദേവീക്ഷേത്രത്തിനും ഇടയിലാണ് രാമേശ്വര് മഹാദേവക്ഷേത്രം. ഈ മൂന്ന് പ്രബല ക്ഷേത്രങ്ങളെയും ചേര്ത്ത് മഹാത്രികോണം എന്നാണ് വിളിക്കുന്നത്.
രാവണസംഹാരത്തിന് ശേഷം മടങ്ങിയെത്തിയ ശ്രീരാമനോട്, രാവണനെ കൊന്ന ബ്രഹ്മഹത്യാദോഷം പരിഹരിക്കാനായി സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം ശിവലിംഗപ്രതിഷ്ഠ നടത്തി മഹേശ്വരപ്രീതി ലഭ്യമാക്കുവാൻ മഹർഷികൾ നിർദ്ദേശിച്ചുവത്രെ. പ്രതിഷ്ഠ നടത്തുവാൻ മുഹൂർത്തം കുറിച്ച്, കൈലാസത്തുനിന്ന് ശിവലിംഗം കൊണ്ടുവരുവാൻ ഹനുമാനെ അയച്ചതായും വിദൂരത്തുനിന്നുള്ള കൈലാസത്തുനിന്നും ശിവലിംഗം എത്തിക്കാൻ ഹനുമാന് കാലതാമസം നേരിട്ടതിനാൽ, സീതാദേവി തന്റെ കരങ്ങളാൾ മണലിൽ സൃഷ്ടിച്ച ലിംഗം പ്രതിഷ്ഠിച്ച് മുഹൂർത്തസമയത്തുതന്നെ പൂജാദിക്രിയകൾ അനുഷ്ഠിച്ചതായും പറയപ്പെടുന്നു. ശിവലിംഗവുമായി തിരിച്ചെത്തിയ ഹനുമാൻ പൂജ കഴിഞ്ഞതുകണ്ട് കോപാകുലനായെന്നു
ം, ഹനുമാനെ സാന്ത്വനിപ്പിക്
കുന്നതിനായി രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗത്തിനു സമീപംതന്നെ ഹനുമാൻ കൊണ്ടുവന്ന ശിവലിംഗം പ്രതിഷ്ഠിച്ച് പ്രസ്തുതലിംഗത്തിന് ആദ്യം പൂജചെയ്യണമെന്ന് ശ്രീരാമൻ കല്പിച്ചുവത്രെ.
12.ഗ്രിഷ്നേശ്വർ
ഒരിക്കൽ ഘുശ്മ എന്ന ഒരു ശിവഭക്ത ദിവസവും ശിവലിംഗങ്ങളുണ്ടാക്കി ജലത്തിൽ നിമഞ്ജനം ശിവനെ ആരാധിച്ചു പോന്നിരുന്നു. ഘുശ്മയുടെ പതിയുടെ ആദ്യഭാര്യ വിദ്വേഷിയും അസൂയാലുവും ആയിരുന്നു. ഒരുനാൾ ആ സ്ത്രീ ഘുശ്മയുടെ മകനെ അറുംകൊലയ്ക്ക് വിധേയനാക്കി. ഇതിൽ നൊമ്പരപ്പെട്ടെങ്കിലും ഘുശ്മ തന്റെ ദൈനംദിന പ്രാർത്ഥനമുടക്ക
ിയില്ല. ദുഃഖിതയായ ആ മാതാവ് ശിവലിംഗങ്ങൾ ജലത്തിൽ നിക്ഷേപിക്കുന്നതിനിടയിൽ തന്റെ പുത്രൻ പുനഃജനിക്കുകയുണ്ടായി. ഘുശ്മയുടെ ഭക്തിയിൽ് സംപ്രീതനായ ഭഗവാൻ ശിവൻ അവർക്ക് ദർശനം നൽകുകയും ജ്യോതിർലിംഗരൂപത്തിൽ അവിടെ കുടികൊള്ളുകയും ചെയ്തു.

ഒരു മാല...മുല്ലയും തുളസിയും പിച്ചകവുമൊക്കെ ഇടകലർത്തി കെട്ടി

ഒരു മാല...മുല്ലയും തുളസിയും പിച്ചകവുമൊക്കെ ഇടകലർത്തി കെട്ടി അതും കൊണ്ട് ആ അമ്മൂമ്മ കണ്ണൻറെ സവിധത്തിലേക്ക് പുറപ്പെട്ടു.എന്നും ഉള്ളതാണാ യാത്ര.കൊണ്ടു ചെല്ലുന്ന പാടേ മേൽശാന്തി അതു വാങ്ങി ആ ഓമൽ തിരുമേനിയിൽ ചാർത്തും.അതിനു ശേഷമേ മറ്റു മാലകൾ ചാർത്താറുള്ളൂ...അതും കണ്ട് കണ്ട് നിൽക്കുമ്പോൾ അമ്മൂമ്മയ്ക്ക് കണ്ണൻറെ പലഭാവങ്ങൾ മനസ്സിലേക്കോടിയെത്തും.

അങ്ങനെ സുഖകരമായ ആ അനുഭൂതിയും കൊണ്ട് വീട്ടിലേക്കു മടക്കം.അതായിരുന്നു നിത്യം.അന്നും പതിവുപോലെ മാലയും കൊണ്ടു ചെന്ന നേരം പക്ഷേ ശാന്തിക്കാരൻ പുതിയ ആളായിരുന്നു.അയാൾക്ക് അമ്മൂമ്മയുടെ പതിവ് അറിയാത്തതിനാൽ നേരത്തെ തന്നെ അലങ്കാരം കഴിഞ്ഞു.പഴയ ആള് ഇത്തിരി വൈകിയാലും അമ്മൂമ്മയെ കാത്തു നിൽക്കാറുണ്ടായിരുന്നു.പുതിയ ആൾക്ക് അതറിയാത്തതിനാൽ അയാൾ അലങ്കാരം കഴിഞ്ഞ് പൂജ തുടങ്ങി.

അമ്മൂമ്മയ്ക്കതു കണ്ടപ്പോ വലിയ സങ്കടമായി.എന്നാലും ആ മാല നടയിൽ വച്ചു.നിറ കണ്ണുകളോടെ കണ്ണനെ നോക്കി....പതുക്കെ തിരികെ നടന്നു....ശാന്തിക്കാരനാ മാലയും എടുത്ത് ഭഗവാനു തന്നെ മറ്റു മാലകളുടെ കൂട്ടത്തിൽ ചാർത്തി.

പിറ്റേന്ന് അമ്മൂമ്മ കുറച്ച് നേരത്തെ പുറപ്പെട്ടു.അങ്ങനെ ക്ഷേത്രത്തിലെത്തി.നേരത്തെയായതിനാൽ നട തുറക്കുന്നേയുള്ളൂ....അവിടെ കാത്തു നിന്ന അമ്മൂമ്മ ....നട തുറന്നപ്പോൾ അകത്തു കടന്ന് പതിവുപോലെ മാല തൃപ്പടിയിൽ വച്ചു.
ശാന്തിക്കാരൻ നിർമ്മാല്യം മാറ്റിത്തുടങ്ങി.തുടർന്ന് ആ മാലയും അയാൾ ചാർത്തി.അങ്ങിനെ അമ്മൂമ്മ തലേന്നത്തെ ദുഖമൊഴിഞ്ഞ് മടങ്ങി.

വീട്ടിൽ ചെന്ന് പതിവു പോലെ ഭാഗവതഗ്രന്ഥമെടുത്തു വായിക്കാനായി.വായന കഴിഞ്ഞു.നേരം പരപരാന്ന് വെളുത്തു തുടങ്ങി.പതുക്കെ എഴുന്നേറ്റ് ഉമ്മറത്തേക്ക് ചെന്നപ്പോളതാ ഒരു കുട്ടി .....അമ്മേ വിശക്കുന്നു ...വല്ലതും തരൂ...എന്നു പറഞ്ഞു നിൽക്കുന്നു.

അകത്തുപോയി കുറച്ചവിലും പഴവും എടുത്ത് പുറത്തു വന്നു നോക്കുമ്പോൾ ആ കുട്ടിയെ കാണാനില്ല.ഇതെവിടെ പോയെന്ന് ചിന്തിച്ച് തിരികെ വന്നു നോക്കുമ്പോളുണ്ട് താൻ എന്നും വായിക്കുന്ന ആ ഭാഗവതഗ്രന്ഥം ഒരു മാല കൊണ്ടലങ്കരിച്ചിരിക്കുന്നു.സൂക്ഷിച്ച് നോക്കിയപ്പോ......കണ്ടു അതു താൻ കെട്ടികൊണ്ടുപോയ മാല പോലെ തന്നെ....

അത്ഭുതത്തോടെ അതിലേറെ ആനന്ദത്തോടെ മടങ്ങി വന്നു നോക്കുമ്പോൾ താനാ കുട്ടിക്ക് കൊടുക്കാനായെടുത്ത അവിലും പഴവും കാണാനില്ല.....അന്നു മുഴുവൻ അതാലോചിച്ച് രാത്രി ഉറങ്ങിയ ആ അമ്മൂമ്മ സ്വപ്നത്തിൽ കണ്ടു......താൻ കൊടുത്ത അവിലും പഴവും കഴിച്ച് താനേകിയ മാലയും ചൂടി നിൽക്കുന്ന തൻറെ കണ്ണനെ.....ആകെ ആനന്ദത്തിലാറാടി ....

പിറ്റേന്ന് ക്ഷേത്രത്തിലെത്തിയ നേരം ശാന്തിക്കാരൻ എല്ലാവരോടുമായിഅവിടെ നിന്ന് പറയുന്നുണ്ടായിരുന്നു....ഇന്നലെ നടയടയ്ക്കുന്ന വരെ ഞാനാ അവിലും പഴവും കണ്ടിട്ടില്ല.....ഞാനൊട്ട് നേദിച്ചിട്ടുമില്ല.....പിന്നെങ്ങനെ അതവിടെ വന്നെന്ന് ഒരൂഹവുമില്ല.....അപ്പോ അമ്മൂമ്മയ്ക്ക് ഓർമ്മ വന്നത് തലേന്നത്തെ സ്വപ്നമാണ്....

അമ്മൂമ്മ അറിയാതെ മനസ്സിൽ പറഞ്ഞുപോയീ....അപ്പോ...കുസൃതീ....നീയാ അവിലു കഴിച്ചിരുന്നത് ഇവിടെ നിന്നായിരുന്നല്ലേ..ഇതിനകത്തു വച്ച് ആരും കാണാതെ....ആയിരുന്നല്ലേ.....അതും മനസ്സിലാലോചിച്ച് ശ്രീലകത്തേക്കു നോക്കിയ ആ അമ്മൂമ്മ കണ്ടു....തന്നെ നോക്കി ആരോടും പറയരുതെന്ന ഭാവത്തിൽ കള്ളക്കണ്ണിറുക്കി കാട്ടി ചിരിയോടെ നിൽക്കുന്ന ആ കായാമ്പൂവർണ്ണനെ...തൻറെ കുസൃതിക്കുടുക്കയെ.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺